യഥാർത്ഥ ഏകദൈവ വിശ്വാസം മുജാഹിദുകളുടേതാണെന്നാണ് ഇ ടി പറഞ്ഞത്; അതായത് സുന്നികൾ ശിർക്ക് പ്രചരിപ്പിക്കുന്നു എന്നതിന്റെ തനിയാവർത്തനം; ഇത് പ്രവർത്തകരിലും നേതാക്കളിലും പ്രകോപനം ഉണ്ടാക്കില്ലേ? വേങ്ങരയിൽ ഇടത്തോട്ട് ചാഞ്ഞത് ഇ കെ സുന്നി വോട്ടുകൾ തന്നെ: മലപ്പുറത്തെ 'പൊന്നാപുരം കോട്ടയിൽ' വിള്ളലുണ്ടായതിന്റെ കാരണങ്ങൾ തേടി ലീഗും പാണക്കാട് കുടുംബവും
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ ഇ.കെ സുന്നി വോട്ടുകൾ കൂട്ടത്തോടെ പോയത് ഇടത് പെട്ടിയിലേക്കോ?. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും ഉണ്ടായ വിവാദങ്ങളും പ്രസ്താവനകളുമാണ് മുസ്ലിം ലീഗിന്റെ ബി ടീമായി പ്രവർത്തിക്കുന്ന സമസ്തയെയും പോഷക ഘടകങ്ങളേയും സംശയത്തിനിടയാക്കിയിരിക്കുന്നത്. രാഷ്ട്രീയമായി എക്കാലവും മുസ്ലിംലീഗിനൊപ്പം നിലയുറപ്പിച്ച കേരളത്തിലെ പ്രബലമായ മുസ്ലിം സംഘടനയാണ് സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമയും കീഴ്ഘടകങ്ങളും. മറ്റൊരു സംഘടിത ശക്തിയാണ് എ.പി സുന്നികളെങ്കിലും ഇവർ ആർക്കും പിടികൊടുക്കാതെ വിവിധ കക്ഷികളെയും മുന്നണികളെയും പിന്തുണച്ചു വരുന്ന രീതിയാണ് കഴിഞ്ഞകാലങ്ങളിൽ സ്വീകരിച്ചു വന്നിരുന്നത്.
എ.പി സുന്നികൾ ഇടത്തോട്ട് ചായുന്ന സമീപനമാണ് ഈ തെരഞ്ഞെടുപ്പിലടക്കം സ്വീകരിച്ചത്. എന്നാൽ സമസ്ത ഇ.കെ വിഭാഗം മുസ്ലിംലീഗിന്റെ വോട്ടുബാങ്കായി തന്നെ നിലകൊണ്ടു. ലീഗിന്റെ സലഫി സ്നേഹവും കാന്തപുരം വിഭാഗവുമായുള്ള ബന്ധവും ഇ.കെ സുന്നികളെ ചൊടിപ്പിക്കുകയും ഇത് ചിലരെയെങ്കിലും മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലായി ഇകെ സുന്നികൾ ചെറിയ ശതമാനമെങ്കിലും ലീഗിനെതിരെ നീക്കങ്ങൾ നടത്തിയതായി പാർട്ടിക്കുള്ളിലും വിലയിരുത്തലുകളുണ്ടായി. സമസ്ത-ലീഗ് ബന്ധത്തിൽ വിള്ളൽ വരുന്നതായുള്ള വാർത്തകളും ഈയിടെയായി പുറത്തു വന്നു. സമസ്ത-ലീഗ് ബന്ധം വീണ്ടും ചർച്ചയാകുന്നത് വേങ്ങര ഉപതെരഞ്ഞെടുപ്പോടുകൂടിയാണ്.
കഴിഞ്ഞ കാലങ്ങളിൽ മുസ്ലിംലീഗിന് കിട്ടിയിരുന്ന വോട്ടുകളിൽ ഗണ്യമായ കുറവുണ്ടായിരുന്നു വേങ്ങര തെരഞ്ഞെടുപ്പിൽ. സംഘടിതമായി സിപിഎമ്മിന്റെ പെട്ടിയിലെത്തിയ ഈ വോട്ടുകൾ ഏത് കോണിൽ നിന്നും ചോർന്നുവെന്ന അന്വേഷണത്തിലാണ് ലീഗും യു.ഡി.എഫും. വേങ്ങര തെരഞ്ഞെടുപ്പിന് മുമ്പ് സമസ്ത നേതാക്കൾ ഇ.ടി മുഹമ്മദ് ബഷീറിനെതിരെ സംയുക്തമായി നടത്തിയ പ്രസ്താവനയും സമസ്ത പ്രവർത്തകരെ ലീഗിനു വേണ്ടി വിളിച്ചു ചേർക്കാൻ യോഗം വിളിച്ചതും ഏറെ വിവാദമായിരുന്നു.
സലഫി അനുകൂല പ്രസ്താവ നടത്തിയതിനെതിരെ ഇ.കെ സുന്നി നേതാക്കൾ രംഗത്ത് വന്നതോടെ ലീഗ് നേതാക്കളും പ്രവർത്തകരും എതിർപ്പുമായി വരികയുമുണ്ടായി. സോഷ്യൽ മീഡിയയിൽ അടക്കം ഇത് പരസ്യ ഏറ്റുമുട്ടലിലേക്ക് വരെയെത്തി. സമസ്തയിലെ ലീഗ് വിരുദ്ധരായ നേതാക്കൾ സംഘടിച്ചാണ് ഇ.ടി മുഹമ്മദ് ബഷീറിനെതിരെ പ്രസ്താവനയിറക്കിയതെന്ന ആരോപണവുമുയർന്നു. എസ്.വൈ.എസ് സംസ്ഥാന ജന.സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിനെതിരെയായിരുന്നു ലീഗ് അണികളുടെ ആക്ഷേപം ശക്തമായത്.
ഹമീദ് ഫൈസി വിശദീകരണവുമായി എത്തിയെങ്കിലും ഇപ്പോഴും വിവാദം കെട്ടടങ്ങിയിട്ടില്ല. ഇതു സംബന്ധിച്ച് ഹമീദ് ഫൈസിയുടെ വിശദീകരണ ശബ്ദരേഖയും പ്രചരിച്ചിരുന്നു. അതിൽ അദ്ദേഹം പറയുന്നതിങ്ങനെ: 'സമസ്തയെ പിളർത്തിയതു തന്നെ കാന്തപുരം വിരോധത്തിന്റെ പേരിലാണെന്നും എന്നാൽ സമസ്തയുടെ പ്രതിയോഗികളോട് ലീഗ് രാജിയാവുകയുമാണിപ്പോൾ. ഇതുപോലെ ഒരുപാട് അനുഭവങ്ങളുണ്ട് ലീഗിൽ നിന്നും. ലീഗിന്റെ മുൻകാല നേതാക്കൾ ശരീഅത്ത് സംരക്ഷകരായിരുന്നെങ്കിൽ ഇപ്പോഴത്തെ ചില യുവ നേതാക്കൾ ശരീഅത്ത് നിയമങ്ങൾ അശാസ്ത്രീയമാണെന്നും ഭേദഗതി ചെയ്യണമെന്നും പറയുന്നത് ഇസ്ലാമിക വിരുദ്ധമാണ്. നിലവിളക്കിനേയും പർദയേയും എതിർക്കുന്ന രീതിയും തെറ്റാണ്. മുസ്ലിം ലീഗിന്റെ നേതൃസ്ഥാനത്തിരിക്കുന്നവർ സുന്നി-മുജാഹിദ് എന്ന മിതാവസ്ഥ പാലിക്കുന്നത് സാമാന്യമായ രീതിയാണ്. കുഞ്ഞാലിക്കുട്ടി ഒരു സുന്നിയാണ്.
എന്നാൽ അദ്ദേഹം ഇതുവരെ മുജാഹിദുകളെ വഴിതെറ്റിയവരായോ നരഗക്കാരായോ ചിത്രീകരിക്കാറില്ല. അതാണ് നല്ല നിലപാട് എല്ലാ മുസ്ലിം സംഘടനകളേയും കൂട്ടിയിണക്കി കൊണ്ടുപോകണമല്ലോ ലീഗ്. എന്നാൽ ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രസംഗത്തിൽ സുന്നികളെ രൂക്ഷമായി വിമർശിക്കുകയും സുന്നി പണ്ഡിതന്മാർ ശിർക്കിന് (ബഹുദൈവാരാധന) ആഹ്വാനം ചെയ്യുകയാണെന്നും പറയുന്ന മുജാഹിദ് മൗലവിമാർ പ്രസംഗിക്കുന്നത് പോലെ പ്രസംഗിച്ചിട്ടുണ്ട്. മുമ്പ് ഈ സാഹചര്യത്തിൽ പാണക്കാട് ഇത് ചർച്ചക്കെത്തി പരിഹരിച്ചതാണ്. വീണ്ടും മുജാഹിദ് സമ്മേളനത്തിന്റെ പ്രചാരകാനായി വീഡിയോ ഇറക്കിയതാണ് ഇപ്പോഴത്തെ പ്രശ്നം. യഥാർത്ഥ തൗഹീദ് (ഏകദൈവ വിശ്വാസം) മുജാഹിദുകളുടേതാണെന്നാണ് ഇ.ടി പറഞ്ഞത്. അതായത് സുന്നികൾ ശിർക്ക് പ്രചരിപ്പിക്കുന്നു എന്ന് നേരത്തെ പറഞ്ഞതിന്റെ തനിയാവർത്തനം. ഇത് പ്രവർത്തകരിലും നേതാക്കളിലും പ്രകോപനം ഉണ്ടാക്കില്ലേ..
ഇതൊരു ഹമീദ് ഫൈസിയുടേയോ നാസർ ഫൈസിയുടേയോ ഓണപിള്ളിയുടേയും സത്താറിന്റേയോ നിലപാടല്ല. തിരുവനന്തപുരത്ത് അന്ന് വിദ്യാഭ്യാസ ബോർഡിന്റെ മീറ്റിംങ് ഉണ്ട്. സമസ്തയുടെ സീനിയർ നേതാവും ഉപാദ്ധ്യക്ഷനുമായ എം ടി ഉസ്താദ് അടക്കം അവിടെയുണ്ടായിരുന്നു. എന്തിനാണ് ഇ.ടി മുജാഹിദ് സമ്മേളനത്തിന്റെ പ്രചാരണം ഏറ്റെടുക്കുന്നത്. സമ്മേനത്തിന് പോയിക്കോട്ടെ, പ്രസംഗിക്കുകയും ചെയ്യട്ടെ. അന്ന് യോഗത്തിലുണ്ടായിരുന്നവരെല്ലാം വികാരപ്പെട്ടു. ഇതെല്ലാമാണ് ഇ.ടിക്കെതിരെയുള്ള പ്രസ്താവനയ്ക്ക് ഇടയാക്കിയത്. സമസ്ത നിലനിന്നാലെ യഥാർത്ഥ ദീൻ നിലനിൽക്കൂവെന്ന് വിശ്വാസിക്കുന്നയാളാണ് ഞാൻ. അതിനു വേണ്ടി ഞാൻ പോരാടിയിട്ടുണ്ട്. ഇനിയും പോരാടും. സോഷ്യൽ മീഡിയ എനിക്കെതിരെ ദുഷ്പ്രചാരണം നടത്തുമ്പോഴും അതിക്ഷേപിക്കുന്നതിനും മുമ്പ് ഒന്ന് അന്വേഷിക്കുക. ആര് ഇഷ്ടപ്പെട്ടാലും ശരി ഇല്ലെങ്കിലും ശരി ഞാൻ നിലപാടിൽ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടു പോകും' - ഹമീദ് ഫൈസി പറഞ്ഞു.
വേങ്ങരെ തെരഞ്ഞെടുപ്പിൽ ഇടതിന് വോട്ട് ചെയ്യാൻ താൻ പറഞ്ഞില്ലെന്നും വിശദീകരണ ശബ്ദരേഖയിൽ പറയുന്നുണ്ട്. എന്നാൽ സമസ്തയിൽ തന്നെയുള്ള സജീവ ലീഗ് അനുകൂലികൾക്ക് ഹമീദ് ഫൈസി അടക്കമുള്ളവരുടെ നിലപാടിൽ എതിർപ്പുണ്ടെന്നാണ് അറിയുന്നത്. ലീഗിന് വേണ്ടി വോട്ട് ചോദിക്കാൻ ഇ.കെ സുന്നി പ്രവർത്തകരെ വിളിച്ചുകൂട്ടിയതിനെതിരെ ഹമീദ് ഫൈസി അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു.ഇത് വിവാദമായതോടെ ചില സമസ്ത നേതാക്കൾക്കെതിരെ ലീഗ് പ്രവർത്തകർ പ്രചാരണം നടത്തി.
ലീഗ് വിരുദ്ധരായ സമസ്തക്കാരെ നിലക്ക് നിർത്തണമെന്ന വേങ്ങരയിൽ നിന്നുള്ള പരാതി പാണക്കാട് തങ്ങളുടെ അടുത്തെത്തി. ഇതോടെ പരസ്യ വിവാദങ്ങൾ കെട്ടടങ്ങി. എന്നാൽ തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷമുള്ള വോട്ടുചോർച്ചയുടെ കണക്കാണ് വീണ്ടും വിവാദത്തിലേക്കും ലീഗ് -സമസ്ത ഉൾപോരിലേക്കും എത്തിച്ചിരിക്കുന്നത്.
Stories you may Like
- കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം; മുസ്ലിം ലീഗിലും പൊട്ടിത്തെറി
- പാപഭാരം ഏറ്റെടുക്കണോയെന്ന് മുസ്ലിം ലീഗ് പരിശോധിക്കണമെന്ന് ഷിബു ബേബി ജോൺ
- ഏക സിവിൽ കോഡിന്റെ പേരിൽ നടക്കുന്നത് വൻ ഭീതിവ്യാപാരം!
- കോൺഗ്രസ് ഇനിയും ഹിന്ദുത്വ കാർഡിറക്കിയാൽ തിരിച്ചടിയുണ്ടാകും; പിഎംഎ സലാം
- അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് മുസ്ലിം ലീഗ് ഭീഷണി; കണ്ണൂർ യുഡിഎഫിൽ തർക്കം
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍