വാക്സിൻ വിരുദ്ധ ക്യാമ്പെയിനുകളുടെ നട്ടെല്ലൊടിക്കാൻ ഡോക്ടർ ജിനേഷ് വീണ്ടും വരുന്നു; ചങ്കുറപ്പോടെ നിന്നതിന് മെഡിക്കൽ കോളേജിൽ നിന്ന് രാജി വയ്ക്കേണ്ടി വന്ന ഡോക്ടർ പുതിയ ജോലിയിലേക്ക്; പൊതുജനാരോഗ്യ സംരക്ഷണത്തിനായി പരോപകാര കിംവദന്തി പൊളിച്ചടുക്കലുമായി താൻ ഇവിടെ തന്നെയുണ്ടാകുമെന്നും ജിനേഷ്
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: മെഡിക്കൽ കൊൺസിൽ നിഷ്കർഷിച്ച മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ കോട്ടയം മെഡിക്കൽ കോളേജിലെ എംബിബിഎസ്,പിജി സീറ്റുകളുടെ അംഗീകാരം നഷ്ടപ്പെടുമെന്ന ആശങ്ക ചാനലിൽ പങ്കുവച്ചതിന് രാജി വയ്ക്കേണ്ടി വന്ന ജനകീയ ഡോക്ടറായ പി.എസ്.ജിനേഷ് വീണ്ടും ജോലിയിൽ പ്രവേശിച്ചു. മെഡിക്കൽ കോളേജിൽ അല്ലെന്ന്മാത്രം. പൊതുജനാരോഗ്യസംരക്ഷണത്തിനായുള്ള തന്റെ തുറന്ന പോരാട്ടത്തിന് സോഷ്യൽ മീഡിയയിലടക്കമുള്ളവർ നൽകിയ പിന്തുണയ്ക്കും സ്നേഹത്തിനുമുള്ള നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്ററിലാണ് പുതിയ ജോലി വിവരം അദ്ദേഹം അറിയിച്ചത്. തനിക്ക് ഇഷ്ടമുള്ള പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ തുടരാൻ കഴിയുന്ന ജോലിയിലാണ് പ്രവേശിക്കുന്നതെന്നും ഡോക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.വാക്സിൻ വിരുദ്ധ ക്യാമ്പെയിനുകലെ ചെറുക്കാനുള്ള തീവ്രയത്നം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
'മെഡികോസിന്റെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകാരവും, മികച്ച സൗകര്യങ്ങൾ ഉറപ്പാക്കിക്കൊണ്ടും പിജി യോഗ്യതയുള്ള അദ്ധ്യാപകരെ നിയമിച്ചു കൊണ്ടും സർക്കാർ മെഡിക്കൽ കോളേജുകളെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തണമെന്നും, പൊതുജനാരോഗ്യ മേഖലയിലെ സർക്കാർ സംവിധാനങ്ങൾ ശക്തമാക്കണമെന്നും ആയിരുന്നു പറഞ്ഞുകൊണ്ടിരുന്നത്. അവയെല്ലാം മുൻപ് ചെയ്തിരുന്നത് പോലെ തന്നെ തുടരുന്നതായിരിക്കും. ഈ സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ അതെല്ലാം എഴുതുന്നതുമായിരിക്കും.
ചെറിയ ഒരിടവേളയ്ക്കുശേഷം വീണ്ടും ഭിഷഗ്വരവൃത്തിയിലേക്ക് പ്രവേശിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളേജിലേക്ക് അല്ല പ്രവേശിക്കുന്നത്. എങ്ങോട്ടാണ് എന്ന് ഇവിടെ പറയുന്നതിൽ പ്രത്യേകിച്ച് സാംഗത്യം ഉണ്ടെന്നു തോന്നുന്നുമില്ല. പക്ഷേ ഒന്നുറപ്പാണ്, ലഭിച്ച പിന്തുണ ഉണ്ടായിരുന്നില്ലെങ്കിൽ എഴുത്തുപോലും നിർത്തേണ്ടി വന്നേനേ.'
ഇക്കഴിഞ്ഞ ജൂലൈ 26 നും 27 നും മെഡിക്കൽ കൗൺസിൽ നടത്തിയ പരിശോധനയിൽ കോട്ടയം മെഡിക്കൽ കോജിൽ വീഴ്ചകൾ കണ്ടെത്തിയിരുന്നു. അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഉൾപ്പെടെ തസ്തികയിലുള്ള ഒഴിവ്, സ്കാനിങ്ങ് എക്സറെ സൗകര്യങ്ങൾ, പരീക്ഷാ ഹാൾ, ആന്റി റാഗിങ് സെൽ എന്നിവയുടെ അപര്യാപ്തത, തുടങ്ങി പത്ത് കാര്യങ്ങളാണ് വീഴ്ചയായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല സമാനപ്രശ്നങ്ങൾ കാരണം ഫോറൻസിക്, ജനറൽ മെഡിസിൻ ഉൾപ്പെടെയുള്ള പി.ജി കോഴ്സുകൾ നിലവിൽ അംഗീകാരമില്ലാതെയാണ് പ്രവർത്തിക്കുന്നത്. അഗീകാരം നഷ്ടപ്പടുന്നതിൽ അദ്ധ്യാപകൻ എന്ന നിലയിലുള്ള ആശങ്ക ജിനേഷ് പങ്കുവച്ചിരുന്നു. ഈ ബൈറ്റ് പുറത്തുവന്നതോടെ സ്ഥാപനത്തെ അപമാനിച്ചു എന്നപേരിൽ ജിനേഷിനെ പുറത്താക്കാൻ തീരുമാനിക്കുകയായിരന്നു. എന്നാൽ കരിയർ മുന്നിൽ കണ്ട് ജിനേഷ് രാജി സമർപ്പിക്കുകയായിരുന്നു.സ്റ്റിസ് ഫോർ ജിനേഷ് എന്ന ഹാഷ് ടാഗിൽ സോഷ്യൽ മീഡിയയിൽ വമ്പിച്ച പിന്തുണയാണ് ലഭിച്ചിരുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
എന്തിനാണ് സംസാരിക്കുന്നതെന്നും എന്തിനാണ് എഴുതുന്നതെന്നും മനസ്സിലാക്കാനായ ദിവസങ്ങളായിരുന്നു. ഒരു നിലപാടിന്റെ പേരിൽ പുറത്തിറങ്ങുമ്പോൾ കയ്യിലുണ്ടായിരുന്നത് ആത്മവിശ്വാസവും ഒരു പിടി സങ്കടങ്ങളും മാത്രമായിരുന്നു. ഈ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ കുറേയേറെ കാര്യങ്ങൾ മനസിലാക്കാനായി. ഒറ്റപ്പെട്ട അവസ്ഥയിൽ ലഭിക്കുന്ന പിന്തുണകളുടെ വില മനസ്സിലാക്കാൻ സാധിച്ചു, അവ വിലമതിക്കാനാവാത്തതാണെന്നും മനസ്സിലാക്കാൻ സാധിച്ചു.
ആ പിന്തുണകൾ ഉണ്ടായിരുന്നില്ലെങ്കിൽ ചിലപ്പോൾ പിടിച്ചുനിൽക്കാൻ സാധിക്കുമായിരുന്നില്ല എന്നതും സത്യം. പോസ്റ്റുകളിലൂടെയും ഷെയറുകളിലൂടെയും സന്ദേശങ്ങളിലൂടെയും ആശങ്കകൾ അറിയിക്കുകയും പിന്തുണ നൽകുകയും ചെയ്തവരോട് നന്ദി എന്ന ഒരു വാക്ക് മാത്രം പറഞ്ഞ് അവസാനിപ്പിക്കാനാകില്ല. എല്ലാവരുടെയും പേരെടുത്തു പരാമർശിച്ച് എഴുതി തീർക്കാനും സാധിക്കില്ല. സമൂഹം പിന്തുണച്ചത് വ്യക്തിയെ അല്ല നിലപാടുകളെ ആണെന്നും അതുകൊണ്ട് തന്നെ അത് തുടരേണ്ടതാണെന്നും മനസിലാക്കുന്നു. ആ പിന്തുണച്ച സമൂഹത്തിനുവേണ്ടിയാണ് എഴുതേണ്ടതും പറയേണ്ടതും എന്ന് മനസ്സിലാക്കുന്നു.
ഇൻഫോ ക്ലിനിക്, എസ്സൻസ് എന്നിവയിലുടെ സമൂഹത്തിലെ ശാസ്ത്ര അവബോധം വർദ്ധിപ്പിക്കാനുതകുന്ന വിഷയങ്ങൾ എഴുതുക, പറയുക, പ്രവർത്തിക്കുക എന്നുള്ളതാണ് എന്റെ കടമ.അതുപോലെതന്നെ, ആശയങ്ങളുടെ പേരിൽ നിശബ്ദരാക്കപ്പെടാൻ വിധിക്കപ്പെട്ടവരുടെ കൂടെ നിൽക്കേണ്ടതും കർത്തവ്യം തന്നെയാകുന്നു.കൂടാതെ ഇതുവരെ പറഞ്ഞ നിലപാടുകളും ആശയങ്ങളും മുന്നോട്ടു കൊണ്ടുപോകേണ്ടതുമുണ്ട്. മെഡികോസിന്റെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകാരവും, മികച്ച സൗകര്യങ്ങൾ ഉറപ്പാക്കിക്കൊണ്ടും പിജി യോഗ്യതയുള്ള അദ്ധ്യാപകരെ നിയമിച്ചു കൊണ്ടും സർക്കാർ മെഡിക്കൽ കോളേജുകളെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തണമെന്നും, പൊതുജനാരോഗ്യ മേഖലയിലെ സർക്കാർ സംവിധാനങ്ങൾ ശക്തമാക്കണമെന്നും ആയിരുന്നു പറഞ്ഞുകൊണ്ടിരുന്നത്. അവയെല്ലാം മുൻപ് ചെയ്തിരുന്നത് പോലെ തന്നെ തുടരുന്നതായിരിക്കും. ഈ സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ അതെല്ലാം എഴുതുന്നതുമായിരിക്കും.
ചെറിയ ഒരിടവേളയ്ക്കുശേഷം വീണ്ടും ഭിഷഗ്വരവൃത്തിയിലേക്ക് പ്രവേശിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളേജിലേക്ക് അല്ല പ്രവേശിക്കുന്നത്. എങ്ങോട്ടാണ് എന്ന് ഇവിടെ പറയുന്നതിൽ പ്രത്യേകിച്ച് സാംഗത്യം ഉണ്ടെന്നു തോന്നുന്നുമില്ല. പക്ഷേ ഒന്നുറപ്പാണ്, ലഭിച്ച പിന്തുണ ഉണ്ടായിരുന്നില്ലെങ്കിൽ എഴുത്തുപോലും നിർത്തേണ്ടി വന്നേനേ. വിഭാഗത്തിലെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകാര വിഷയത്തിലും, കോട്ടയം മെഡിക്കൽ കോളേജിൽ തന്നെ തിരികെ പ്രവേശിക്കാൻ വേണ്ടിയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ പിന്തുണ വളരെ വലുതായിരുന്നു. അംഗീകാര വിഷയത്തിനായി വിഭാഗവും കോളേജും ശക്തമായി പരിശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ കൂടുതൽ കാലം ജോലിയില്ലാതെ പിടിച്ചുനിൽക്കാനാവില്ല. സാമ്പത്തിക ബുദ്ധിമുട്ട് മാത്രമല്ല പ്രശ്നം.
പ്രവർത്തനരഹിതമായി ഇരിക്കുമ്പോൾ ഉള്ള നിരാശയും അനിശ്ചിതത്വവും വലിയ വെല്ലുവിളികളാണ്. അതിനാൽ മനസ്സുകൊണ്ട് ഇഷ്ടമുള്ള പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുന്ന ഒരു ജോലിയിൽ പ്രവേശിക്കുന്നു.സ്റ്റെത്തിന്റെ കുഴലുകൾക്കിടയിൽ തലച്ചോറ് വെച്ചിട്ട് ഏഴുവർഷമായി. റാണിയേയും ദീപുവിനേയും നെൽസണേയും ഷിംനയേയും കിരണിനേയും ജിതിനേയും ഒക്കെ ബുദ്ധിമുട്ടിപ്പിക്കേണ്ടി വരും. അവർ സഹായിക്കാതിരിക്കില്ല.അതോടൊപ്പം തന്നെ ഇൻഫോ ക്ലിനിക്കും, എസൻസും, എംആർ വാക്സിനേഷൻ യജ്ഞവും, പരോപകാര കിംവദന്തി പൊളിച്ചടുക്കലുകളുമായി ഇവിടെ തന്നെയുണ്ടാവും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍