ചെഗുവേരയ്ക്കെതിരെ വാട്സാപ്പിൽ കമന്റിട്ടപ്പോൾ ഉപ്പയുടെ അനുജന്റെ മകന് ഡിവൈഎഫ്ഐക്കാരുടെ അടി; അക്രമത്തിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടപ്പോൾ പി.കെ.ഫിറോസിന് സമസ്ത അനുകൂലികളുടെ പൊങ്കാല; ഫിറോസിന് വേങ്ങര മോഹം നടക്കാത്തതിന്റെ അരിശമെന്ന് അധിക്ഷേപം; ചെഗുവര സമസ്തയുടെ നേതാവോയെന്ന് ചിലരുടെ പരിഹാസം
മറുനാടൻ മലയാളി ഡസ്ക്
തിരുവനന്തപുരം: പുലർച്ചെ നാലു മണി....ഉച്ചത്തിലുള്ള ശബ്ദം കേട്ടു ഞാൻ ഞെട്ടി ഉണർന്നു. എല്ലാവർക്കും സമാധാനം കൊടുക്കണേ എന്നാണു മൈക്കിലൂടെ പ്രാർത്ഥന...'
നബിദിനത്തിന് രാവിലെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ് ഫേസ്ബുക്കിൽ ഈ പോസ്റ്റിട്ടത് മുതലാണ് പ്രശ്നങ്ങളുടെ തുടക്കം.പള്ളിയിലെ ബാങ്ക് വിളിയെ കുറിച്ചാണ് ഫിറോസിന്റെ പോസ്റ്റ് എന്നും ലൈക്ക് കിട്ടാനുള്ള അടവാണെന്നുമായിരുന്നു വ്യാഖ്യാനം.
നബിദിനാഘോഷത്തിലെ പ്ലാസ്റ്റിക് ഗ്ലാസുപയോഗത്തിലെ പരിസ്ഥിതി പ്രശ്നം, പെൺകുട്ടികളുടെ വിവാഹപ്രായം, പെൺചേലാകർമം തുടങ്ങിയ വിഷയങ്ങളിലും ഇകെ സമസ്ത വിഭാഗവുമായി ഫിറോസ് ഇടഞ്ഞു.
ഏറ്റവുമൊടുവിലുള്ള ഫിറോസിന്റെ പോസ്റ്റ് ഇങ്ങനെയാണ്:
ഉപ്പയുടെ അനുജന്റെ മകനാണ്. 17 വയസ്സാണ് പ്രായം. ചെഗുവേരക്കെതിരെ വാട്സാപ്പിൽ കമന്റിട്ടു എന്ന കുറ്റം ചുമത്തി ഒരു പറ്റം ഡിവൈഎഫ്ഐ ക്രിമിനലുകളാണ് ഈ പണി ചെയ്തത്. ചെഗുവേര ഡിവൈഎഫ്ഐ നേതാവാണെന്ന് കരുതിക്കാണും!
ഉപ്പയുടെ അനുജന്റെ മകന്റെ ചിത്രവും ഫിറോസ് പോസ്റ്റ് ചെയ്തിട്ടുണ്ട്.ഈ പോസ്റ്റിന്റെ താഴെയാണ് ഈ വിഷയുമായി ബന്ധമില്ലെങ്കിലും സന്ദർഭം മുതലെടുത്ത് സമസ്ത അനുകൂലികൾ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയെ കടന്നാക്രമിക്കുകയാണ്. ഫിറോസ് അനുകൂലികളും സംഗതി ഏറ്റുപിടിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്ദമംഗലം സീറ്റിൽ മത്സരിപ്പിക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്ന ഫിറോസിന് അവസാന നിമിഷം മണ്ഡലം നിഷേധിച്ചിരുന്നു. ഫിറോസിന് സീറ്റ് നൽകുകയാണെങ്കിൽ സമസ്ത കടുത്ത നിലപാടിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് നേതൃത്വം ഫിറോസിനെ തഴഞ്ഞത്.
സമസ്തയുടെ സമ്മർദ്ദങ്ങൾക്ക് ലീഗ് വഴങ്ങരുതെന്ന് എം.എസ്.എഫും യൂത്ത് ലീഗും കാലങ്ങളായി ആവശ്യപ്പെടുന്നുണ്ട്. പുരോഗമന നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിന്റെ പേരിൽ ഫിറോസിനെ ബലിയാടാക്കുകയാണെന്ന ആരോപണങ്ങൾക്കിടെയാണ് സാമൂഹിക മാധ്യമങ്ങളിലെ ആക്രമണവും.
ഇ.ടി മുഹമ്മദ് ബഷീറിന്റെ മുജാഹിദ് അനുകൂല പരാമർശത്തിനെതിരെ ഇ.കെ വിഭാഗം രംഗത്തുവന്നതിനെ യൂത്ത് ലീഗ് വിമർശിച്ചിരുന്നു. മുസ്ലിംലീഗിനെ ഒരു മതസംഘടനയ്ക്കും തീറെഴുതി നൽകിയിട്ടില്ല എന്നായിരുന്നു യൂത്ത് ലീഗിന്റെ നിലപാട്.ഇതിനെ വിമർശിച്ചും ഫിറോസിന്റെ പോസ്റ്റിന് താഴെ കമന്റുകളുണ്ട്.
'ഫിറോസ് ഒരു കാര്യം മനസ്സിലാക്കണം.ഇടി വിഷയത്തിൽ സമസ്ത യുവജന നേതാക്കൾ അഭിപ്രായം പറഞ്ഞത് ഇടി തൗഹീദിൽ തൊട്ട് കളിച്ചതുകൊണ്ടാണ് അല്ലാതെ നീ പറഞ്ഞ പോലെ മുജാഹിദ് സമ്മേളനത്തിന് ആശംസ പറഞ്ഞതുകൊണ്ടല്ല. ഇടി പറഞ്ഞത് യഥാർത്ഥ തൗഹീദ് കെഎൻഎം നാണ് എന്നാണ്.അപ്പോൾകെഎൻഎം മെമ്പർ അല്ലാത്ത ബാഫഖി തങ്ങൾ. പൂക്കോയ തങ്ങൾ .ശിഹാബ് തങ്ങൾ ...... ഇവരൊക്കെയോ? മറുപടി പറയണം സുന്നീ സമൂഹത്തോട് ഇടിയും ഇടി യുടെ മൂട് താങ്ങുന്ന നിന്നെ പോലുള്ളവരും.'.
'എടാ ചള്ള് ചെക്കാ നീ ആരടാ സമസ്തക്ക് ആദർശം പഠിപ്പിക്കാൻ?. നിന്റെ വേങ്ങര മോഹം നടക്കാതെ പോയതിലുള്ള അമർഷം തീർക്കേണ്ടത് സമസ്തയുടെ നെഞ്ചത്തേക്ക് കയറിയല്ല. ഈ നിലക്ക് നീ പോയാൽ. നിന്റെ മോഹം ഒരു കാലത്തും നടക്കാൻ പോവുന്നില്ല. ഓർത്തോ.പിന്നെ ഈ സഹോദരനെ ചെയ്ത അക്രമം വളരെ ക്രൂരമായി പോയി''
'വേങ്ങര സീറ്റ് ലഭിക്കാത്തതിന്റെ അരിശം തീർക്കാൻ വേങ്ങരയോട് മുഖം തിരിഞ്ഞ് നിന്ന് നേതൃത്തത്തെ പാഠം പഠിപ്പിക്കാനും ഒടുവിൽ എന്ത് ചെയ്താലും പാർട്ടി സ്ഥാനാർത്ഥിയെ പരാജയപെടുത്താനാവില്ലന്ന് ബോധ്യമായപ്പോൾ കുഞ്ഞാലികുട്ടിക്ക് കിട്ടിയ ഭൂരിപക്ഷം ഒരു കാരണവശാലും ലഭിക്കരുതെന്ന വാശിയിൽ ചിലതെല്ലാം ചെയ്ത് കൂട്ടിയത് പ്രവർത്തകർക്കിടയിൽ രഹസ്യമായ പരസ്യമായപ്പോൾ അതിന്റെ ജാള്യത മറക്കാൻ മത സംഘടനയുടെ മേൽ കുതിരകയറുന്ന ഏർപ്പാട് നടത്തുന്ന ഫിറോസിനും കൂട്ടർക്കും, മത സംഘടനാ നേതൃത്തം തെരഞ്ഞെടുപ്പ് കാലത്ത് പ്രസ്താവന നടത്തിയതായി പരാതിയുണ്ടെങ്കിൽ ആ പരാതി ആദ്യം ഉന്നയിക്കേണ്ടത് ഇ.ടി ക്കെതിരെയാണ്. , തെരഞ്ഞെടുപ്പ് കാലം തന്നെ പച്ച എംപി കുപ്പായവുമിട്ട് സുന്നത്ത് ജമാഅത്തിനെ നോവിപ്പിക്കാൻ തെരഞ്ഞെടുത്താൽ അതിനെതിരെ പ്രതികരിച്ച സുന്നീ നേതാക്കൾക്കെതിരെ മേക്കിട്ട് കേറുന്നതിനേക്കാൾ സ്വന്തം നേതാവിൽ തീർക്കാമായിരുന്നു അരിശം.'
'ഉറച്ച മണ്ഡലമായ മലപ്പുറത്ത് പോലും ഫിറോസ് തെരഞ്ഞെടുപ്പിൽ നിന്നാൽ തോൽക്കും എന്ന സ്ഥിതിയിലേക്ക് സ്വന്തം ഭാവി തകർക്കാതെ ദിർഘവീക്ഷണത്തോടെ കാര്യങ്ങൾ പറയാനും മറ്റും പഠിക്കാൻ ഫിറോസിന്ന് സാധിക്കട്ടെ...സുന്നികളെ മുശ്രിക്കാക്കി ചിത്രീകരിക്കുന്ന മുജാഹിദുകാരെയും മുജാഹിദുകളാണു കേരളത്തിന്റെ നവോത്ഥാനത്തിന്റെ വാക്താക്കൾ എന്ന് കള്ളം പറയുന്നവരെയും അതിന്ന് സപ്പോർട്ട് ചെയ്ത് സംസാരിക്കുന്നവരെയും സുന്നികൾ എതിർക്കുക തന്നെ ചെയ്യും...സ്വന്തം ഭാവി മുന്നിൽ കണ്ട് മുന്നോട്ട് പോവാൻ ശ്രദ്ധിക്കുക... അല്ലെങ്കിൽ ചവറ്റ്കൊട്ടയിലായിരിക്കും സ്ഥാനം...'
കമന്റുകളെ അപലപിച്ചുള്ള കമന്റുകളും ധാരാളം
'പി.കെ ഫിറോസിന്റെ ഈ പോസ്റ്റിൽ കംപ്ലീറ്റ് എസ്കെ മൂരിക്കുട്ടികൾ വേങ്ങരയിലെ ഭൂരിപക്ഷം കുറഞ്ഞതിനെത്തുടർന്നുള്ള പികെഎഫിൈ വിവാദ പരാമർശത്തെ പോസ്റ്റ്മോർട്ടം ചെയ്ത് പൊങ്കാലയിടുകയാണ്. പോസ്റ്റിൽ കൊടുത്ത ചിത്രമെന്തെന്നോ, അതിന് താഴെ കൊടുത്ത സംഭവമെന്തെന്നോ വായിക്കാൻ മെനക്കെടാത്ത ഊളകൾ കൂടെപ്പിറപ്പിനേറ്റ ദാരുണവും ദുഃഖഃകരവും അങ്ങേയറ്റം നിരാശാജനകവുമായ ഈ സംഭവത്തെ വിസ്മരിച്ച് സമുദായസ്നേഹം കൊണ്ടു കോൾമയിര് കൊള്ളുന്നു!! കഷ്ടം!!'
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍