സ്കൂൾ മീറ്റിൽ മികവു കാട്ടുന്ന കുട്ടികളെ റാഞ്ചുന്നതിൽ ഇടനിലക്കാരാവുന്നത് ബന്ധുക്കളും അദ്ധ്യാപകരും തന്നെ; താമസവും ഭക്ഷണവും പഠനച്ചെലവും കഴിഞ്ഞ് കൈമണി കൂടെ വാഗ്ദാനം ചെയ്ത് 'പർച്ചേയ്സ്'; ചാമ്പ്യൻ സ്കൂൾ മാനേജ്മെന്റുകൾക്കും അത്ലറ്റിക് ഫെഡറേഷൻ സെക്രട്ടറിക്കുമെതിരെ ഗുരുതര ആരോപണങ്ങൾ; പി ടി ഉഷയും തോമസ് മാഷും ഉൾപ്പെടെ താരങ്ങളെ വലവീശി പിടിച്ചവരെന്നും മറുനാടനു നൽകിയ അഭിമുഖത്തിൽ മണീട് സ്കൂളിലെ കായികാധ്യാപകൻ ചാൾസ് സി ഇടപ്പാട്ട്
പ്രകാശ് ചന്ദ്രശേഖർ
പാലാ: സംസ്ഥാന സ്കൂൾ കായികമേളയിൽ മികവുകാട്ടുന്ന ഭാവിയുടെ വാഗ്ദാനങ്ങളെ റാഞ്ചാനും അടുത്ത വർഷം തങ്ങളുടെ താരങ്ങളായി ഇറക്കാനും വൻ വാഗ്ദാനങ്ങളും പ്രലോഭനങ്ങളുമായി ഒരു വിഭാഗം വിലസുന്നതായി ആക്ഷേപം. താരങ്ങളെ റാഞ്ചൽ ഓരോ കായികമേളയ്ക്കും ശേഷം അരങ്ങേറുന്ന തുടർക്കഥയാണെന്ന് മണീട് സ്കൂളിലെ കായികാധ്യാപകൻ ചാൾസ് സി ഇടപ്പാട്ട് മറുനാടന്‍ നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കുന്നു. ഇടനിലക്കാരാവുന്നത് ബന്ധുക്കളും അദ്ധ്യാപകരും തന്നെയാണെന്നും താമസവും ഭക്ഷണവും പഠനച്ചിലവും അത്യാവശ്യം കൈമണിയും വാഗ്ദാനം ചെയ്യുന്നുണ്ടെന്നുമാണ് വെളിപ്പെടുത്തൽ. അത്ലറ്റിക് ഫെഡറേഷൻ സെക്രട്ടറിക്കും ചാമ്പ്യൻ സ്കൂൾ മാനേജേമെന്റുകൾക്കുമെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് ചാൾസ് ഉന്നയിക്കുന്നത്. സംസ്ഥാന സ്കൂൾമീറ്റിന്റെ പിന്നാമ്പുറത്ത് നടക്കുന്നത് കായിക പ്രതിഭകൾക്ക് വില ഉറപ്പിച്ചുള്ള കൈമാറ്റമെന്നും വീഡിയോ അഭിമുഖത്തിൽ ചാൾസ് വെളിപ്പെടുത്തുന്നു.
സംസ്ഥാന സ്കൂൾ മീറ്റിൽ മികച്ച പ്രകടനം സ്വന്തമാക്കിയവരെയും ഇതിന് സാദ്ധ്യതയുള്ളവരെയും നിരീക്ഷിച്ച്, ചാമ്പ്യൻസ് പട്ടം നോട്ടമിട്ടുള്ള സ്കൂളുകൾ ഇവരിൽ ഒന്നോ രണ്ടോ പേരെയൊ കൂട്ടത്തോടെയോ 'പർച്ചയസ്' ചെയ്യുന്നു എന്നാണ് വ്യാപകമായിട്ടുള്ള ആരോപണം. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന പഴമൊഴി അന്വർത്ഥമാക്കും വിധമാണ് ഈ വഴിക്കുള്ള നീക്കം ഇവിടെ പൊടിപൊടിക്കുന്നത് എന്നാണ് കായികാദ്ധ്യാപകരിൽ നിന്നും മറുനാടന്‍ ലഭിച്ച വിവരം. ഇത്തരത്തിലുള്ള നീക്കം സജീവമാണെന്നാണ് മുൻ ദേശീയ പരിശീലകൻ ടി പി ഔസേപ്പ് നൽകിയ സൂചനകളിൽ നിന്നും വ്യക്തമാവുന്നത്.
മെച്ചപ്പെട്ട പരിശീലനവും ജീവിത സൗകര്യങ്ങളും നൽകാൻ ആര് തയ്യാറായാലും താരങ്ങൾ അവർക്കൊപ്പം പോകുന്നതിൽ അത്ഭുതമില്ലന്നാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തൽ. ഇതേക്കുറിച്ച് ഏറെക്കുറേ തുറന്ന് പറഞ്ഞത് പിറവം മണീട് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന് അഭിമാന നേട്ടം സമ്മാനിച്ച കോതമംഗലം സ്വദേശീയായ കായികാദ്ധ്യാപകൻ ചാൾസ് സി ഇടപ്പാട്ടാണ്.
'ഇത്തരം ആരോപണങ്ങളുടെ ഇരയാണ് ഞാൻ. എന്നെ പ്രതിരോധിക്കാൻ ഞാൻ മാത്രമേ ഉള്ളു. അതുകൊണ്ടാണ് ഇതേക്കുറിച്ച് തുറന്ന് പറയുന്നത്' - കായികതാരങ്ങളുടെ കളം മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ ആദ്യപ്രതികരണം ഇതായിരുന്നു. പി ടി ഉഷയും തോമസ് മാഷും ഇപ്പോഴത്തെ അതലറ്റിക് അസോസിയേഷൻ സെക്രട്ടറി പി ഐ ബാബുവും ചാമ്പ്യൻസ് സ്കൂളുകളിലെ പരിശീലകരിൽ ഒട്ടുമിക്കവരും കായക താരങ്ങളെ വലവീശിപ്പിടിച്ച് നേട്ടം കൊയ്തവരാണെന്നാണ് ചാൾസിന്റെ ആരോപണം.
കായികതാരങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും മെഡൽ ലക്ഷ്യംവച്ചുള്ള പരിശീലനം ഉണ്ടാക്കുന്ന താരങ്ങളുടെ ഭാവി ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും എല്ലാം ചാൾസ് അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. അന്യസംസ്ഥാനത്ത് നിന്ന് കൊണ്ടുവരുന്ന കുട്ടികളുടെ തുടർവിദ്യാഭ്യാസം ഇത്തരക്കാർ തകർക്കുകയാണെന്ന സംശയവും ചാൾസിനുണ്ട്. കേരളത്തിൽ പത്താം ക്ലാസിൽ മലയാളം നിർബന്ധമാണ്. ഇവർ എങ്ങിനെ മലയാളം പഠിച്ച് പരീക്ഷയെഴുതി ജയിക്കും.അദ്ദേഹം ചോദിക്കുന്നു.
'ഞാൻ ഒരു കുട്ടിയേയും കടത്തിക്കൊണ്ടുപോയിട്ടില്ല. അവരാരും കോതമംഗലത്തുകാരുമല്ല. കുട്ടികളുടെ കായിക ഭാവി നശിപ്പിക്കുകയാണ് അവർ ചെയ്യുന്നത്. താരങ്ങളിലേറെയും പരിക്കുകളുടെ പിടിയിലാണ്. അമിതമായ പരിശീനം മൂലം അവരുടെ ആരോഗ്യസ്ഥിതിയും മോശമാണ്. സ്കൂളിൽ തുടരണമല്ലോ എന്ന് കരുതി അവരാരും ഒന്നും പറയുന്നില്ല എന്ന് മാത്രം. ആ കുട്ടികൾ അവിടം വിട്ടത് മനം മടുത്തിട്ടാണ്.' ചാമ്പ്യൻ സ്കൂളുകളിൽ നിന്നും കായികതാരങ്ങളെ കടത്തിക്കൊണ്ടുപോയ സംഭവത്തിലെ 'വില്ലൻ' ആയി ചിത്രീകരിക്കപ്പെട്ട ചാൾസ് ആ ആരോപണത്തെ പറ്റി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
കായിക കേരളത്തിന്റെ തലവര മാറ്റിയെഴുതിയ കോതമംഗലം മാർബേസിൽ, സെന്റ് ജോർജ്ജ് സ്കൂളുകളിലെ കായികതാരങ്ങളുടെ കൂടുമാറ്റം പാല സ്കൂൾ മീറ്റിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഇപ്പോൾ. ഈ രണ്ട് സ്്കൂളുകളിലും പരിശീലകനായിരുന്ന ചാൾസ്് കോതമംഗലം സ്കൂളുകളുടെ അഭിമാനമായ കായികതാരങ്ങളെ മോഹനവാഗ്ദാനങ്ങൾ നൽകി കടത്തിക്കൊണ്ട് പോയി എന്ന് ഇരു സ്കൂളുകളുടെ അഭ്യൂദയകാംക്ഷികളും മാനേജ്മെന്റ് പ്രതിനിധികളും മറുനാടനോട് വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പിറവം മണീട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ കായിക അദ്ധ്യാപകനാണിപ്പോൾ ചാൾസ് ഇടപ്പാട്ട്. മിഠായി നൽകി കടത്തിക്കൊണ്ടുപോകാവുന്ന പ്രായത്തിലുള്ള കുട്ടികളല്ല കോതതംഗലത്തെ സ്കൂളുകളിൽ നിന്നും തന്റെ കീഴിൽ പരിശിലനത്തിനെത്തിയതെന്ന് ചാൾസ് മാഷ് വ്യക്തമാക്കുന്നു. അവർ അനുഭവിക്കുന്ന പെടാപ്പാട് കണ്ടറിഞ്ഞവനാണ് ഞാൻ. രാവിലെയും ഉച്ചക്കും വൈകിട്ടുമുള്ള പരിശീലനം മൂലം ഈ സ്കൂളുകളിലെ ഭൂരിപക്ഷം താരങ്ങളുടെയും ആരോഗ്യസ്ഥിതി മോശമായിരുന്നു. പലരും പരുക്കുകളുടെ പിടിയിൽപ്പെടുന്നത് വേദനയോടെ നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ട്.
സ്കൂൾ മാനേജ്മെന്റുകളുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഇത്തരത്തിൽ താരങ്ങൾക്ക് പരിശീലനം നൽകാൻ ഞാൻ തയ്യാറായത്. സ്കൂൾ മീറ്റുകൾ മാത്രമായിരുന്നു സ്കൂൾ മാനേജ്മെന്റുകളുടെ ലക്ഷ്യം. ഇതുകൊണ്ട് താരങ്ങൾക്ക് ആകെയുള്ള ലാഭം പ്രൈസ് മണി മാത്രമാണ്. ഇത് ലഭിച്ചിട്ട് വർഷങ്ങളായി. ദേശീയ -അന്തർ ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് മികവ് തെളിയിക്കാൻ കഴിഞ്ഞാലേ കായികതാരങ്ങൾക്ക് ഭാവിയുള്ളു. ഓരോ സ്കൂൾ മീറ്റ് കഴിയുമ്പോഴും മറ്റു സ്കൂളുകളിലെ മികച്ച കായികതാരങ്ങളെ വലവീശിപ്പിടിച്ച പാരമ്പര്യമാണ് ഈ രണ്ട് സ്കൂളുകൾക്കും ഉള്ളത്. സ്വന്തമായി ഇവരാരും ഒന്നും നേടിയിട്ടില്ല- ചാൾസ് തുറന്നടിച്ചു.
മാർബേസിൽ സ്കൂൾ മാനേജ്മെന്റിന്റെ വിഭാഗനീക്കത്തിൽ ഒപ്പം നിൽക്കേണ്ട ഇവിടുത്തെ കായിക അദ്ധ്യാപിക കളംമാറ്റിച്ചവിട്ടി. ഇതോടെയാണ് എനിക്ക് മാർബേസിലിനോട് വിടപറയേണ്ടിവന്നത്-ചാൾസ് വ്യക്തമാക്കി. കോതമംഗലത്തെ ചരിത്ര പ്രസിദ്ധമായ മർത്തോമ്മൻ ചെറിയപള്ളിയുടെ ഉടമസ്ഥതിലുള്ളതാണ് മാർ ബേസിൽ സ്കൂൾ. കോതമംഗലം രൂപതയുടെ കീഴിലാണ് സെന്റ് ജോർജ്ജ് സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂളുകളുടെ പേരും പെരുമയും കാത്ത് സൂക്ഷിക്കാൻ സ്കൂൾ ഭരണസമിതികൾ കായികതാരങ്ങളെ പരിധിവിട്ട് ഉപയോഗിക്കുകയായിരുന്നു എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. ചാമ്പ്യൻസ് സ്കൂളുകളുടെ വിജയ രഹസ്യം തന്ത്രമല്ല, കുതന്ത്രമാണ് -ചാൾസ് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍