'എന്നെ വെറുതെ വിടരുത് ശങ്കർ' എന്ന് കാർട്ടൂണിസ്റ്റ് ശങ്കറിനോട് പറഞ്ഞ നെഹ്രുവിന്റെ ഹൃദയവിശാലതയും സഹിഷ്ണുതയും നരേന്ദ്ര മോദിയിൽ നിന്നും സംഘ പരിവാറിൽ നിന്നും നമ്മൾ പ്രതീക്ഷിക്കരുത്: മെർസലിനും വിജയ്ക്കുമെതിരെ നിലപാടെടുത്ത ബിജെപിയെ വിമർശിച്ച് എംഐ ഷാനവാസ് എംപി; 'മിസ്റ്റർ മോദി, തമിഴ് സംസ്കാരത്തിന്റെ പ്രതിഫലനമാണ് സിനിമ, അതിൽ ഇടപെട്ട് നശിപ്പിക്കരുത്' എന്ന രാഹുലിന്റെ പ്രതികരണത്തോടെ മെർസലിൽ പുലിവാലു പിടിച്ച് ബിജെപി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: തിയേറ്ററുകളിൽ ഹരമാവുകയും ജിഎസ്ടി പരാമർശത്തോടെ വിവാദത്തിലാവുകയും ചെയ്ത വിജയ് ചിത്രം മെർസലിനെതിരെ ബിജെപി രംഗത്തെത്തിയതോടെ വിജയ്ക്ക് പിന്തുണയുമായി കോൺഗ്രസ്സുൾപ്പെടെ പ്രതിപക്ഷ കക്ഷികളും അണിനിരക്കുന്നു. ഇതോടെ മെർസലിനെതിരെ പ്രതിഷേധവുമായി വന്ന ബിജെപിക്കെതിരെ രാജ്യത്താകെ പ്രതിഷേധ തരംഗം തീർക്കുകയാണ് കോൺഗ്രസ്സും ഇടതുപാർട്ടികളും.
മെർസലിനെതിരെ നിലപാടെടുത്ത് പുലിവാല് പിടിച്ച അവസ്ഥയിലാണ് ഇപ്പോൾ ബിജെപി. രാഹുൽ ഗാന്ധി കൂടെ മെർസലിനെ അനുകൂലിച്ച് വന്നതോടെ നിരവധി കോൺഗ്രസ് നേതാക്കളും ചിത്രത്തെ അനുകൂലിച്ചും സംഘപരിവാർ നിലപാടിനെ വിമർശിച്ചും എത്തുന്നു. വിമർശനങ്ങളെ സ്പോർട്സ് മാൻ സ്പിരിറ്റോടെ നേരിട്ട കോൺഗ്രസ് പാരമ്പര്യം ചൂണ്ടിക്കാണിച്ച് എം ഐ ഷാനവാസ് എംപി ഇട്ട പോസ്റ്റും ഇതോടൊപ്പം ചർച്ചയാവുന്നു. തന്നെ കാർട്ടൂണുകളിലൂടെ നിരന്തരം വിമർശിച്ചുകൊണ്ടിരുന്ന കാർട്ടൂണിസ്റ്റ് ശങ്കറിനോട് നെഹ്റു പ്രതികരിച്ചത് ഉദാഹരണമായി ചേർത്താണ് ഷാനവാസ് എംപി ബിജെപിയെ വിമർശിക്കുന്നത്.
എന്നെ വെറുതെ വിടരുത് ശങ്കർ' എന്ന് കാർട്ടൂണിസ്റ്റ് ശങ്കറിനോട് പറഞ്ഞ നെഹ്രുവിന്റെ ഹൃദയവിശാലതയും സഹിഷ്ണുതയും നരേന്ദ്ര മോദിയിൽ നിന്നും സംഘ പരിവാറിൽ നിന്നും നമ്മൾ പ്രതീക്ഷിക്കരുതെന്നാണ് എംഐ ഷാനവാസ് ഫേസ്ബുക്കിൽ കുറിച്ചത്.
കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:
'എന്നെ വെറുതെ വിടരുത് ശങ്കർ' എന്ന് കാർട്ടൂണിസ്റ്റ് ശങ്കറിനോട് പറഞ്ഞ നെഹ്രുവിന്റെ ഹൃദയവിശാലതയും സഹിഷ്ണുതയും നരേന്ദ്ര മോദിയിൽ നിന്നും സംഘ പരിവാറിൽ നിന്നും നമ്മൾ പ്രതീക്ഷിക്കരുത് , 'വിജയ്' എന്നറിയപ്പെടുന്ന ജോസഫ് വിജയ് എന്ന നടന്റെ മതം അല്ല, അഭിനയം ആണ് പ്രേക്ഷകർ കാണുന്നത്, നെഞ്ചേറ്റുന്നത് ...
മറാഠി ആയ ശിവാജി റാവ് ഗെയ്ക്വാദ് എന്ന രജനിയെയും, മരുതൂർ ഗോപാലൻ രാമചന്ദ്രൻ എന്ന എം ജി ആറിനെയും അവരുടെ ഭാഷയും ദേശവും നോക്കാതെ നെഞ്ചേറ്റിയ, ചേർത്ത് നിർത്തിയ തമിഴ് ജനതയുടെ മനസ്സ് അറിയാൻ വർഗീയതയുടെ കറ പുരണ്ട പരിവാർ മനസ്സുകൾക്ക് ഒരുകാലത്തും കഴിയില്ല - ഷാനവാസ് എംപി തന്റെ പോസ്റ്റിൽ കുറിച്ചു.
'മിസ്റ്റർ മോദി, തമിഴ് സംസ്കാരത്തിന്റെ പ്രതിഫലനമാണ് സിനിമ, അതിൽ ഇടപെട്ട് നശിപ്പിക്കരുത്' എന്ന പ്രതികരണത്തോടെയാണ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധിയും ചിത്രത്തിന് പിന്തുണയുമായി എത്തിയത്. ഇതോടെ രാജ്യത്താകെ ബിജെപിക്കെതിരെ ശക്തമായ പ്രതികരണങ്ങൾ പല കോണുകളിൽ നിന്നും ഉയരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരെ നിലകൊള്ളുന്ന ബിജെപി നിലപാടുകൾ ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങൾ. കർണാടകത്തിൽ പത്രപ്രവർത്തക ഗൗരിലങ്കേഷ്, കൽബുർഗി തുടങ്ങിയവരുടെ കൊലപാതകം ഉൾപ്പെടെ പരാമർശിച്ചാണ് വിമർശിക്കുന്നവരെ ഇല്ലാതാക്കുന്ന സംഘപരിവാർ അസഹിഷ്ണുതയെ വീണ്ടും ദേശീയ തലത്തിൽ ചർച്ചയാക്കുന്നത്.
ചിത്രം സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ചിത്രത്തിനെതിരെ ബിജെപി തമിഴ്നാട് നേതൃത്വം രംഗത്ത് വന്നത്. ജിഎസ്ടിയെയും നോട്ട് നിരോധനത്തെയും വിമർശിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്. ഈ ഭാഗങ്ങൾ നീക്കം ചെയ്യണമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. ഇതോടെയാണ് ബിജെപിക്കെതിരെ വൻ പ്രതിഷേധം ഉയരുന്നത്. രാഹുലിനെ കൂടാതെ ചിദംബരം, കമൽഹാസൻ, പാ രഞ്ജിത്ത തുടങ്ങിയവർ മെർസലിനെ അനുകൂലിച്ച് രംഗത്ത് വന്നു.
ഡിവൈഎഫ്ഐയും ഡിഎംകെയും ചിത്രത്തെ അനുകൂലിച്ച് ശക്തമായി രംഗത്തുണ്ട്. സർക്കാരിനെ പുകഴ്ത്തുന്ന സിനിമകൾക്ക് മാത്രം അനുമതി ലഭിക്കുന്ന കാലമാണ് വരാനിരിക്കുന്നതെന്നാണ് ബിജെപിയേയും കേന്ദ്രത്തേയും കളിയാക്കി ചിദംബരം പറഞ്ഞത്. മെർസലിലെ ഡയലോഗുകൾ നീക്കം ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം ഇത് കാണുമ്പോൾ പരാശക്തി ഇന്നാണ് റിലീസ് ചെയ്തിരുന്നെങ്കിലുള്ള പ്രത്യാഘാതങ്ങൾ ആലോചിക്കാവുന്നതാണ് എന്നും ചിദംബരം ട്വീറ്റ് ചെയ്തു.
മെർസലിന് വേണ്ട സർട്ടിഫിക്കറ്റ് സെൻസർ ബോർഡ് നൽകിയതാണ്. നിങ്ങൾ അതിനെ വീണ്ടും സെൻസർ ചെയ്യേണ്ട ആവശ്യം ഇല്ല. ഇത്തരം വികല വിമർശനങ്ങളല്ല, യുക്തിപരമായ പ്രതികരണങ്ങളാണ് വേണ്ടത്. -കമൽഹാസൻ ട്വിറ്ററിൽ പറഞ്ഞു. മെർസലിലെ രംഗങ്ങൾ നീക്കം ചെയ്യരുതെന്ന് കബാലി സംവിധായകൻ പാ. രഞ്ജിത്തും അറിയിച്ചു.
വിജയ്യുടെ പിതാവും സംവിധായകനുമായ എസ്എ ചന്ദ്രശേഖറും മെർസലിനെ അനുകൂലിച്ചും ബിജെപിയെ എതിർത്തു രംഗത്ത് വന്നിട്ടുണ്ട്. ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിലാണ് താൻ സംസാരിക്കുന്നത് എന്നും ഇവിടെ അഭിപ്രായ സ്വാതന്ത്ര്യമുണ്ടാകുകയാണ് ആദ്യം വേണ്ടത് എന്നും രാഷ്ടീയ ബന്ധങ്ങളുള്ള ആളുകൾ തന്നെയാണ് സെൻസർ ബോർഡിലുള്ളത്. അവരാണ് ചിത്രത്തിന് അനുമതി നൽകിയതും. എന്നിട്ട് എന്തിനാണ് ഇപ്പോൾ പ്രശ്നമുണ്ടാക്കുന്നതെന്നും എസ്എ ചന്ദ്രശേഖർ ചോദിച്ചു.
ജിഎസ്ടിയെയും ഇന്ത്യയിലെ ശിശുമരണങ്ങളെക്കുറിച്ചുമെല്ലാം ശക്തമായി തന്നെ ചിത്രത്തിൽ വിജയ്യുടെ കഥാപാത്രം വിമർശനം ഉന്നയിക്കുന്നുണ്ട്.'7% ജി.എസ്.ടി ഈടാക്കുന്ന സിംഗപ്പൂരിൽ സൗജന്യ ചികിത്സ്യാ സൗകര്യം ഒരുക്കാമെങ്കിൽ 28% ജി.എസ്.ടി ഈടാക്കുന്ന ഇന്ത്യയിൽ എന്തുകൊണ്ട് ആയിക്കൂടാ' എന്ന മെർസലിലെ ഡയലോഗ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. മോദിയുടെ സ്വപ്ന പദ്ധതി എന്ന് വിശേഷിപ്പിക്കുന്ന ഡിജിറ്റൽ ഇന്ത്യയെ വടിവേെേലുവിന്റ കഥാപാത്രം കളിയാക്കുന്നുണ്ട്. ഇതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്.
വിജയ് ക്രിസ്ത്യാനിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി നേതാവ് എച് രാജയുടെ വിമർശനം . ജോസഫ് വിജയ് എന്ന പേരുപയോഗിച്ച് അഭിസംബോധന ചെയ്തുകൊണ്ടാണ് എച് രാജ സിനിമയ്ക്കെതിരെ ട്വീറ്റ് ചെയ്തത്. സിനിമയുടെ നിർമ്മാതാവ് ഹേമ രുക്മാനിയും ക്രിസ്ത്യാനിയാണോ എന്ന് സംശയമുണ്ടെന്നും അക്കാര്യം പരിശോധിച്ചുവരികയാണെന്നും രാജ പറഞ്ഞു. വിജയ്യുടെ രാഷ്ട്രീയ താത്പര്യങ്ങളാണ് ഇത്തരം രംഗങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയതിന് പിന്നിലെന്നും ആക്ഷേപിച്ചായിരുന്നു ബിജെപി നേതാക്കൾ രംഗത്തെത്തിയത്.
Stories you may Like
- സ്റ്റാലിന്റെ ആധിപത്യം തകർക്കാൻ രാഷ്ട്രീയത്തിലേക്കോ! ജോസഫ് വിജയ് തമിഴകം പിടിക്കുമോ?
- സ്വന്തം പാർട്ടി രൂപവത്കരിക്കാൻ ഒരുങ്ങി ഇളയ ദളപതി
- തമിഴക വെട്രി കഴകത്തിന്റെ ആദ്യ രാഷ്ട്രീയ ലക്ഷ്യം വെളിപ്പെടുത്തി നടൻ വിജയ്
- പിണറായി പോലും ഭയക്കുന്ന യുവനേതാവ്! രാഹുൽ മാങ്കൂട്ടം താരമാവുമ്പോൾ
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍