ചാവക്കാടും കുന്നംകുളവും കേന്ദ്രീകരിച്ച് വൻതോതിൽ കള്ളനോട്ട് അച്ചടി; കേരളത്തിലെ പെട്രോൾ പമ്പുകളിലും മലയോര മേഖലയിലും ചന്തകളിലും എത്തുന്നത് ഒറിജിനലിനെ വെല്ലുന്ന 2000, 500 രൂപ നോട്ടുകൾ; ഒരു ലക്ഷത്തിന്റെ കള്ളനോട്ടുമായി മൂന്നംഗ സംഘം കൂടി പിടിയിൽ; പരിശോധന ഇല്ലാത്ത സ്ഥലങ്ങളിൽ വ്യാജ നോട്ട് എത്തിക്കുന്ന മാഫിയക്ക് പിന്നാലെ പൊലീസ്
മറുനാടൻ മലയാളി ബ്യൂറോ
ചാവക്കാട്: തൃശൂർ ജില്ല കേന്ദ്രീകരിച്ച് കള്ളനോട്ട് അച്ചടിയും വിതരണവും വലിയതോതിൽ പുരോഗമിക്കുന്നതായി പൊലീസ് വിലയിരുത്തൽ. ഈ മാസം ആദ്യം പിടിയിലായ സംഘങ്ങളുടെ ഇടപാടുകളിൽ അന്വേഷണം നടക്കുന്നതിനിടെ മൂന്നുപേർ കൂടി പൊലീസ് പിടിയിലായി. ഒരു ലക്ഷത്തിൽപരം രൂപയുടെ കള്ള നോട്ടുകളുമായി മൂന്നംഗ സംഘത്തെ ചാവക്കാട് സി.ഐ-കെ.ജി.സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.
തൃശൂർ പട്ടിക്കാട് സ്വദേശികളായ ചെള്ളിയിൽ രവി, മണപ്പുറത്ത് സുഗു, കൂർക്കഞ്ചേരി പുതിയ വീട്ടിൽ റാഫി എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികളുടെ വീട്ടിലും കള്ളനോട്ട് കൊടുത്ത മറ്റു സ്ഥലങ്ങളിലുമായി തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസം അറസ്റ്റിലായ കള്ളനോട്ടു കേസിലെ മുഖ്യ പ്രതി റഷീദിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നുണ്ടായ അനേഷണത്തിലാണ് ഇവരെ പിടികൂടിയത്. റഷീദ് 2 ലക്ഷം രൂപയുടെ കള്ള നോട്ടുകൾ തൃശൂർ സ്വദേശികൾക്കു കൈമാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്.
മലയോര മേഖലയായ പീച്ചി, പട്ടിക്കാട് എന്നിവിടങ്ങളിൽ കള്ള നോട്ടുകൾ വ്യാപകമായി വിതരണം നടന്നതായി അറിഞ്ഞതിനെ തുടർന്ന് പൊലീസ് ഇവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ദിവസം പട്ടിക്കാട് പൊലീസ് പിടികൂടിയ ചീട്ടുകളി സംഘത്തിൽ നിന്ന് ലഭിച്ച നോട്ടുകൾ കോടതിയിൽ ഹാജരാക്കി ട്രഷറിയിൽ അടയ്ക്കാൻ ചെന്നപ്പോൾ അതിൽ കള്ള നോട്ടുകൾ കണ്ടെത്തിയിരുന്നു. ഈ നോട്ടുകളിലെ സീരിയൽ നമ്പറുകൾ കഴിഞ്ഞ ദിവസം പിടികൂടിയ അതേ നമ്പറുകളിലുള്ളതാണ് ഇതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
അതേസമയം മലയോര മേഖലയിൽ വ്യാപകമായി കള്ളനോട്ടുകൾ വിതരണം നടത്തിയതായി പിടിയിലായ പ്രതികൾ സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. ലോട്ടറി വിൽപനക്കാരനായ സുഗു സമ്മാനത്തുക നൽകുന്നതിൽ കള്ള നോട്ടുകൾ ഉൾപ്പെടുത്തിയിരുന്നു. കൂട്ടുപ്രതിയായ രവി പട്ടിക്കാട് ഹാഡ്വെയർ ഷോപ്പിലെ സെയിൽസ് മാനാണ് ഇയാൾ. കടയിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവർക്കും കടയുടമയെ കബളിപ്പിച്ച് കടയിലും നോട്ടുകൾ വിതരണം നടത്തിയതായി പറയുന്നു. മറ്റൊരു പ്രതിയായ റാഫി പട്ടിക്കാട് മാംസ വിൽപനക്കാരനാണ്. ഇയാൾ കാലികളെ വാങ്ങുന്ന ചന്തയിലും മറ്റും നോട്ടുകൾ വിതരണം നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കടകളിലും, സൂപ്പർമാർക്കറ്റുകളിലും പെട്രോൾ പമ്പുകളിലും ഇവർ നോട്ടുകൾ വിതരണം നടത്തിയിട്ടുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം 80,000 രൂപ ഇവർ ഇത്തരത്തിൽ ചെലവഴിച്ചതായാണ് കണ്ടെത്തൽ.
ഇത്തരത്തിൽ ചാവക്കാട്-കുന്നംകുളം മേഖല കേന്ദ്രീകരിച്ച് വൻ കള്ളനോട്ട് അച്ചടി നടക്കുന്നതായ സംശയത്തിൽ അന്വേഷണം നടത്തിവരികയാണ് പൊലീസ്. ഒക്ടോബർ ആദ്യവാരം ജില്ലയിൽ വൻ കള്ളനോട്ട് വേട്ട നടന്നിരുന്നു. തൃശൂർ നഗരത്തിൽ നിന്ന് 16 ലക്ഷം രൂപയുടെയും ആറ്റൂരിൽ നിന്നും 20 ലക്ഷം രൂപയുടെയും ചാവക്കാട് നിന്ന് രണ്ടര ലക്ഷം രൂപയുടെയും കള്ളനോട്ടുകളാണ് അന്ന് പിടികൂടിയത്. പിടികൂടി. തൃശൂരിൽ നിന്ന് കള്ളനോട്ട് പ്രിന്റ് ചെയ്യുന്ന സാധന സാമഗ്രികളും ആറ്റൂരിൽ നിന്ന് മൂന്ന് പേരെയും പിടികൂടി. തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാന്റിന് സമീപത്തെ ഹോട്ടലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ലഭിച്ച ബാഗിൽ നിന്ന് 16 ലക്ഷം രൂപയുടെ കള്ളനോട്ടുകളും കള്ളനോട്ടടിക്കുന്നതിനുള്ള ഉപകരണങ്ങളും കണ്ടെടുക്കുകയും ചെയ്തു.
രണ്ടായിരം രൂപയുടെ കള്ളനോട്ടുകളാണ് ബാഗിൽ നിന്നും കണ്ടെത്തിയത്. ആറ്റൂർ കമ്പനിപ്പടിയിൽ നിന്നുമാണ് 20 ലക്ഷം രൂപയുടെ കള്ളനോട്ടുമായി കുന്നംകുളം സ്വദേശി ജോയി, ചേലക്കര സ്വദേശി റഷീദ്, ആറ്റൂർ സ്വദേശി മുജീബ് റഹ്മാൻ എന്നിവർ അറസ്റ്റിലായത്. ചാവക്കാട് സിഐ - കെ.ജി. സുരേഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് കള്ളനോട്ടുമായി ഇവരെ പിടികൂടിയത്. രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ട് ചാവക്കാട് ടൗണിൽ വാഹന പരിശോധനയ്ക്കിടെയാണ് ആദ്യം കണ്ടെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 20 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ കൂടി ആറ്റൂരിൽ നിന്ന് പിടിച്ചെടുത്തത്. 2000, 500, 100 രൂപാ നോട്ടുകളുടെ കള്ളനോട്ടുകളുകളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.
നേരത്തേ കൊടുങ്ങല്ലൂരിൽ വ്യാപകമായി കള്ളനോട്ട് പ്രിന്റ് ചെയ്ത് വിതരണം ചെയ്ത ബിജെപി. പ്രവർത്തകരായ സഹോദരന്മാരെ പിടികൂടിയിരുന്നു. ഇവരിൽ നിന്ന് കള്ളനോട്ട് പ്രിന്റ് ചെയ്യുന്ന സാമഗ്രികളും പൊലീസ് കണ്ടെടുത്തിരുന്നു. സംഭവം ഏറെ വിവാദമാകുകയും കള്ളനോട്ട് മാഫിയകളുമായി ഇവർക്കുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലാതെ അവസാനിക്കുകയായിരുന്നു. ഇതിനിടയിലാണ് തൃശൂരിൽ നിന്ന് 16 ലക്ഷത്തിന്റെ കള്ളനോട്ടും പ്രിന്റ് ചെയ്യാൻ ഉപയോഗിച്ച സാമഗ്രികളും പിടിച്ചെടുത്തത്.
തൃശൂർ ജില്ലയിൽ ഈ മാസം ആദ്യവാരം മൂന്നിടത്തുനിന്നു പൊലീസ് പിടികൂടിയ 37.5 ലക്ഷം രൂപയുടെ കള്ളനോട്ട് നിർമ്മാണത്തിലെ പൂർണത മൂലം തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ളവയെന്ന് ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ചാവക്കാടുനിന്നു പിടികൂടിയ കള്ളനോട്ട് സംഘത്തെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി തൃശൂർ, എറണാകുളം എന്നിവിടങ്ങളിൽ നിന്നെത്തിയ സംഘമാണു സെക്യൂരിറ്റി ത്രെഡും വാട്ടർമാർക്കും അതിവിദഗ്ധമായി ഉൾപ്പെടുത്തിയ നോട്ടാണിതെന്നു വിലയിരുത്തിയത്. തമിഴ്നാട്ടിൽ നിന്നുള്ള ചില സംഘങ്ങളുടെ പങ്കുണ്ടോയെന്നും അന്വേഷിച്ചുവരുന്നതിനിടെയാണ് ഇപ്പോൾ വീണ്ടും കള്ളനോട്ട് കണ്ടെത്തിയിട്ടുള്ളത്.
അതേസമയം, കേരളത്തിലെ പെട്രോൾ പമ്പുകൾ അടക്കമുള്ള ഇടങ്ങളിൽ മാസം തോറും പതിനായിരക്കണക്കിനു രൂപയുടെ കള്ളനോട്ടുകൾ എത്തുന്നുണ്ടെന്നാണു സൂചന. പെട്രോൾ പമ്പുടമകൾ പണം ബാങ്കിൽ നിക്ഷേപിക്കാനെത്തുമ്പോൾ കള്ളനോട്ടാണെന്നു കണ്ടെത്തുന്നവ തിരികെ വാങ്ങി നശിപ്പിക്കുകയാണു പതിവെന്നു പമ്പുടമകൾ പറയുന്നു. പ്രതിമാസം 10,000 15,000 രൂപ വരെ കള്ളനോട്ട് ലഭിക്കുന്ന പമ്പുകൾ ഉള്ളതായി ബാങ്ക് ഉദ്യോഗസ്ഥരും സ്ഥിരീകരിക്കുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍