നന്നാക്കാൻ ശ്രമിച്ച് കൈയടി നേടിയ ഗണേശ് കുമാറും മാത്യു ടി തോമസും; ഒന്നിനും കഴിയുന്നില്ലേ.. എന്നു പറഞ്ഞ ആര്യാടൻ; കെഎസ്ആർടിസിയുടെ നഷ്ടക്കണക്കുകളുടെ വാസ്തവമെന്ത്? മറുനാടൻ അന്വേഷണ പരമ്പരയുടെ രണ്ടാം ഭാഗം
ജെയിംസ് വടക്കൻ
തിരുവനന്തപുരം: മാറി മാറി വരുന്ന സർക്കാറിന്റെ നയങ്ങളും മന്ത്രിമാരും കെഎസ്ആർടിയുടെ ലാഭനഷ്ട കണക്കുകളെ എങ്ങനെ സ്വധീനിച്ചു? ഈ ചോദ്യവും ഉതിനുള്ള ഉത്തരവും ഏറെ പ്രസക്തമാണ്. കെഎസ്ആർടിസിയെ നന്നാക്കാൻ ആത്മാർത്ഥമായി ശ്രമിച്ച മന്ത്രിമാരും നന്നാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട മന്ത്രിമാരും ഗതാഗത വകുപ്പിൽ ഉണ്ടായിട്ടുണ്ട്. കെ ബി ഗണേശ് കുമാറും മാത്യു ടി തോമസുമാണ് കെഎസ്ആർടിസിയെ നന്നാക്കാനായി ആത്മാർത്ഥമായി ശ്രമിച്ച രണ്ട് മന്ത്രിമാർ. കോർപ്പറേഷനെ ആധുനികവൽക്കരിക്കുന്ന പ്രവർത്തികൾക്കും ഇവർ മുൻതൂക്കം നൽകിയിരുന്നു. കെ ബി ഗണേശ് കുമാറിന്റെ കാലത്താണ് ദ്വീർഘദൂര സർവീസുകൾക്കായി വോൾവോ ബസുകൾ ഉപയോഗപ്പെടുത്തിയത്. മാത്യു ടി തോമസ് മന്ത്രിയായിരുന്ന വേളയിലാണ് കോർപ്പറേഷൻ കൂടുതൽ വിപുലീകരണ പ്രവർത്തനങ്ങളിലേക്ക് ലാഭമുണ്ടാക്കാനുള്ള മറ്റ് വഴികളിലേക്കും നീങ്ങിയത്.
ആര്യാടൻ മുഹമ്മദിന്റെ കാലത്താകട്ടെ ഡീസൽ വില സർവകാല റെക്കോർഡിലെത്തിയതോടെ കടുത്ത പ്രതിസന്ധിയിലൂടെയാണ് കോർപ്പറേഷൻ കടന്നു പോയത്. ഇതോടെ തന്റെ മുൻഗാമികൾ വിചാരിച്ച് നന്നാക്കാൻ കഴിയാത്ത കാര്യം തനിക്ക് എങ്ങനെ സാധിക്കുമെന്ന ചോദ്യമാണ് ആര്യാടൻ ചോദിച്ചത്. ഇങ്ങനെ ഒന്നു ചീയുമ്പോൾ മറ്റൊന്നിന് വളമാകും എന്ന് പറയുന്നത് പോലെ കെഎസ്ആർടിയുടെ പ്രതിസന്ധി പലപ്പോഴും ഗുണം ചെയ്യുന്നത് സ്വകാര്യ ബസ്സുകളാണ്. ലാഭ നഷ്ടക്കണക്കുകളിലേക്ക് കടക്കും മുമ്പ് സ്വകാര്യ ബസുകളോടുള്ള നിലപാടുകൾ പരിശോധനാ വിധേയമാക്കേണ്ടതുണ്ട്.
സ്വകാര്യ ബസുകളോടുള്ള സർക്കാർ നയം
സ്വകാര്യബസ് ലോബി ആരാണെന്ന് ചോദിച്ചാൽ ഇതിന് പിന്നിലുള്ളത് പ്രമുഖരായ രാഷ്ട്രീയക്കാർ തന്നെയാകും. ആർ ബാലകൃഷ്ണ പിള്ളയ്ക്ക് തന്നെ നിരവധി സ്വകാര്യ ബസ്സുകളുള്ള വിവരം എല്ലാവർക്കും അറിയാം. ഇങ്ങനെയുള്ള വിഐപി വണ്ടികൾക്കായി കെഎസ്ആർടിസി റൂട്ട് മാറുമ്പോൾ കോർപ്പറേഷന്റെ നഷ്ടക്കണക്കുകളും പെരുകുമെന്നത് സ്വാഭാവികം മാത്രം. സംസ്ഥാനത്ത് ആകെ 22217 സ്വകാര്യ ബസുകളാണ് ഉള്ളതെന്നാണ് കണക്കുകൾ. 2014 മാർച്ചിൽ പുറത്തിറക്കിയ സംസ്ഥാന ആസൂത്രണ ബോർഡിന്റെ സാമ്പത്തിക അവലോകനകണക്കുകൾ പ്രകാരം നൽകിയ ഉത്തരത്തിൽ കേരളത്തിൽ 15014 സ്വകാര്യ ബസുകൾ മാത്രമാണുള്ളത്. ഇതിൽ തന്നെ കേവലം 241 സ്വകാര്യ ബസുകളാണ് സൂപ്പർ ക്ലാസ് സർവീസുകൾ. ഈ ബസുകൾ കെഎസ്ആർടിസിക്കായി നീക്കിവച്ച റൂട്ടുകളിലാണ് സർവീസ് നടത്തുന്നതും ലാഭം കൊയ്യുന്നതും. ഈ റൂട്ടുകൾ തിരിച്ചുപിടിക്കണമെന്ന പക്ഷക്കാരായിരുന്നു ആര്യാടൻ മുഹമ്മദും മുൻ മാത്യു. ടി. തോമസും ഇടുക്കി എംപി. പി ടി. തോമസും. എന്നാൽ രാഷ്ട്രീയ താൽപ്പര്യം മറ്റൊന്നായപ്പോൾ കെഎസ്ആർടിയുടെ ദുർഗതി തുടർന്നു.
1990കളിലെ പത്രവാർത്തകൾ പരിശോധിച്ചാൽ ഇന്നു സ്വകാര്യ ഫാസ്റ്റുകൾക്കുവേണ്ടി വാദിക്കുന്നവരൊക്കെ അന്ന് സ്വകാര്യ ഫാസ്റ്റുകൾ നിയന്ത്രിക്കണമെന്നും കെഎസ്ആർടിസി ക്കായി നീക്കിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ചവരാണ്. പിന്നീട് അവരൊക്കെ അഭിപ്രായം മാറ്റിയിരിക്കുന്നു. ആരുടെ സ്വാധീനത്തിലാണ് അഭിപ്രായമാറ്റം? കെഎസ്ആർടിസിയുടെ നിലനിൽപിന് സൂപ്പർ ക്ലാസ് ബസുകളൊക്കെ കെഎസ്ആർടിസിക്കായി നീക്കിവയ്ക്കുകയാണ് വേണ്ടത്.
കെഎസ്ആർടിസിയുടെ നഷ്ടവും സർക്കാർ ധനസഹായവും
2014 മാർച്ചിൽ അക്കൗണ്ടന്റ് ജനറൽ പുറത്തിറക്കിയ കോർപ്പറേറ്റ് ഇൻസ്പെക്ഷൻ റിപ്പോർട്ട് പ്രകാരം കെഎസ്ആർടിസി യുടെ നാളിതുവരെയുള്ള നഷ്ടം 3092.06 കോടി രൂപയാണ്. 2013 മാർച്ചിൽ അവസാനിച്ച മൂന്നു വർഷങ്ങളിൽ 535 കോടി രൂപയാണ് സംസ്ഥാന സർക്കാർ കെഎസ്ആർടിസി ക്കു നൽകിയ ധനസഹായം. ഇതിന് ശേഷം അടുത്തിടെ ധനവകുപ്പിൽ നിന്നും 200 കോടി രൂപ കൂടി കെ എം മാണി അവതരിപ്പിച്ച ബജറ്റിൽ നക്കി വച്ചിരുന്നു. കെഎസ്ആർടിസി സംസ്ഥാന സർക്കാരിനു സമർപ്പിച്ചതും സംസ്ഥാന സർക്കാർ അംഗീകരിച്ചതുമായ ഫിനാൻഷ്യൽ ക്രൈസിസ് ആൻഡ് റിവൈവൽ പാക്കേജ് റിപ്പോർട്ട് പ്രകാരം. കെഎസ്ആർടിസിയിൽ 35000 സ്ഥിരം ജീവനക്കാരും 9801 താൽക്കാലിക ജീവനക്കാരും കൂടി 44801 ജീവനക്കാരുണ്ട്. കൂടാതെ 36130 പെൻഷൻകാരും.
ആരുടെ കണക്കുകൾ വിശ്വസിക്കണം?
റിവൈവൽ പാക്കേജ് കണക്കുകൾ പ്രകാരം കെഎസ്ആർടിസി യുടെ ഒരു മാസത്തെ വരവുചിലവു കണക്കുകൾ കൊടുത്തിരിക്കുന്ന പ്രകാരമാണ്. എന്നാൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പഷൻ ആക്ട് പ്രകാരം പ്രകാരമോ അക്കൗണ്ടന്റ് ജനറലിന്റെ അംഗീകൃത വരവുചിലവു കണക്കു സ്റ്റേറ്റുമെന്റു പ്രകാരമോ മറ്റു സംസ്ഥാന ഗതാഗത കോർപറേഷനുകൾ പിൻതുടരുന്ന അംഗീകൃത വരവു ചെലവു കണക്ക് സ്റ്റേറ്റ്മെന്റ് പ്രകാരമോ അല്ല ഈ കണക്കുകൾ എന്നതാണ് ഏറെ വിചിത്രം. ഓരോ പ്രതിസന്ധി വരുമ്പോഴും ഓരോ തരത്തിലുള്ള കണക്കുകളാണ് കെഎസ്ആർടിസി അവതരിപ്പിക്കുന്നത്. കെഎസ്ആർടിസി യുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിലും ഉന്നത മാനേജ്മെന്റിലും പ്രൊഫഷണലിസമില്ലാത്തതാണിതിനു കാരണം. ചുരുക്കത്തിൽ നഷ്ടക്കണക്കുകളെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത കെഎസ്ആർടിസി എങ്ങനെ മുന്നോട്ടുപോകും?
കെഎസ്ആർടിയുടെ രക്ഷാപാക്കേജ് പ്രകാരം പ്രതിമാസം 144 കോടി രൂപ മാത്രം വരവും 234 കോടി ചിലവും 90 കോടി കടവും എന്നാണ് റിപ്പോർട്ട്. അതായത് ഒരു ദിവസത്തെ നഷ്ടം 3 കോടിയോളം രൂപ. 15 ലക്ഷം കിലോമീറ്ററിന് 3 കോടി നഷ്ടം എന്നുപറയുമ്പോൾ കിലോമീറ്റർ ഒന്നിന് 20 രൂപ എന്നർത്ഥം. എന്നാൽ മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ എങ്ങനെ ഇത്രയും നഷ്ടമെന്ന് സ്വാഭാവികമായും ചോദിച്ചുപോകും. കെഎസ്ആർടിസി യുടെയും അയൽ സംസ്ഥാന ഗതാഗത കോർപറേഷനുകളുടെയും കിലോമീറ്റർ വരവുചിലവു കണക്കുകൾ ഇങ്ങനെ:
പ്രതിമാസം 90 കോടി രൂപാ നഷ്ടത്തിലാണ് (പ്രതിവർഷം 1080 കോടി രൂപാ) കെഎസ്ആർടിസി പ്രവർത്തിക്കുന്നതെന്ന് കെഎസ്ആർടിസി ചൂണ്ടിക്കാട്ടുകയും അതിന്റെ അടിസ്ഥാനത്തിൽ ഇനിയും ബസുകൂലി കുത്തനെ കൂട്ടണമെന്നും അതിനും മുകളിൽ പുതുതായി യാത്രക്കാർക്കു പെൻഷൻ സെസ് ഏർപ്പെടുത്തി യാത്രക്കാരനെ വീണ്ടും ചൂഷണം ചെയ്യണമെന്നുമാണ് അധികാരികളുടെ പുതിയ വാദം. സർക്കാരിന്റെയും കെഎസ്ആർടിസി മാനേജ്മെന്റിന്റെയും പിടിപ്പുകേടുമൂലമുണ്ടായ അധിക ബാധ്യതകളായ പെൻഷൻ, പലിശ എന്നീ ചെലവിനങ്ങൾ നീക്കിനിർത്തിയാൽ 2014ലെ കനത്ത ബസ് ചാർജ് വർദ്ധനവിനു മുൻപുതന്നെ കെഎസ്ആർടിസി ലാഭത്തിലാണെന്ന് അക്കൗണ്ടന്റ് ജനറൽ ചൂണ്ടിക്കാണിക്കുന്നു.
സൗജന്യ യാത്രകളും നഷ്ടക്കണക്കുകളും
ഏറ്റവും കൂടുതൽ വരുമാനമുള്ളതും ഏറ്റവും കൂടുതൽ ശമ്പളചിലവുള്ളതുമായ കോർപ്പറേഷനാണ് കെഎസ്ആർടിസി. എന്നിട്ടും സൗജന്യയാത്രകളാണ് കെഎസ്ആർടിസിയുടെ നഷ്ടത്തിനു കാരണമെന്നാണ് കെഎസ്ആർടിസിയും തൊഴിലാളിനേതാക്കളും ചൂണ്ടിക്കാണിക്കുന്നത്. ഇതേക്കുറിച്ചുള്ള പരിശോധനകളും ആവശ്യമാണ്. കെഎസ്ആർടിസിയുടെ നഷ്ടത്തിനു പ്രധാന കാരണം സൗജന്യ പാസുകളും മറ്റു സൗജന്യ യാത്രകളും ആണെന്ന വാദവും തെറ്റാണെന്ന് അക്കൗണ്ടന്റ് ജനറലിന്റെ കണക്കുകൾ തെളിയിക്കുന്നത്. സൗജന്യ യാത്രക്കാരെ ഉൾപ്പെടുത്തി കെഎസ്ആർടിസിയുടെ വരുമാനം ഓപ്പറേറ്റിങ് ചെലവിനേക്കാൾ അധികമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഈ സൗജന്യങ്ങൾ അധിക യാത്രക്കൂലിയായി കെഎസ്ആർടിസി യാത്രക്കാർതന്നെ വഹിച്ചു കഴിഞ്ഞു. കെഎസ്ആർടിസിബസു കളിൽ 50 ശതമാനം യാത്രക്കാരെ ഉള്ളു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരില്ലാത്ത സീറ്റുകളിലാണ് സൗജന്യയാത്രക്കാർ യാത്രചെയ്തതെന്നു കണക്കാക്കിയാലും ഈ തുക സർക്കാർ നൽകേണ്ടതില്ല. 2 ലക്ഷം സൗജന്യ പാസുകളിലായി പ്രതിവർഷം 444 കോടി നഷ്ടമുണ്ടെന്നാണ് കെഎസ്ആർടിസി പറഞ്ഞത്. ഗടഞഠഇ അക്കൗണ്ടന്റ് ജനറലിനു നൽകിയ കണക്കുകൾപ്രകാരം 53948 പാസുകൾ മാത്രമാണുള്ളത്. പ്രതിവർഷം നഷ്ടം 161 കോടിയും. ഈ കണക്കുപ്രകാരം ഒരു ബധിരൻ ഒരുദിവസം 298 രൂപയ്ക്കു 497 കി.മീ. ഒരു കെഎസ്ആർടിസിബസിൽ യാത്രചെയ്യുന്നു. ബുദ്ധിമാന്ദ്യക്കാരൻ ഒരു ദിവസം 200 കി.മീ. യാത്രചെയ്യുന്നു. അവിശ്വസനീയമാണീ കണക്കുകൾ.
ഇതിലും വിചിത്രമാണ് നമ്മുടെ മുൻജനപ്രതിനിധിയുടെ കാര്യം. കെഎസ്ആർടിസി കണക്കനുസരിച്ച് ഒരു മുൻ എംഎൽഎ.യോ എംപി.യോ ഒരു ദിവസം 1080 രൂപയുടെ സൗജന്യയാത്ര ചെയ്യുന്നു. കി.മീ.ന് 70പൈസ നിരക്കിൽ ഒരു ദിവസം ഈ മുൻ ജനപ്രതിനിധികൾ 1543 കി.മീ. യാത്രചെയ്യുന്നു. അക്കൗണ്ടന്റ് ജനറലിന്റെകണക്കുകൾ പ്രകാരം കെഎസ്ആർടിസി ലെ സൗജന്യയാത്രക്കാർ ഫ്രീപാസുകൾ താഴെ കൊടുത്തിരിക്കുന്നവയാണ്. (തുടരും)
വിവരങ്ങൾക്ക് കടപ്പാട്: സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ (കൊച്ചി)
Stories you may Like
- കെഎസ്ആർടിസിയിൽ മുഖ്യമന്ത്രി ഇടപെടുമോ?
- 17 വർഷത്തിനിടെ വിൻഡീസിനോട് പരമ്പര തോൽക്കുന്ന നായകനായി ഹാർദ്ദിക് പാണ്ഡ്യ
- ഒരു ദിവസം ലാഭിച്ചത് 3.66 ലക്ഷം രൂപ; എല്ലാ ജില്ലകളിലും ഉടനെന്ന് കെഎസ്ആർടിസി
- കെഎസ്ആർടിസി എംഡി സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന് ബിജു പ്രഭാകർ
- സ്വിഫ്റ്റ് ബസ് കെഎസ്ആർടിസിക്കു ഭീഷണിയാണെന്നത് വ്യാജ പ്രചാരണം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്