അവനോട് അധികം ചങ്ങാത്തം വേണ്ടെന്ന് ഞാൻ അവളോട് പറഞ്ഞതാ എന്ന് പ്രതികരണത്തിന് കാരണമെന്ത് ? അമിറുൾ ഇസ്ലാമിനെ പിടികൂടിയത് അറിയിച്ചപ്പോൾ അവൻ മാത്രമല്ല ഒരുത്തൻ കൂടിയുണ്ട് എന്ന് രാജേശ്വരി പറഞ്ഞതിലും ദുരൂഹത മാറുന്നില്ല; പെൻക്യാമറയിലെ ദൃശ്യങ്ങളെ കുറിച്ചും നാട്ടുകാർക്ക് സംശയം; ആരായിരുന്നു കടക്കാരനോട് പറഞ്ഞ മകളുടെ ശത്രു? ജിഷാ കൊലപാതകത്തിൽ ഇന്നും സംശയങ്ങൾ ഏറെ
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി:'എന്റെ മകൾക്ക് ശത്രുക്കളുണ്ട്, ഞങ്ങൾ വീട്ടിൽ ഇല്ലാത്തപ്പോൾ ആരൊക്കെയോ വീട്ടിൽ കയറുന്നു, സാധനങ്ങൾ എടുത്തുകൊണ്ടുപോകുന്നു, അതുകൊണ്ടാ ഇത് വാങ്ങുന്നേ്-ജിഷ കൊല്ലപ്പെട്ട ശേഷം വീട്ടിൽ നിന്നും കണ്ടെടുത്ത പെൻക്യാമറ വാങ്ങിനെത്തിയപ്പോൾ കടയുടമയോട് കൊല്ലപ്പെട്ട ജിഷുടെ മാതാവ് രാജേശ്വരി പറഞ്ഞത് ഇങ്ങിനെ.
ഇതേ പെൻക്യാമറയുമായി കൊല്ലപ്പെടുന്നതിന് ഒരുമാസം മുമ്പ് ജിഷ കടയുടമയേ സമീപിച്ചിരുന്നു. ക്യാമറ പ്രവർത്തിപ്പിക്കുന്നതിനേക്കുറിച്ച് ചോദിച്ചറിയുന്നതിനാണ് ജിഷ തന്റെ സ്ഥാപനത്തിൽ എത്തിയതെന്നാണ് ഇയാൾ ഇതേക്കുറിച്ച് പുറത്തുവിട്ട വിവരം. ഇതിന് ശേഷം ഒരിക്കൽകൂടി ജിഷയും മാതാവും കൂടി കടയുടമയെ സന്ദർശിച്ചതായി പരക്കെ പ്രചാരണമുണ്ടായി. ജിഷ കൊല്ലപ്പെട്ട ശേഷമാണ് ഇക്കാര്യം വ്യാപകമായി ചർച്ച ചെയ്യപ്പെട്ടത്. ഇതേത്തുടർന്ന് താൻ കടയുടമയെ സന്ദർശിച്ച് വിവരങ്ങൾ ആരാഞ്ഞിരുന്നെന്നും ഈ പ്രചാരണത്തിൽ കഴമ്പുണ്ടെന്ന് വ്യക്തമായയി എന്നും കേസിലെ പ്രധാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത പ്രാദേശിക മാധ്യമ പ്രവർത്തകരിൽ ഒരാൾ മറുനാടനോട് വ്യക്തമാക്കി.
നിലവിൽ പുറത്ത് വന്ന വിവരങ്ങൾ പ്രകാരം ഈ സന്ദർശനം ഏറെ പ്രാധാന്യമുള്ളതാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ക്യാമറ ശരിയല്ലന്നും ഒന്നും കാണാൻ പറ്റുന്നില്ലന്നും ജിഷ പരാതിപ്പെട്ടെന്നും തന്നിട്ടുപോയാൽ ശരിയാക്കി വയ്ക്കാമെന്ന് താൻ അറിയിച്ചപ്പോൾ പറ്റില്ലന്നും പ്രധാന വിവരങ്ങൾ ഇതിലുണ്ടെന്നും ഇത് മറ്റാരും കാണാൻ പാടില്ലന്നും രാജേശ്വരി വ്യക്തമാക്കിയെന്നും തുടർന്ന് ക്യാമറ തിരിച്ചുവാങ്ങി ഇവർ സ്ഥലം വിടുകയായിരുന്നെന്നും കടയുടമ തന്നോട് വെളിപ്പെടുത്തിയെന്നാണ് മാധ്യമ പ്രവർത്തകൻ നൽകുന്ന വിവരം.
ജിഷ കൊല്ലപ്പെട്ട ശേഷം വീട്ടിൽ നടത്തിയ തിരച്ചിലിൽ പെൻക്യാമറ പൊലീസ് കണ്ടെടുത്തിരുന്നു. ഇത് പരിശോധിച്ചപ്പോൾ ജിഷയുടെയും മാതാവിന്റെയും ചിത്രങ്ങൾ മാത്രമേ ലഭിച്ചുള്ളു എന്നാണ് പൊലീസ് പുറത്ത് വിട്ട വിവരം.ശത്രുക്കൾ ഉണ്ടെന്ന് വെളിപ്പെട്ട സാഹചര്യത്തിലും ജിഷ ക്യാമറ ഉപയോഗിച്ചിരുന്നില്ലന്നാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്. പൊലീസിന്റെ ഈ നിഗമനം നാട്ടുകാർ അന്നേ തള്ളിയിരുന്നു. പുറത്ത് പ്രചരിച്ചിട്ടുള്ള വിവരങ്ങൾ പ്രകാരം മൂന്നാമത്തെ സന്ദർശനത്തിൽ കടയുടമയോട് പ്രധാനപ്പെട്ടത് എന്ന് വെളിപ്പെടുത്തി, ജിഷയും മാതാവും കാണാൻ കാത്തിരുന്ന ആ ദൃശ്യം എന്തായിരുന്നു, ഇവർക്ക് മാത്രമറിയുന്ന പെൻക്യാമറിയിലെ ആ ദൃശ്യങ്ങൾ എങ്ങിനെ അപ്രത്യക്ഷമായി, പൊലീസാണോ ഇത് നശിപ്പിച്ചത് തുടങ്ങി ഇപ്പോഴും ഇത് സംബന്ധിച്ച് ഉയരുന്ന ചോദ്യങ്ങൾ നിരവധിയാണ്.
ജിഷ കൊല്ലപ്പെട്ട ദിവസം അവശയായതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റും വഴി രാജേശ്വരി വെളിപ്പെടുത്തിയ 'അവൻ' ഏതാണെന്ന കാര്യത്തിൽ ഇപ്പോഴും നാട്ടുകാർക്ക് ഒരു എത്തും പിടിയുമില്ല.'അവനോട് അധികം ചങ്ങാത്തം വേണ്ടെന്ന് ഞാൻ അവളോട് പറഞ്ഞതാ'എന്നാണ് രാജേശ്വരി അന്ന് പറഞ്ഞ മുഴുവൻ വാചകമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് കണക്കിലെടുക്കുമ്പോൾ രാജേശ്വരിക്ക് കൂടി അറിയാവുന്ന ആൺ സുഹൃത്ത് ജിഷക്ക് ഉണ്ടായിരുന്നെന്നും ഒരുപക്ഷേ ഇയാൾക്ക് കൊലയുമായി ബന്ധമുണ്ടാവാമെന്നും സംശയിക്കുന്നവരും ഏറെയാണ്.പ്രതി അമിറുൾ ഇസ്ലാമിനെ പിടികൂടിയത് അറിയിച്ചപ്പോൾ അവൻ മാത്രമല്ല ഒരുത്തൻ കൂടിയുണ്ട് എന്ന് തരത്തിൽ രാജേശ്വരി മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത് നാട്ടുകാരുടെ ഈ വഴിക്കുള്ള സംശയം വർദ്ധിപ്പിച്ചു.
മുഹമ്മദ് അനാറുൾ ഇസ്ലാം എന്ന യുവാവിനെയും പൊലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തിരുന്നെന്നും ഇയാളെ പിന്നീട് പുറംലോകം കണ്ടിട്ടില്ലന്നും മറ്റുമുള്ള അഭ്യൂഹങ്ങളും വ്യാപകമായിരുന്നു.രാജേശ്വരി വെളിപ്പെടുത്തിയ 'അവൻ 'ഇയാളാണോ എന്ന് സംശയവും പലരും പങ്കിട്ടിരുന്നു.എന്നാൽ പൊലീസ് ഇതൊന്നും സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ അടിപിടികേസിൽ പ്രതിയാണ് മുഹമ്മദ് അനാറുൾ എന്നും ഈ കേസിൽ ഇയാൾക്ക് പലവട്ടം സമൻസ് അയച്ചിട്ടും ഇതുവരെ കൈപ്പറ്റിയിട്ടില്ലന്നും അതിനാൽ ഇയാൾ ജീവനോടെ ഉണ്ടോ എന്ന കാര്യം ഉറപ്പിക്കാനാവില്ലന്നുമാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.
താനല്ല, അനാറാണ് ജിഷയെ കൂടുതൽ ഉപദ്രവിച്ചതെന്ന് അമിറുൾ പൊലീസിനട് വെളിപ്പെടുത്തിയതായും മാധ്യമങ്ങളിൽ വാർത്ത പരന്നിരുന്നു.രക്തം കണ്ടാൽ കുഴഞ്ഞുവീഴുന്ന രോഗിയാണ് അമിറുൾ എന്ന് തോക്കുസ്വാമിയെന്നപ്പെടുന്ന സ്വാമി ഹിമവൽ ഭദ്രാനന്ദുടെ നേർസാക്ഷ്യവും മറ്റാരോ കൂടി കേസിൽ ഉൾപ്പെട്ടുണ്ടെന്ന പ്രചാരണത്തിന് കരുത്തേകുന്നു. തനിക്കൊപ്പം ജയിലിലുണ്ടായിരുന്ന അവസരത്തിൽ സഹതടവുകാരന്റെ കൈവിരൽ മുറിഞ്ഞ് രക്തമൊഴുകുന്നത് കണ്ടപ്പോൾ അമിറുൾ മയങ്ങി വീണെന്നാണ് ജയിൽ മോചനത്തിന് ശേഷം ഹിമൽ ഭദ്രാനന്ദ മാധ്യമങ്ങളുമായി പങ്കിട്ടവിവരം.
ജിഷകൊല്ലപ്പെട്ട മുറിയിലെ പ്ലാസ്റ്റിക് ജാറിൽ കണ്ടെത്തിയ കൈവിരൽപ്പാട് ആരുടേതാണെന്ന് ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ലന്നാണ് ലഭ്യമായ വിവരം.ജിഷയുടെ ശരീരത്തിൽ കടിയേറ്റ പാട് കണ്ടെത്തിയിരുന്നു.പല്ലിന് വിടവുള്ളയാളാണ് ഈ കൃത്യം നടത്തിയതന്ന് എന്നാിരുന്നു അന്ന് പൊലീസിന്റെ അനുമാനം. ജിഷ തായ്ക്കോണ്ട പഠിച്ചതാണെന്നും ഒരാൾക്കൊന്നും അവളെ കീഴ്പ്പെടുത്താൻ പറ്റില്ലന്നുള്ള രാജേശ്വരിയുടെ അന്നത്തെ വിലിരുത്തലും കൂടി ഇതിനോട് കൂട്ടി വായിക്കുമ്പോൾ എവിടെയോ അല്പം 'സ്പെല്ലിങ് മിസ്റ്റേക്കില്ലേ 'എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ പറ്റുമോ?
അനാറുൾ ഹസ്സൻ വെറും സാങ്കൽപിക കഥാപാത്രമെന്നാണ് പൊലീസിന്റെ അവസാനവട്ട വെളിപ്പെടുത്തൽ.കേസിൽ കൂടിച്ചേരാത്ത കണ്ണികൾ നിരവധി അവശേഷിക്കുമ്പോൾ ഇതെങ്ങിനെ വിശ്വസിക്കുമെന്നാണ് ഇക്കൂട്ടരുടെ ചോദ്യം.ഒന്നു കളിയാക്കിച്ചിരിച്ചതിന് ആ നരുന്ത് ചെറുക്കൻ ആ പെണ്ണിനെ കൊല്ലുമോ,അതിന് അവനേക്കൊണ്ട് പറ്റുമോ തുടങ്ങി ഇനിയും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ നാട്ടുകാർക്ക് മുന്നിൽ ഇപ്പോഴും അവശേഷിക്കുന്നു.
ഈ അരും കൊലക്കുള്ള കാരണം .....? തുടരും......
(രാജ്യത്തെ നടുക്കിയ അരും കൊലകളിലൊന്നാണ് കുറുപ്പംപടിയിലെ നിയമ വിദ്യാർത്ഥിനി ജിഷയുടേത്. നവംബർ അവസാനമോ ഡിസംബർ ആദ്യ മോ ഈ കേസിൽ വിധി ഉണ്ടായേക്കുമെന്നാണ് അറിയുന്നത്.ഈ സാഹചര്യത്തിൽ ഈ സംഭവത്തിന്റെ എല്ലാവശങ്ങളെയും പരാമർശിച്ചുള്ള പരമ്പരയുടെ അഞ്ചാം ഭാഗമാണ് ഇത്)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍