തോമസ് ചാണ്ടിയെ രക്ഷിക്കാനാണ് പിണറായിയുടെ മൗനമെങ്കിൽ നിങ്ങൾ ഒന്നോർക്കുക, ജനസമ്പർക്ക പരിപാടിയിൽ കേരളത്തിലെ പാവങ്ങളെ തുണച്ചു മുഖ്യനെ പാവാട ചരടിൽ തോൽപിച്ച വോട്ടർമാരാണ് കേരളത്തിലുള്ളത്; അവർക്കു കായൽ ചാട്ടവും രാജേന്ദ്രൻ പട്ടയവും ധാരാളം മതി ഓർമ്മകളിൽ സൂക്ഷിക്കാനും ആവശ്യമെങ്കിൽ പുറത്തെടുക്കാനും
ജയശങ്കർ പിള്ള
രാഷ്ട്രീയ കോളിളക്കങ്ങളിൽ കേരളം പ്രകമ്പനം കൊള്ളുന്നത് 1957 മുതൽക്കേ തുടങ്ങിയ കീഴ്വഴക്കം ആണ്. ഒരു പക്ഷെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു എന്നും ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്നതാണ് കേരള രാഷ്ട്രീയം എന്നതും, അത് ഇന്നും തുടർന്ന് പോരുന്നു എന്നതും പ്രത്യേകിച്ച് പുതുമ ഉളവാക്കുന്നതല്ല.
ഭൂമിയുടെ വിതരണം ഭംഗിയായി നടത്തുന്നതിനും, ഉടമസ്ഥാവകാശങ്ങൾ സംരക്ഷിക്കുന്നതിനും ,ഭൂമി കൈയേറ്റവും,തണ്ടപ്പേരിലുള്ള അപാകതകൾ പരിഹരിക്കുന്നതിനും വേണ്ടി ലോക്ൾത്തിലെ ആദ്യത്തെ തെരഞ്ഞെടുത്ത കമ്യൂണിസ്റ്റു മന്ത്രി സഭ,- അതും ജാതിയിലും,വസ്തു വകകളിലും ഉയർന്ന തട്ടിൽ നിൽക്കുന്ന, ഇ എം എസ് മുഖ്യമന്ത്രി ആയിരിക്കുമ്പോൾ കെ ആർ ഗൗരി 'അമ്മ പുതിയ ഓർഡിനൻസുകൾ പാസ്സാക്കി. ഇതൊരു യാഥാർഥ്യവും വസ്തുതയും ആണ്.
എന്നാൽ കേരളത്തിലെ കിഴക്കൻ മേഖലയിൽ മൂന്നാർ, വയനാട്, വാഗമൺ, ഈരാറ്റുപേട്ട, പാല പൂപ്പാറയും, വട്ടവടയും, ദേവികുളവും, തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഒക്കെ ആദ്യമായി ഭൂമി പതിച്ചു കിട്ടിയത്, ഇപ്പോഴും കൈയേറിക്കൊണ്ടിരിക്കുന്നതും ആയ ഭൂരിഭാഗവും കേരളം ഭരിച്ചതും ഭരിക്കുന്നതുമായ ഇടതു പാർട്ടി അനുഭാവുകളും,അംഗങ്ങളും മാത്രമാണ്. ഇന്ന് കേരളത്തിലെ റവന്യൂ വകുപ്പ് ഭരിക്കുന്ന പാർട്ടിയുടെ തലമുതിർന്ന നേതാക്കൾ വരെ ഭൂമി കൈയേറിയതായി രേഖകൾ ഉണ്ട്. പക്ഷെ കാലോചിതമായ നിയമ മാറ്റങ്ങൾ മൂലം അവ സംരക്ഷിക്കപ്പെടുന്നു.
പഴയ കാര്യങ്ങൾ അവിടെ നിലനിൽക്കുമ്പോഴും, സർക്കാർ നിയമപരമായി സംരക്ഷിക്കുമ്പോഴും ആണ് കഴിഞ്ഞ പത്തു വർഷം ആയി വിവിധ സർക്കാരുകളുടെയും, പാർട്ടികളുടെയും തണലിൽ തോമസ് ചാണ്ടി കായൽ ചാടിയതു.'അമ്മയെ തല്ലിയാൽ രണ്ടുണ്ട് വാദം' ആലപ്പുഴയിലെ പ്രകൃതി ഭംഗിയെ ടൂറിസത്തിലൂടെ ലോകത്തിന്റെ മുക്കിലും മൂലയിലും എത്തിക്കുക വഴി തൊഴിലും, പുരോഗതിയും കൊണ്ടുവന്ന ആളാണ് ശ്രീമാൻ ചാണ്ടി സഖാവ് (ചാണ്ടികൾ പലതുണ്ട്).പക്ഷെ ഒരു കാര്യം നല്ലതു ചെയ്യാൻ നൂറു തെറ്റുകൾ ചെയ്ത വ്യക്തി. നാടിനെ പുരോഗമിപ്പിച്ചു അമേരിക്കയും, ന്യൂസിലാൻഡ് ഒക്കെ ആക്കാൻ ചുരുങ്ങിയത് കുവൈറ്റ് എങ്കിലും ആക്കാൻ അയാൾ പെടുന്ന പാട് മനസ്സിലായത് കേരളത്തിലെ ചുരുക്കം ചിലർക്ക് മാത്രം ആണ്.
കണ്ണടച്ചാൽ എല്ലാം ഇരുട്ട്.വെളിച്ചം വരാൻ ഒന്ന് കണ്ണടച്ചു ,സാക്ഷാൽ പീനു മുഖ്യൻ,നാട് നന്നാകാൻ മംഗളവും ആയി കൂട്ട് നിന്ന് ശശീന്ദ്രനെ പെണ്ണ് പിടിയനും,അജിത്തിനെ മറ്റേവനും ആക്കി.(സോളാർ കേസിൽ പ്രസ്സ് ക്ലബ് വഴി ഉമ്മൻ ചാണ്ടിയെ താഴെ ഇറക്കാൻ പണിയെടുത്തവൻ).എന്തായാലും പിണറായി ഉണ്ടചോറിനു നന്ദി കാട്ടികൊണ്ടേ ഇരിക്കുന്നു.
മൂന്നാറിലെ രാജേന്ദ്രനും,എം എം മണിക്കും ,സിപിഐ പട്ടയത്തിനും,ലംബോദരനും,വയനാട്ടിലെ കെ എം മാണിക്കും, അൻവറിനും, വാഗമണ്ണിലെ പി സി തോമസിനും ഒന്നും വരാത്ത ഒരു ശനിദശ തോമസ് ചാണ്ടിക്ക് മാത്രം വന്നു പെട്ടു. ഇതാണ് കേരളത്തിലെ മാറുന്ന രാഷ്ട്രീയം. തെരഞ്ഞെടുപ്പിൽ കോടികൾ വാങ്ങി പാർട്ടി സീറ്റു നൽകുമ്പോൾ ചാണ്ടി പരിശുദ്ധനും,കുവൈറ്റ് ചാണ്ടിയും ആയിരുന്നു. പിണറായിയുടെ മകൻ വിവേകിനും ,പണ്ടേ വിദേശ ഇടപാടുള്ള കോടിയേരിയുടെ മകനും ഗൾഫ് രാജ്യങ്ങളിൽ കച്ചവട സമുച്ഛയങ്ങൾ,കേരളത്തിലെ കച്ചവട വിദ്യാഭ്യാസ സ്ഥാപനങ്ങൾ അങ്ങിനെ പലതും നേടി എടുക്കാൻ കഴിഞ്ഞു എന്നത് പത്രം വായിക്കുന്ന പാവം വോട്ടർമാർ അറിയുന്നില്ല.
കേരളത്തിലെ പ്രതികരിക്കുന്ന വിഭാഗത്തിന് എല്ലാ മുക്കുകളിലും കള്ളു വിളമ്പി കാര്യ സാധ്യം നടത്തിയ കേരള സർക്കാർ അറിയാത്തതു ഒന്നുണ്ട്. നിങ്ങൾ രഹസ്യ ചർച്ചകൾക്ക് ശേഷം റിസോർട്ടിൽ മാറിയ പെട്ടികളുടെ വീഡിയോ ഇന്നും ചാണ്ടി സഖാവിന്റെ മടിക്കുത്തിൽ ഉണ്ടെന്നു. പാർട്ടിയും,മുന്നണിയും കായൽ ചാണ്ടിക്കെതിരെ നടപടി രഹസ്യവും, പരസ്യവും ആയി ആവശ്യപ്പെടുമ്പോൾ പിണറായി എന്ന സ്വാച്ഛാധിപതി കോടിയേരിയെയും,റവന്യൂ മന്ത്രിയെയും ചില പ്രത്യേക ചരടിൽ കുടുക്കി ഇട്ടിരിക്കുന്നു. ഒരു പക്ഷെ ഏതു സമയവും തകരുന്ന ഒരു ഭൂരിപക്ഷ മന്ത്രിസഭയുടെ അവസാന കൂത്തരങ്ങുകൾ ആണ് നാം ഇന്ന് കാണുന്നത്.
ആർ എസ് എസ് പ്രവർത്തകനെ വധിച്ചതിൽ പ്രതിഷേധം അർപ്പിക്കാൻ ഗവർണ്ണർ വിളിക്കുമ്പോൾ കോടിയേരിയും മകനും അറിയാതെ സ്വന്തം വീട് അടിച്ചു തകർക്കപ്പെടുന്നു.കൊലപാതകം കോടിയേരിയുടെ മകന്റെ പേരിൽ കെട്ടിവെക്കാൻ പിണറായി പക്ഷം ബിജെപി കൂട്ടുകെട്ട്,മാധ്യമങ്ങളെ പാർട്ടി സെക്രട്ടറിയുമായി തെറ്റിക്കുന്നതിനായി 'കടക്കു പുറത്തു' എന്ന് പറഞ്ഞാക്ഷേപിക്കുന്നു.തോമസ് ചാണ്ടിയെ രക്ഷിക്കാൻ സോളാർ ബോംബ് മുന്നണി അറിയാതെ പൊട്ടിക്കുന്നു.കുരിശു പൊളിക്കാൻ ഉത്തരവിട്ട മുഖ്യൻ പീലാത്തോസിന്റെ പണി ചെയ്യുന്നു.നീളുന്ന കളികളിൽ തീരുന്ന മികവുകൾ എന്ന് വേണം എങ്കിൽ പറയാം.
കായൽ ചാണ്ടിയുടെ പേരിൽ കളക്ടർ കൊടുത്ത റിപ്പോർട്ടിൽ അവിശ്വാസ്യത ഉള്ള മുഖ്യമന്ത്രി ഒരു കാര്യം മാത്രം വ്യക്തമാക്കുക,നിങ്ങൾക്ക് പിന്നെ ആരെ ആണ് വിശ്വാസം,മുഖം നോക്കാതെ മൂന്നാറിൽ റിസോർട്ടുകൾ അടിച്ചു പൊളിച്ച അച്യുതാനന്ദനെയോ,അതോ സോളാറിൽ നിങ്ങൾക്കൊപ്പം കളിച്ച രാമേശ്വര സുധീരന്മാരെയോ?
പിണറായിയുടെ മൗനം മുഖം രക്ഷിക്കാൻ എങ്കിൽ നിങ്ങൾ ഒന്നോർക്കുക ജനസമ്പർക്ക പരിപാടിയിൽ കേരളത്തിലെ പാവങ്ങളെ തുണച്ചു ഒരു മുഖ്യനെ പാവാട ചരടിൽ തോൽപിച്ച വോട്ടർമാരാണ് കേരളത്തിൽ,അവർക്കു കായൽ ചാട്ടവും,രാജേന്ദ്രൻ പട്ടയവും, ധാരാളം മതി ഓർമ്മകളിൽ സൂക്ഷിക്കാനും,ആവശ്യമെങ്കിൽ പുറത്തെടുക്കാനും.ജനങ്ങളോടുള്ള വിശ്വാസ്യത പുലർത്തുവാൻ തെരഞ്ഞെടുപ്പിലൂടെ നിലവിൽ വന്ന ഒരു സർക്കാർ ബാധ്യസ്തർ ആണെന്ന് മാത്രം അടിവരയിടുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍