ടിപ്പു സുൽത്താൻ തേജോവധം ചെയ്യപ്പെടുമ്പോൾ; ഗൗരി ലങ്കേഷിന്റെ കന്നഡ ലേഖനത്തിന്റെ മലയാള വിവർത്തം
കർണ്ണാടകത്തിലെ കോൺഗ്രസ്സ് സർക്കാർ ടിപ്പു സുൽത്താൻ ജയന്തി ഘോഷിക്കുന്നതിനെതിരെ കുറച്ചു വർഷങ്ങളായി ബി. ജെ. പി യുടെനേതൃത്വത്തിൽ അക്രമാസക്തമായ പക്ഷോഭങ്ങൾ സംഘടിപ്പിക്കപ്പെട്ടു വരികയാണ്. രണ്ടു വർഷങ്ങൾക്കു മുമ്പ്, ജ്ഞാനപീഠ ജേതാവ് ശ്രീ. ഗിരീശ് കർനാട്, ' സ്വാതന്ത്ര്യ സമര നായകനായിരുന്ന ടിപ്പുവിന്റെ പേരായിരുന്നു ബെംഗളൂരിലെ കെംപ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് കൂടുതൽ അനുയോജ്യമാകുക'' എന്നു അഭിപ്രായപ്പെട്ടതിനെ വളച്ചൊടിച്ച് വിവാദമുണ്ടാക്കിയ സംഘപരിവാർ അനുയായികൾ അഴിഞ് ഞാടിയതിനെ തുടർന്ന്, 2015 ഇൽ, പൊലീസ് വെടിവയ്പുണ്ടാവുകയും ഒരു വി. എച്. പി അനുഭാവി കൊല്ലപ്പെടുകയും ചെയ്തിരുന്നു. ടിപ്പു, ഹിന്ദുക്കളെ കൂട്ട ബലാൽസംഗം ചെയ്തിരുന്ന ആളാണെന്നും, ഇത്തവണത്തെ ടിപ്പു ജയന്തി ആഘോഷത്തിനായുള്ള ക്ഷണപ്പത്രത്തിൽ തന്റെ പേർ ഉൾപ്പെടുത്തരുതെന്നും പറഞ് ഞ് (ബിസിനസ്സ് സ്റ്റാന്റേർഡ്, ഒക്ടോ: 21, 2017), നേരത്തെ തന്നെ വിവാദം കുത്തിപ്പൊക്കിയ കേന്ദ്ര മന്ത്രിയും ബി. ജെ.പി നേതാവുമായ ശ്രീ: അനന്തകുമാർ ഹെഗ്ഡെയും മറ്റു ബിജെപി നായകരും പക്ഷെ, ടിപ്പുവിനെ പുകഴ്ത്തി കൊണ്ട് , മുൻ ബിജെപി മുഖ്യമന്ത്രി ശ്രീ: ജഗദീശ് ഷെട്ടർ ഏതാനും വർഷങ്ങൾക്കു മുമ്പെഴുതിയ കുറിപ്പിനെ കുറിച്ചോ നാളുകൾക്ക് മുമ്പ് മാത്രം കർണ്ണാടകം സന്ദർശിച്ച ബഹു: രാഷ്ട്രപതി ശ്രീ: രാം നാഥ് കോവിന്ദ് നടത്തിയ പ്രസംഗത്തെ പറ്റിയോ വ്യക്തമായി മറുപടി പറയാനാകാതെ വീണിടത്തു കിടന്നുരുളുകയാണ്. ശ്രീ: യദ്യൂരപ്പയും ശ്രീ: ജഗദീശ് ഷെട്ടരുമൊക്കെ മുമ്പ്, ടിപ്പുവിന്റെ വേഷമണിഞ് ഞ് പൊതു വേദിയിൽ പ്രത്യക്ഷപ്പെട്ടതിന്റെ ചിത്രങ്ങൾ ഇതിനിടെ സോഷ്യൽ മീഡിയയിൽ വൻ പ്രചാരം നേടുകയും ചെയ്തു. ഈ സാഹചര്യത്തിൽ (ബി. ജെ.പി നേതാക്കളെ ഉദ്ദേശിച്ച്), ''ആരു വേണമെങ്കിലും വരട്ടെ, വരാതിരിക്കട്ടെ. ടിപ്പു ജയന്തി ആഘോഷവുമായി സർക്കാർ മുമ്പോട്ടു പോകു''മെന്ന് പ്രഖ്യാപിച്ചു കൊണ്ട് കർണ്ണാടക മുഖ്യമന്ത്രി ശ്രീ: സിദ്ധാരാമയ്യയും രംഗത്തു വന്നിട്ടുണ്ട്.
കർണ്ണാടക മുഖ്യമന്ത്രിയുടെ മേൽപ്പറഞ്ഞ പ്രസ്താവന അച്ചടിച്ചു വന്ന അതേ ദിവസത്തെ ''പ്രജാവാണി'' ദിനപ്പത്രത്തിൽ, ടിപ്പു ജയന്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും കന്നഡയിലെ പ്രമുഖ ബുദ്ധിജീവികളുടേതായി വന്ന പ്രസ്താവനകൾ
താഴെ കൊടുക്കുന്നു:
ഡോ: ചിദാനന്ദമൂർത്തി: (സംഘപരിവാർ സഹയാത്രികനായ എഴുത്തുകാരനും ഗവേഷകനും):
''ടിപ്പു ജയന്തി ആചരിക്കുന്നത് ശരിയായ നടപടിയല്ല. ഔറംഗസീബിനെയും ഹിറ്റ്ലറെയും പോലെ ടിപ്പുവും ഒരു മതഭ്രാന്തനും നിഷ്ഠുരനുമായ ഭരണാധികാരിയായിരുന്നു. കർണ്ണാടകത്തിന്റെ പശ്ചിമതീരത്തെ (കരാവളിയിലെ) മുഴുവൻ ഹിന്ദുക്കളെയും മതപരിവർത്തനം ചെയ്യണമെന്നും അല്ലെങ്കിൽ കൊന്നു കളയണമെന്നും ടിപ്പു പറഞ് ഞതായി തെളിവുകളുണ്ട്. ഇത്തരത്തിലുള്ള വ്യക്തിയുടെ ജന്മദിനം ആചരിക്കുന്നത് നിർത്തലാക്കേണ്ടതുണ്ട്.''
ഗിരീശ് കർനാഡ്: മൂന്നു വർഷങ്ങൾക്കു മുമ്പു തന്നെ ഞാൻ ടിപ്പുവിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഇപ്പോൾ പറയാനായിട്ട് ഒന്നു മില്ല. ഈ വർഷവും വിവാദം തുടരുകയാണ്. ഇതിന്റെ പ്രത്യാഘാതമെന്തായിരിക്കുമെന്ന് ഇരു കൂട്ടർക്കും (കോൺഗ്രസ്സ് ബിജെപി) അറിയാം.
ജി. കെ. ഗോവിന്ദറാവു (ഇടതു സഹയാത്രികനായ ചിന്തകൻ): കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്ഡെ ടിപ്പുവിനെ കുറിച്ച് ഈ രീതിയിൽ മോശമായി സംസാരിച്ച് തന്റെ ക്ഷുദ്ര മനസ്സ് വെളിപ്പെടുത്തിയിരിക്കുകയാണ്. ഗിരീശ് കാസറവള്ളി (ചലച്ചിത്ര സംവിധായകൻ):
കർണ്ണാടകത്തിൽ പ്രാദേശിക തലത്തിൽ എടുത്താൽ, ടിപ്പു ഏറ്റവും പ്രധാനപ്പെട്ട നായകരിൽ ഒരാളാണ്. അദ്ദേഹം രാജ്യദ്രോഹിയായിരുന്നില്ല. അത്തരമൊരു വ്യക്തിയുടെ ജന്മദിനം സർക്കാർ മുൻകൈ യെടുത്ത് ആചരിക്കുമ്പോൾ എതിർക്കുന്നത് ശരിയല്ല.
സുമതീന്ദ്ര നാഡിഗ് (കവി): ടിപ്പുവിന്റെ ക്രൂരകൃത്യങ്ങളെ പറ്റി ചിദാനന്ദമൂർത്തി തെളിവുകൾ സഹിതം വിവരം നൽകിയാലും ഈ വിഡ്ഡികൾ അത് വിശ്വസിക്കുകയില്ല. ഇതിനു മാത്രം ഇത് രാഷ്ട്രത്തെ സംബന്ധിച്ച വിഷയവുമല്ല. ഇതിനെ കുറിച്ച് സംസാരിക്കുന്നതു പോലും തെറ്റാണ്.
കെ. മരുള സിദ്ധപ്പ (കുവെംപു ഭാഷാ ഭാരതി അദ്ധ്യക്ഷനും സാഹിത്യ വിമർശകനും): രാഷ്ട്രീയ ലക്ഷ്യങ്ങൾക്കു വേണ്ടി മാത്രം ടിപ്പുവിനെ പറ്റി അപ പ്രചാരം നടത്തപ്പെടുകയാണ്. ഒരു സമുദായത്തെ ഉന്നം വച്ചു കൊണ്ട് ആ സമുദായത്തിലെ ഒരു സാംസ്കാരിക നായകനെ പറ്റി അപ പ്രചാരം നടത്തുന്നത് ഈ രാജ്യത്തിന്റെ ദുരന്തമാണ്. ഇതു പോലുള്ളൊരു കഷ്ടകാലം എത്രയും വേഗം അവസാനിക്കുക തന്നെ
ചെയ്യും.
രാജേന്ദ്ര ചെന്നി ( സാഹിത്യ വിമർശകൻ): കന്നഡ സംസ്കാരത്തിന്റെയും ചരിത്രത്തിലെയും ഏറ്റവും ശ്രേഷ്ഠരായ വ്യക്തികളിൽ ടിപ്പു സുൽത്താനും ഒരാളാണ്. ഇംഗ്ലീഷ് ചരിത്രകാരന്മാർ എഴുതിപ്പിടിപ്പിച്ചതു തന്നെ പറഞ് ഞു കൊണ്ട് ചിലർ ടിപ്പുവിനെ എതിർത്തു കൊണ്ടിരിക്കുകയാണ്. മഹാനായ ഈ ദേശഭക്തന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ ഇത്തരം ദേശദ്രോഹികൾ വരാതിരിക്കുകയാണെങ്കിൽ അത് നല്ല കാര്യമാണ്. Source: Prajavani daily Oct 24, 2017
മുകളിൽ സൂചിപ്പിച്ച വിവാദങ്ങളുടെ ഭൂമികയിൽ, പത്തു വർഷങ്ങൾക്ക് മുമ്പ് ടിപ്പു സുൽത്താനെ കുറിച്ച് കൊല ചെയ്യപ്പെട്ട ഗൗരി ലങ്കേശ് എഴുതിയ ലേഖനം ''ടിപ്പു സുൽത്താൻ തേജോവധം ചെയ്യപ്പെടുമ്പോൾ'' കൂടുതൽ പ്രസക്തമായിത്തീരുന്നുണ്ട്. ഇവിടെ വായിക്കുക:
''ടിപ്പു സുൽത്താൻ തേജോവധം ചെയ്യപ്പെടുമ്പോൾ'' ടിപ്പു സിൽത്താൻ വർഗ്ഗീയവാദിയായിരുന്നു എന്നും അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ ഹിന്ദുക്കളെ ബലപ്രയോഗത്തിലൂടെ ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്തിരുന്നു എന്നുമൊക്കെയുള്ള ദുരാരോപണങ്ങൾ ടിപ്പു വിടപറഞ്ഞു രണ്ടു ശതകങ്ങൾക്കു ശേഷവും ഇപ്പോഴും പ്രചാരത്തിലിരിക്കുന്നു.
ടിപ്പു സുൽത്താൻ ഹിന്ദുക്കളോടൊത്ത് സൗഹാർദ്ദപൂർവ്വം സഹവർത്തിച്ചിരുന്നുവെന്ന സത്യം ഇതിനകം തന്നെ സാക്ഷ്യാധാരങ്ങളുടെ പിൻബലത്താൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും വർഗ്ഗീയവാദിയായിരുന്നു അദ്ദേഹം എന്ന മട്ടിലുള്ള ആരോപണങ്ങളിൽ നിന്ന് ടിപ്പു ഇപ്പോഴും മുക്തനായിട്ടില്ല. ചരിത്രത്തെ വളച്ചൊടിച്ചവതരിപ്പിക്കുന്ന ഹിന്ദു മൗലിക വാദികളാണ് ഇത്തരമൊരു സാഹചര്യം രൂപപ്പെടുത്തുന്നതിൽ പ്രമുഖ പാത്രം വഹിച്ചിട്ടുള്ളവർ. ചരിത്രത്തെ വക്രീകരിക്കുന്ന കാര്യത്തിൽ മാത്രമല്ല, തങ്ങൾക്ക് അനുയോജ്യമാം വിധം ചിത്രണം
ചെയ്യുന്നതിന് ആവശ്യമെന്നു കണ്ടാൽ ചരിത്ര സംഭവങ്ങളെ തേച്ചുമാച്ചുകളയുന്ന കലയിലും ഇക്കൂട്ടർ അഗ്രഗണ്യരാണ്. ഇപ്പറഞ് ഞതിന്
ഒന്നാം തരമൊരു നിദർശനമുണ്ട്.
ടിപ്പുവിന്റെ ജീവിത ചരിതത്തിനുമേൽ കരിമൂടിയ തെറ്റിദ്ധാരണകളെയും ദുഷ് പ്രചരണങ്ങളെയും ദൂരീകരിക്കുന്നതിന് പരിശ്രമിച്ചിരുന്ന വിശ്രുത
ചരിത്രകാരനായിരുന്നു ഡോ: ബി. എൻ. പാണ്ഡെ. സ്വാതന്ത്ര്യ സമര പോരാളി കൂടിയായിരുന്ന പാണ്ഡെ, പിൽക്കാലത്ത്, രാജ്യ സഭാംഗമെന്ന നിലയിലും പ്രവർത്തിച്ചിരുന്നു. 1977 ജൂലായ് 29ആം തിയ്യതി, അദ്ദേഹം, ടിപ്പു സുൽത്തനെ കുറിച്ച് കുപ്രചരണങ്ങൾ കെട്ടിച്ചമയ്ക്കുന്ന ബോധപൂർവ്വമായ ശ്രമങ്ങളെ രാജ്യസഭയിൽ ചെയ്ത പ്രസംഗത്തിൽ തുറന്നു കാണിക്കുകയുണ്ടായി. അദ്ദേഹം സ്വാനുഭവങ്ങളെ ഇപ്രകാരം വെളിപ്പെടുത്തി.
1928 ഇൽ പാണ്ഡെ അലഹബാദിൽ ടിപ്പു സുൽത്താനെ അധികരിച്ച് ഗവേഷണം നടത്തിക്കൊണ്ടിരുന്ന കാലയളവിൽ അവിടുത്തെ ഒരു കോളേജിലെ വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ തങ്ങളുടെ ഹിസ്റ്ററി അസോസിയേഷൻ ഉദ്ഘാടനം ചെയ്യുന്നതിനായി അദ്ദേഹത്തെ ക്ഷണിക്കാൻ വന്നു. വിദ്യാർത്ഥികളുടെ കൈവശമുണ്ടായിരുന്ന അവരുടെ പാഠപുസ്തകം വാങ്ങി മറിച്ചു നോക്കിയപോൾ, ടിപ്പു സുൽത്താനെ കുറിച്ചുള്ള അദ്ധ്യായത്തിൽ ഇങ്ങനെയൊരു വരി പാണ്ഡെയുടെ ശ്രദ്ധയിൽ പെട്ടു: ' ടിപ്പു സുൽത്താൻ തങ്ങളെ സ്വഹിതത്തിനു വിരുദ്ധമായി നിർബ്ബന്ധപൂർവ്വം ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യുമെന്ന് ഭയപ്പെട്ട് മൂവായിരം ബ്രാഹ്മണർ ആത്മഹത്യ ചെയ്യുകയുണ്ടായി.'' ഇതു വായിച്ച് പാണ്ഡെ അമ്പരന്നു പോയി. ആ പാഠ പുസ്തകത്തിന്റെ രചയിതാവായ ഡോ: ഹരിപ്രസാദ് ശാസ്ത്രി അക്കാലത്ത് കൽക്കത്ത സർവ്വകലാശാലയിലെ സംസ്കൃത വിഭാഗം തലവനായിരുന്നു. ''ടിപ്പു സുൽത്താനെ സംബന്ധിച്ച ഈ വിവരം താങ്കൾക്ക് എവിടെ നിന്നാണ് ലഭിച്ചത്?'' എന്ന് പാണ്ഡെ ഉടൻ തന്നെ ശാസ്ത്രിക്ക് കത്തെഴുതി അന്വേഷിച്ചു. ഈയൊരു ചോദ്യം തന്നെ പല തവണ ആവർത്തിച്ചു ചോദിച്ചപ്പോൾ, വൈകിയാണെങ്കിലും അദ്ദേഹത്തിന് ഇങ്ങനെയൊരു ഉത്തരം ലഭിച്ചു : ''ആ വിവരം മൈസൂർ ഗസറ്റിൽ പസിദ്ധീകൃതമായതാണ്.'' തുടർന്ന്, അക്കാലത്തെ മൈസൂർ ഗസറ്റിന്റെ എഡിറ്ററായിരുന്ന പ്രൊഫ: ശ്രീകണ്ഠയ്യയ്ക്ക് പാണ്ഡെ കത്തെഴുതി ഇതേക്കുറിച്ചന്വേഷിച്ചപ്പോൾ, ''മൂന്നായിരം ബ്രാഹ്മണർ ആത്മഹത്യ ചെയ്തതായി ഞങ്ങളുടെ മൈസൂർ ഗസറ്റിൽ ഒരൊറ്റ സംഭവം പോലും രേഖപ്പെടുത്തപ്പെട്ടിട്ടില്ല.'' എന്നു മാത്രമല്ല, മൈസൂരിന്റെ ചരിത്രത്തിൽ തന്നെ അത്തരമൊരു സംഭവം ഉണ്ടായിട്ടില്ല എന്നും പ്രൊഫ: ശ്രീകണ്ഠയ്യ വ്യക്തമാക്കി. ടിപ്പു സുൽത്താന്റെ ഭരണ കാലത്ത് ബ്രാഹ്മണനായ പൂർണ്ണയ്യൻ അദ്ദേഹത്തിന്റെ ദിവാൻ (മന്ത്രിമാരിൽ പ്രധാനി എന്ന അർത്ഥത്തിൽ ആണ് ദക്ഷിണേന്ത്യൻ രാജവാഴ്ചയിൽ ''ദിവാൻ'' എന്ന ശബ്ദം ഉപയോഗിച്ചിരുന്നത് -- - വിവ: ) ആയിരുന്നു എന്നും മറ്റൊരു ബ്രാഹ്മണൻ കൃഷ്ണറാവു സർവ്വ സൈന്യാധിപൻ ആയിരുന്നു'' എന്നും വിശദീകരിച്ച ശ്രീകണ്ഠയ്യ, ടിപ്പു സുൽത്താൻ 156 ഹൈന്ദവ ദേവാലയങ്ങൾക്ക് വാർഷിക സഹായധനം നൽകിപ്പോന്നിരുന്നു എന്ന വസ്തുത, രേഖകൾ ഉദ്ദരിച്ചു കൊണ്ട് വ്യക്തമാക്കുകയുണ്ടായി.
ടിപ്പു സുൽത്താനെ പറ്റി അപഖ്യാതി പരത്തുന്ന ഡോ: ശാസ്ത്രിയുടെ മേൽപ്പറഞ് ഞ ഈ പുസ്തകം അതിനകം തന്നെ കൽക്കത്താ സർവ്വകലാശാലയുൾപ്പെടെ ബംഗാൾ, ആസ്സാം, ബീഹാർ, ഒഡീഷ്സ, ഉത്തർ പ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ഒട്ടനവധി സർവ്വകലാശാലകളിലും ഹൈ സ്ക്കൂളുകളിലും പാഠപുസ്തകങ്ങളായി അംഗീകരിക്കപ്പെട്ടു കഴിഞ് ഞിരുന്നു. ഡോ: ശാസ്ത്രിയുമായി താൻ നടത്തിയ കത്തിടപാടുകളുടെ വിശദാംശങ്ങളും, ടിപ്പു സുൽത്താന്റെ ജീവിത കഥയെ സംബന്ധിച്ച് ഡോ: ശാസ്ത്രി അവതരിപ്പിച്ച നിലപാടുകളെ നിരാകരിച്ചുകൊണ്ട് പ്രൊഫ: ശ്രീകണ്ഠയ്യ അയച്ചു കൊടുത്ത രേഖകളും, അന്നത്തെ മൈസൂർ സർവ്വകലാശാലാ വൈസ് ചാൻസലർ ആയ ബ്രജേന്ദ്ര നാഥ സീൽ ഈ വിഷയത്തെ സംബന്ധിച്ച് തനിക്കയച്ചു തന്നെ വിവരങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ട്, പാണ്ഡെ, താമസിയാതെ കൽക്കത്ത സർവ്വകലാശാലയുടെ വൈസ് ചാൻസലർ ആയിരുന്ന അശുതോഷ് മുഖർജിക്ക് വിശദമായ കത്തെഴുതിയയച്ചു കൊടുത്തു. ഡോ: ശാസ്ത്രി എഴുതിയ പുസ്തകത്തിൽ ടിപ്പു സുൽത്താന്റെ ജീവിതത്തെ സംബന്ധിച്ച് പ്രകടിതമായ സത്യ വിരുദ്ധമായ ആരോപണങ്ങൾ ഉടൻ തന്നെ നീക്കം ചെയ്യണമെന്ന് പാണ്ഡെ അഭ്യർത്ഥിച്ചു. പ്രത്യുത്തരമായി അശുതോഷ് മുഖർജി, പാണ്ഡെക്ക് അയച്ചു കൊടുത്ത കത്തിൽ, ശാസ്ത്രിയുടേതായി പുറത്തിറക്കിയ പാഠപുസ്തകം തന്ന തങ്ങൾ റദ്ദു ചെയ്തുവെന്ന വിവരം അറിയിക്കുകയുണ്ടായി. ചരിത്ര സംഭവങ്ങളെ വളച്ചൊടിച്ചവതരിപ്പിക്കുന്നത് തടയാൻ കഴിഞ്ഞു എന്ന സംതൃപ്തിയും സന്തോഷവും സ്വാഭാവികമായി തന്നെ തനിക്ക് അനുഭവപ്പെട്ടുവെന്നും പാണ്ഡെ, പിൽക്കാലത്തെ തന്റെ രാജ്യസഭാ ഭാഷണത്തിൽ അനുസ്മരിച്ചു.
ഓർക്കുക. ഇതൊക്കെ സംഭവിച്ചത് 1928 ഇൽ. എന്നാൽ, ചരിത്ര രചനയെ സംബന്ധിച്ച അമ്പരപ്പിക്കുന്ന വാർത്ത പാണ്ഡയെ പിന്നെയും കാത്തിരിക്കുന്നുണ്ടായിരുന്നു. ഡോ: ശാസ്ത്രി കെട്ടിയവതരിപ്പിച്ച നിറം പിടിപ്പിച്ച നുണകളെ താൻ തുറന്നു കാട്ടി 44 വർഷങ്ങൾ കഴിഞ് ഞ ശേഷം, 1972 ഇൽ, ഉത്തർ പ്രദേശിലെ ജൂനിയർ ഹൈ സ്കൂൾ വിദ്യാർത്ഥികൾക്കായി നിർദ്ദേശിക്കപ്പെട്ട പാഠ പുസ്തകത്തിൽ, ടിപ്പുവിനെക്കുറിച്ച്, മുമ്പ്, ആറടി മണ്ണിൽ കുഴിച്ചു മൂടിയ അതേ കള്ളക്കഥ, അതായത്, ''മൂന്നായിരം ബ്രാഹ്മണർ ടിപ്പുവിനെ ഭയന്ന് ആത്മഹത്യ ചെയ്തു'' എന്ന കല്പിത കഥ പൊടിതട്ടിയെടുത്ത് വീണ്ടും അച്ചടിച്ചു വച്ചിരുന്നു. അപ്രകാരം അവിടുത്തെ വിദ്യാർത്ഥികൾക്ക് ടിപ്പുവിനെ കുറിച്ചുള്ള വസ്തുതാ വിരുദ്ധമായ വിവരങ്ങൾ വിശദീകരിച്ചു കൊടുത്ത് പഠിപ്പിക്കുന്നുമുണ്ടായിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ കള്ളച്ചരിത്രങ്ങളുടെയും ദുരാരോപണങ്ങളുടെയും നീരാളിക്കൈകളിൽ നിന്നും പാവം ടിപ്പുവിന് എങ്ങനെ മോചനമുണ്ടാകാനാണ്?
ഗൗരി ലങ്കേശ്Source: 'കണ്ടഹാഗെ - ഭാഗം 1'' , 2000 ആം ആണ്ടു മുതൽ 2004 വരെ ലങ്കേശ് പത്രികയിൽ തന്റെ ''കണ്ടഹാഗെ (കണ്ടതിൻ പടി)'' എന്ന പംക്തിയിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരം. വിവർത്തകൻ: വി എം. ഷെമേജ്. (കന്നഡയിൽ നിന്ന് നേരിട്ട് വിവർത്തനം ചെയ്തത്.).
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്