പ്രതീക്ഷയുടെ ചെറുകിരണങ്ങൾ അവശേഷിപ്പിക്കുമ്പോഴും അമ്പേ പാളിപ്പോയ ശസ്ത്രക്രിയ; രാജ്യത്തിന്റെ നടുവൊടിച്ചപ്പോഴും കള്ളനോട്ടും കള്ളപ്പണവും കാണാമറയത്ത്; അധ്വാനിച്ചുണ്ടാക്കിയ പണം ക്യൂനിന്ന് വാങ്ങി സാധാരണക്കാർ വലഞ്ഞപ്പോഴും വമ്പന്മാർ കൂൾകൂളായി വിലസുന്നു; ഡിജിറ്റലൈസേഷൻ എല്ലാം ശരിയാക്കുമെന്ന പ്രതീക്ഷയും കെടുന്നതോടെ എന്തിനായിരുന്നു നരേന്ദ്ര മോദിയുടെ കറൻസി നിരോധനം?
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: 2016 നവംബർ എട്ടിന് രാത്രി രാജ്യത്തെ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും കറൻസികൾ അസാധുവാക്കിയ നടപടിക്ക് ഒരു വയസ്സാകുമ്പോൾ ആ മിന്നലാക്രമണം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രസർക്കാരും ഉദ്ദേശിച്ച ഫലങ്ങൾ ഉണ്ടായോ? ഇന്ത്യ ഇന്ന് രണ്ടുപക്ഷത്തിരുന്ന് ചർച്ചചെയ്യുകയാണ് ഇക്കാര്യം. തട്ടിക്കിഴിച്ചുനോക്കിയാൽ പ്രതീക്ഷകളുടെ ചെറുകിരണങ്ങൾ മാത്രം അവശേഷിപ്പിച്ച് ആ നടപടി ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്നതായി എന്ന വിശകലനമാണ് സാമ്പത്തിക വിദഗ്ധരിൽ ഏറെയും മുന്നോട്ടുവയ്ക്കുന്നത്. അശാസ്ത്രീയമെന്ന് പറഞ്ഞ് സാമ്പത്തിക ശാസ്ത്രജ്ഞരുടെ വിമർശനം ഏറ്റുവാങ്ങിയതോടെ ആദ്യം അനുകൂലിച്ചവർ പോലും നിരോധനത്തെ പിന്നീട് തള്ളിപ്പറഞ്ഞു. ഇത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ വലിയ തകർച്ചയിലേക്ക് നയിച്ചുവെന്ന വിശകലനമാണ് നിരോധനത്തിന്റെ വാർഷികം എത്തുമ്പോൾ കൂടുതലായും പുറത്തുവരുന്നത്.
നൊബേൽ ജേതാവ് അമർത്യാസെൻ, യുഎസ് ട്രഷറി മുൻ സെക്രട്ടറി ലാറി സമ്മേഴ്സ്, മുൻ പ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ മന്മോഹൻസിങ്, റിസർവ് ബാങ്ക് മുൻ ഗവർണർമാരായ വൈ വി റെഡ്ഡി, ബിമൽ ജലാൻ തുടങ്ങി നിരവധി പേർ നോട്ടുനിരോധനം രാജ്യത്തിന്റെ മേൽ വീണ ഇടിത്തീയെന്ന് വ്യക്തമാക്കി രംഗത്തുവന്നു. കേന്ദ്രസർക്കാരിന്റെ നോട്ടുനിരോധനം കൃത്യമായ ദിശ നിർണയിക്കാത്ത മിസൈ ൽ വിക്ഷേപണം പോലെ ജനങ്ങൾക്കുമേൽ വന്നുപതിച്ചതായി കഴിഞ്ഞ ജനുവരിയിലാണ് അമർത്യാസെൻ അഭിപ്രായപ്പെട്ടത്. 500, 1000 രൂപാ നോട്ടുകൾ റദ്ദാക്കിയ ഇന്ത്യൻ സർക്കാർ നടപടി മഹാ അബദ്ധമായെന്ന് ലാറി സമ്മേഴ്സും, വൻ മണ്ടത്തരമാണെന്ന് മന്മോഹനുമെല്ലാം തുറന്നുപറഞ്ഞു. നോട്ടുനിരോധനത്തെ അനുകൂലിച്ചിരുന്നില്ലെന്ന് അന്നത്തെ റിസർവ് ബാങ്ക് ഗവർണറായ രഘുറാം രാജൻ കൂടി തുറന്നുപറഞ്ഞതോടെ മോദിയും കേന്ദ്രസർക്കാരും പ്രധാനഭരണകക്ഷിയായ ബിജെപിയും ഒഴികെ അധികം ആരും കേന്ദ്രനടപടി നല്ലതെന്ന് പറയാൻ ഉണ്ടായില്ല.
രാജ്യത്തെ മൊത്തം പരിഭ്രാന്തിയിലാഴ്ത്തിയാണ് കഴിഞ്ഞവർഷം നവംബർ എട്ടിന് രാത്രി എട്ടുമണിക്ക് കറൻസി നിരോധന പ്രഖ്യാപനം വന്നത്. പെട്ടന്നുള്ള ആവശ്യങ്ങൾക്കായി കൈവശം നിരോധിത നോട്ടുകൾ ഉണ്ടായിരുന്നവർ ശരിക്കും വലഞ്ഞു. മിനിട്ടുകൾക്കകം എടിഎമ്മുകൾക്ക് മുന്നിൽ നൂറിന്റെ നോട്ടുകൾക്കായി ജനം ഇരച്ചെത്തി. പിറ്റേന്നുമുതൽ ബാങ്കുകളിലേക്കും ജനം ഒഴുകി. ഡിസംബർ 30ന് മുമ്പായി അസാധുനോട്ടുകൾ മാറ്റിയെടുക്കാമെന്ന പ്രഖ്യാപനം വന്നെങ്കിലും ആവശ്യത്തിന് പുതിയ കറൻസികൾ എത്താത്തതിനാൽ ബാങ്കുകളുടെ പ്രവർത്തനം നോട്ടുമാറ്റത്തിൽ മാത്രമായി ഒതുങ്ങി. ഇതോടെതന്നെ ഒരു മുന്നൊരുക്കവും നടത്താതെ രാജ്യത്ത് നിലവിലുണ്ടായിരുന്ന കറൻസിയുടെ ഭൂരിഭാഗവും വരുന്ന ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകൾ നിരോധിച്ചതിന് കേന്ദ്രസർക്കാരിന് എതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്.
നോട്ടുനിരോധനത്തിന്റെ ആത്യന്തിക ലക്ഷ്യമായി കള്ളപ്പണത്തിന്റേയും കള്ളനോട്ടിന്റേയും വേട്ടയാണ് ലക്ഷ്യമിടുന്നതെന്നും ജനങ്ങളെ അൽപം ബുദ്ധിമുട്ടിച്ചാലും രാജ്യം വലിയ ലക്ഷ്യത്തിലേക്കാണ് ഉന്നംവയ്ക്കുന്നതെന്നും പറഞ്ഞ് കേന്ദ്രസർക്കാർ നടപടിയെ ന്യായീകരിച്ചു. നിരോധിച്ച നോട്ടുകൾ ഭൂരിഭാഗവും ബാങ്കിലേക്ക് എത്തില്ലെന്ന് സർക്കാർ കണക്കുകൂട്ടിയെങ്കിലും അത് തെറ്റുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്്. ഇതോടെ കള്ളപ്പണവേട്ടയെന്ന ലക്ഷ്യത്തിലുപരി ഡിജിറ്റലൈസേഷൻ ആണ് ലക്ഷ്യമെന്നും കള്ളപ്പണം ബാങ്കിലിട്ട് ലീഗൽ ആക്കിയവർക്കും പിടിവീഴുമെന്നും വ്യക്തമാക്കി മോദി സർക്കാർ ചുവടുമാറ്റി. പേ ടിഎം പോലുള്ള ഓൺലൈൻ വാലറ്റുകളുടെ ഉപയോഗമുൾപ്പെടെ കൂടിയത് ഡിജിറ്റലൈസേഷനെ ജനം സ്വീകരിച്ചുവെന്നതിന്റെ തെളിവായും ഉയർത്തിക്കാട്ടി.
ബാങ്കിങ് ഇടപാടുകൾ ഓൺലൈനാക്കാൻ ജനങ്ങളെ ആകർഷിക്കുന്നതിന് നിരവധി ഇളവുകളാണ് പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ പിന്നാലെ നിയന്ത്രണങ്ങളും വന്നു. കുറച്ചു നാളുകൾ സർവീസ് ചാർജുകൾ ഒഴിവാക്കി ആർബിഐയും ഡിജിറ്റലൈസേഷനു പിന്തുണ നൽകിയെങ്കിലും ഇത് അധികനാൾ നീണ്ടുനിന്നില്ല. പിന്നീട് ബാങ്കിങ് ഇടപാടുകളുടെ സർവീസ് ചാർജുകൾ ജനങ്ങളുടെ നടുവൊടിക്കുന്ന തരത്തിലേക്ക് എത്തിയതോടെ ഭൂരിഭാഗം സാധാരണക്കാരും ഇതിൽ നിന്ന് പിന്മാറി. മിനിമം ബാലൻസിനും പണം അയയ്ക്കുന്നതിനും എടുക്കുന്നതിനും വരെ സർവീസ് ചാർജ് നൽകേണ്ട അവസ്ഥയിലാണ് ഇപ്പോൾ കാര്യങ്ങൾ.
കള്ളനോട്ടിന്റെ വ്യാപനം ഇല്ലാതായില്ലെന്ന് മാത്രമല്ല, അതുൾപ്പെടെ കള്ളപ്പണവും ഏതാണ്ട് പൂർണതോതിൽ ബാങ്കുകളിലേക്ക് എത്തുകയും ചെയ്തു. ഇതോടെ കറൻസി നിരോധനം കൊണ്ട് സർക്കാർ ഉദ്ദേശിച്ച പ്രധാന കാര്യങ്ങൾ ഇല്ലാതായെന്നുതന്നെ പറയാം. അപ്പോൾ ജനങ്ങളെ ഇത്രയും ബുദ്ധിമുട്ടിച്ച്, ഒരു മുന്നൊരുക്കവുമില്ലാതെ നടപ്പാക്കിയ തീരുമാനംകൊണ്ട് എന്തു ഗുണമാണ് ഇതുവരെ ഉണ്ടായതെന്ന ചോദ്യം ഉയരുന്നു. കുറച്ചുദിവസങ്ങൾക്കകം ഗുണഫലങ്ങൾ രാജ്യത്ത് വന്നുതുടങ്ങുമെന്ന് മോദി ആവർത്തിച്ച് പറഞ്ഞെങ്കിലും നോട്ടുനിരോധനത്തിന്റെ ഒന്നാം വാർഷികത്തിലും ഡിജിറ്റലൈസേഷൻ കാര്യത്തിൽ മാത്രം അൽപം പുരോഗതി ഉണ്ടായെന്നതൊഴിച്ചാൽ മറ്റൊന്നും സംഭവിച്ചില്ലെന്ന വിലയിരുത്തലാണ് പൊതുവെ. എന്നാൽ ഡീമോണിറ്റൈസേഷൻ കൊണ്ട് രാജ്യത്ത് ഉണ്ടായ പ്രശ്നങ്ങളും.
കള്ളപ്പണവും കള്ളനോട്ടും എവിടെ? എന്തായി ഡിജിറ്റലൈസേഷൻ?
കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കുന്ന ശുദ്ധീകരണ പ്രക്രിയ പാളം തെറ്റിയെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ കണക്കുകൾ. നിരോധനക്കപ്പെട്ട കറൻസിയിൽ 99 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയെന്ന് വ്യക്തമായതോടെ കേന്ദ്രസർക്കാരിന്റെ ഇക്കാര്യത്തിലെ വാദങ്ങൾ തകർന്നു. അസാധുവാക്കിയ നോട്ടുകളുടെ മൂല്യം 15.44 ലക്ഷം കോടി രൂപയായിരുന്നു. ഇതിൽ 15.28 കോടി രൂപയും റിസർവ് ബാങ്കിൽ തിരിച്ചെത്തി. കേന്ദ്രം കരുതിയിരുന്നത്, അല്ലെങ്കിൽ അവകാശപ്പെട്ടത് മുന്നുമുതൽ അഞ്ചുലക്ഷം കോടിവരെ രൂപ തിരിച്ചെത്തില്ലെന്നായിരുന്നു. എന്നാൽ വെറും പതിനാറായിരം കോടി രൂപയാണ് തിരിച്ചെത്താത്ത നോട്ടുകളുടെ മൂല്യം.
പുതിയ നോട്ടുകളുടെ അച്ചടിച്ചെലവ് മാത്രം എണ്ണായിരം കോടി കവിഞ്ഞുകഴിഞ്ഞു. ഇതോടെ ജനങ്ങൾക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾക്കും രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ നട്ടൊല്ലിടിച്ചതിനും വ്യക്തമായ സമാധാനം പറയാൻ കഴിയാത്ത സ്ഥിതിയിലായി മോദി സർക്കാർ. നോട്ടുമാറ്റൽ കാലയളവിൽ 7,62,000 കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. ഇതിന് 20 കോടി രൂപയുടെ മൂല്യം വരും. മുൻവർഷം പിടിച്ചെടുത്ത കള്ളനോട്ടുകളുടെ മൂല്യത്തെ അപേക്ഷിച്ച് 20.4 ശതമാനം വർധന മാത്രമാണ് ഇക്കാര്യത്തിലുണ്ടായത്.
ഇതുവരെ എത്രരൂപയുടെ കള്ളപ്പണം കണ്ടെത്തിയെന്ന് വ്യക്തമായി പറയാനോ ഇതു കണ്ടെത്താൻ എന്തു നടപടി സ്വീകരിച്ചുവെന്ന് പറയാനോ കേന്ദ്രത്തിന് കഴിയുന്നില്ല. അതിനാൽ ഇന്ന് ഏറ്റവും ചർച്ചചെയ്യപ്പെടുന്നതും ഈ വിഷയം തന്നെ. ഇതുവരെ വന്ന കണക്കുകൾ പ്രകാരം 4900 കോടിയുടെ കള്ളപ്പണം വെളിപ്പെടുത്തപ്പെട്ടു. ഇതിൽ നികുതിയായി സമാഹരിച്ചത് 2151 കോടി രൂപമാത്രം. തുടർ നടപടികൾ ഉണ്ടെന്ന് വ്യക്തമാക്കുമ്പോഴും ഇതിന് എത്രകാലം എടുക്കുമെന്നോ എന്ന് വെളിപ്പെടുമെന്നോ മോദി സർക്കാരിന് പറയാനാവുന്നില്ല.
കറൻസിരഹിത സമ്പദ് വ്യവസ്ഥയുടെ കുതിപ്പായിരുന്നു നോട്ടുനിരോധനത്തിന്റെ ലക്ഷ്യം എന്ന അവകാശ വാദവും പാളുന്ന സ്ഥിതിയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഡിജിറ്റൽ പണമിടപാടിൽ 56 ശതമാനം വർധനയുണ്ടായെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. ചെറുകിട പണമിപാടുകളുടെ എണ്ണത്തിലുണ്ടായ ഈ കുതിപ്പ് എന്നാൽ മൂല്യത്തിൽ ഉണ്ടായില്ലെന്നതാണ് വസ്തുത. പണലഭ്യത കൂടിയതോടെയും സർവീസ് ചാർജുകൾ ഏറിയതോടെയും മുമ്പ് മുന്നോട്ടുവന്നവർ പോലും ഡിജിറ്റൽ ഇടപാടിൽനിന്ന് പിന്തിരിയുകയാണ് ഇപ്പോൾ.
2016 നവംബറിനും 2017 ഓഗസ്റ്റിനുമിടയിൽ ഡിജിറ്റൽ പണമിടപാടുമൂല്യത്തിൽ 18.8 ശതമാനം വർധന മാത്രമാണുണ്ടായതെന്ന് ആർ.ബി.ഐ.യുടെ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, പണലഭ്യത ഏറക്കുറേ സാധാരണ നിലയിലായിട്ടുമുണ്ട്. നോട്ടുനിരോധനത്തിന് ഒരാഴ്ചമുമ്പ് 17.01 ലക്ഷം കോടി രൂപയാണ് ക്രയവിക്രയത്തിലുണ്ടായിരുന്നത്. ഈ വർഷം ഒക്ടോബർ 13-ഓടെ 15.32 ലക്ഷം കോടി രൂപ ക്രയവിക്രയത്തിലുണ്ടെന്നാണ് റിസർവ് ബാങ്കിന്റെ കണക്ക്. ഇത് നോട്ടുനിരോധനത്തിന് മുമ്പുണ്ടായിരുന്നതിന്റെ 89 ശതമാനം വരും. അപ്പോൾ നോട്ടിന്റെ എണ്ണം കുറയുന്ന സാഹചര്യമില്ലാതായതോടെ ഡിജിറ്റലൈസേഷൻ പാളുകയും ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാനകാലത്ത് ഓൺലൈൻ ഇടപാടുകൾ ഏറ്റവും മുകളിൽ എത്തിയിരുന്നെങ്കിലും ഇപ്പോൾ കുറഞ്ഞുവരുന്ന പ്രവണതയാണ് കാണിക്കുന്നത്.
രാജ്യത്തെ വളർച്ചാ നിരക്ക് കുറഞ്ഞു; വ്യവസായ കാർഷിക മേഖല തകർന്നു
രാജ്യത്തിന്റെ വളർച്ചാ നിരക്കിൽ ഇക്കാലത്ത് 2.2ശതമാനം ഇടിവാണ് ഉണ്ടായത്. ഇതിന് പിന്നാലെ ജിഎസ്ടിയും സാമ്പത്തിക വളർച്ചയെ സാരമായി ബാധിച്ചു. നോട്ടുനിരോധനത്തിന്റെ ആരംഭകാലത്ത് സമ്പദ് വ്യവസ്ഥയിലെ ഇടിവ് താമസിയാതെ മാറുമെന്ന് ഐഎംഎഫും അന്താരാഷ്ട്ര ഏജൻസികളും വ്യക്തമാക്കിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.
രാജ്യത്തെ ചെറുകിട-ഇടത്തരം വ്യാപാര മേഖലകളിൽ വലിയ തളർച്ചയാണ് ഉണ്ടായിട്ടുള്ളത്. കാർഷിക മേഖലയിലും വലിയ പ്രത്യാഘാതങ്ങൾ നോട്ടുനിരോധനം ഉണ്ടാക്കി. ഇതോടെ രാജ്യത്തിന്റെ വളർച്ച മുരടിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുകയായിരുന്നു. രാജ്യത്തെ വ്യവസായ വളർച്ച കഴിഞ്ഞ നവംബറിൽ 5.7 ആയിരുന്നെങ്കിൽ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ അത് 4.3 ശതമാനമായി. മുൻവർഷം 7.9 ആയിരുന്നു ജിഡിപിയെന്നും ഓർക്കണം. കാർഷിക മേഖലയിലും വൻ പ്രതിസന്ധിയാണ് നേരിടുന്നത്.
രാജ്യത്തെ കോർപ്പറേറ്റുകളെ കാര്യമായി ബാധിക്കാത്ത നോട്ടുനിരോധനം ഇടത്തരക്കാരെയും സാധാരണജനങ്ങളെയും ആണ് ശരിക്കും വെള്ളംകുടിപ്പിച്ചത്. അസംഘടിത മേഖലയിൽ ജോലി ചെയ്തിരുന്നവരുടെ ജീവിതമാർഗം തന്നെ ഇല്ലാതായി. ഇത്തരത്തിൽ നോട്ടുനിരോധനം മൂലം രാജ്യത്തുണ്ടായ വൻ തിരിച്ചടിയാണ് വളർച്ചാനിരക്ക് കുറഞ്ഞതിലും പ്രതിഫലിച്ചത്. എന്നാൽ ഇത് പൂർവസ്ഥിതിയിലാകുമെന്നും രാജ്യം വളർച്ചയുടെ പാതയിലാണെന്നും ആവർത്തിച്ച നിലകൊള്ളുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രസർക്കാരും. ഒരു പാദത്തിലെ വളർച്ചാ നിരക്ക് താഴുന്നത് അത്രവലിയ പ്രശ്നമല്ലെന്നും വസ്തുതകൾ വച്ചല്ല, വൈകാരികമായാണ് വിമർശനങ്ങളെന്നും ചൂണ്ടിക്കാട്ടിയാണ് അടുത്തിടെ മോദി ഇതിനോട് പ്രതികരിച്ചത്.
എന്നാൽ വേണ്ടത്ര മുന്നൊരുക്കമില്ലാതെ നടത്തിയതാണ് കറൻസിനിരോധനം രാജ്യത്തിന് ഗുണത്തേക്കാളേറെ ദോഷകരമായത് എന്ന് നിസ്സംശയം പറയാം. കള്ളപ്പണം വെളുപ്പിക്കൽ തടയാൻ സാധ്യതയുള്ള വഴികൾ അടയ്ക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടുവെന്ന ആരോപണം തെളിയിക്കുന്നതായിരുന്നു കടലാസു കമ്പനികൾ രൂപീകരിച്ച് നടത്തപ്പെട്ട നിക്ഷേപവും വിദേശത്തേക്ക് കടത്തപ്പെട്ട കള്ളപ്പണവും. ഇത് തടയുന്നതിന് മുൻകൂട്ടി നടപടി സ്വീകരിച്ചില്ലെന്ന് മാത്രമല്ല, പകരം സാധാരണക്കാർ തങ്ങളുടെ കൈവശമുള്ള അപൂർവം നോട്ടുകളുമായി ജോലിക്കുപോലും പോകാനാവാതെ ബാങ്കുകൾക്ക് മുന്നിൽ ക്യൂനിൽക്കേണ്ട സ്ഥിതി ഉണ്ടാക്കുകയും ചെയ്തു.
നോട്ടുനിരോധത്തിന് ശേഷം 35,000 കടലാസ് കമ്പനികൾ പതിനേഴായിരം കോടി രൂപ ബാങ്കുകളിൽ നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ കള്ളപ്പണക്കാർ പണം വെളുപ്പിക്കാൻ പഴുതുകൾ ഉണ്ടാക്കുന്നത് മുൻകൂട്ടിക്കാണാൻ കേന്ദ്രത്തിന് കഴിഞ്ഞില്ല. ഇതോടെ ജനങ്ങളെ വിഷമത്തിലാക്കുകയും രാജ്യത്തെ വളർച്ചയെ പിന്നോട്ടടിപ്പിക്കുകയും ചെയ്യുന്ന ഒരു നടപടി മാത്രമായി നരേന്ദ്ര മോദിയുടെ മിന്നലാക്രമണം. പാളിപ്പോയ ശസ്ത്രക്രിയയെന്ന് ഈ വാർഷിക ദിനത്തിലും ഈ നടപടി വിലയിരുത്തപ്പെടുന്നതും ഇത്തരം കാരണങ്ങൾ കൊണ്ടുതന്നെ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്