ഹിന്ദു രാജാവ് ശ്രിംഗേരി കൊള്ളയടിച്ചപ്പോൾ 400 സ്വർണ്ണനാണയങ്ങൾ നൽകി സാന്ത്വനിപ്പിച്ചത് ടിപ്പു സുൽത്താൻ. ശ്രിംഗേരി മഠത്തിൽ ശതചണ്ഡികാ യഞ്ജം നടത്തുകയും ബ്രാഹ്മണർക്ക് ദക്ഷിണ നൽകുകയും ചെയ്തു; ടിപ്പു സുൽത്താനും പിതാവ് ഹൈദരലിയും ശ്രിംഗേരി ശാരദാ മഠത്തിന്റെ ഭക്തരെന്ന് രേഖകൾ; മൈസൂർ സുൽത്താന്മാർ ക്ഷേത്രങ്ങൾ കൊള്ളയടിച്ചുവെന്നതും ഹിന്ദു വിരോധികളെന്നതും കെട്ടുകഥയോ?
രഞ്ജിത് ബാബു
ശ്രിംഗേരി : ടിപ്പു സുൽത്താൻ ജയന്തി ആഘോഷം നടത്തുന്നത് കർണ്ണാടകത്തിലെങ്ങും വിവാദങ്ങൾ തല പൊക്കുമ്പോൾ ശ്രിംഗേരി ശാരദാ മഠത്തിൽ നിന്നും ഇതാ വേറിട്ടൊരു കഥ. ചിക്ക് മാംഗളൂർ ജില്ലയിലെ ശ്രിംഗേരി മഠം ദക്ഷിണ ഭാരതത്തിലെ ഹൈന്ദവരുടെ തലസ്ഥാനമാണ്.
ആദി ശങ്കരൻ സ്ഥാപിച്ചതും 12 വർഷക്കാലം ഇവിടെ താമസിക്കുകയും ചെയ്തതുകൊണ്ടു തന്നെ ഈ മഠം ശങ്കരാചാര്യർ സ്ഥാപിച്ച നാല് മഠങ്ങളിലും ഔന്നത്വത്തിൽ നിൽക്കുന്നു. ബ്രഹ്മ വിദ്യയുടെ അധിദേവതയായ ശാരദാ ദേവിയെയാണ് ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ളത്. മാത്രമല്ല ഒരു ശ്രീ ചക്രം സ്വയം വരച്ച് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ നാല് പ്രധാന നാല് ശിഷ്യന്മാരിലൊരാളായ സുരേശ്വരാചാര്യരെ പിൻഗാമിയായ ഈ പീഠത്തിൽ നിയോഗിക്കുകയും ചെയ്തു. അക്കാലം തൊട്ടു തന്നെ ശ്രിംഗേരി മഠം ദക്ഷിണേന്ത്യയിലെ പ്രധാന ആത്മീയ കേന്ദ്രങ്ങളായി അറിയപ്പെട്ടു.
ഹൈന്ദവ രാജാക്കന്മാരെ പോലെ തന്നെ ശ്രിംഗേരി മഠത്തോടും മഠാധിപതിയോടും മൈസൂർ സുൽത്താന്മാരായ ഹൈദരാലിയും, ടിപ്പു സുൽത്താനും ആദരവ് പ്രകടിപ്പിച്ചിരുന്നു. അഭിനവ സച്ചിതാനന്ദ ഭാരതി ആചാര്യർ വാഴുന്ന 1741, 1767 കാലത്ത് ആചാര്യരുടെ പൂനാ സന്ദർശന വേളയിൽ അദ്ദേഹത്തിന്റെ യാത്രക്കായി ആന, അഞ്ച് കുതിരകൾ, ഒരു പ്ലക്ക്, അഞ്ച് ഒട്ടകങ്ങൾ, പട്ട് വസ്ത്രങ്ങൾ, കമ്പിളികൾ എന്നിവയും യാത്രാ ചെലവിനായി 10,500 രുപയും ഹൈദരാലി അയച്ചു കൊടുത്തതായി ശ്രിംഗേരിയിലെ രേഖകളിൽ പറയുന്നു. ഹൈദരാലി എഴുതിയ കത്തിൽ ഇങ്ങിനെ പറയുന്നു. ' താങ്കൾ വലിയ മഹാനാണ്. താങ്കളെ നമസ്ക്കരിച്ച് അനുഗ്രഹം വാങ്ങാൻ എല്ലാവരും ഇച്ചിക്കുന്നതായും കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ആചാര്യരുടെ യാത്രക്ക് 10,500 രൂപയും നൽകിയതായി പറയുന്നു. '
1777 ൽ നൈസാമിന്റെ അക്രമം കാരണം അന്നത്തെ ആചാര്യരായ ആറാം നൃസിംഹ ഭാരതി നാസിക്കിൽ കഴിച്ചു കൂട്ടുകയായിരുന്നു. അക്കലാത്ത് ശ്രിംഗേരി മഠത്തിന്റെ സംരക്ഷണം ഹൈദരാലി ഏറ്റെടുക്കുകയായിരുന്നു. 1750 ൽ ഹൈദരാലി അയച്ച സർക്കാർ ഉത്തരവിൽ തന്റെ ഉദ്യോഗസ്ഥർ ശ്രിംഗേരി മഠത്തിലേക്ക് വേണ്ടുന്ന സഹായങ്ങൾ ചെയ്യണമെന്നും നിർദ്ദേശിക്കുന്നു. ഹൈദരാലിയെ തുടർന്ന് മകൻ ടിപ്പു സുൽത്താനും ശ്രിംഗേരി മഠത്തോട് ഭയഭക്തി ബഹുമാനത്തോടെയാണ് പെരുമാറിയത്. ഹൈന്ദവ രാജാവായ പരശുരാം ഭാവയുടെ സേനാനായകനായ പട്വർദ്ധന്റെ നേതൃത്വത്തിലുള്ള സൈന്യം ശ്രിംഗേരി കൊള്ളയടിക്കുകയും 60 ലക്ഷം രൂപ വിലയുള്ള വസ്തുക്കൾ കവർച്ച ചെയ്യുകയും ചെയ്തു. ഇതറിഞ്ഞ ടിപ്പു സുൽത്താൻ അന്നത്തെ ആചാര്യരെ സാന്ത്വനപ്പെടുത്തി കത്തെഴുതി.
നശിപ്പിക്കപ്പെട്ട ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് 400 സ്വർണ്ണനാണയങ്ങൾ ടിപ്പു സുൽത്താൻ അയച്ചു കൊടുക്കുകയും ചെയ്തു. ടിപ്പു സുൽത്താൻ സച്ചിതാനന്ദ ഭാരതി സ്വാമികൾക്കെഴുതിയ കത്തിൽ ' പുണ്യസ്ഥലങ്ങളെ നശിപ്പിക്കുന്ന ദുഷ്ടന്മാർ തീർച്ചയായും അതിന്റെ ഫലങ്ങൾ അനുഭവിക്കും. ചിരിച്ചു കൊണ്ട് പാപം ചെയ്യുന്നവർ തീവ്ര ദുഃഖ:ത്തിന് പാത്രമാവാതിരിക്കില്ല. ഗുരുവിനോട് ചെയ്യുന്ന അപരാധം കുടുംബ നാശവും ധനനാശവും സകല നാശങ്ങളും വിതക്കുമെന്നും എഴുതിയിട്ടുണ്ട്.'
മാത്രമല്ല ആചാര്യർക്ക് ഒരു പല്ലക്കും ആനയും വസ്ത്രങ്ങളും കാണിക്കയായി നൽകുകയും ചെയ്തു. 1791 നും 1798 നും ഇടയ്ക്ക് ടിപ്പു സുൽത്താൻ ആചാര്യർക്ക് 29 കത്തുകൾ എഴുതിയതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു കത്തിൽ അദ്ദേഹം ഇങ്ങിനെ എഴുതി. ' ഞാൻ മൂന്ന് ശക്തികളെ വിശ്വസിക്കുന്നു. ഒന്ന് ഈശ്വര കൃപ, രണ്ട് ആചാര്യരുടെ അനുഗ്രഹം, മൂന്ന് എന്റെ ഭുജബലം.' മാത്രമല്ല ശ്രിംഗേരി ആചാര്യരോട് ഒരു ശതചണ്ഡീയ യഞ്ജം നടത്തിതരുവാൻ അപേക്ഷിക്കുന്നുമുണ്ട്. അതിനായി ഒരു പ്രതിനിധിയെ നിയോഗിച്ചതായും പറയുന്നു.
നഗർ നാട്ടിലെ ത്രയംബക റാവുവും കൊപ്പായിലെ അമീൻദാറും ശ്രിംഗേരിയിൽ താമസിച്ച് ആവശ്യമുള്ള പാത്രങ്ങൾ , വസ്ത്രങ്ങൾ മറ്റ് സാധന സാമഗ്രികൾ, എന്നിവ ഏർപ്പാട് ചെയ്തു തരും. എന്നോട് ദയ തോന്നി മേൽപ്പറഞ്ഞ യഞ്ജങ്ങളെല്ലാം യഥാവിധി നിർവ്വഹിച്ചു തരണമേ എന്ന് അങ്ങയെ തല കുനിച്ച് പ്രാർത്ഥിക്കുന്നു. ബ്രാഹ്മണർക്ക് സന്ദർപ്പണം ചെയ്യണം. എന്നും ടിപ്പു സുൽത്താൻ എഴുതിയിട്ടുണ്ട്. യഞ്ജ കർമ്മങ്ങൾക്ക് ശേഷം ടിപ്പു സുൽത്താൻ എഴുതിയ കത്തിൽ യഞ്ജങ്ങൾ കാരണം തനിക്ക് വിജയങ്ങൾ കൈവന്നതായും തന്റെ നാട്ടിൽ ധാരാളം മഴ പെയ്തതായും ധാരാളം വിളവ് വർദ്ധിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്.
മറ്റൊരു കത്തിൽ ആചാര്യരെപ്പോലെ മഹാത്മാക്കളുള്ള സ്ഥലത്ത് എപ്പോഴും സുഭിക്ഷതയായിരിക്കുമെന്ന് ടിപ്പു സുൽത്താൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആചാര്യർ അന്യ ദിക്കിലേക്ക് പോകുമ്പോൾ ശ്രിംഗേരിയിലെ ഭരണ നിർവ്വഹണത്തിന് തന്റെ ഉദ്യോഗസ്ഥന്മാർ മേൽനോട്ടം വഹിക്കണമെന്ന് കൽപ്പിച്ചിരുന്നു. ടിപ്പുവിന്റെ എല്ലാ കത്തുകളിലും ശ്രിംഗേരി മഠത്തോട് ആചാര്യന്മാരോടുമുള്ള അചഞ്ചലമായ ഭക്തി വിശ്വാസം രേഖപ്പെടുത്തിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍