Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പലതവണ വദന സുരതം നടത്തിയെന്ന കണ്ടെത്തൽ സരിതയെ കണ്ടിട്ടില്ലെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടിക്ക് തിരിച്ചടിയാകും; പ്രായാധിക്യം കണക്കിലെടുക്കാതെ പലതവണ ലൈംഗികമായി പീഡിപ്പിച്ച ആര്യാടൻ പറഞ്ഞതൊന്നും ചെയ്തു കൊടുത്തില്ല; പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് ലൈംഗിക ചൂഷണം നടത്തിയന്റെ തിരിച്ചടി ഏറ്റ് അനിൽകുമാർ; അർദ്ധരാത്രിയിൽ 65 തവണ വരെ ഫോണിൽ വിളിച്ച് സായൂജ്യം അടഞ്ഞ് അടൂർ പ്രകാശും; യുഡിഎഫ് മന്ത്രിമാരുടെ തനിനിറം അറിഞ്ഞ് ഞെട്ടി വിറച്ച് കേരളം

പലതവണ വദന സുരതം നടത്തിയെന്ന കണ്ടെത്തൽ സരിതയെ കണ്ടിട്ടില്ലെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടിക്ക് തിരിച്ചടിയാകും; പ്രായാധിക്യം കണക്കിലെടുക്കാതെ പലതവണ ലൈംഗികമായി പീഡിപ്പിച്ച ആര്യാടൻ പറഞ്ഞതൊന്നും ചെയ്തു കൊടുത്തില്ല; പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് ലൈംഗിക ചൂഷണം നടത്തിയന്റെ തിരിച്ചടി ഏറ്റ് അനിൽകുമാർ; അർദ്ധരാത്രിയിൽ 65 തവണ വരെ ഫോണിൽ വിളിച്ച് സായൂജ്യം അടഞ്ഞ് അടൂർ പ്രകാശും; യുഡിഎഫ് മന്ത്രിമാരുടെ തനിനിറം അറിഞ്ഞ് ഞെട്ടി വിറച്ച് കേരളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുൻ യു.ഡി.എഫ്. സർക്കാരിലെ പ്രമുഖർ ഉൾപ്പെടെ 18 ഉന്നതർ തന്നെ പീഡിപ്പിച്ചതായാണ് സോളാർ കേസിലെ പ്രതി സരിത എസ്. നായർ മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ പരാതിയിലുള്ളത്. പീഡകരുടെ പട്ടികയിൽ രാഷ്ട്രീയക്കാരും പൊലീസ് ഉന്നതരും മറ്റ് ഉദ്യോഗസ്ഥരുമുണ്ട്. ഇവർക്കെതിരെ പീഡനത്തിന് കേസുവരും. കത്തിലെ പ്രമുഖരായത് പത്തു പേരാണ്. ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, അനിൽകുമാർ എന്നിങ്ങനെ നീളുന്നു പ്രമുഖരുടെ പട്ടിക. ഇതൊക്കെ തന്നെയാണ് സോളാർ കമ്മീഷൻ റിപ്പോർട്ടിലുമുള്ളത്.

സ്ത്രീ പീഡന പരാതിയാണ് ഉന്നയിക്കപ്പെട്ടത് എന്നതിനാൽ മറ്റുള്ളവരെ പോലെ ഇവരെ അറസ്റ്റു ചെയ്ത് ജയിലിൽ അടക്കാൻ പിണറായി സർക്കാർ തയ്യാറാകുമോ എന്ന ചോദ്യം ഉയർന്നിരുന്നു. എന്നാൽ ആരോപണങ്ങൾക്ക് വ്യക്തമായ പരാതിയുണ്ടെങ്കിൽ മാത്രം ബലാത്സംഗ കേസെടുക്കും. അല്ലെങ്കിൽ അഴിമതി കേസായി സോളാർ മാറും. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നത്. അതുകൊണ്ട് തന്നെ സരിതയുടെ പരാതിയിൽ പീഡനക്കേസ് എടുത്താൽ കോടതികൾ തള്ളിക്കളയാൻ സാധ്യതയുണ്ടെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. പ്രതികളാകുന്നവരിൽ പ്രധാനി ഉമ്മൻ ചാണ്ടിയാണ്. മുൻ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതത്തിന് തന്നെ തിരിച്ചടിയാണ് കമ്മീഷനിലെ കണ്ടെത്തലുകൾ. സരിതയെ അറിയില്ലെന്നായിരുന്നു ഉമ്മൻ ചാണ്ടി പല ഘട്ടത്തിലും പറഞ്ഞിരുന്നത്. അതെല്ലാം തെറ്റാണെന്ന് സോളാർ കമ്മീഷൻ റിപ്പോർട്ട് വ്യക്തമാക്കുകയാണ്. ഇത് രാഷ്ട്രീയമായി ഉമ്മൻ ചാണ്ടിക്ക് തിരിച്ചടിയായി. ഉമ്മൻ ചാണ്ടിക്കൊപ്പം മന്ത്രിസഭയിലെ മറ്റ് മൂന്ന് പേർക്കെതിരേയും ആരോപണമുണ്ട്.

ഉമ്മൻ ചാണ്ടി, ആര്യാടൻ മുഹമ്മദ്, എപി അനിൽകുമാർ, അടൂർ പ്രകാശ്, എന്നീ മുൻ മന്ത്രിമാരും ഹൈബി ഈഡൻ, പിസി വിഷ്ണുനാഥ്, മോൻസ് ജോസഫ്, അബ്ദുള്ളക്കുട്ടി എന്നീ എംഎൽഎമാരും കെസി വേണുഗോപാൽ, ജോസ് കെ മാണി, എംകെ രാഘവൻ എന്നീ എംപിമാരും എസ്എസ് പളനിമാണി എന്ന കേന്ദ്രമന്ത്രിയും പ്രതിക്കൂട്ടിലാക്കുന്നു. മൂൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ ശാരീരികമായും മാനസീകമായും പീഡിപ്പിച്ചെന്ന് സരിത പറഞ്ഞിരുന്നു. ഉമ്മൻ ചാണ്ടിയുമായി വ്യക്തിപരമായി അടുപ്പം ഉണ്ടായിരുന്നതായും സർക്കാർ സഹായം വാഗ്ദാനം ചെയ്യപ്പെട്ടതിനാൽ അതിലൂടെ സോളാർ പദ്ധതിയിലേക്ക് തനിക്ക് അനേകം ഇടപാടുകാരെ ഉണ്ടാക്കാൻ കഴിഞ്ഞതായും പറഞ്ഞു. തങ്ങളുടെ പദ്ധതി അടിസ്ഥാനമാക്കി പുതിയൊരു ഊർജ്ജ പദ്ധതി രൂപീകരിക്കാൻ തന്നിൽ നിന്നും 1.90 കോടി രൂപയോളം ഉമ്മൻ ചാണ്ടി കൈപ്പറ്റിയതായും ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുകയാണ് സോളാർ കമ്മീഷൻ റിപ്പോർട്ടും. ക്ലിഫ് ഹൗസിൽ വദനസുരതത്തിന് വിധേയനാക്കിയെന്ന ആരോപണം ഉമ്മൻ ചാണ്ടിക്കെതിരെ ആദ്യമായാണ് ചർച്ചയാകുന്നത്.

2012 ലാണ് താൻ ക്‌ളിഫ് ഹൗസിൽ ശാരീരികമായി പീഡിപ്പിക്കപ്പെട്ടത്. അത്തരം ഒരാളിൽ നിന്നും താൻ ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും പറഞ്ഞു. അക്കാലത്ത് കമ്പനി പ്രതിസന്ധിയിൽ നിൽക്കുകയയായിരുന്നു. അതുകൊണ്ട് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ടീമിലെയും ആൾക്കാരെ സഹിക്കുകയല്ലാതെ വേറെ മാർഗ്ഗമില്ലായിരുന്നു. ഈ കാലത്ത് പിസി വിഷ്ണുനാഥ് മാനവിക യാത്രയ്ക്കായി തന്നിൽ നിന്നും 10 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രണ്ടു ഘട്ടമായി ഒറ്റപ്പാലത്തും എറണാകുളത്തുമായി രണ്ടുലക്ഷം രൂപ നൽകി. ബെന്നി ബഹന്നാൻ പാർട്ടി ഫണ്ടായി അഞ്ചു ലക്ഷം വാങ്ങിയിട്ടുണ്ട്. അങ്ങനെ കോൺഗ്രസിലെ ഉമ്മൻ ചാണ്ടി പക്ഷത്തെ വെട്ടിലാക്കുന്ന പല വെളിപ്പെടുത്തലും സരിത നടത്തിയിരുന്നു. അതിലേക്ക് തന്നെയാണ് കമ്മീഷനും വിരൽ ചൂണ്ടുന്നത്.

ജിക്കുമോൻ, സലിംരാജ്, ടെന്നിജോപ്പൻ, തോമസ് കുരുവിള എന്നിവർക്കെല്ലാം ടീം സോളാർ കമ്പനിയുടെ മെഗാ പ്രൊജക്ട് പദ്ധതികളുമായി ബന്ധമുണ്ടായിരുന്നു. കൈക്കൂലി ഇടപാടുകൾ നടത്തിയിരുന്നത് ഇവരായിരുന്നു. എന്നാൽ അന്വേഷണം വന്നപ്പോൾ ഇവരെല്ലാം രക്ഷപ്പെടുകയും താൻ ബലിയാടാകുകയും ചെയ്തു. എല്ലാ തെളിവുകൾ നശിപ്പിക്കാനും സാക്ഷിമൊഴികൾ വഴിതിരിച്ചുവിടാനും ഗൂഢാലോചന നടത്തിയത് ഉമ്മൻ ചാണ്ടിയും തമ്പാനൂർ രവിയും ബെന്നി ബഹന്നാനും ചേർന്നായിരുന്നു. ബാലകൃഷ്ണപിള്ള, ശരണ്യമനോജ്, ഗണേശ്കുമാർ, പ്രദീപ് കുമാർ എന്നിവർ വഴി തന്റെ അമ്മ ഇന്ദിരയെ സമീപിക്കുകയും ചെയ്തു. ഇവരുടെ തുടർച്ചയായ ഭീഷണിയും സമ്മർദ്ദവും മൂലം മാതാവ് ഏറെ സമ്മർദ്ദം അനുഭവിക്കുകയും ചെയ്തു. തന്നെ ഇവർ കൊന്നുകളയുമോ എന്നായിരുന്നു ഭയപ്പെട്ടത്. എന്നാൽ ഇതിനിടയിൽ കോടതി വഴി താൻ വിവരം ജനങ്ങളിൽ എത്തിച്ചുവെന്നും സരിത പറഞ്ഞിരുന്നു. ഇനിയുള്ള സോളാർ അന്വേഷണത്തിൽ ഈ മൊഴിയെല്ലാം നിർണ്ണായകമാകും.

സരിതയെ വിളിക്കാൻ മാത്രം അടൂർ പ്രകാശ് പ്രത്യേക മൊബൈൽ കണക്ഷൻ എടുത്തിരുന്നുവെന്നത് നേരത്തെ ചർച്ചയായ കാര്യമാണ്. അക്കാലത്ത് രാത്രി ഫോണിൽ മുഴുവൻ അടുർ പ്രകാശിന്റെ വിളിയായിരുന്നു. ഫോൺ എടുത്തില്ലെങ്കിൽ രാത്രി രണ്ട് മണി വരേയും വിളിക്കും. അറുപത്തിയഞ്ച് കോൾ വിളച്ചന്നെും വ്യക്തമാക്കിയിരുന്നു. ഇതും കമ്മീഷൻ കണ്ടെത്തലായി വരുന്നു. എപി അനിൽകുമാറിനെതിരേയും ഒന്നിലേറെ പീഡന സംഭവങ്ങളുണ്ട്. മന്ത്രിമന്ദിരത്തിലും ഗസ്റ്റ് ഹൗസിലുമെല്ലാം അനിൽകുമാറിന്റെ കാമകേളി നടന്നു. മന്ത്രിസഭയിലെ മുതിർന്ന അംഗമായിരുന്നു അര്യാടൻ. ആര്യാടനെതിരേയും പീഡന കുറ്റം ആരോപിച്ചിരുന്നു.

മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ രൂക്ഷ വിമർശനമാണ് സോളാർ കമ്മിഷൻ റിപ്പോർട്ടിൽ ഉന്നയിച്ചിരിക്കുന്നത്. സരിതയുടെ കത്തിൽ ഉൾപ്പെട്ട എല്ലാവരുടെയും പേരിൽ കേസെടുക്കണമെന്ന് കമ്മീഷൻ ശുപാർശ ചെയ്തു.ആരോപണം ഉയര്ന്നവരുമായി സരിത നിരന്തരം ബന്ധപെട്ടതിനും തെളിവുണ്ട് . 214 സാക്ഷികളെ വിസ്തരിച്ചും 812 രേഖകൾ പരിശോധിച്ചുമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. മുഖ്യമന്ത്രി എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്തുവെന്നും കമ്മീഷൻ കണ്ടെത്തി.2 കോടി 16 ലക്ഷം രൂപ സോളാർ കമ്പനിയിൽ നിന്ന് ഉമ്മൻ ചാണ്ടി വാങ്ങിയതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.പണം കൈമാറിയത് ക്‌ളിഫ് ഫൗസിൽ വച്ചാണ്. തോമസ് കുരുവിളയും ചാണ്ടി ഉമ്മനും 50 ലക്ഷം രൂപ സരിതയിൽ നിന്ന് കൈപ്പറ്റി.ഉമ്മൻ ചാണ്ടിയും സ്റ്റാഫ് അംഗങ്ങളും സോളാർ കമ്പനിയെ സഹായിച്ചതായും റിപ്പോർട്ടിൽ പറയുന്നു.അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് ശുപാർശ. ഉമ്മൻ ചാണ്ടി വദനസുരതം ചെയ്യിച്ചെന്ന് സരിത വെളിപ്പെടുത്തിയതായി കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.ക്ലിഫ് ഹൗസിൽ വെച്ച് നിരവധി തവണ വദനസുരതം ചെയ്യിച്ചു . മകളായി കണക്കാക്കേണ്ടിയിരുന്ന സരിത നായരെ ഉമ്മൻ ചാണ്ടി ശാരീരികമായി ചൂഷണം ചെയ്തു.

മുന്മന്ത്രി ആര്യാടൻ മുഹമ്മദിനും കമ്പനിയെ സഹായിച്ചതിൽ പങ്കെന്നും കമ്മിഷൻ കണ്ടെത്തി. ആര്യാടൻ മുഹമ്മദും ലൈംഗികപീഡനം നടത്തി. ആര്യാടൻ മുഹമ്മദ് 25 ലക്ഷം രൂപ സരിതയിൽ നിന്നും കൈപറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു. എപി അനിൽ കുമാർ സരിതയെ പലതവണ ചൂഷണം ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. സെക്രട്ടറി നസറുള്ള വഴി 7 ലക്ഷം രൂപ എപി അനിൽ കുമാർ കൈപ്പറ്റി. മുന്മന്ത്രി അടൂർപ്രകാശും ലൈംഗികമായി പീഡിപ്പിച്ചു. ബംഗളൂരുവിലെ ഹോട്ടലിൽ വച്ചായിരുന്നു പീഡനം. അങ്ങനെ യുഡിഎഫ് മന്ത്രിസഭയിലെ മുഖ്യമന്ത്രിക്കൊപ്പമുള്ള മൂന്ന് പേർ അഴിമതിയും പീഡനവും നടത്തിയെന്ന കേസിൽ കുറ്റാരോപിതരാകുന്നു. കേന്ദ്രമന്ത്രിമാരായിരുന്ന കെസി വേണുഗോപാലും പളനി സ്വാമിയും പ്രതിക്കൂട്ടിലാണ്. ഇതിൽ കെസിയ്‌ക്കെതിരെ ബലാത്സംഗ കുറ്റമാണുള്ളത്. അങ്ങനെ കേന്ദ്ര സംസ്ഥാന മന്ത്രിമാരായ 6 പേരെ അഴിമതിക്കുടുക്കിൽ കുരുക്കുന്നതാണ് ജസ്റ്റീസ് ശിവരാജൻ റിപ്പോർട്ട്.

ഹൈബി ഈഡൻ എംഎൽഎയും ലൈംഗികമായി പീഡിപ്പിച്ചു. എംഎൽഎ ഹോസ്റ്റലിൽ വെച്ചും ഗസ്റ്റ് ഹൗസിൽ വെച്ചും പീഡിപ്പിച്ചു . കെസി വേണുഗോപാലും ബലാൽസംഗം ചെയ്തു.ജോസ് കെ മാണി എം പിഡൽഹിയിൽവച്ച് വദനസുരതം നടത്തി. വിഷ്ണു നാഥ് സരിതയെ നിരവധി തവണ ഫോണിൽ വിളിച്ചു . മോശം മെസേജുകൾ അയച്ചു . ഐ ജി പത്മകുമാർ കലൂരിലെ ഫ്‌ലാറ്റിൽ പീഡിപ്പിച്ചു. കേന്ദ്രമന്ത്രി പളനിമാണിക്യംപീഡിപ്പിച്ചു.ആദായ നികുതി ഒഴിവാക്കാമെന്നു പറഞ്ഞു 25 ലക്ഷം രൂപ കൈകൂലി വാങ്ങി . കോഴിക്കോട്ടെ കോൺഗ്രസ് നേതാവ് എൻ സുബ്രമണ്യം ഹോട്ടലിൽ പീഡിപ്പിച്ചു.മുൻ എംഎൽഎ അബ്ദുള്ള കുട്ടി മസ്‌ക്കറ്റ് ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നും കമ്മീഷൻ വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP