ഒരു നേരത്തെ അന്നത്തിന് വകയില്ലാത്തവർക്ക് അന്നമെത്തിച്ച് കോഴിക്കോട്ടെ എൻജിനീയറിങ് വിദ്യാർത്ഥികൾ; പോക്കറ്റ് മണിയും നാട്ടുകാരിൽ നിന്ന് ശേഖരിച്ച പണവും സ്വരൂപിച്ച് മാസത്തിൽ ഒരു ദിവസം 150 പേർക്ക് ഭക്ഷണം നൽകും; പാവപ്പെട്ടവർക്ക് വസ്ത്രങ്ങളും എത്തിച്ചു നൽകും; വിദ്യാർത്ഥികളുടെ അടുത്ത ലക്ഷ്യം സൗജന്യ ഡയാലിസിസ് സെന്ററുകളിൽ ലൈബ്രറി സ്ഥാപിക്കൽ
കോഴിക്കോട്: വിശപ്പാണ് മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം. ഒരു നേരത്തെ അന്നത്തിനായിപ്പോലും ബുദ്ധിമുട്ടുന്നവർ നിരവധി ഉണ്ട് നമ്മുടെ നാട്ടിൽ. ഇത്തരക്കാരുടെ വിശപ്പടക്കുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ. കോഴിക്കോട് വെസ്റ്റ്ഹിൽ എഞ്ചിനീയറിങ്ങ് കോളേജിലെ വിദ്യാർത്ഥികളാണ് ഇത്തരമൊരു സദ്കർമ്മവുമായി രംഗത്തിറങ്ങിയിട്ടുള്ളത്. കോഴിക്കോട് നഗരത്തിലെ പാവപ്പെട്ടവരെ കണ്ടെത്തിയാണ് ഇവർ അന്നം നൽകുന്നത്.
പുസ്തകത്തിലുള്ളത് മനപാഠമാക്കൽ മാത്രമല്ല പഠനം എന്ന ബോധമാണ് ഈ വിദ്യാർത്ഥികളെ സാമൂഹ്യപ്രവർത്തനത്തിലേക്ക് നയിച്ചത്. പഠനത്തിനിടയ്ക്കുള്ള ഒഴിവു സമയങ്ങൾ സമൂഹ നന്മയ്ക്കുവേണ്ടി ഉപയോഗിക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു. വിശക്കുന്നവന്റെ വിശപ്പടക്കുന്നതിന് തന്നെയായിരുന്നു ഇവരുടെ പ്രഥമ പരിഗണന. പിന്നീട് മറ്റു രംഗങ്ങളിലേക്കും ഇവർ തിരിഞ്ഞു.
നാല് മാസമായി ഇവർ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാൻ തുടങ്ങിയിട്ട്. അടുത്തിടെ തണൽ എന്ന പേരിൽ ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ചാണ് വിദ്യാർത്ഥികളുടെ പ്രവർത്തനം. മാസത്തിൽ ഒരു തവണയാണ് ഇവർ തെരുവിലെ പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്നത്. കോളേജിലെ വിദ്യാർത്ഥികൾ എല്ലാവരും ചേർന്നാണ് പ്രവർത്തനങ്ങൾക്കാവശ്യമായ പണം സ്വരൂപിക്കുക. ഓരോ വിദ്യാർത്ഥിയും അവരുടെ വീടുകളിൽ നിന്നും ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും പണം സ്വരൂപിക്കും. കോഴിക്കോട് നഗരത്തിലുള്ള ഏതെങ്കിലും വിദ്യാർത്ഥിയുടെ വീട്ടിൽ വെച്ച് വിദ്യാർത്ഥികൾത്തന്നെയാണ് ഭക്ഷണം ഉണ്ടാക്കുന്നത്.
ഇത് ഒരു വാഹനത്തിലാക്കി പാവങ്ങൾക്ക് വിതരണം ചെയ്യും. ചോറും കറിയും ബിരിയാണിയുമെല്ലാം ഇത്തരത്തിൽ വിദ്യാർത്ഥികൾ വിതരണം ചെയ്യുന്നുണ്ട്. ഒരു ദിവസം 150ഓളം പേരുടെ വിശപ്പാണ് ഈ വിദ്യാർത്ഥികൾ ഇത്തരത്തിൽ ശമിപ്പിക്കുന്നത്. തെരുവിലുള്ളവർക്ക് വലിയ ആശ്വാസമാണ് തങ്ങളെ തേടിയെത്തുന്ന ഈ വിദ്യാർത്ഥികൾ. പാവപ്പെട്ടവർക്ക് വസ്ത്രങ്ങളും ഇവർ ശേഖരിച്ച് നൽകുന്നുണ്ട്. ഉപയോഗിക്കാൻ പറ്റുന്നതും എന്നാൽ മറ്റുള്ളവർ ഉപേക്ഷിച്ചതുമായ വസ്ത്രങ്ങളാണ് ഈ വിദ്യാർത്ഥികൾ ശേഖരിക്കുന്നത്. ഇത് അനാഥാലയങ്ങളിലുള്ളവർക്കും മറ്റും കൈമാറും.
പാവപ്പെട്ടവർക്ക് മരുന്ന് ശേഖരിച്ച് നൽകുന്ന പരിപാടിയും ഈ വിദ്യാർത്ഥികൾക്കുണ്ട്. വീടുകളിൽ ഉപയോഗിച്ച് ബാക്കി വരുന്ന മരുന്നുകളാണ് വിദ്യാർത്ഥികൾ ശേഖരിക്കുന്നത്. ഇതിനായി തങ്ങളുടെ നാട്ടിലെ ഭവനങ്ങളിലെല്ലാം ഇവർ കയറി ഇറങ്ങും. അവിടങ്ങളിൽ ബാക്കി വന്നിട്ടുള്ള എല്ലാതരം മരുന്നുകളും ശേഖരിക്കും. ഇത്തരത്തിൽ ശേഖരിക്കുന്ന മരുന്നുകൾ സൗജന്യ ചികിത്സ കൊടുക്കുന്ന സ്ഥാപനങ്ങൾക്ക് കൈമാറുകയാണ് വിദ്യാർത്ഥികൾ ചെയ്യുന്നത്.
സൗജന്യമായി ഡയാലിസിസ് നൽകുന്ന സെന്ററുകളിൽ ലൈബ്രറി സ്ഥാപിക്കാനും ഈ വിദ്യാർത്ഥികൾക്ക് പദ്ധതിയുണ്ട്. കോഴിക്കോട് നഗരത്തിലെ ഒരു ഡയാലിസിസ് സെന്ററിലാണ് ഇവർ ആദ്യമായി ലൈബ്രറി സ്ഥാപിച്ചത്. കൂടുതൽ സ്ഥാപനങ്ങളിൽ ഇത്തരത്തിൽ ലൈബ്രറി സ്ഥാപിക്കാനൊരുങ്ങുകയാണ് ഇവർ. സ്വന്തമായി പുസ്തകം വാങ്ങിയും മറ്റുള്ളവരിൽ നിന്ന് ശേഖരിച്ചുമൊക്കെയാണ് ലൈബ്രറി സ്ഥാപിച്ചത്. കോഴിക്കോട് ജില്ലാ കളക്ടർ യുവി ജോസ് സോഷ്യൽ മീഡിയയിലൂടെ ഇവരുടെ ലൈബ്രറിയിലേക്ക് പുസ്കതങ്ങൾ സംഭാവന ചെയ്യാൻ ആഹ്വാനം ചെയ്തത് ഇവരുടെ ഉദ്യമത്തിന് വലിയ സഹായമായി.
കോളേജിലെ വിദ്യാർത്ഥികളുടെ കാര്യവും ഇവർ ശ്രദ്ധിക്കുന്നുണ്ട്. പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠിക്കാനാവശ്യമായ സാഹചര്യം ഒരുക്കിക്കൊടുക്കുകയാണ് ഇവർ ചെയ്യുന്നത്. ഇത്തരം വിദ്യാർത്ഥികൾക്ക് പ്രത്യേക സ്കോളർഷിപ്പ് നൽകി വരുന്നുണ്ട്.
അവധി ദിവസങ്ങളും കോളേജിലെ ഒഴിവു സമയവുമാണ് വിദ്യാർത്ഥികൾ അവരുടെ സാമൂഹ്യ പ്രവർത്തനത്തിനായി തെരഞ്ഞെടുക്കുന്നത്. വിദ്യാർത്ഥികളുടെ ഉദ്യമത്തിന് കോളേജിലെ അദ്ധ്യാപകരുടെ പൂർണ്ണ പിന്തുണയും ഉണ്ട്.
ഒഴിവു സമയം വെറുതെ പാഴാക്കാതെ സമൂഹ നന്മയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് തങ്ങളെ ഇത്തരമൊരു സൊസൈറ്റി രൂപീകരിക്കുന്നതിലേക്കും പ്രവർത്തനങ്ങൾ നടത്തുന്നതിലേക്കും നയിച്ചതെന്ന് സൊസൈറ്റിയുടെ സെക്രട്ടറി കെടി ഷാദാൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ലിൻസി വർഗീസ്, സുവൈദ്, മറിയം ഹാഷിം, മോഹൻരാജ്, മുനവർ, ഷമീമ് എന്നിവരാണ് വിദ്യാർത്ഥികളുടെ ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍