സരിതാഘാതം ചെന്നിത്തലയ്ക്കും! ഉമ്മൻ ചാണ്ടിക്കെതിരേ തെളിവുണ്ടെങ്കിൽ സോളാർ കമ്മീഷനിൽ നൽകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു; വി എസ് ജോയ് എന്ന വിശ്വസ്തന്റെ ഫോണിലൂടെ ചെന്നിത്തലയുമായി നേരിൽ സംസാരിച്ചുവെന്ന് സരിത; ആവശ്യപ്പെട്ടത് സ്ഥാനാർത്ഥി നിർണ്ണയത്തിന് മുമ്പ് തുറന്നു പറയാൻ; ഇപ്പോൾ പാർട്ടി സംരക്ഷകന്റെ കുപ്പായം അണിയുന്നതിലും അർത്ഥമില്ല; ചെന്നിത്തലയുടെ 'പടയൊരുക്കത്തിന്റെ' സീക്രട്ട് പുറത്താക്കി സോളാർ നായികയുടെ വെളിപ്പെടുത്തൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സോളാർ വിവാദത്തിൽ മുങ്ങിത്താണിരിക്കയാണ് കോൺഗ്രസ് പാർട്ടി. ഉമ്മൻ ചാണ്ടിക്കും എ ഗ്രൂപ്പിലെ മറ്റ് പ്രമുഖ നേതാക്കൾക്കുമാണ് സോളാൻ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നത് കനത്ത തിരിച്ചടിയായി മാറിയത്. ഇതുവരെ വിവാദത്തിൽ പെടാതെ മാറി നിന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെയും സരിത ഒടുവിൽ രംഗത്തെത്തി. ഉമ്മൻ ചാണ്ടിക്കെതിരെ തെളിവ് നൽകാൻ ആവശ്യപ്പെട്ടത് ചെന്നിത്തല ആണെന്നാണ് സരിത വെളിപ്പെടുത്തിയത്.
സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ പൂർണരൂപം പുറത്തുവന്നതിനു പിന്നാലെയാണ് സരിത പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയ സമയത്ത് തെളിവുകൾ പരസ്യപ്പെടുത്തണമെന്നാണ് ചെന്നിത്തല ആവശ്യപ്പെട്ടതെന്നും സരിത പറയുന്നു. ചെന്നിത്തലയുടെ വിശ്വസ്ഥനായ ഒരു വക്കീലാണ് തന്നെ വിളിച്ചത്. സോളാർ കമ്മിഷൻ അന്വേഷണം ആരംഭിച്ച ഘട്ടത്തിൽ അഡ്വ വി എസ് ജോയ് എന്ന് പേരുള്ള രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറി എന്നെ സന്ദർശിച്ചിരുന്നു.
ജോയിയുടെ മൊബൈലിൽ വിളിച്ച രമേശ് ചെന്നിത്തലയുടെ കോൾ എനിക്ക് കൈമാറി. അന്ന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നു. ഉമ്മൻ ചാണ്ടിക്കെതിരെ തെളിവുണ്ടെങ്കിൽ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് പുറത്തുവിടണമെന്ന് രമേശ് ചെന്നിത്തല തന്നോട് ആവശ്യപ്പെട്ടതായും സരിത വെളിപ്പെടുത്തി. കമ്മീഷന് നൽകിയതിനേക്കാൾ കൂടുതൽ തെളിവുകൾ ഉണ്ടെന്നും സരിത പറഞ്ഞു.
സോളാർ റിപ്പോർട്ടിനെ മസാല റിപ്പോർട്ടായി മാത്രം കാണരുത്. പലരുടെയും മുഖം മൂടി വലിച്ച് കീറാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സരിത പറഞ്ഞു. രാഷ്ട്രീയക്കാരെല്ലാം എന്റെ കൈയിൽ നിന്നും പണം വാങ്ങിയിട്ടുണ്ട്. ആരെയും പ്രതീപ്പെടുത്താൻ ഒന്നും ചെയ്തിട്ടില്ല. ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച പണം രാഷ്ട്രീയക്കാർക്ക് കൊടുക്കേണ്ട അവസ്ഥയാണ് തനിക്കുണ്ടായതെന്നും സരിത പറഞ്ഞു. ഒരാളുടെ കൈയിൽ നിന്നും ഞാൻ പണം വാങ്ങിയിട്ടില്ല മറിച്ച് എല്ലാവരും തന്നെ പറ്റിക്കുകയായിരുന്നുവെന്നും സരിത പറഞ്ഞു. എന്നോടൊപ്പം നിൽക്കേണ്ടവർ പോലും സ്വന്തം കാര്യം നോക്കി പോവുകയായിരുന്നു. മാത്രമല്ല തന്നെ മോശപ്പെട്ട സ്ത്രീയായി ചിത്രീകരിച്ചു. താൻ ഒരിക്കലും അങ്ങനെയുള്ള സ്ത്രീ ആയിരുന്നില്ലെന്നും സരിത പറഞ്ഞു.
ഒരാളുടെ കൈയിൽ നിന്നും ഞാൻ പണം വാങ്ങിയിട്ടില്ല മറിച്ച് എല്ലാവരും തന്നെ പറ്റിക്കുകയായിരുന്നുവെന്നും സരിത പറഞ്ഞു. എന്നോടൊപ്പം നിൽക്കേണ്ടവർ പോലും സ്വന്തം കാര്യം നോക്കി പോവുകയായിരുന്നു. മാത്രമല്ല തന്നെ മോശപ്പെട്ട സ്ത്രീയായി ചിത്രീകരിച്ചു. താൻ ഒരിക്കലും അങ്ങനെയുള്ള സ്ത്രീ ആയിരുന്നില്ലെന്നും സരിത പറഞ്ഞു. ആത്മരക്ഷയ്ക്ക് വേണ്ടിയാണ് കോൺഗ്രസ് നേതാക്കൾ കുറ്റം നിഷേധിക്കുന്നതെന്നും അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സത്യമാണെന്ന് എല്ലാ കോൺഗ്രസ് നേതാക്കൾക്കും അറിയാമെന്നും അവർ പറഞ്ഞു.
ഞാൻ ഒരാളുടെ കയ്യിൽനിന്നു പോലും മോശപ്പെട്ട രീതിയിൽ പണം സമ്പാദിച്ചിട്ടില്ല. ഈ പറയുന്ന രാഷ്ട്രീയക്കാരെല്ലാവരും എന്റെ കയ്യിൽ നിന്ന് പണം വാങ്ങിച്ചിട്ടുള്ളതല്ലാതെ ആരുടേയും കൈയിൽ നിന്ന് ഞാൻ പണം വാങ്ങിയിട്ടില്ല. ഇവരെ ആരേയും പ്രീതിപ്പെടുത്താൻ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. എന്റെ സാഹചര്യം മോശമായിരുന്നു. കമ്പനിയുടെ പാർട്ണറായിരുന്ന ബിജു രാധാകൃഷ്ണൻ സ്വന്തം കാര്യം നോക്കി. കമ്പനിയുടെ കുറേ പൈസയും കൊണ്ട് അയാൾ പോയി. ഉപഭോക്താക്കളിൽ നിന്നു കമ്പനി വാങ്ങിയ പണം മുഴുവൻ കൊണ്ടുപോയതു രാഷ്ട്രീയക്കാരാണ്. പ്രവർത്തന മൂലധനം പലവഴിക്ക് ഇത്തരത്തിൽ ഒഴുകിപ്പോവുകയായിരുന്നു
പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു- സരിത പറഞ്ഞു. കമ്മിഷനു നൽകിയതിനേക്കൾ കൂടുതൽ തെളിവുകൾ തന്റെ കൈവശമുണ്ട്. ഉമ്മൻ ചാണ്ടിക്കെതിരെ തെളിവുണ്ടെങ്കിൽ അതുതന്നെ ഏൽപ്പിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടതാണ്. ജോയ് എന്ന അഭിഭാഷകന്റെ ഫോണിൽനിന്ന് തന്നെ നേരിട്ടു വിളിച്ചാണ് രമേശ് ചെന്നിത്തല ഈ ആവശ്യം ഉന്നയിച്ചത്. ഒരു തെളിവുമില്ല എന്നു പറഞ്ഞിട്ട് ഉമ്മൻ ചാണ്ടി തന്നെ ഇട്ടുപോയ അഞ്ച് തെളിവുകളാണ് അദ്ദേഹത്തിന് എതിരായത്. ഈ റിപ്പോർട്ട് സരിതയുടെ മൊഴിയെ മാത്രം അടിസ്ഥാനമാക്കിയുള്ളതല്ല. സോളാർ കമ്മിഷൻ അന്വേഷണത്തിലെ കണ്ടെത്തലുകളാണ്. ഇതെല്ലാം സത്യമാണെന്ന് എല്ലാ കോൺഗ്രസുകാർക്കും അറിയാം. അവരെല്ലാം രാഷ്ട്രീയക്കാരല്ലേ, നിലനിൽപ്പിന് വേണ്ടിയാണ് ഇപ്പോൾ എല്ലാ കുറ്റവും നിഷേധിക്കുന്നത്.
സരിതയുടെ വെളിപ്പെടുത്തൽ കോൺഗ്രസിലെ ഗ്രൂപ്പു പോരിന്റെ മറ്റൊരു വിഷയമായും വിലയിരുത്തപ്പെടുന്നു. രാവിലെ നിയമസഭയിൽ ഉമ്മൻ ചാണ്ടിക്ക് വേണ്ടി ശക്തമായി ആഞ്ഞടിക്കുന്ന ചെന്നിത്തലയെയാണ് കണ്ടത്. എന്നാൽ, മുഖ്യമന്ത്രി കളിയാക്കുകയും ചെയ്തിരുന്നു. സംസാരിക്കുന്നതിനിടെ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് പരാമർശിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രി ചെന്നിത്തലയെ കൊട്ടിയത്.
50 വർഷമായി നിയമസഭാംഗമായ ഉമ്മൻ ചാണ്ടിക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കുന്നത് അപഹാസ്യമാണ് എന്നാണ് ചെന്നിത്തല പറഞ്ഞത്. എന്നാൽ സഭയിൽ പ്രസ്താവന നടത്തുമ്പോൾ താൻ ആ പേര് പരാമർശിച്ചില്ലെന്ന വാദവുമായി മുഖ്യമന്ത്രി എഴുന്നേറ്റു. ആരുടെയും പേര് പറയാതിരിക്കാനുള്ള മാന്യത താൻ കാണിച്ചെന്നും പ്രതിപക്ഷമാണ് മര്യാദ ലംഘിച്ചതെന്നും പിണറായി പറഞ്ഞു. എന്നാൽ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ആ പേരുകൾ പരാമർശിച്ചിരുന്നതായി ചെന്നിത്തല തിരിച്ചടിച്ചു.
വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടെങ്കിലും റിപ്പോർട്ടിന്റെ പകർപ്പ് നൽകാൻ സർക്കാർ തയാറായില്ല. കമ്മിഷൻ റിപ്പോർട്ട് അവതരിപ്പിച്ച്, നടപടി സ്വീകരിച്ച് പ്രതിപക്ഷത്തെയും യുഡിഎഫിനെയും നിശ്ശബ്ദരാക്കാമെന്നു മുഖ്യമന്ത്രി കരുതേണ്ട. ആരോപണത്തെ നേരിടാനുള്ള ശക്തി യുഡിഎഫിനുണ്ടന്നും ചെന്നിത്തല പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍