ഫേസ്ബുക്ക് പോസ്റ്റിലെ വരികൾ 'എന്നെ പ്രകീർത്തിക്കുന്നതാണ്' എന്നു പറഞ്ഞു; പ്രാസംഗികർക്കായി നൽകിയ കുറിപ്പിൽ പുകഴ്ത്തുന്ന വാചകങ്ങൾ അച്ചടിച്ചു വന്നതും ആയുധമാക്കി; ഷട്ടിൽ ടൂർണമെന്റുകളിൽ പോലും ഉദ്ഘാടകനായെത്തി വ്യക്തിപ്രഭാവം ഉയർത്തി; പി ജയരാജനെതിരായ സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ 'കുറ്റപത്രത്തിലെ' ആരോപണങ്ങൾ ഇങ്ങനെ; വിഷയം സെക്രട്ടറിയേറ്റിൽ അവതരിപ്പിച്ചത് എം വി ഗോവിന്ദൻ മാസ്റ്റർ; വിമർശിക്കാൻ മുന്നിൽ നിന്നത് കണ്ണൂരിലെ നേതാക്കളും
അർജുൻ സി വനജ്
കൊച്ചി: കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെയുള്ള സി.പി.എം സംസ്ഥാന സമിതിയുടെ പ്രമേയത്തിലേക്ക് വഴിതെളിച്ചത് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പുറച്ചേരി ഗ്രാമീണ കലാസമിതിയുടെ സംഗീത ആൽബത്തെക്കുറിച്ച് പ്രതിബാധിക്കുന്ന മാതൃഭൂമി ദിനപത്രത്തിൽ വന്ന വാർത്തയ്ക്ക് ജയരാജൻ ഫേസ്ബുക്കിലൂടെ നൽകിയ മറുപടിയാണ് സംസ്ഥാന നേതൃത്വത്തെ ഏറെ ചൊടിപ്പിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ ആദ്യ പാരാഗ്രാഫിൽ ആൽബം താൻ കേട്ടുവെന്നും, കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ എന്ന നിലയ്ക്ക് എന്നെ പ്രകീർത്തിക്കുന്ന വരികളാണ് അതിൽ എന്ന് ജയരാജൻ വ്യക്തമാക്കുന്നുണ്ട്. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റിൽ ഈ ഫേസ്ബുക്ക് പോസ്റ്റാണ് പ്രധാനമായും ചർച്ചയ്ക്ക് വഴിവെച്ചത്. എംവി ഗോവിന്ദൻ മാസ്റ്ററാണ് വിഷയം സെക്രട്ടറിയേറ്റിൽ ആദ്യം അവതരിപ്പിച്ചതെന്നാണ് വിവരം.
സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയ വിഷയത്തിൽ സെക്രട്ടറിയേറ്റിലെ ആരും തന്നെ ജയരാജന്റെ നടപടികളെ ന്യായീകരിക്കാൻ തയ്യാറായില്ല. ഇപി ജയരാജനും ഗോവിന്ദൻ മാസ്റ്ററും അടക്കം മുതിർന്ന സെക്രട്ടറിയേറ്റ് അംഗങ്ങളെല്ലാം, ജയരാജന്റെ നടപടിയെ വിമർശിച്ചു. കണ്ണൂർ ഇതര സെക്രട്ടറിയേറ്റ് അംഗങ്ങളെക്കാൾ കണ്ണൂരിൽ നിന്നുള്ളവരാണ് വിമർശനങ്ങൾ ഉന്നയിച്ചവരിൽ മുൻപന്തിയിൽ. ശനിയാഴ്ച ചേർന്ന സംസ്ഥാന സമിതിയിൽ ആരും ജയരാജന്റെ പ്രവൃത്തിയെ ന്യായീകരിച്ചില്ലായെന്നതും ശ്രദ്ധേയമാണ്. ഇങ്ങനെയാണെങ്കിൽ ജില്ലാ സെക്രട്ടറി സ്ഥാനം രാജിവെയ്ക്കും എന്ന വികാരഭരിതമായ മറുപടിയാണ് ജയരാജൻ ചർച്ചയിൽ മറുപടി പറഞ്ഞത്.
ജയരാജന് സംസ്ഥാന സമിതി പ്രമേയത്തിലൂടെ നൽകിയ താക്കീത് അദ്ദേഹത്തിന് ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ലെന്നാണ്, കണ്ണൂരിലെ പാർട്ടി വൃത്തങ്ങളിൽ നിന്ന ലഭിക്കുന്ന വിവരം. കീഴ് ഘടകങ്ങളിൽ ജയരാജനെതിരെയുള്ള പ്രമേയം റിപ്പോർട്ട് ചെയ്യുന്നതിലൂടെ, അദ്ദേഹം ഇതുവരെ ഉണ്ടാക്കിയെടുത്ത ജനസമ്മിതി താഴുമെന്നും ജയരാജൻ വിരുദ്ധചേരി വിലയിരുത്തുന്നു. എന്നാൽ, ഇക്കാര്യം വിശദീകരിക്കാൻ സി.പി.എം നേതൃത്വം ശരിക്കും പണിപ്പെടേണ്ടി വരുമെന്നത് ഉറപ്പാണ്.
ജയരാജൻ സ്വയം മഹത്വൽക്കരിക്കാൻ ശ്രമിക്കുകയാണെന്നും, പാർട്ടിക്ക് അതീതനായി ആരേയും വളരാൻ ആനുവദിക്കില്ലെന്നുമായിരുന്നു സംസ്ഥാന സമിതിയുടെ പ്രമേയത്തിന്റെ ഉള്ളടക്കം. വ്യക്തമായ രേഖകളോടെയായിരുന്നു ജയരാജനെതിരെയുള്ള സംസ്ഥാന കമ്മിറ്റിയുടെ നീക്കം. ജയരാജൻ അനുകൂലികൾ തയ്യാറാക്കിയ ജീവിത രേഖകളും സംഗീത ആൽബവും സംസ്ഥാന സമിതി ചർച്ചചെയ്തു. ജയരാജനെതിരെയുള്ള നടപടി കണ്ണൂരിലെ മുഴുവൻ പാർട്ടി ഘടകങ്ങളിലും റിപ്പോർട്ട് ചെയ്യാനും സംസ്ഥാന സമിതി തീരുമാനമെടുത്തിരുന്നു. അതേസമയം ജീവിത രേഖകൾ തയ്യാറാക്കിയത് താനല്ലെന്നും, കെകെ രാഗേഷ് ആണെന്നും ജയരാജൻ യോഗത്തിൽ പ്രതികരിച്ചു. തുടർന്നാണ് ജയരാജൻ പ്രതിഷേധാർഹം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്.
പി ജയരാജനെതിരെയുള്ള ആരോപണങ്ങൾ ഇങ്ങനെ:
* സംഗീത ആൽബവും നൃത്ത ശിൽപ്പം പുറത്തിറക്കി സ്വയം മഹത്വൽക്കരിക്കാൻ ശ്രമിച്ചു. തന്റെ അറിവോടെയാണ് ഈ ആൽബം പുറത്തിറങ്ങിയതെന്നും, തന്നെ പ്രകീർത്തിക്കുന്ന വരികൾ അതിൽ ഉണ്ടെന്നും ജയരാജൻ തന്നെ ഫേസ്ബുക്ക് പോസ്റ്റിൽ സമ്മതിച്ചു.
* യുഎപിഎ ദുരുപയോഗത്തിനെതിരെ സെപ്റ്റബർ എട്ടിന് ഏരിയ കമ്മിറ്റികൾ കണ്ണൂരിൽ സംഘടിപ്പിച്ച പ്രതിഷേധയോഗത്തിൽ പ്രാസംഗികർക്കായി നൽകിയ കുറിപ്പിൽ ജയരാജനെ പുകഴ്ത്തുന്ന വാചകങ്ങൾ അച്ചടിച്ചുവന്നു. അശരണരുടെ കണ്ണീരൊപ്പുന്ന, കിടപ്പുരോഗികളുടെ മുന്നിൽ ദൈവദൂതനെപ്പോലെ അവതരിക്കുന്ന, നേതാവിനെ ജനങ്ങളിൽ നിന്ന് അകറ്റാനുള്ള ആസൂത്രിത പദ്ധതിയാണിത്. എന്നതായിരുന്നു കുറിപ്പിന്റെ തുടക്കം.
*നവംബർ ഏഴിന് സംസ്ഥാന സമിതിയുടെ നിയന്ത്രണത്തിലുള്ള ഉദ്ഘാടനം കഴിയാത്ത ഇകെ നയനാർ സ്മാരക അക്കാദമിയിൽ, അനുവാദം വാങ്ങാതെ 30 പ്രവർത്തകരെ സംഘടിപ്പിച്ച് പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റിക്ക് മുകളിലാണ് ജില്ലാ സെക്രട്ടറിയുടെ സ്ഥാനം എന്ന വിമർശനത്തിന് ഇത് ഇടയാക്കി.
*തലശ്ശേരി ടൗൺ സമ്മേളനത്തിൽ മത്സരം ഉണ്ടാകുന്ന ഘട്ടം എത്തിയപ്പോൾ, വിഭാഗീയത ചൂണ്ടിക്കാട്ടി സമ്മേളനം തന്നെ പിരിച്ചുവിട്ടു. ഈ സമ്മേളനം ഇതുവരെ നടത്താൻ സാധിച്ചിട്ടില്ല.
*കണ്ണൂരിലെ മറ്റ് നേതാക്കൾക്കും, കണ്ണൂർ ഇതര നേതാക്കൾക്കും ജില്ലയിലെ പാർട്ടി പരിപാടികളിൽ സ്ഥാനം നൽകുന്നില്ല. ഷട്ടിൽ ടൂർണമെന്റ് മുതൽ ബഹുജന സമ്മേളനങ്ങളിൽപ്പോലും വ്യക്തിപ്രഭാവം ഉയർത്താൻ ശ്രമിച്ചു. വേണ്ടത്ര കൂടിയാലോചനകൾ ജില്ലാ കമ്മിറ്റി വിളിച്ച് ചേർത്ത് നടത്തുന്നില്ല.
ഒക്ടോബർ രണ്ടിന് ജയരാജൻ എഴുതിയ ഫേസ്ബുക്ക് കുറിപ്പ്:
പുറച്ചേരി ഗ്രമീണ കലാസമിതിയിലെ സഖാക്കൾ ഒരു സംഗീത ആൽബം തയ്യാറാക്കി അതിന്റെ പ്രകാശന കർമ്മം നിർവ്വഹിക്കുകയുണ്ടായി. അതിന്റെ ഒരു സി.ഡി എനിക്ക് നൽകുകയുമുണ്ടായി. ഈ സംഗീത ആൽബത്തെക്കുറിച്ച് മലയാളത്തിലെ ഒരു പ്രമുഖ പത്രം, സമ്മേളനങ്ങൾ ലക്ഷ്യമിട്ടാണ് ഇത്തരമൊരു സംഗീത ആൽബം തയ്യാറാക്കിയതെന്ന് വാർത്ത നൽകുകയുണ്ടായി. ഈ പാട്ട് ഞാൻ കേട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനെന്ന നിലയ്ക്ക് എന്നെ പ്രകീർത്തിക്കുന്ന വരികളാണതിൽ. പുറച്ചേരി ഗ്രാമീണ കലാസമിതിയുടെ നാട്ടറിവ് പാട്ടുകൾ എത്രയോ വർഷമായി അവതരിപ്പിച്ചുവരാറുണ്ട്. അതിലെ കലാകാരന്മാർ മാസങ്ങൾക്ക് മുൻപ് ഈ ഗാനത്തിന്റെ അവതരണം നടത്തിയിട്ടുണ്ടന്നാണ് മനസ്സിലായത്. ഇപ്പോൾ ആൽബമാക്കി പ്രകാശനം ചെയ്തു. ഇതിനെ പാർട്ടി സമ്മേളനങ്ങളുമായി ബന്ധപ്പെടുത്തുന്നത് അവരുടെ അജ്ഞതയാണ് വെളിപ്പെടുത്തുന്നത്..
പാർട്ടി സമ്മേളനങ്ങളിൽ നടക്കുന്നത് വിമർശനത്തെയും സ്വയം വിമർശനത്തെയും അടിസ്ഥാനപ്പെടുത്തി 3 വർഷക്കാലത്തെ പ്രവർത്തനങ്ങളുടെ പരിശോധനയാണ്. അതിൽ ഓരോ ഘടകത്തിലെയും അംഗങ്ങൾ നടത്തിയ പ്രവർത്തനത്തിലെ മികവിനെപ്പോലെതന്നെ പേരായ്മകളും തെറ്റുകളും പരിശോധിക്കപ്പെടും. ഇത് കോൺഗ്രസ്, ബിജെപി, മുസ്ലിം ലീഗ് പോലുള്ള പാർട്ടികൾക്കില്ലാത്ത സവിശേഷതയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി ഘടക യോഗങ്ങളും സമ്മേളനങ്ങളും വിമർശനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് കൂടിയാണ്. എങ്കിൽ മാത്രമേ തെറ്റുകൾ തിരുത്തി വിപ്ലവ പ്രസ്ഥാനത്തിന് മുന്നോട്ട് പോകാനാവൂ. ചുരുക്കത്തിൽ സമ്മേളനങ്ങളിൽ നടക്കുന്നത് നേതാക്കന്മാരെ പ്രകീർത്തിക്കലല്ല; മറ്റ് പാർട്ടികളുടെ സമ്മേളനങ്ങളിൽ നടക്കുന്നത് ഇതാണ്. ഉയർന്ന ഘടകത്തിലെ നേതാക്കൾ മുതൽ താഴെ ഘടകങ്ങളിലുള്ള പ്രവർത്തകർ വരെ വിമർശിക്കപ്പെടുന്നു എന്നതാണ്. നിരന്തരമായി നടക്കുന്ന ഈ പ്രക്രിയയാണ് പാർട്ടിയെ ശുദ്ധീകരിക്കുന്നത്. അതുകൊണ്ട് പാർട്ടി നേതാക്കളെക്കുറിച്ചുള്ള ഏതെങ്കിലും പ്രസംഗങ്ങളിലെയോ മുദ്രാവാക്യങ്ങളിലെയോ, ഗാനങ്ങളിലെയോ വിശേഷണങ്ങളല്ല പാർട്ടിയെ സ്വാധീനിക്കുന്നത്.
ഞാനുൾപ്പെടെയുള്ള പ്രവർത്തകന്മാർ നടത്തിക്കെണ്ടിരിക്കുന്ന രാഷ്ട്രീയ സംഘടനാ പ്രവർത്തനങ്ങളിലെ പാളിച്ചകൾ ഉൾപ്പെടെയുള്ള കോട്ട നേട്ടങ്ങളാണ് സമ്മേളനങ്ങളിൽ പരിശോധിക്കപ്പെടുന്ന്. അതിനർത്ഥം സി.പി.എം നകത്ത് ഒരു നേതാവും വിമർശനത്തിനതീതനല്ല എന്നാണ്. ഇതാവട്ടെ സമ്മേളനങ്ങൾ നടന്നു കഴിയുന്നതോടെ അവസാനിക്കുന്നതല്ല. അതും ഒരും നിരന്തര പ്രക്രിയയാണ്. ഇങ്ങനെ ഉൾപാർട്ടി ജനാധിപത്യം പൂർണ്ണ തോതിൽ നടപ്പാക്കുന്ന ഒരു പാർട്ടിക്ക് മാത്രമേ ഇന്ത്യൻ പാർലിമെന്ററി ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെ പരാജയപ്പെടുത്താനാവൂ.
അതേസമയം സമ്മേളനങ്ങളിലെ വ്യക്തി ആരാധന വിമർശിക്കുന്നതിനെ കുറിച്ചായിരുന്നു ഫേസ്ബുക്ക് പോസ്റ്റെന്നാണ് വിഷയത്തിൽ ജയരാജൻ പ്രതികരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ ആദ്യഭാഗം മാത്രം അടർത്തിയെടുത്താണ് ജയരാജനെതിരെ സി.പി.എം വിമർശനം ഉന്നയിച്ചതെന്ന ആരോപണവും ശക്തമാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്