കൊടുത്തും കൊണ്ടും പാർട്ടിയെ മുന്നിൽ നിന്ന് നയിച്ചു; കതിരൂർ കേസോടെ താരപദവിയുമെത്തി; യുഎപിഎ കേസിൽ കുടുങ്ങിയതോടെ കണ്ണൂരിന് പുറത്തും താരപ്രചാരകനായി; കുടക് വഴി കാസർഗോട്ടെത്തി സുധാകരനെ മുട്ടുകുത്തിച്ചത് പ്രസംഗത്തിൽ കത്തികയറി; ജയരാജനെതിരായ ശാസനയ്ക്ക് പിന്നിൽ പാർട്ടിയിലെ താത്വിക പ്രാസംഗികരോ? വ്യക്തിപൂജയിലെ വിമർശനത്തിൽ എത്തും പിടിയും കിട്ടാതെ കണ്ണൂരിലെ സഖാക്കൾ
രഞ്ജിത് ബാബു
കണ്ണൂർ: സിപിഐ.(എം). കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കണ്ണൂരിലെ പാർട്ടി നേതാക്കൾ തന്നെ തിരിഞ്ഞ് കുത്തിയത് അണികളേയും അനുഭാവികളേയും ചില്ലറയൊന്നുമല്ല നോവിച്ചത്. കണ്ണൂരിലെ പാർട്ടി സംവിധാനം അങ്ങിനെയാണ്. കൊണ്ടും കൊടുത്തും വളർത്തിയെടുത്തതാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഘടകമായ കണ്ണൂരിലെ പാർട്ടി.
ഇത്രത്തോളം അഭിമാനിക്കാൻ ഒരു കാലത്ത് വെസ്റ്റ് ബംഗാളിലെ 24 പർ്ഗാന മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ആസ്ഥാനത്ത് കണ്ണൂരിനെ എത്തിക്കാൻ പിണറായി വിജയന് മുഖ്യ പങ്കുണ്ട്. എന്നാൽ 2008 -2009 കാലത്താണ് കണ്ണൂരിലെ പാർട്ടി രാജ്യത്തെ ഔന്നത്യത്തിലെത്തിയത് പി.ശശിയുടെ കാലത്തായിരുന്നു. അത് ആരോപണ വിധേയനായി പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും ശശി മാറിയതോടെ ആ സ്ഥാനത്ത് പി.ജയരാജൻ നിയോഗിക്കപ്പെടുകയായിരുന്നു. മൂന്ന് ടേം ജില്ലാ സെക്രട്ടറിയായെങ്കിലും 9 വർഷം അദ്ദേഹം സെക്രട്ടറി പദം പൂർത്തിയാക്കില്ല എന്നതിനാൽ ഇത്തവണ കൂടി പാർട്ടി പദവി ഏറ്റെടുക്കേണ്ടതായിരുന്നു.
വ്യക്തി പൂജയുടെ പേരിലാണ് ജയരാജനെ സംസ്ഥാന കമ്മിറ്റി ഇപ്പോൾ തിരുത്തിയത്. എന്നാൽ ഈ ആരോപണത്തിന് നേരത്തെ എന്തു കൊണ്ട് കീഴ്ഘടകങ്ങളിലോ കണ്ണൂർ ജില്ലാ കമ്മിറ്റിയിലോ തിരുത്തൽ നടന്നില്ല. എന്ന ചോദ്യം അവശേഷിക്കുന്നു. പി.ജയരാജന് കണ്ണൂരിലെ പാർട്ടിയിൽ താരപദവി ലഭിച്ചത് 2014 ലെ കതിരൂർ മനോജ് വധക്കേസിൽ പ്രതി സ്ഥാനത്ത് എത്തിയതോടെയാണ്. ഈ പരിവേഷം കണ്ണൂരിനപ്പുറത്തേക്കും കടന്നു. മനോജ് വധക്കേസിൽ പി.ജയരാജൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം.
അതോടെ അണികൾ ജയരാജനെ കൂടുതൽ പ്രതിഷ്ഠിക്കുകയായിരുന്നു. കണ്ണൂരിലെ രാഷ്ടീയ കൊലപാതകങ്ങളിൽ അക്കാലത്ത് പാർട്ടി നേതാക്കൾ എങ്ങിനെ പ്രതികരിക്കുന്നു എന്നത് നോക്കിയാണ് അണികൾ പിൻതുണ നൽകുന്നത്. എതിരാളികളെ ഒതുക്കുന്നതിൽ വാക്കു കൊണ്ടും പ്രവർത്തികൊണ്ടും പോരാടിയ ജയരാജന് അതുകൊണ്ടു തന്നെ അടിത്തട്ടിലുള്ള അണികൾ അമിതമായ പിൻതുണ നൽകി. ഈ അവസരത്തിലെല്ലാം കണ്ണൂർ ജില്ലാ നേതൃത്വം കണ്ണടച്ച് അനുകൂലിക്കുകയായിരുന്നു.
ഏറ്റവും ഒടുവിൽ കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് ജയരാജൻ കണ്ണൂരിനപ്പുറത്തേക്ക് അരങ്ങേറ്റം കുറിച്ചത്. കതിരൂർ മനോജ് വധക്കേസിൽ യു.എ. പി. എ പ്രകാരം എടുത്ത കേസിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി രണ്ട് മാസം ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ വ്യവസ്ഥ അനുസരിച്ച് ജയരാജന് തെരഞ്ഞെടുപ്പ് കാലത്ത് കണ്ണൂർ ജില്ലയിൽ കടക്കാനാവില്ല. എന്നാൽ ജയരാജൻ കോഴിക്കോടും കാസർഗോഡും വയനാടിലും പ്രചരണത്തിനിറങ്ങി.
ഒടുവിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജയരാജൻ പ്രസംഗവേദികളിൽ നിറഞ്ഞു നിന്നു. കേട്ടു തഴമ്പിച്ച തെരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ നിന്ന് വേറിട്ട് അണികളെ ആവേശത്തിന്റെ മുൾ മുനയിൽ നിർത്തുന്ന ജയരാജന്റെ പ്രസംഗം ഇടതു മുന്നണി പരമാവധി ഉപയോഗിക്കുകയും ചെയ്തു. അക്കാലത്ത് കാസർഗോഡ് ജില്ലയിലെ പ്രചരണത്തിന് ജയരാജൻ പോയതും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
കോഴിക്കോടു ജില്ലയിലെ വടകരയിൽ സഹോദരിയും മുൻ എം. പി.യുമായ സതീദേവിയുടെ വീട്ടിലായിരുന്നു ജാമ്യക്കാലത്ത് ജയരാജൻ താമസിച്ചു പോന്നത്. തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കാസർഗോഡ് ഒട്ടേറെ പരിപാടികളിൽ ജയരാജന് ക്ഷണവും ലഭിച്ചു. കണ്ണൂർ ജില്ലയിൽ പ്രവേശിക്കാതെ കാസർഗോഡ് പോവുയും വേണം. അതിനാൽ കോഴിക്കോടു നിന്നും വയനാട്ടിലക്ക് കടക്കുകയും അവിടുന്ന് കർണ്ണാടകത്തിലെ കുടക് വഴി പശ്ചിമ ഘട്ടത്തിലൂടെ കാസർഗോട്ട് എത്തുകയുമായിരുന്നു.
പ്രത്യേകിച്ച് കണ്ണൂരിലെ പടക്കുതിര എന്നറിയപ്പെടുന്ന കെ.സുധാകരൻ വിജയ പ്രതീക്ഷയുമായി ഉദുമയിലായിരുന്നു മത്സരിച്ചത്. ലോകസഭാ തെരഞ്ഞെടുപ്പിൽ സിപിഐ.(എം). ഈ മണ്ഡലത്തിൽ പിറകിലായിരുന്നു. ജയരാജൻ പ്രത്യേകിച്ച് ഈ മണ്ഡലം കേന്ദ്രീകരിച്ച് പ്രചരണ പരിപാടികൾ നടത്തി. കണ്ണൂർ ലോകസഭാ സീറ്റ് സുധാകരനിൽ നിന്നും പിടിച്ചെടുത്തതു പോലെ ഈ മണ്ഡലത്തിൽ അദ്ദേഹം പരാജയപ്പെടുകയും ചെയ്തു.
ജയരാജന്റെ ഉയർച്ച സിപിഐ.(എം). ലെ ചില താത്വിക പ്രാസംഗികരെ അലോസരപ്പെടുത്തിയിരുന്നു. സംസ്ഥാനത്തോളം ജയരാജൻ വളർന്നു വരുമെന്നായിരുന്നു അവരുടെ ആശങ്ക. ഒരിക്കലും ജയിലിൽ പോകാത്തവരും പൊലീസ് മർദ്ദന മേൽക്കാത്തവരുമടക്കം ജയരാജനെ തിരിഞ്ഞ് കുത്താൻ ശ്രമിച്ചുവെന്നാണ് കരുതേണ്ടത്. കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ ജയരാജന്റെ അപ്രമാധിത്വത്തെ ചോദ്യം ചെയ്യാത്തവർ എല്ലാം സംസ്ഥാന സമിതിയിൽ എത്തിക്കുകയായിരുന്നു.
വിമർശനവും സ്വയം വിമർശനവും നടത്തുന്ന പാർട്ടി എന്തു കൊണ്ട് ജയരാജനെ നേരത്തെ തിരുത്തിയില്ല. എന്ന ചോദ്യവും പ്രവർത്തകർ ഉന്നയിക്കുന്നു. ജയരാജനെ ഒതുക്കാനുള്ള ഒരു തന്ത്രമായിരുന്നു എല്ലാമെന്ന് അണികൾ കരുതുന്നു. കതിരൂർ മനോജ് വധക്കേസിൽ യു.എ. പി.എ. പ്രകാരം കേസെടുത്ത സംഭവത്തിൽ ഈ 17 ാം തീയ്യതി വാദം തുടങ്ങവേയാണ് പ്രതിസന്ധി ഘട്ടത്തിൽ ജയരാജനെതിരെ പാർട്ടിയുടെ വിമർശനം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍