പിന്നിൽ ഇത്രയും പേരുടെ പ്രാർത്ഥനയും കരുതലും ഉണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചതിന് ശേഷം; ഫോൺ ഇതുവരെ താഴെവയ്ക്കാൻ പറ്റിയിട്ടില്ല; ട്രാഫിക്കിലെ ശ്രീനിവാസന്റെ റോൾ ജീവിതത്തിൽ ഗംഭീരമാക്കിയ ആംബുലൻസ് ഡ്രൈവറെ തേടിയെത്തുന്നത് നിലയ്ക്കാത്ത അഭിനന്ദനങ്ങൾ; 100 കിലോമീറ്റർ വേഗതയിൽ ചീറിപ്പാഞ്ഞ് 514 കിലോമീറ്റർ താണ്ടി ഒരു ജീവൻ രക്ഷിച്ച തമീമിന് പറയാനുള്ളത്
കാസർഗോഡ്: കുരുന്നു ജീവനുമായി 14 മണിക്കൂർ പിന്നിടേണ്ട ദൂരം 6.45 മണിക്കൂർ കൊണ്ട് ലക്ഷ്യ സ്ഥാനത്തെത്തിച്ച ആംബുലൻസ് ഡ്രൈവർ തമീമിന് നാടൊട്ടുക്കുനിന്നും അഭിനന്ദന പ്രവാഹം.
മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ അഭിനന്ദനം ഫെയ്സ് ബുക്ക് പേജിലുടെ അറിയിച്ചു. കാസർഗോഡ് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നിന്നായി പതിനഞ്ചിലധികം സ്വീകരണവും വിവിധ സംഘടനകൾ നൽകി. ഇന്നലെ ദിലീപിന്റെ സൂപ്പർ ഹിറ്റ് സിനിമയായ രാമലീലയുടെ സംവിധായകൻ അരുൺ ഗോപി ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിക്കുകയും ചെയ്തു. നാട്ടിൽ താരമായ ആംബുലൻസ് ഡ്രൈവർ കാസർഗോഡ് അടുക്കത്ത് വയൽ സ്വദേശി തമീം മറുനാടനുമായി നടത്തിയ അഭിമുഖ സംഭാഷണം.
കേരളത്തെ ഏഴു മണിക്കൂർ പിടിച്ചിരുത്തിയ ദൗത്യത്തെക്കുറിച്ച് വിശദീകരിക്കാമോ?
സത്യം പറഞ്ഞാൽ എനിക്കറിയില്ലായിരുന്നു ഒരു ജീവനുമായി ഞാൻ പോകുമ്പോൾ പിന്നിൽ ഇത്രയും പേരുടെ പ്രാർത്ഥനയും കരുതലും ഉണ്ടായിരുന്നുവെന്ന്. കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചതിന് ശേഷമാണ് ഇതൊക്കെ ഞാനറിയുന്നത്.
പതിനഞ്ചിന് വൈകിട്ട് നാലു മണിക്ക് ഞാൻ ഡ്രൈവറായ ചേർക്കള മുസ്ലിം ചാരിറ്റബിൾ സെന്ററിന്റെ ആംബുലൻസ് മാനേജർ മുനീർ ഫോണിൽ വിളിച്ചു പറഞ്ഞതാണ് ഒരു കുട്ടിയേയും കൊണ്ട് തിരുവനന്തപുരം വരെ പോകണമെന്ന്. ഇത്രയും സീരിയസ് ആണ് എന്നറിഞ്ഞത് ആശുപത്രിയിൽ എത്തിയതിന് ശേഷമായിരുന്നു. തുടർച്ചയായി ഓക്സിജൻ നൽകണമെന്നും 8 മണിക്കൂറിനകം ശ്രീചിത്തിര തിരുനാൾ ഹോസ്പിറ്റലിൽ എത്തിക്കണമെന്നും ഡോക്ടർ അറിയിച്ചു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി ഉടൻ മാനേജർ മുനീറിനെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചു. മുനീർ കേരള ആംബുലൻസ് ഡ്രൈവർ അസോസിയേഷനുമായി ബന്ധപ്പെട്ടു എല്ലാ ക്രമീകരണങ്ങളും നടത്തി. അതിനു ശേഷമാണ് യാത്ര ആരംഭിച്ചത്.
യാത്രയ്ക്ക് വേണ്ടി ഒരുക്കിയ ക്രമീകരണങ്ങൾ എന്തൊക്കെയായിരുന്നു?
ഗതാഗത കുരുക്ക് മൂലം കേരളത്തിലെ റോഡുകളിലൂടെയുള്ള യാത്ര എത്ര ക്ലേശകരമെന്ന് എല്ലാവർക്കും അറിയാം. അതിനാൽ റോഡിലെ ഗതാഗതക്കുരുക്ക് മാറ്റുവാനുള്ള വഴികളാണ് ആദ്യം ആലോചിച്ചത്. അതിനായി പൊലീസിനെയും സന്നദ്ധ സംഘടനകളെയും ആശ്രയിച്ചു. പിന്നീട് എല്ലാവരെയും കോർത്തിണക്കി വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി.
സോഷ്യൽ മീഡിയ വഴി ആംബുലൻസ് കുഞ്ഞുമായി 8.30 ന് പരിയാരത്ത് നിന്നും യാത്ര തിരിക്കുമെന്നും റോഡിൽ ഗതാഗത കുരുക്ക് ഉണ്ടാവാതെ നോക്കണമെന്നും എല്ലാവരുടെയും സഹായം ആവശ്യമാണെന്നും അറിയിച്ചു. പിന്നീട് പൊലീസ് എസ് കോർട്ടോടുകൂടി യാത്ര തിരിക്കുകയായിരുന്നു.
തമീമിനൊപ്പം ആംബുലൻസിൽ മറ്റൊരാൾ കൂടിയുണ്ടായിരുന്നല്ലോ?
അതെ, വാഹനം ഞാൻ ഡ്രൈവ് ചെയ്യുമ്പോൾ കുഞ്ഞിന് വേണ്ട കെയർ നൽകാൻ കാസർഗോഡ് ഷിഫാ സാദി ഹോസ്പിറ്റലിലെ മെയിൽ സ്റ്റാഫ് നേഴ്സ് ജിന്റോ ഉണ്ടായിരുന്നു ഒപ്പം. കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ പ്രധാന പങ്കു വഹിച്ചത് ജിന്റോയാണ്. മിക്കവരും ജിന്റോയെ പറ്റി പറയാതിരുന്നത് ഏറെ ദുഃഖം ഉളവാക്കി.
എൻ.ഐ.സി.യുവിൽ നിന്നും കുഞ്ഞിനെ ആംബുലൻസിലേക്ക് മാറ്റാൻ ഏറെ ശ്രമകരമായിരുന്നു. ഒരു നിമിഷം പോലും ഓക്സിജൻ നൽകാതിരിക്കാനാവില്ല. അങ്ങനെയായാൽ ശരീരം നീല നിറത്തിലാകുകയും ജീവൻ തന്നെ അപകടത്തിലാവുകയും ചെയ്യും. ഇവിടെയാണ് ജിന്റോ തന്റെ ചുമതല കൃത്യമായി നിർവ്വഹിച്ചത്.
പൊലീസിന്റെയും സന്നദ്ധ സംഘടനകളുടേയും സഹകരണം എങ്ങനെയായിരുന്നു?
കുഞ്ഞിനെ കൊണ്ടു പോകേണ്ട ദൂരവും സമയവും അറിഞ്ഞതോടെ ഏറ്റവും കൂടുതൽ സഹായിക്കാൻ പറ്റുന്നത് പൊലീസിനാണ്. കേരളാ ആംബുലൻസ് ഡ്രൈവേഴ്സ് അസോസിയേഷൻ കണ്ണൂർ പൊലീസ് കണ്ട്രോൾ റൂമിൽ വിവരമറിയിച്ചു. അവർ പരിയാരം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് സ്ഥിരീകരണം നടത്തി.
പിന്നീട് പരിയാരം പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും 15 മിനിട്ടിനുള്ളിൽ പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. പൊലീസ് അകമ്പടിയോടെയായിരുന്നു യാത്ര. കൂടാതെ ചൈൽഡ് ലൈൻ പ്രവർത്തകരും ഓട്ടോറിക്ഷാ തൊഴിലാളികളും എല്ലാവരും പരിപൂർണ്ണ സഹകരണമാണ് നൽകിയത്. വഴിയിലൊക്കെ എല്ലാവരും കാത്തു നിന്നു കടന്നു പോകാൻ സൗകര്യമൊരുക്കുകയും കൈ വീശുന്നു മുണ്ടായിരുന്നു.
കടന്നു പോയ വഴികളിലെ റോഡിന്റെ അവസ്ഥ ?
തൃശൂർ ജില്ലയിലാണ് റോഡ് മോശമായി കാണപ്പെട്ടത്. ഇവിടെ വണ്ടി വേഗത കുറയ്ക്കേണ്ടി വന്നു. മറ്റു ജില്ലകളിൽ ഒരു കുഴപ്പവുമുണ്ടായില്ല. കുഞ്ഞിന് പാലു കൊടുക്കാനും ഇന്ധനം നിറയ്ക്കാനും മാത്രമേ വാഹനം നിർത്തിയുള്ളൂ.
പതിനാലു മണിക്കൂർ 6.45 മണിക്കൂറിനുള്ളിൽ എത്തിച്ചപ്പോൾ സുഹൃത്തുക്കളുടെ പ്രതികരണം?
എല്ലാവരുടേയും പ്രാർത്ഥനയുടേയും സഹകരണത്തിന്റെയും ഫലമാണ് ഈ ദൗത്യത്തിന്റെ വിജയം എന്ന് ആദ്യമെ പറയട്ടെ. ഫോൺ ഇതുവരെ താഴെ വയ്ക്കാൻ പറ്റിയിട്ടില്ല. എല്ലാവരും വിളിച്ച് സന്തോഷം പങ്കുവച്ചു. കാസർഗോഡ് പതിനഞ്ചിടങ്ങളിൽ സ്വീകരണം നൽകി. ഞായറാഴ്ച്ച ഞാൻ അംഗമായ ഫ്രണ്ട്സ് എന്ന സംഘടനയും സ്വീകരണ മൊരുക്കിയിട്ടുണ്ട്. ഇന്നലെ ദിലീപേട്ടന്റെ രാമലീല സിനിമയുടെ സംവിധായകർ അരുൺ ഗോപി സാർ വിളിച്ചിരുന്നു. ഒരു പാട് സംസാരിച്ചു. എന്നെ നേരിൽ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയൻ സാർ ഫെയ്സ് ബുക്ക് വഴി അഭിനന്ദനം അറിയിച്ചിരുന്നു. സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. എല്ലാവരുടെയും അഭിനന്ദനങ്ങൾക്കും പ്രാർത്ഥനകൾക്കും ഒരിക്കൽ കൂടി നന്ദി പറയുന്നു.
കുടുംബം ?
കാസർഗോഡ് അടുക്കത്ത് വയലിലാണ് താമസം. ഉമ്മ അസ്മയ്ക്കും ജ്യേഷ്ഠൻ കരീമിനും ഒപ്പം വാടക വീട്ടിലാണ് താമസം. വിവാഹിതനല്ല. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം പൂർത്തിയാക്കണമെന്നാണ് ആഗ്രഹം. പടച്ചവൻ അതിന് വഴിയൊരുക്കുമെന്നാണ് വിശ്വാസം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍