എരുമേലി കൊച്ചമ്പലം മുതൽ സന്നിധാനം വരെ ത്രിമാന ദൃശ്യമികവിൽ കാണാം; സ്വകാര്യ വെബ്സൈറ്റിൽ ദൃശ്യങ്ങൾ എത്തിയത് സൈബർ ഡോമിലൂടെയോ? ശബരിമലയുടെ മുക്കും മൂലയും പുറംലോകത്ത് എത്തിയ സുരക്ഷാ വീഴ്ചയെന്ന് കേന്ദ്ര ഏജൻസികൾ; കാനനക്ഷേത്രത്തിലെ സുരക്ഷാ ഓഡിറ്റിംഗിന്റെ മറവിലെ സ്വാകാര്യ ഇടപെടൽ അന്വേഷണത്തിൽ
മറുനാടൻ മലയാളി ബ്യൂറോ
സന്നിധാനം: അതീവ സുരക്ഷാ മേഖലയായ ശബരിമലയുടെ 360 ഡിഗ്രിയിൽ ചിത്രീകരിക്കുന്ന ചിത്രങ്ങൾ സ്വകാര്യ വെബ് സൈറ്റിലൂടെ പുറത്ത്. എരുമേലി കൊച്ചമ്പലം മുതൽ സന്നിധാനം വരെയുള്ള ഭാഗത്തെ ചിത്രങ്ങൾ പുറത്തായത് വൻ സുരക്ഷാഭീഷണി ഉയർത്തുന്നു. മംഗളമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ശബരിമലയിൽ സനിൽ അടൂരാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. തീർത്ഥാടനകാലത്തിന് മുമ്പ് അതീവ സുരക്ഷാ മേഖലയിലെ സൈബർ ഡോമിന്റെ ത്രിഡിയിലെ ചിത്രം പകർത്തൽ വിവാദമായിരുന്നു. ഈ ദൃശ്യങ്ങളാണോ പുറത്തുവന്നതെന്ന് ഇനിയും വ്യക്തമല്ല.
കഴിഞ്ഞ തീർത്ഥാടന കാലത്ത് സമാന രീതിയിൽ സന്നിധാനത്തെ ദൃശ്യങ്ങൾ യുട്യൂബിൽ പ്രചരിച്ചിരുന്നു. സുരക്ഷാ ഏജൻസികൾ പ്രശ്നം ഗൗരവത്തിലെടുത്തിലെടുത്തതോടെ ഈ ദൃശ്യങ്ങൾ പിൻവലിച്ചെങ്കിലും പൊലീസ് കേസെടുത്തിരുന്നു. വീഡിയോ ദൃശ്യങ്ങളെക്കാൾ കൂടുതൽ വിശദാംശങ്ങൾ ഉൾപ്പെടുന്നതാണ് 360 ഡിഗ്രിയിൽ ചിത്രീകരിച്ചിരിക്കുന്ന പനോരമ ചിത്രങ്ങൾ. ഭീകരാക്രമണങ്ങൾക്കു പദ്ധതി തയാറാക്കാൻ ഇത്തരം പനോരമ ചിത്രങ്ങൾ ഭീകരർ ഉപയോഗിക്കാറുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ശബരിമലയിലെ പനോരമ ചിത്രങ്ങൾ വെബ് സൈറ്റിലൂടെ പുറത്തായത് അതീവ ഗൗരവത്തോടെയാണ് സുരക്ഷാ ഏജൻസികൾ കാണുന്നതെന്ന് മംഗളം പറയുന്നു.
എരുമേലി പട്ടണം, എരുമേലി കൊച്ചമ്പലം, പമ്പ, നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം, ക്ഷേത്രം, പതിനെട്ടാംപടി, മാളികപ്പുറം ക്ഷേത്രം, പരിസരം, നാഗരാജ ക്ഷേത്രം, ഭസ്മക്കുളം, നടപ്പന്തൽ തുടങ്ങി ഇരുപതു സ്ഥലങ്ങളുടെയും സന്നിധാനത്തിന്റെ രാത്രിക്കാഴ്ചയുടെ ചിത്രങ്ങളുമാണ് ലോകത്തിന്റെ ഏതു ഭാഗത്തുള്ളവർക്കും കാണാൻ കഴിയുന്ന രീതിയിൽ നൽകിയിരിക്കുന്നത്. കേന്ദ്രസേനയുടെ വിന്യാസത്തിന്റെ സ്വഭാവം, ആഴിയുടെ സ്ഥാനം എന്നിവയും നടപ്പന്തൽ മുഴുവനും സന്നിധാനത്തെ വിദൂര ദൃശ്യങ്ങളും കാണാൻ കഴിയും. പതിനെട്ടാംപടിക്ക് മുന്നിലെ ഗേറ്റ് അടച്ചിട്ടിരിക്കുന്നതും സമീപത്തായി യൂണിഫോം ധരിച്ച ഉദ്യോഗസ്ഥൻ നിൽക്കുന്നതും ചിത്രത്തിലുണ്ട്. ഈ ഉദ്യോഗസ്ഥനോടൊപ്പം മറ്റൊരാളും ഉണ്ടെന്നതൊഴിച്ചാൽ സന്നിധാനവും പരിസരവും വിജനമാണ്.
പതിനെട്ടാംപടിക്ക് മുകളിലെ മേൽപ്പുരയിൽ പൂമാലകൾ കെട്ടിത്തൂക്കിയിരിക്കുന്നതും കാണാം. വാട്ട്സ്ആപ്പിലും ഈ ചിത്രം കാണാനുള്ള ലിങ്ക് പ്രചരിക്കുന്നുണ്ട്. വെബ്സൈറ്റ് വിലാസത്തിൽ വിരലമർത്തിയാൽ ആദ്യം ദൃശ്യമാകുന്നത് അയ്യപ്പന്റെ ഫോട്ടോയും തുടർന്ന് എരുമേലിയുടെ ആകാശദ്യശ്യങ്ങളും പേട്ട ശ്രീധർമശാസ്താ ക്ഷേത്രവുമാണ്. തുടർന്ന് ഏത് സ്ഥലത്തെ ദൃശ്യമാണ് കാണേണ്ടതെന്ന് തെരഞ്ഞെടുക്കാനുള്ള സംവിധാനവും ഉണ്ട്. പമ്പ മുതൽ സന്നിധാനം വരെയുള്ള പാത, ക്ഷേത്രങ്ങൾ, തന്ത്രപ്രധാന മേഖലകൾ എന്നിവ കാണാൻ കഴിയും. നട തുറന്നിരിക്കുന്ന സമയത്തെയും നടയടച്ചിരിക്കുന്ന സമയത്തെയും ചിത്രങ്ങളാണുള്ളത്.
ഈ തീർത്ഥാടന കാലത്തിന് തൊട്ടുമുമ്പ് കേരളാ പൊലീസും സ്വകാര്യ ഐടി വിദഗ്ധരുമടങ്ങുന്ന െസെബർ ഡോം ശബരിമലയുടെ ത്രിമാന ചിത്രം ഉപയോഗിച്ച് സുരക്ഷാ ഓഡിറ്റിങ് നടത്തിയത് വിവാദമായിരുന്നു. കഴിഞ്ഞ തീർത്ഥാടന കാലത്ത് ശബരിമല ക്ഷേത്രത്തിന്റെയും പരിസരത്തിന്റെയും തത്സമയ ദൃശ്യങ്ങൾ വെബ് സൈറ്റിൽ നൽകിയത് സർക്കാർ ഇടപെട്ടാണു പിൻവലിച്ചത്. കമ്പ്യൂട്ടർ രംഗത്തെ പ്രഗത്ഭരായ വ്യക്തികളെ കൂടി ഉൾക്കൊള്ളുന്നതാണ് സൈബർ ഡോം. ഈ നിലയ്ക്ക് ഡോമിന്റെ പ്രവർത്തനങ്ങൾ ആശങ്കയുളവാക്കുന്നു. പുറത്തു നിന്നുള്ളവർ കൂടി അടങ്ങുന്ന സൈബർ ഡോം ശബരിമല സന്നിധാനത്തിന്റെ ത്രിമാനദൃശ്യങ്ങൾ സുരക്ഷാ ഓഡിറ്റിങ്ങിന്റെ പേരിൽ പകർത്തിയത് വിവാദമായിരുന്നു. സംഭവത്തിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി അന്വേഷണം നടത്തുന്നതിനിടെയാണ് സമാന സ്വഭാവമുള്ള ദൃശ്യങ്ങൾ വെബ്സൈറ്റിലെത്തുന്നത്.
സൈബർ മേഖലയിലെ ചതിക്കുഴികൾ കണ്ടെത്തുകയാണ് സൈബർ ഡോമിന്റെ ഉത്തരവാദിത്തം. സൈബർ ക്രൈമിൽ പൊലീസിനെ സഹായിക്കേണ്ട ഏജൻസി. ഇവർക്ക് മറ്റ് സുരക്ഷാ ഇടപെടലുകൾ നടത്തി പരിചയവുമില്ല. അതുകൊണ്ട് കൂടിയാണ് ശബരിമലയിലെ സൈബർ ഡോമിന്റെ ഇടപെടലിൽ സംശയങ്ങൾ ഏറുന്നത്. സൈബർ ഡോമിൽ തീവ്രവാദ സ്വഭാമുള്ളവർ പോലും ഐടി വിദഗ്ദരായി നുഴഞ്ഞു കയറിയിട്ടുണ്ടെന്ന സംശയം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പോലുമുണ്ട്. അത്തരത്തിലൊരു സംഘം അതീവ പ്രധാന്യമുള്ള ശബരിമലയുടെ ത്രിമാന ദൃശ്യമെടുത്തത് ഡിജിപി പോലും അറിഞ്ഞിട്ടില്ലെന്നതാണ് വസ്തുത. കേരളാ പൊലീസിനെന്ന വ്യാജേന ചിത്രങ്ങൾ എടുക്കുകയായിരുന്നു. സൈബർ മേഖലയിൽ ഇടപെടേണ്ട സൈബർ ഡോമിനെ ആരാണ് ചുമതല ഏൽപ്പിച്ചതെന്ന് ഇനിയും വ്യക്തമല്ല.
ശബരിമലയിൽ ആരും ഇല്ലാത്തപ്പോഴാണ് സുരക്ഷ ഓഡിറ്റിങ് നടന്നത്. ഇതുകൊണ്ട് ഒരു ഗുണവുമില്ല. സുരക്ഷയിലെ പോരായ്മകൾ അറിയണമെങ്കിൽ സജീവമായ ഭക്തജന സാന്നിധ്യം സന്നിധാനത്തും പരിസരത്തും ഉണ്ടാകണം. എങ്കിൽ മാത്രമേ ആളുകൾ നടന്നുവരുന്ന ഊടു വഴികളും സുരക്ഷയിലെ പോരായ്മയും മറ്റും തിരിച്ചറിയാൻ കഴിയൂ. എന്നാൽ സൈബർ ഡോം ശബരിമല നട അടച്ചിരുന്നപ്പോഴാണ് ത്രിമാന ചിത്രങ്ങളെടുത്തതെന്നാണ് സൂചന. അതുകൊണ്ട് തന്നെ സുരക്ഷ വീഴ്ചകൾ പരിഹരിക്കാനാകുന്ന ഒന്നും കിട്ടില്ലെന്നാണ് വിലയിരുത്തൽ. മറിച്ച് ശബരിമലയുടെ യഥാർത്ഥ ചിത്രം പുറംലോകത്ത് എത്തുകയും ചെയ്തു. ഇത് പരിശോധിച്ചാൽ ശബരിമലയിൽ അട്ടിമറി പ്രവർത്തനങ്ങൾ നടത്താൻ ആർക്കും കഴിയുകയും ചെയ്യും. അതുകൊണ്ട് തന്നെ കാനനക്ഷേത്രത്തിന്റെ സുരക്ഷയെ സൈബർ ഡോമിന്റെ ഇടപെൽ ഗൗരവതരമായി ബാധിക്കുമെന്ന് കേന്ദ്ര ഏജൻസികൾ വിലയിരുത്തിയിരുന്നു.
കേരളാ പൊലീസും സ്വകാര്യ ഐടി മേ ഖലയിലുള്ളവരും ചേർന്നാണ് ഓഡിറ്റിങ് നടത്തിയത്. സന്നിധാനത്തിന്റെയും ക്ഷേത്രത്തിന്റെയും ത്രിമാന ദൃശ്യം എടുത്ത് ഓഡിറ്റിങ് നടത്തുകയായിരുന്നു. എവിടെയൊക്കെ അധിക സുരക്ഷ വേണം, സു രക്ഷയില്ലാത്ത ഭാഗങ്ങൾ ഏതൊക്കെ തുടങ്ങി വിശദമായ പരിശോധനയായിരുന്നു നടത്തിയത്. സന്നിധാനത്തെയും സോപനത്തേയും മുക്കും മൂലയും അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സൈബർ ഡോം ഒപ്പിയെടുത്തു. ഇത് വൻ സുരക്ഷാവീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ ദൃശ്യങ്ങൾ സുരക്ഷാ ആശങ്കയുണ്ടാക്കുന്ന തരത്തിൽ തീവ്രവാദികളുടെ കൈയിലെത്താനും സാധ്യത ഏറെയുണ്ടെന്ന് വിലയിരുത്തിയിരുന്നു.
കേരളാ പൊലീസിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഏജൻസിയായ സൈബർ ഡോം സ്വകാര്യ സാങ്കേതിക വിദഗ്ദ്ധരുടെ കൂട്ടായ്മയാണ്. ഇതിൽ എത്തിക്കൽ ഹാക്കർമാരും ഉണ്ടെന്നാണ് വിവരം. സൈബർ മേഖലയിലെ വിദഗ്ദ്ധരെ കൊണ്ട് ശബരിമലയുടെയും ക്ഷേത്രത്തിന്റെയും ത്രിമാനചിത്രങ്ങൾ എന്തിന് തയാറാക്കി എന്ന ചോദ്യമാണ് പൊലീസിലെ ഉന്നതർ പോലും ചോദിക്കുന്നത്. ശബരിമലയുടെ ആകാശചിത്രങ്ങൾ പകർത്തുന്നത് കാനനക്ഷേത്രത്തിന്റെ സുരക്ഷാ ഭീഷണി വർധിപ്പിക്കുമെന്ന അഭിപ്രായവും നേരത്തെ ഉയർന്നിരുന്നു. കഴിഞ്ഞ തീർത്ഥാടന കാലത്ത് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വ്യക്തികളെ കൊണ്ട് പൊലീസ് ശബരിമല ദൃശ്യങ്ങൾ ഹെലി ക്യാം ഉപയോഗിച്ച് പകർത്തിയിരുന്നു.
ഈ ദ്യശ്യങ്ങൾ യു ട്യൂബിലൂടെ മുപ്പതിലധികം ക്ലിപ്പിങ്ങ്സ് വഴി ലോകം മുഴുവനും കണ്ടത് വിവാദമായിരുന്നു. വനത്തിലൂടെ സന്നിധാനത്തേക്ക് എത്താൻ കഴിയുന്ന വഴികൾ, നടപ്പന്തൽ, ശ്രീകോവിൽ, ആഴി, കേന്ദ്രസേനയുടെ വിന്യാസം, സുരക്ഷാ മോർച്ചകൾ, വാച്ച് ടവറുകൾ തുടങ്ങി തന്ത്രപ്രധാനമായ മേഖലയുടെ എല്ലാ ദൃശ്യങ്ങളും പുറത്ത് പോയിരുന്നു. ഹെലിക്യാം പൊലീസിന്റെതാണെന്ന് വരുത്താൻ പൊലീസ് എന്നെഴുതിയ സ്റ്റിക്കർ അതിൽ പതിച്ചിരുന്നു. സ്വകാര്യ ഏജൻസി കല്യാണത്തിന് ഉപയോഗിക്കുന്ന ഹെലി ക്യാം അന്ന് വാടക കൊടുത്താണ് പൊലീസ് സന്നിധാനത്ത് എത്തിച്ച് ദൃശ്യം പകർത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍