സി.പി.എം സുഖിപ്പിക്കലും അതിരുകവിഞ്ഞ തള്ളും തേപ്പും ഇനി നടപ്പില്ല; ന്യൂസ് 18 കേരള ചാനൽ പ്രവർത്തകർക്ക് സോഷ്യൽ മീഡിയയിൽ തുറന്ന അഭിപ്രായ പ്രകടനത്തിന് നിയന്ത്രണം; ചാനലിന്റെ നിഷ്പക്ഷതയെ ബാധിക്കുന്ന വിധം രാഷ്ട്രീയപോസ്റ്റുകൾ വിലക്കി സർക്കുലർ; കൊട്ടിഘോഷിച്ച റീലോഞ്ചിങ് പഴയ കുപ്പിയിലെ പുതിയ വീഞ്ഞെന്ന് വാട്സാപ് ഗ്രൂപ്പുകളിൽ പ്രചാരണം; ബ്ലൂവെയ്ൽ ചാനലെന്ന ദുഷ്പേര് മാറ്റാൻ ഓടിത്തേഞ്ഞ പരിപാടികൾ പുതിയ കോട്ടിട്ട് അവതരിപ്പിക്കുന്നുവെന്നും പരാതി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തൊഴിൽ തർക്കങ്ങളും, ആത്മഹത്യാശ്രമവിവാദങ്ങളും വിടാതെ പിടികൂടിയതോടെ ന്യൂസ് 18 കേരള ചാനൽ ജീവനക്കാർക്ക് മേൽ പിടിമുറുക്കി അംബാനിയുടെ ഉടമസ്ഥതയിലുള്ള നെറ്റവർക്ക് 18 ഗ്രൂപ്പ്. ഏറ്റവുമൊടുവിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിടുന്ന കാര്യത്തിലാണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ചാനലിന് പുതിയ മുഖം നൽകാൻ കെട്ടിലും മട്ടിലും പുതുമകൾ കൊണ്ടുവരാൻ കിണഞ്ഞുശ്രമിക്കുന്നതിനിടെയാണ് ഫേസ്ബുക്കിലും,ട്വിറ്ററിലും, ഇൻസ്റ്റാഗ്രാമിലും, വാട്സാപ്പിലുമൊക്കെ സ്വതന്ത്രമായി വിഹരിക്കുന്നവർക്ക് മേൽ മാനേജ്മെന്റ് പിടിമുറുക്കിയത്.
ന്യൂസ് 18 കേരളയുടെ എഡിറ്റോറിയൽ നയത്തിൽ ഇടത്തോട്ടുള്ള ചായ്വിൽ മാനേജ്മെന്റ് നേരത്തെ തന്നെ അസ്വസ്ഥരാണ്.പൊതുവെ സി.പി.എം അനുകൂല നിലപാടാണ് എഡിറ്റോറിയൽ തലപ്പത്തുള്ളവർ സ്വീകരിച്ചിരിക്കുന്നതെന്ന വിമർശനമുണ്ട്.കേരള എഡിറ്റർ രാജീവ് ദേവ് രാജ് അടക്കമുള്ളവർ ഫേസ്ബുക്കിലും മറ്റും തങ്ങളുടെ രാഷ്ട്രീയ ചായ്വ് മറയില്ലാതെ പ്രകടിപ്പിക്കുന്നതും മാനേജ്മെന്റിന്റെ ശ്രദ്ധയിൽ പെട്ടു.
ചാനലിലെ തന്നെ ദളിത് മാധ്യമപ്രവർത്തകയുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട സഹപ്രവർത്തകരുടെ സോഷ്യൽ മീഡിയയിലെ ന്യായീകരണങ്ങളും വാഗ്വാദങ്ങളും കടന്നുപോയെന്നും മാനേജ്മെന്റ് കരുതുന്നു. ബി.ആർ.പി.ഭാസ്കറിനെ പോലുള്ള മുതിർന്ന മാധ്യമ പ്രവർത്തകൻ ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടതിന് അദ്ദേഹത്തെ അപമാനിക്കുന്ന തരത്തിൽ അവതാരകനായ സനീഷ് ഇളയിടത്ത് പ്രതികരിച്ചതും അനുചിതമായെന്നും മാനേജ്മെന്റ് വിലയിരുത്തുന്നു.
ഈ പശ്ചാത്തലത്തിലാണ് ചാനലിന്റെ ഗ്രൂപ്പ് എഡിറ്റർ രാജേഷ് റായ്ന വിശകലനത്തിനായി തിരുവനന്തപുരത്ത് എത്തിയത്.എഡിറ്റോറിയൽ നയത്തിലെ സി.പി.എം ചായ്വിനെ കുറിച്ച് പല മാധ്യമപ്രവർത്തകരും അന്ന് പരാതിപ്പെട്ടിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ചാനൽ പ്രവർത്തകർക്ക് സോഷ്യൽ മീഡിയയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രാജേഷ് റായ്ന സർ്ക്കുലർ ഇറക്കിയത്.
സർക്കുലർ ഇങ്ങനെ
'നമ്മളെല്ലാം വിവിധ സോഷ്യൽ നെറ്റ് വർക്കിങ് െൈസെറ്റുകളിൽ സജീവമാണ്. ദിവസം തോറും വികസിക്കുന്ന ഡിജിറ്റൽ ലോകത്ത് ഈ സൈറ്റുകളുട സാന്നിധ്യം അവഗണിക്കാനോ, ഒഴിവാക്കാനോ സാധിക്കുകയുമില്ല.എന്നാൽ, ഈ സോഷ്യൽ നെറ്റ വർക്കിങ് സൈറ്റുകളിൽ എന്തുപോസ്റ്റിട്ടാലും അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് നമുക്ക് ഒഴിയാനാവില്ലെന്ന കാര്യവും ഓർക്കണം.സോഷ്യൽ സൈറ്റിൽ നമ്മൾ പോസ്റ്റുചെയ്യുന്നതെല്ലാം വ്യക്തിപരമോ, സ്വകാര്യമോ ആണെന്ന് പറയാനാവില്ല.ഒരു ഉത്തരവാദിത്വമുള്ള സ്ഥാപനത്തിലെ അംഗമെന്ന നിലയിൽ, വിവിധ സൈറ്റുകളിൽ നമ്മൾ ഇടുന്ന പോസ്റ്റുകളിലും എഴുത്തുകളിലും ജാഗ്രത കാട്ടണം.
സോഷ്യൽ മീഡിയയിൽ ചെയ്യാവുന്നതും, ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ പട്ടിക ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.ഈ പട്ടിക ആവശ്യാനുസരണം പരിഷ്കരിക്കുന്നതായിരിക്കും.'
ഫേസ്ബുക്ക്, ട്വിറ്റർ, സ്നാപ്ചാറ്റ്, യൂടൂബ്,ഇൻസ്റ്റാഗ്രാം, വാട്ട്സാപ്പ് തുടങ്ങിയ നവമാധ്യമങ്ങളിൽ പോസ്റ്റുകളിടുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
1. നെറ്റ് വർക്ക് 18 ഗ്രൂപ്പുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ള കാര്യങ്ങൾ വെളിപ്പെടുത്തരുത്.
2.എതിരാളികളെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതോ,പ്രതികൂലമോ ആയ ട്വീറ്റുകൾ, പോസ്റ്റുകൾ എന്നിവ പാടില്ല
3.സ്ഥീരീകരിക്കാത്ത വാർത്തകളോ, വിവരങ്ങളോ പ്രചരിപ്പിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിക്കാതിരിക്കുക
4.വിവാദ വിഷയങ്ങളിൽ വ്യക്തിപരമായ അഭിപ്രായം ഒഴിവാക്കുക. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിങ്ങൾ നിങ്ങളെ മാത്രമല്ല സ്ഥാപനത്തയും പ്രതിനിധീകരിക്കുന്നത്.നിഷ്പക്ഷത അപകടത്തിലാക്കും വിധം രാഷ്ട്രീയ ചായ് വുകൾ പ്രകടിപ്പിക്കരുത്.നിങ്ങളുടെ നിരീക്ഷണങ്ങളും, അഭിപ്രായങ്ങളും വ്യക്തിപരമാണൈന്നും അത് സ്ഥാപനത്തിന്റേതല്ലൈന്ന് അവകാശപ്പെട്ടാലും, നെറ്റ് വർക്ക് 18 ഗ്രൂപ്പിന്റെ നി്ഷ്പക്ഷതയെ അത് ബാധിക്കും.
5. നെറ്റവർക്ക് 18 ന്റെ പേരിൽ വരുന്ന ട്രോളുകളോടും പോസ്റ്റുകളോടും പ്രതികരിക്കരുത്.
6.ജോലി സംബന്ധമായ കാര്യങ്ങളെ കുറിച്ച് പോസ്റ്റുകൾ അരുത്
7.ജോല്ി സ്ഥലത്ത് അസ്വീകാര്യമായ വംശീയമോ, അശ്ലീലമോ, വ്യക്തിപരമോ ആയ പരാമർശങ്ങൾ നടത്തരുത്
8. പകർപ്പവകാശ നിയമത്തെ മാനിക്കാൻ ശ്രദ്ധിക്കുക
9.നെറ്റ് വർക്ക് 18 ന്റെ ഇടപാടുകാരെയോ, പങ്കാളികളെയോ, സഹപ്രവർത്തകരെയോ, മോശക്കാരാക്കുന്ന തരത്തിൽ പോസ്റ്റിടുന്നത് ഒരുകാരണവശാലും അനുവദിക്കില്ല
10.സ്ഥിരീകരിക്കാത്ത ലിങ്കുകൾ ഷെയർ ചെയ്യരുത്.
11. വ്യാജ പ്രൊഫൈലുകളിൽ പോസ്റ്റുകൾ ഇടരുത്
ഇതിനിട, ന്യൂസ് 18 കേരള കൊട്ടിഘോഷിച്ചു കൊണ്ടു നടത്തിയ റീ ലോഞ്ചിങ്ങ് പഴയതിൽ നിന്നും ഒരു മാറ്റവുമില്ലാതെ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി പേക്ഷകരെ മണ്ടന്മാരാക്കുകയാണെന്ന തരത്തിൽ പോസ്റ്റുകൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്.
വാട്സാപ് ഗ്രൂപ്പിലെ പോസ്റ്റ്
'ന്യൂസ് 18 കേരള വളരെ കൊട്ടിഘോഷിച്ചു കൊണ്ടു നടത്തിയ റീ ലോഞ്ചിങ്ങ് പഴയതിൽ നിന്നും ഒരു മാറ്റവുമില്ലാതെ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി പേക്ഷകരെ മണ്ടന്മാർ ആക്കി ചാനലിന്റെ മുഖഛായ മാറി എന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമം അബാനിയെ പറ്റിക്കാൻ കുറെ ലക്ഷങ്ങൾ മുടക്കി കുറെ കോട്ട് വാങ്ങി എന്നല്ലാതെ പുതിയ ഒരു മാറ്റവും ഉണ്ടായില്ല.എതാണ്ട് 6 മാസക്കാലമായി നടത്തി വരുന്ന റീലോഞ്ചിങ്ങ് ശ്രമങ്ങൾക്ക് ലക്ഷങ്ങൾ ചെലവാക്കി എന്നതു തന്നെ മിച്ചം പഴയ സ്റ്റുഡിയോകളിൽ രണ്ട് ടിവി എടുത്തു വച്ചു എന്നല്ലാതെ സ്റ്റുഡിയോയിലോ ഫ്രയിമിലോ ഒരു മാറ്റവും കൊണ്ട് വരാൻ കഴിഞ്ഞില്ല .
തുടക്കകാലത്ത് പണിയറിയാവുന്നവർ ചെയ്ത് വച്ച ഫ്രെയിമുകൾ മാത്രമാണ് ഇപ്പോഴും അനുകരിക്കുന്നത് ' ഇവിടെ രണ്ട് പ്രമോ പ്രഡ്യൂസർമാർ ഉണ്ടായിട്ട് ഇവരെ വച്ച് പണി നടക്കില്ലയെന്നറിഞ്ഞ് ഡൽഹിയിൽ നിന്നും പ്രമോ പ്രഡ്യൂസറെ വരുത്തി പ്രമോ ചെയ്യേണ്ടി വന്നു ഇവിടുത്തെ ചീഫ് പ്രമോ പ്രഡ്യൂസറെ ക്യാമറ ഡിപ്പാർട്ട്മെന്റ് പോലുമറിയാതെ ക്യാമറമാൻ ആയി ഉപയോഗിച്ചു .
ചാനലിന്റെ രൂപവും ഭാവവും മാറുന്നു എന്ന വിധത്തിൽ ഇരുന്നും നടന്നും കെടന്നും പ്രമോഎടുത്തു. അമൃതാ ചാനലിൽ ലൈറ്റ് അസിസ്റ്റന്റ് ആയിരിക്കുകയും സ്വാമിമാരുടെ കാലു നക്കി ക്യാമറാമാൻ ആയി മാറിയ ' ഈ ചാനലിലെ ചീഫ് ക്യാമറമാൻ ഇതൊക്കെ കണ്ട് കണ്ണും തള്ളി നിന്നു ' ചീഫ് ക്യാമറാമാനെ പണി അറിയില്ലാത്തതിന്റെ പേരിൽ മാറ്റാൻ ശ്രമങ്ങൾ നടക്കുന്നതിനാൽ ഇവിടെയും കാല്നക്കൽ പരിപാടിയുമായി ഓടി നടക്കുകയാണ് വിരുതൻ.ഒരേ നിറത്തിലുള്ള പല പല കോട്ടുകൾ പഴയ ബിംബങ്ങളിൽ കണ്ട് എല്ലാ സ്റ്റാഫുകളും അന്തം വിട്ടുനിന്നു
മാധ്യമ പ്രവത്തകയുടെ ആത്മഹത്യാ ശ്രമ കേസുകളിൽ പെട്ട് പേര് നഷ്ടപെട്ടതിനെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ആണ് വീണ്ടും പാളിയിരിക്കുന്നത് ഇതിനെല്ലാം വേണ്ടി ഫ്േളവേഴ്സ് ചാനലിൽ നിന്നും പുതിയ രണ്ട് പ്രമോ എഡിറ്റർമാരെ വരെ പുതുതായി എടുക്കേണ്ടി വന്നു.
വാർത്താ രീതിയിലോ കണ്ടന്റിലോ ഒരു മാറ്റവുമില്ലാതെ ചാനലിന്റെ ലോഗോ മാത്രം മാറിയെന്നല്ലാതെ പുതിയ ഒരു മാറ്റവും ഉണ്ടാക്കാനായില്ല ഉഗ്രപ്രതാപിയായ കോമഡി കലാകാരന്റെ പരിപാടി മടുപ്പിക്കുന്നതിനാലും സ്വന്തമായി തള്ളും തേപ്പും ഒരുപാടു കിട്ടുന്നതിനാലും പരിപാടി സമയം മാറ്റുകയും പുതിയ 'അക്ഷേപഹാസ്യ പരിപാടി എല്ലാ ഞായറാഴ്ചകളിലും തുടങ്ങാൻ തീരുമാനിച്ചു എന്ന ഒരു നല്ല കാര്യം ഒഴികെ മറ്റെല്ലാം പാളി പോയി. ഉഗ്രപ്രതാപി വന്നപ്പോൾ ഒതുക്കപ്പെട്ടു പോയ കലാകാരനാണ് പുതിയ പരിപാടിയുമായി വരുന്നത്.ഒടുവിൽ ഇതിന്റെയെക്കെ പേരിൽ കേക്ക് മുറിപ്പും ഫോട്ടോയെടുപ്പുമായി അമ്പാനിക്ക് കുറെ ലക്ഷങ്ങൾ വീണ്ടും തേഞ്ഞു
മാർക്കറ്റിങ് ടീം ഈ മാറ്റങ്ങളിൽ അസംതൃപ്തരാണ്. മാർക്കറ്റ് ചെയ്യാൻ പറ്റുന്ന പരിപാടികളോ വാർത്തകളോ ഇല്ലെന്നാണ് അവരുടെ പരാതി.വാർത്തകളിൽ സി.പി.എം സ്്തുതി തുടരുന്നുവെന്നാണ് അവരുടെ കണ്ടെത്തൽ.ഏഷ്യാനെറ്റും മാതൃഭുമിയും മനോരമയും സർക്കാർ വിരുദ്ധ വാർത്തകൾ കൊടുക്കുമ്പോൾ ന്യൂസ് 18 ൽ അന്ധമായ സി.പി.എം സുഖിപ്പിക്കൽ തുടരുന്നുവെന്നാണ് മാർക്കറ്റിങ് ടീം കുറ്റപ്പെടുത്തുന്നത്, ചാനലിന്റെ പരിപാടികൾക്കൊന്നും നിലവാരമില്ല.ലല്ലു - ഗോപി ടീം അമ്പേ പരാജയമാണെന്ന് തിരിച്ചറിഞ്ഞ് വീണ്ടുമൊരു ഹാസ്യ പരിപാടി ഞായറാഴ്ച 7 30. ന്
അങ്ങനെ മൊത്തം ആവർത്തനങ്ങളും, മറ്റ് ചാനലുകളിൽ ഓടിത്തേഞ്ഞ പ്രോഗ്രാമുകൾ മോഷ്ടിച്ചു പുതിയ കോട്ടിടിച്ചു കൊണ്ടുവരുന്നു എന്നാണ് ആക്ഷേപം -എഡിറ്റർ രാജീവ് ദേവരാജ് പരാജയമാണെന്നാണ് ഇക്കഴിഞ്ഞ മാസം ഗോവയിൽ നടന്ന മീറ്റിംഗിലെ വിലയിരുത്തൽ. ടീമിനെ മുന്നിൽ നിന്ന് നയിക്കാനോ, പുതിയ ഐഡിയാകൾ കണ്ടെത്താനോ അയാൾക്ക് കഴിയുന്നില്ലെന്നാണ് ടോപ് മാനേജ് മെന്റിന്റെ വിലയിരുത്തൽ.
ബ്ളൂവെയിൽ ചാനൽ എന്ന ദുഷ്പേര് ഉണ്ടാക്കിയത് മാത്രമാണ് ചാനലിന്റെ ഏക നേട്ടമെന്നാണ് മാനേജ്മെന്റിനെ ആക്ഷേപം.തുടരെ തുടരെ മൂന്ന് ജേർണലിസ്റ്റുകളുടെ ആത്മഹത്യാശ്രമങ്ങൾ ദേശീയ തലത്തിൽ പോലും അംബാനിയുടെ മീഡിയാ ഗ്രൂപ്പിന് വലിയ നാണക്കേട് വരുത്തിവെച്ചതായാണ് കമ്പനി തലപ്പത്തുള്ളവരുടെ വിലയിരുത്തൽ. ന്യൂസ് 18 കേരളയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെല്ലാം ബ്രാൻഡിന് അവമതിപ്പുണ്ടാക്കുന്ന തരത്തിലാണ് മറ്റ് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ.. ഈയടുത്ത കാലത്ത് ഡൽഹി കേരള ഹൗസിലെ മീഡിയാ റൂമിൽ നിന്ന് ന്യൂസ് 18 ടീമിനെ കൂടിയിറക്കിയതും വാർത്തയായിരുന്നു.'
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്