പെൺകെണിയിൽ കുറ്റവിമുക്തനായതോടെ ശശീന്ദ്രനെ മന്ത്രിയാക്കാൻ ശക്തമായ ചരട് വലിയുമായി തോമസ് ചാണ്ടി രംഗത്ത്; ഗണേശ് കുമാറിനെ എൻസിപിയിൽ ചേർത്ത് മന്ത്രി പദം നൽകാനും നീക്കം തുടങ്ങി; പാർട്ടി ലയിപ്പിച്ച് മന്ത്രിസ്ഥാനം ഉറപ്പാക്കാൻ ഗണേശ് കുമാറും; മകന്റെ മന്ത്രിസ്ഥാനത്തിന് വേണ്ടി സ്വന്തം പാർട്ടിയെ കൈവിടാൻ മടിച്ച് ബാലകൃഷ്ണ പിള്ളയും: സോളാറും ദിലീപും ഗണേശിന് വിനയാകാനും സാധ്യത; ഇടതുപക്ഷത്ത് മന്ത്രിപദ ചർച്ചകൾ സജീവം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇടതുമുന്നണിക്കുള്ളിൽ വീണ്ടും രാഷ്ട്രീയ ചർച്ചകൾ സജീവമാക്കി എ കെ ശശീന്ദ്രന്റെ പെൺകെണി വിവാദത്തിലെ കുറ്റവിമുക്ത റിപ്പോർട്ട്. ജ്യുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട മുൻ ഗതാഗത മന്ത്രിയെ കുറ്റവിമുക്തനാക്കുന്നു. എന്നാൽ ഹണി ട്രാപ്പിലെ ശശീന്ദ്രന്റെ ചക്കരേ വിളി കേരളം കേട്ടതാണ്. പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തിയാണ് ശശീന്ദ്രൻ രക്ഷപ്പെട്ടത്. അതുകൊണ്ട് തന്നെ രാത്രിയിലെ ഫോൺ വിളി അതുപോലെ നിൽക്കുന്നു. ചാനൽ മന്ത്രിയായിരുന്ന ശശീന്ദ്രനെ കുടുക്കിയതാണ്. എന്നാൽ ഉയർന്ന ധാർമിക മൂല്യമുള്ള രാഷ്ട്രീയക്കാർ ഇങ്ങനെ വീഴാമോ? പാടില്ലെന്നാണ് എൻസിപിയിലെ ഒരു വിഭാഗം പറയുന്നത്. അതുകൊണ്ട് തന്നെ ശശീന്ദ്രനെ മന്ത്രിയാക്കുന്നത് ശരിയല്ലെന്ന അഭിപ്രായം ഇടതുപക്ഷത്ത് സജീവമാണ്.
എന്നാൽ എൻസിപിക്ക് മന്ത്രിസ്ഥാനം കൂടിയേ തീരൂ. ശരത് പവാറിന്റെ പാർട്ടിക്ക് ഇന്ത്യയിലുള്ള ഏക മന്ത്രിപദമാണ് ഇന്ന് കേരളത്തിലേത്. അത് കൈവിടാൻ പവാർ തയ്യാറുമല്ല. എങ്ങനേയും ശശീന്ദ്രനെ മന്ത്രിയാക്കാൻ മുന്നിൽ നിൽക്കുന്നത് തോമസ് ചാണ്ടിയാണെന്നതും ശ്രദ്ധേയമാണ്. നേരത്തെ ഉഴവൂർ വിജയനൊപ്പമായിരുന്നു ശശീന്ദ്രൻ. ശശീന്ദ്രനെ പുറത്താക്കാൻ ചരട് വലിച്ചത് തോമസ് ചാണ്ടിയാണെന്നും ആക്ഷേപം ഉണ്ടായി. ഇത് ഉഴവൂർ അംഗീകരിച്ചു കൊടുത്തില്ല. ഇതിനിടെയാണ് ഫോൺ കെണി വിവാദം ഉണ്ടായത് മന്ത്രിസ്ഥാനം തെറിച്ചതും. പ്രതീക്ഷിച്ച പോലെ തോമസ് ചാണ്ടി മന്ത്രിയായി. കൈയേറ്റ ആരോപണത്തിൽ തോമസ് ചാണ്ടി പുറത്തായി. ഇപ്പോൾ ശശീന്ദ്രനെ എങ്ങനേയും മന്ത്രിയാക്കാനാണ് തോമസ് ചാണ്ടി ഓടി നടക്കുന്നത്.
കോൺഗ്രസ് ബിയിൽനിന്നും കെ.ബി ഗണേശ്കുമാറിനെ എൻ.സി.പിയിൽ എത്തിച്ച് മന്ത്രിയാക്കാനുള്ള ശ്രമം പാർട്ടിയിൽ സജീവമാണ്. ഗണേശ് എൻസിപിയിലെത്തുന്നത് തനിക്ക് തിരിച്ചടിയാകുമെന്ന് തോമസ് ചാണ്ടി കണക്ക് കൂട്ടുന്നു. ഗതാഗത വകുപ്പിൽ താൻ ലക്ഷ്യമിട്ടത് നേടിയെടുക്കാൻ ശശീന്ദ്രനാണ് നല്ലതെന്നാണ് തോമസ് ചാണ്ടിയുടെ നീക്കം. അതിന് വേണ്ടി ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനാണ് തോമസ് ചാണ്ടിയുടെ നീക്കം. മാറിയ സാഹചര്യത്തിൽ ഗണേശ്കുമാറിനെ എൻ.സി.പിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ഒരു വിഭാഗം. എൻ.സി.പിയിൽ ചേർന്നാൽ മന്ത്രിയാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു കൊടുത്താൽ ഗണേശ്കുമാർ എൻ.സി.പിയിൽ ചേർന്നു മന്ത്രിയാകും.
ഫോൺ കെണിക്കേസിൽ ജുഡീഷ്യൽ കമ്മീഷൻ ശശീന്ദ്രനെ കുറ്റമുക്തനാക്കുന്നില്ല. രാഷ്ട്രീയ ധാർമ്മികതയുടെ പേരിൽ ശശീന്ദ്രനെ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് പി.എസ്. ആന്റണി കുറ്റപ്പെടുത്തുന്നുമുണ്ട്. തെളിവുകളുടെ അഭാവത്തിൽ ശശീന്ദ്രനെതിരെയുള്ള ആരോപണം സാങ്കേതികമായി നിലനിൽക്കില്ലെന്നു മാത്രമാണ് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്്. ആവർത്തിച്ചാവശ്യപ്പെട്ടിട്ടും പരാതിക്കാർ മൊഴിയും തെളിവും നൽകാത്തതാണ് കാരണം. പരാതിക്കാരിയോ പരാതി സംപ്രേഷണം ചെയ്ത മാധ്യമ സ്ഥാപനമോ അന്വേഷണവുമായി സഹകരിച്ചില്ല. ആവർത്തിച്ച് സമൻസ് നൽകിയിട്ടും കമ്മീഷന് മുന്നിൽ ഹാജരായതുമില്ല. കക്ഷി ചേരാനോ മൊഴിയും തെളിവും നൽകാനോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയും തയ്യാറായിട്ടില്ലെന്നു കമ്മീഷൻ വ്യക്തമാക്കുന്നു.
ഈ സാഹചര്യത്തിൽ ശശീന്ദ്രൻ മന്ത്രിയാകുന്നത് പുതിയ വിവാദങ്ങളും ചർച്ചയുമാകും. ഇത് മനസിലാക്കിയാണ് എൻസിപിയിലൂടെ മന്ത്രിയാകാനുള്ള ഗണേശിന്റെ നീക്കം. കേരളാ കോൺഗ്രസ് ബിയെ ഇതിനായി എൻസിപിയിൽ ലയിപ്പിക്കാനും ഗണേശ് തയ്യാറാണ്. ഇടതു പക്ഷത്തിന്റെ ഭാഗമായാണ് ഗണേശ് ഇത്തവണ പത്താനാപുരത്ത് മത്സരിച്ച് ജയിച്ചത്. എന്നാൽ കേരളാ കോൺഗ്രസ് ബിയെ മുന്നണിയിലെടുക്കാൻ ഇടതുപക്ഷം തയ്യാറായതുമില്ല. ഇതു കൊണ്ട് തന്നെ ഗണേശിന് മന്ത്രിസ്ഥാനം ലഭിച്ചില്ല. ഇതിനിടെ പാർട്ടി ചെയർമാനും അച്ഛനുമായ ബാലകൃഷ്ണ പിള്ളയ്ക്ക് ക്യാബിനറ്റ് പദവിയോടെ മുന്നോക്ക ക്ഷേമ ബോർഡിന്റെ അധ്യക്ഷസ്ഥാനം നൽകുകയും ചെയ്തു.
ഈ സാഹചര്യത്തിൽ ഇനി കേരളാ കോൺഗ്രസ് ബിക്ക് മന്ത്രിസ്ഥാനം കൊടുക്കാൻ സാധ്യത കുറവാണ്. ഇത് തിരിച്ചറിഞ്ഞാണ് പുതിയ നീക്കം. മന്ത്രിയാകാൻ എൻസിപി സാധ്യത ഉപയോഗിക്കാനാണ് ഗണേശിന്റെ തീരുമാനം. എന്നാൽ ബാലകൃഷ്ണ പിള്ള ഇതിനെ അനുകൂലിക്കാൻ ഇടയില്ല. തന്റെ പാർട്ടിയെ എൻസിപിയിൽ ലയിപ്പിച്ച് ഇല്ലാതാക്കാൻ പിള്ള ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ ഗണേശിന്റെ നീക്കത്തിന് പാളയത്തിൽ തന്നെ എതിർപ്പുമുണ്ട്. സോളാറിൽ ഗണേശിനെതിരേയും ആരോപണം സജീവമാണ്. എന്നാൽ സരിത പരാതി നൽകാത്തതു കൊണ്ട് തന്നെ ഗണേശിനെതിരെ അന്വേഷണം ഒന്നും നടക്കുന്നുമില്ല.
സോളാറിൽ യുഡിഎഫിനെതിരെ പ്രതിഷേധം സി.പി.എം ശക്തമാക്കിയിരുന്നു. അതുകൊണ്ട് ഗണേശിനെ മന്ത്രിയാക്കുന്ന പ്രതിച്ഛായ നഷ്ടമാകുമെന്ന അഭിപ്രായം സിപിഎമ്മിലെ ഒരു വിഭാഗത്തിനും ഉണ്ട്. ഇതും ഗണേശിന് തിരിച്ചടിയാണ്. ഇതിനൊപ്പം നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി എടുത്ത പരസ്യ നിലപാടും ഗണേശിന് എതിരാണ്. സർക്കാരിനെ തള്ളി പറയുന്നതായിരുന്നു ഗണേശിന്റെ നിലപാട്. അതുകൊണ്ട് തന്നെ ഗണേശിനെ മന്ത്രിയാക്കരുതെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
ഫോൺ വിളി വിവാദത്തിൽ കുറ്റവിമുക്തനായാൽ എ.കെ ശശീന്ദ്രൻ വീണ്ടും മന്ത്രിയാകുമെന്ന് എൻസിപി. പാർട്ടി അധ്യക്ഷൻ ശരദ് പവാറുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പാർട്ടി സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരൻ മാസ്റ്റർ പറഞ്ഞിരുന്നു. എന്നാൽ ഗണേശ് കുമാറിന്റെ സാധ്യതകളും ശരദ് പവാറുമായി പീതാംബരൻ മാസ്റ്റർ ചർച്ച ചെയ്തുവെന്നാണ് സൂചന. എ.കെ ശശീന്ദ്രനും തോമസ് ചാണ്ടിയും മാത്രമാണ് എൻസിപിക്ക് എംഎൽഎമാരായുള്ളത്. തോമസ് ചാണ്ടി സ്ഥാനം ഒഴിഞ്ഞപ്പോൾ മന്ത്രിസ്ഥാനം ഒഴിച്ചിടുകയും ആരാദ്യം കുറ്റവിമുക്തനാകുന്നോ അവർ മന്ത്രിയായി തിരിച്ചെത്തും എന്നായിരുന്നു സിപിഎമ്മുമായുള്ള ഉപാധി. ഇതിനിടെയാണ് ശശീന്ദ്രനെ കുറ്റവിമുക്തനാക്കുന്നില്ലെന്ന വാദം സജീവമായത്. സാങ്കേതിക അർത്ഥത്തിലെ കുറ്റവിമുക്തി മുഖവിലയ്ക്കെടുക്കാനാവില്ലെന്നാണ് ഒരു പക്ഷത്തിന്റെ അഭിപ്രായം.
അതിനിടെ കരുതലോടെയാണ് ശശീന്ദ്രൻ പ്രതികരിക്കുന്നത്. താൻ മന്ത്രിയാകുന്ന കാര്യം പാർട്ടി ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നു ശശീന്ദ്രൻ പറയുന്നു. ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കമ്മിഷൻ റിപ്പോർട്ടിൽ ആത്മ വിശ്വാസമുണ്ട്. കമ്മിഷന്റെ ചോദ്യങ്ങൾക്കെല്ലാം കൃത്യമായ ഉത്തരം നൽകി. റിപ്പോർട്ട് സത്യസന്ധമായിരിക്കുമെന്നാണു വിശ്വാസം. മന്ത്രിസ്ഥാനത്തേക്കു തെരഞ്ഞെടുക്കേണ്ടത് പാർട്ടിയും ഇടതു മുന്നണിയുമാണ് - അദ്ദേഹം പറഞ്ഞു. ശശീന്ദ്രനെതിരെ പെൺകുട്ടി നൽകിയ പരാതി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ കേസ് പിൻവലിക്കുകയാണെന്നാണ് പെൺകുട്ടി കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാൽ ഹൈക്കോടതി ഇക്കാര്യത്തിൽ അനുകൂല നിലപാട് എടുക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
ശശീന്ദ്രനെതിരെയുള്ള റിപ്പോർട്ട് എന്തായാലും അദ്ദേഹം കുറ്റക്കാരൻ തന്നെയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശദീകരിച്ചിട്ടുണ്ട്. എ.കെ. ശശീന്ദ്രൻ എന്താണു പറഞ്ഞതെന്നു കേരളം മുഴുവൻ കേട്ടതാണ്. മന്ത്രിസ്ഥാനത്തേക്കു തിരിച്ചെത്തിയാൽ ശശീന്ദ്രനെ ജനം വിലയിരുത്തട്ടെ. ഇടതു മുന്നണിയായതിനാൽ എന്തും സംഭവിക്കാമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്