ബലക്ഷയം കണ്ടതോടെ നിർമ്മിച്ച് ഒരുകൊല്ലമായിട്ടും തുറന്നു കൊടുക്കാനാവാത്ത നീലിമംഗലം പാലത്തിന്റെ ശിൽപികളെ വൈറ്റില മേൽപ്പാലത്തിന്റെ പണി ഏൽപിച്ചത് ആര്? എംസി റോഡിന്റെ ഉൾപ്പെടെ നിർമ്മാണത്തിൽ അന്വേഷണം നേരിടുന്ന ശ്രീധന്യ കമ്പനിക്ക് കരാർ നൽകിയത് വലിയ വിവാദത്തിൽ; കേരളത്തിലെ ഏറ്റവും വലിയ ഫ്ളൈഓവർ അവതാളത്തിലായാൽ മൊത്തം ഗതാഗതവും കുളമാകുമെന്നും മുന്നറിയിപ്പ്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മുമ്പ് നിർമ്മിച്ച പാലം ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതോടെ ആരോപണം നേരിടുന്ന നിർമ്മാണ കമ്പനിക്ക് വൈറ്റില പാലത്തിന്റെ നിർമ്മാണകരാർ നൽകിയത് വിവാദമാകുന്നു. ഏറ്റുമാനൂർ - ചെങ്ങന്നൂർ എംസി റോഡ് നിർമ്മാണത്തിൽ കെഎസ്റ്റിപി കരാറെടുത്ത തിരുവനന്തപുരത്തെ ശ്രീധന്യ കൺസ്ട്രക്ഷൻസ് മുമ്പ് പണിത പാലത്തിന്റെ പേരിൽ ആരോപണങ്ങൾ നേരിടുകയാണ്. ഈ പാതയിൽ കോട്ടയത്തിനടുത്തുള്ള നീലിമംഗലം പാലത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതോടെ കമ്പനിക്കെതിരെ വലിയ ആക്ഷേപങ്ങളും ഉയരുന്നു.
ഇതോടെ നിർമ്മാണം പൂർത്തിയായിട്ടും കഴിഞ്ഞ ഒരുവർഷത്തോളമായി ഇത് ഗതാഗതത്തിന് തുറന്നുകൊടുക്കാതെ അടച്ചിട്ടിരിക്കുകയാണ്. ഇത്തരത്തിൽ ആരോപണം നേരിട്ട കമ്പനിക്ക് സംസ്ഥാനത്ത് റോഡ് ഗതാഗതത്തിൽ വളരെ നിർണായകമായ വൈറ്റില പാലത്തിന്റെ നിർമ്മാണ ചുമതലയും നൽകിയിരിക്കുകയാണ് ഇപ്പോൾ.
ശ്രീധന്യ കമ്പനി പണിത പുതിയ പാലത്തിനു ബലക്ഷയമുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നാണ് അത് നിർമ്മാണത്തിന് തുറന്നുകൊടുക്കാത്തത്. കരാറുകാരുടെ കഴിവുകേടും അപാകതയുമാണ് പ്രശ്നകാരണമെന്നും ഗുണമേന്മ കുറവുണ്ടെന്നും അധികൃതർ കണ്ടെത്തിയിരുന്നു. ഇതോടെ പൊതു മാരമത്തു വകുപ്പിന്റെയും മറ്റു ഏജൻസികളുടെയും അന്വേഷണം നേരിടുകയാണ് ശ്രീധന്യ കമ്പനി. ഇതിനിടയിലാണ് ഇപ്പോൾ വൈറ്റില പാലത്തിന്റെയും നിർമ്മാണ ചുമതല ശ്രീധന്യയെ ഏൽപിക്കുന്നത്. ഇതോടെ ഇതിന് പിന്നിൽ ചിലരുടെ പ്രത്യേക താൽപര്യമുണ്ടെന്ന ആക്ഷേപവും ഉയരുന്നു.
കേരളത്തിലെ തന്നെ ഏറ്റവും വലിയ മേൽപ്പാല നിർമ്മാണമാണ് വൈറ്റില മേൽപ്പാലം. കൊച്ചി മെട്രോ വൈറ്റില മൊബിലിറ്റി ഹബിലെത്തണമെങ്കിൽ വൈറ്റില മേൽപ്പാല നിർമ്മാണം സമയ ബന്ധിതമായി നടക്കണം. ഇടപ്പള്ളി മേൽപ്പാലത്തേക്കാൾ പ്രധാനപ്പെട്ട വൈറ്റില മേൽപ്പാലത്തിന്റെ നിർമ്മാണം ഡൽഹി മെട്രോ കോർപ്പറേഷന് തന്നെ നൽകിയ സമയ ബന്ധിതമായി പൂർത്തിയാക്കണം എന്നായിരുന്നു ആദ്യ തീരുമാനം. എന്നാൽ ഇത് അനന്തമായി നീളുകയും കൊച്ചിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നൽകിയിരുന്ന നേതൃത്വ ചുമതല അസാനിക്കുകയും ചെയ്തു. വൈറ്റില മേൽപ്പാല നിർമ്മാണം അനന്തമായി നീണ്ടത് ഹൈക്കോടതിയിൽ വരെ കേസായി എത്തി. ഇതിന് പിന്നാലെയാണ് അവസാനം വൈറ്റില മേൽപ്പാലം നിർമ്മിക്കാൻ തീരുമാനമുണ്ടാവുന്നത്.
വൈറ്റില റെയിൽവെ മേൽപ്പാലത്തിൽ നിന്നാരംഭിച്ച് അരൂർ റൂട്ടിൽ ക്ഷേത്രത്തിനു മുന്നിൽ ദേശീയ പാതയിൽ അസാനിക്കുന്ന തരത്തിലാണ് മേൽപ്പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അപ്പോൾ റോഡടക്കം 700 മീറ്റർ നീളം വരുന്ന പാലത്തിന്റെ മധ്യത്തിലെ സ്പാനിന്റെ നീളം 40 മീറ്ററാണ്. ഡയമന്റ് നീളം 440 മീറ്ററും. രണ്ടു വശത്തായി ആറു വരി ഗതാഗതം സാധ്യമാകുന്ന പാലത്തിന്റെ വീതി 27. 2 മീറ്ററാണ്. മേൽപാലത്തിൽ നിന്നും ആറു മീറ്റർ ഉയരത്തിലാണ് കൊച്ചി മെട്രോ വൈറ്റില ഹബിലെത്തി തൃപ്പൂണിത്തുറ പേട്ടയിലേക്കു പോകുക.
ഇത്തരത്തിൽ അതീവ നിർണ്ണായകവുമായ പദ്ധതിയാണ് ഇപ്പോൾ വിവാദ നീലിമംഗലം പാലം നിർമ്മിച്ച ശ്രീധന്യ കൺസ്ട്രക്ഷനെ പൊതുമാരാമത്തു വകുപ്പ് ഏൽപ്പിച്ചിരിക്കുന്നത്. നീലിമംഗലം പാലം നിർമ്മാണത്തിലും ഏറ്റുമാനൂർ ചെങ്ങന്നൂർ റോഡ് നിർമ്മാണത്തിലും വിവാദത്തിലായ കമ്പനിക്ക് എങ്ങനെ വൈറ്റില മേൽപാലത്തിന്റെ പണി കിട്ടി എന്ന് പൊതുമാരാമത്തു വകുപ്പിലെ ഉന്നതർ തന്നെ ചോദിക്കുന്നു.
അഴിമതിക്കാരും വിവാദങ്ങളിൽപെട്ടവരുമായ കരാറുകാരെ നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്നും മാറ്റി നിർത്തണമെന്ന് പൊതുമാരമത്തു മന്ത്രി സുധാകരൻ കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതെല്ലാം മറികടന്നാണ് വിവാദ കമ്പനിക്ക് വൈറ്റില മേൽപ്പാലത്തിന്റെ കരാർ ലഭിച്ചത്.
നീലിമംഗലം പാലത്തിൽ സംഭവിച്ചത് പോലെ വൈറ്റില മേൽപ്പാല നിർമ്മാണത്തിൽ എന്തെങ്കിലും നിർമ്മാണ പിഴവ് സംഭവിച്ചാൽ അതു കൊച്ചി നഗരത്തെ മാത്രമല്ല, കേരളത്തിലെ റോഡു ഗതാഗതത്തെ തന്നെ നിശ്ചലമാക്കും. എന്നാൽ ഇതൊന്നും അറിഞ്ഞ മട്ടിലല്ല അധികൃതർ. എറണാകുളം കളക്ടറെ കാര്യങ്ങൾ അറിയിച്ചെങ്കിലും ഒന്നും ചെയ്യാനാവാത്ത രാഷ്ട്രീയ സമ്മർദ്ദം ഈ കരാറിനു പിന്നിലുണ്ടെന്ന് മറ്റു കരാറുകാർ തന്നെ പറയുന്നു.
ഉടൻ പണി ആരംഭിക്കുമെന്നും നവംബർ 18 ന് തന്നെ കരാർ ഒപ്പുവെച്ചെന്നും ആണ് ലഭിക്കുന്ന വിവരം. ശ്രീധന്യയുമായാണ് കരാറെന്നും ഡിസംബറിൽ നിർമ്മാണം തുടങ്ങുമെന്നും എറണാകുളം ജില്ലാ കളക്ടറും വ്യക്തമാക്കിയിരുന്നു. 95.75 കോടി രൂപ ചെലവുള്ള വൈറ്റില ഫ്ളൈ ഓവർ പദ്ധതിക്ക് അനുമതി നൽകിയെന്നും 2019 പകുതിയോടെ നിർമ്മാണം പൂർത്തിയാകുമെന്നും ആണ് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നത്.
വൈറ്റില ഫ്ളൈ ഓവർ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഡിസംബർ 11-ന് നിർവഹിക്കുമെന്ന് മന്ത്രി ജി.സുധാകരൻ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. അറിയിച്ചു. ജില്ലയിൽ ഗതാഗതത്തിരക്കേറിയ ജങ്ഷനായ വൈറ്റിലയിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫ്ളൈ ഓവർ നിർമ്മിക്കുന്നതെന്നും 82 കോടി രൂപ ചെലവുവരുന്ന പ്രവൃത്തിയുടെ കരാർ നവംബർ 18-ന് ഒപ്പിട്ടിരുന്നവെന്നും മന്ത്രി വ്യക്തമാക്കു.
ഒരു ഫണ്ടും നീക്കിവെക്കാതെയും ടെൻഡർ വിളിക്കാതെയും വൈറ്റില മേൽപ്പാലത്തിന്റെ പണി അനിശ്ചിതത്വത്തിലായ സന്ദർഭത്തിലാണ് ഈ സർക്കാർ അധികാരമേറ്റതെന്നും മന്ത്രി പറഞ്ഞിരുന്നു. ഇത്തരത്തിൽ ഏറെക്കാലമായി നിർമ്മാണത്തിന്റെ കാര്യത്തിൽ ആശയക്കുഴപ്പം നിൽക്കുന്ന പാലത്തിന്റെ നിർമ്മാണം ശ്രീധന്യയെ ഏൽപിച്ചതോടെ ഇക്കാര്യത്തിൽ വീണ്ടും ആക്ഷേപം ഉയരുകയാണ്. നിലവിൽ പരാതികൾ ഏറെ ഉയരുകയും അന്വേഷണം നേരിടുകയും ചെയ്യുന്ന കമ്പനിക്ക് എങ്ങനെയാണ് കരാർ നൽകിയെന്നും ഒരു വിഭാഗം ചോദിക്കുന്നു.
ഈ സർക്കാർ അധികാരത്തിലെത്തിയതിനുശേഷം രണ്ടുതവണ ദേശീയപാത അഥോറിറ്റിയുമായി ചർച്ച നടത്തിയെങ്കിലും മുൻപുനൽകിയ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ അവർ ഏറ്റെടുക്കാൻ തയ്യാറായില്ല. ഈ ഘട്ടത്തിലാണ് കിഫ്ബി ധനസഹായത്തിൽ ഉൾപ്പെടുത്തി പ്രവൃത്തി ഏറ്റെടുക്കുന്നതും യുദ്ധകാലാടിസ്ഥാനത്തിൽ ഡി.പി.ആർ. തയ്യാറാക്കി അംഗീകാരം നൽകുന്നതും ടെൻഡർ വിളിച്ച് കരാറിലെത്തുന്നതുമെന്നാണ് മന്ത്രി പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍