കയ്യേറ്റക്കാർക്ക് വഴങ്ങാതിരുന്ന പഴയ വാർഡനെ തട്ടി മൂന്നാറിൽ എത്തിച്ചത് തട്ടിപ്പിനും അഴിമതിക്കും അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥയെ; നീലക്കുറിഞ്ഞി ഉദ്യാനം 'ഒറ്റ നോട്ടത്തിൽ' പഠിച്ച് വേണ്ടരീതിയിൽ റിപ്പോർട്ട് എഴുതി ലക്ഷ്മി; ചട്ടം ലംഘിച്ച് കയ്യേറ്റക്കാർക്കു വേണ്ടി എഴുതിയ റിപ്പോർട്ടെന്ന് ബോധ്യപ്പെട്ട് വനംവകുപ്പ്; മൂന്നാറിൽ ശ്രീറാമിനെ മാറ്റിയ ശേഷം എല്ലാം ശരിയാക്കാൻ നടന്നത് ഉന്നതതല ചരടുവലികൾ; കുറിഞ്ഞി സങ്കേതം കയ്യേറ്റക്കാർക്ക് തീറെഴുതുന്നതിന് എതിരെ അന്വേഷണവുമായി കേന്ദ്രവും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നിരവധി അഴിമതി ആരോപണങ്ങൾ ഉയരുകയും കേസുകളിൽ അന്വേഷണം നേരിടുകയും ചെയ്യുന്ന ഉദ്യോഗസ്ഥയെ സർക്കാർ മൂന്നാർ വൈൽഡ് ലൈഫ് വാർഡനാക്കിയത് ജോയ്സ് ജോർജ് എംപിയുടേതുൾപ്പെടെ കയ്യേറ്റങ്ങൾ സാധൂകരിക്കുന്ന അനുകൂല റിപ്പോർട്ട് തയ്യാറാക്കാൻ വേണ്ടി തന്നെ ആയിരുന്നെന്ന ആക്ഷേപം ശക്തമാകുന്നു. മുമ്പ് ഇരുന്ന പദവികളിൽ മിക്കവയിലും നടപടികളിൽ വീഴ്ചയുണ്ടായെന്നും അഴിമതി നടത്തിയെന്നും കണ്ടെത്തിയ ആർ. ലക്ഷ്മി എന്ന ഉദ്യോഗസ്ഥയെ ഇക്കഴിഞ്ഞ ജൂണിലാണ് മൂന്നാർ ഡിവിഷൻ വൈൽഡ് ലൈഫ് വാർഡനായി നിയമിച്ചത്.
ചട്ടങ്ങളും അധികാരപരിധിയും മറികടന്ന് കയ്യേറ്റക്കാർക്ക് അനുകൂലമായി റിപ്പോർട്ട് നൽകിയതാണെന്ന് വ്യക്തമായതോടെ ഇവർക്ക് എതിരെ ഉടൻ നടപടി ഉണ്ടായേക്കുമെന്ന സൂചനകളും പുറത്തുവരുന്നു. വൈൽഡ് ലൈഫ് വാർഡനെതിരെ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ബിജെപിയും. ബിജെപിയുടെ നേതൃത്വത്തിൽ വൈൽഡ്ലൈഫ് വാർഡന്റെ ഓഫീസിലേക്ക് നാളെ മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.
തെന്മല ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടും ബോട്ട് ഇടപാടുമായി ബന്ധപ്പെട്ടുമെല്ലാം ആരോപണം നേരിട്ട ഉദ്യോഗസ്ഥയെ മൂന്നാറിൽ നിയമിച്ചത് കയ്യേറ്റക്കാരെ സഹായിക്കാൻ ഉദ്ദേശിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ വേണ്ടി മാത്രമായിരുന്നു എന്ന ആരോപണമാണ് ഉയരുന്നത്. ആരോപണം ഉയർന്നതോടെ ഇക്കഴിഞ്ഞ ജനുവരിയിലാണ് ഇവരെ റാന്നി അസി. കൺസർവേറ്ററാക്കി മാറ്റയത്. എന്നാൽ അവിടെ ആറുമാസം തികയും മുമ്പുതന്നെ മൂന്നാറിലേക്ക് വീണ്ടും മാറ്റുകയായിരുന്നു.
മൂന്നാറിൽ മുമ്പ് നല്ല രീതിയിൽ പ്രവർത്തിക്കുകയും കയ്യേറ്റക്കാർക്ക് വേണ്ടി ഒരു നടപടിയും സ്വീകരിക്കാതിരിക്കുകയും ചെയ്ത വൈൽഡ് ലൈഫ് വാർഡൻ ജി പ്രസാദിനെ എറണാകുളത്തേക്ക് തട്ടിയാണ് പകരം ലക്ഷ്മിയെ ഇവിടെ നിയമിച്ചത്. ഇത് ഇഷ്ടക്കാർക്കുവേണ്ടി റിപ്പോർട്ട് തയ്യാറാക്കാൻ ഉദ്ദേശിച്ച് നടന്ന സർക്കാരിന്റെ നീക്കമായിരുന്നു എന്ന ആക്ഷേപമാണ് ഉയരുന്നത്.
കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മി ഇടുക്കി കളക്ടർക്ക് നൽകിയ റിപ്പോർട്ട് ചോർന്നതോടെയാണ് ഇക്കാര്യത്തിൽ അധികാരം മറികടന്ന് വാർഡൻ പ്രവർത്തിച്ചുവെന്ന ആക്ഷേപവും ഉയരുന്നത്.
ഈ റിപ്പോർട്ട് റിപ്പോർട്ട് വന്യമൃഗ സംരക്ഷണ നിയമത്തിന്റെ ലംഘനമാണ്. നിയമത്തിന്റെ 18ാം വകുപ്പ് പ്രകാരം ജൈവിക പ്രാധാന്യമെന്ന് തോന്നുന്ന ഏത് പ്രദേശവും സംരക്ഷിത പ്രദേശമാക്കാം. ഇങ്ങനെ ഏറ്റെടുക്കുന്ന വസ്തുവിൽ അവകാശികൾ ഉണ്ടാകുന്നത് സ്വാഭാവികം്. ഇത്തരം അവകാശികളുടെ വസ്തുവിവരങ്ങൾ വ്യക്തമായി പരിശോധിച്ച് അന്തിമ വിജ്ഞാപനം ഇറക്കാൻ വന്യമൃഗ സംരക്ഷണ നിയമം പത്തൊമ്പതാം വകുപ്പ് പ്രകാരം സെറ്റിൽമെന്റ് ഓഫീസർക്കാണ് അധികാരം.
അധികാരം മറികടന്ന് വാർഡൻ റിപ്പോർട്ട് നൽകിയത് ആർക്കുവേണ്ടി?
സംസ്ഥാന സർക്കാർ 2006ൽ പ്രഖ്യാപിച്ച കുറിഞ്ഞി ഉദ്യാനത്തിന്റെ അന്തിമ വിജ്ഞാപനത്തിനായി ദേവികുളം സബ്കളക്ടറെ നിർദ്ദേശിച്ചത് വന്യമൃഗ സംരക്ഷണ നിയമ പ്രകാരമാണ്. ഉദ്യാനത്തിന്റെ സെറ്റിൽമെന്റ് നടപടികൾ പൂർത്തിയാകുമ്പോൾ മാത്രമെ വന്യമൃഗ സംരക്ഷണ ഉദ്യോഗസ്ഥർക്ക് ഉദ്യാനത്തിന്റെ സംരക്ഷണ അധികാരം ലഭിക്കുകയുള്ളൂ. സെറ്റിൽമെന്റ് ഓഫീസർക്ക് സിവിൽ കോടതിയുടെ ചുമതലയുണ്ടെന്നിരിക്കെയാണ്, കുറിഞ്ഞി ഉദ്യാനത്തിൽ കൃഷിക്കാരുണ്ടെന്നും അവരുടെ വസ്തു സംരക്ഷിക്കണമെന്നുമാവശ്യപ്പെട്ട് സെറ്റിൽമെന്റ് ഓഫീസറെ മറികടന്ന് വൈൽഡ് ലൈഫ് വാർഡൻ കളക്ടർക്ക് റിപ്പോർട്ട് നൽകിയത്.
ചീഫ് വൈൽഡ് ലൈഫ് വാർഡന് ഇതിന്റെ കോപ്പി വച്ചുകൊണ്ടാണ് റിപ്പോർട്ട് എഴുതിയത്. കൃഷിക്കാരുടെ ആവശ്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതിന് പുറമെ സെറ്റിൽമെന്റ് ഓഫീസറുടെ മേൽ കളക്ടർ സമ്മർദ്ദം ചെലുത്തണമെന്നും ലക്ഷ്മി റിപ്പോർട്ടിൽ എഴുതിയിട്ടുണ്ട്. സെറ്റിൽമെന്റ് ഓഫീസറായ ദേവികുളം സബ്കളക്ടറെ സ്വാധീനിക്കാനുള്ള ശ്രമവും റിപ്പോർട്ടിലുണ്ടെന്ന് കണ്ടെത്തിയതോടെ ജോലിയിൽ ഗുരുതര വീഴ്ച വരുത്തിയ വിവാദ ഉദ്യോഗസ്ഥയ്ക്കെതിരെ വനംവകുപ്പ് നടപടി സ്വീകരിക്കേണ്ടിവരും. പ്രത്യേകിച്ചും കേന്ദ്രവും ഇക്കാര്യത്തിൽ അന്വേഷണം തുടങ്ങിയ സാഹചര്യത്തിൽ.
വന്യമൃഗ സംരക്ഷണ വാർഡൻ നിയമനം വന്യമൃഗങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണ്. ഇത് മറികടന്നാണ് വൈൽഡ് ലൈഫ് വാർഡൻ കൈയേറ്റക്കാരെ രക്ഷിക്കുന്ന റിപ്പോർട്ട് നൽകിയതെന്ന് പ്രകൃതിസംരക്ഷണ പ്രവർത്തകരും പരാതി നൽകിയിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമം 1972 26 എ-മൂന്ന് പ്രകാരം ഒരു ഉദ്യാനത്തിന്റെ അതിർത്തിമാറ്റാൻ സംസ്ഥാന സർക്കാരിന് കഴിയില്ല. ഇതിനായി നാഷണൽ വൈൽഡ് ലൈഫ് ബോർഡിന്റെ ശുപാർശ അത്യാവശ്യമാണ്. രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് ഉദ്യോഗസ്ഥ-ഭൂമാഫിയ കൂട്ടുകെട്ട് നടത്തുന്ന നീക്കങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് പരിസ്ഥിതി പ്രവർത്തകരും.
കൊട്ടാക്കമ്പൂരിലെ പട്ടികജാതിക്കാരുടെ ഭൂമി തട്ടിയെടുത്ത ഭൂമാഫിയയ്ക്കെതിരെയുള്ള റവന്യൂ നടപടി അട്ടിമറിക്കാൻ ചരടുവലിച്ചത് വനംവകുപ്പാണെന്ന ആക്ഷേപമാണ് വാർഡന്റെ റിപ്പോർട്ടോടെ ഉയർന്നത്. ഭൂമാഫിയ കൈവശപ്പെടുത്തിയ ആയിരം ഏക്കറിലേറെ ഭൂമി ഉദ്യാനത്തിന്റെ പരിധിയിൽ നിന്ന് പൂർണമായും ഒഴിവാക്കണമെന്നാണ് വൈൽഡ് ലൈഫ് വാർഡൻ ശുപാർശ ചെയ്തത്. ജനപ്രതിനിധികൾ ഉൾപ്പെടുന്ന കൊട്ടാക്കമ്പൂരിലെ ഭൂമാഫിയയെ സംരക്ഷിക്കാൻ കൃത്യമായ തിരക്കഥയാണ് തയ്യാറാക്കിയത്. ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയതിന് പിന്നാലെയാണ് വാർഡനെ കയ്യിലെടുത്ത് ഇത്തരമൊരു നീക്കം നടന്നത്. കൊട്ടാക്കമ്പൂർ വില്ലേജിലെ ബ്ലോക്ക് നമ്പർ 58ൽ ഉൾപ്പെടുന്ന 1983 ഹെക്ടറും, വട്ടവട വില്ലേജിലെ ബ്ലോക്ക് നമ്പർ 62ലെ 247 ഹെക്ടർ ഭൂമിയുമാണ് കുറിഞ്ഞി ഉദ്യാനത്തിന്റെ പരിധിയിൽപ്പെടുന്നത്.
ഇതിൽ 58ാം നമ്പർ ബ്ലോക്കിലെ പടിഞ്ഞാറ് അതിർത്തി പുനർനിർണയിക്കണമെന്നാണ് വൈൽഡ് ലൈഫ് വാർഡന്റെ ശുപാർശ. ഈ പ്രദേശത്താണ് ജോയ്സ് ജോർജ് എംപി, പെരുമ്പാവൂരിലെ സി.പി.എം കൗൺസിലർ ജോൺ ജേക്കബ് ഉൾപ്പെടെയുള്ളവർ കൈവശപ്പെടുത്തിയ ഭൂമിയുള്ളത്. ഭൂരിഭാഗവും തരിശിട്ട ഭൂമിയിൽ താമസക്കാരും ഇല്ല. എന്നാൽ ഇവിടെ കൃഷിയിടങ്ങളുണ്ടെന്നാണ് വൈൽഡ് ലൈഫ് വാർഡന്റെ കണ്ടെത്തൽ. രണ്ട് ബ്ലോക്കുകളിലും വനംവകുപ്പ് വർഷാവർഷം ഫയർലൈൻ സ്ഥാപിക്കുന്നുണ്ടെങ്കിലും ഇത് അതിർത്തിയായി കണക്കാനാകില്ലെന്നും റിപ്പോർട്ടിലുണ്ട്.
ഈ റിപ്പോർട്ട് അതേപടി അംഗീകരിച്ചാണ് കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണയിക്കാനുള്ള നീക്കം സർക്കാർ തുടങ്ങിയത്. ഇതോടെ പഴയ വാർഡനെ മാറ്റി ലക്ഷ്മിയെ ഇവിടെ വാർഡനാക്കിയതിന് പിന്നിലും സർക്കാരിന്റെ താൽപര്യങ്ങളാണെന്ന ആക്ഷേപം ശക്തമാവുകയായിരുന്നു. കുറിഞ്ഞി സങ്കേതം പൂർണമായി വിലയിരുത്തണമെങ്കിൽ വർഷങ്ങൾ വേണ്ടിവരും. എന്നാൽ പുതിയ വാർഡൻ ചുമതലയേറ്റ് മാസങ്ങൾക്കകം ഇതിൽ കൃഷിഭൂമി ഉണ്ടെന്ന റിപ്പോർട്ട് നൽകിയത് എങ്ങനെയെന്ന ചോദ്യവും ഉയരുന്നു.
മുമ്പും ലക്ഷ്മിക്കെതിരെ നിരവധി ആരോപണങ്ങൾ
വനംവകുപ്പിന്റെ സംരക്ഷിത കേന്ദ്രങ്ങളിലേക്ക് ബോട്ടു വാങ്ങിയതിന്റെ പേരിൽ കോടികളുടെ കൊള്ള നടന്നുവെന്ന് ബോധ്യമായതോടെ ഇതിൽ ആരോപണം നേരിട്ട ഉദ്യോഗസ്ഥയാണ് ലക്ഷ്മി. നിർമ്മിക്കാത്ത ബോട്ട് തെന്മലയിൽ ലഭിച്ചതായി ഇവർ സാക്ഷ്യപത്യം നൽകി. ഇത് വിവാദമായതോടെ തനിക്ക് അബദ്ധം പറ്റിയതാണെന്ന് കാണിച്ച്് റാന്നി അസിസ്റ്റന്റ് കൺസർവേറ്ററായിരിക്കെ ലക്ഷ്മി കത്തുനൽകി. വനംവകുപ്പിന് നാലു കോടിയോളം രൂപയുടെ നഷ്ടംവരുത്തിയ കമ്പനിക്ക് ചട്ടങ്ങൾ ലംഘിച്ചാണ് ബോട്ടു നിർമ്മാണ കരാർ നൽകിയത്. എന്നാൽ രേഖകൾ പിടിക്കപ്പെടും എന്നായപ്പോൾ തനിക്ക് പറ്റിയത് അബദ്ധമാണെന്ന് വ്യക്തമാക്കി കത്തുനൽകി തടിയൂരാൻ ആയിരുന്നു ശ്രമം.
വനംവകുപ്പന്റെ നെയ്യാർ, തെന്മല സംരക്ഷിത കേന്ദ്രങ്ങളിലേക്ക് സവാരി ബോട്ടുകൾ വാങ്ങിയതിലാണ് വൻ അഴിമതി നടന്നത്. ഇതിനായി നൽകിയ പണം സ്വകാര്യ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ച് പണംതട്ടിയെന്ന ആക്ഷേപവും ഉയർന്നിരുന്നു. ഇത്തരത്തിൽ പരാതികളും അന്വേഷണവും നേരിടുന്ന ഉദ്യോഗസ്ഥയെ മൂന്നാറിൽ നിയമിച്ചത് കയ്യേറ്റക്കാരെ രക്ഷിക്കുന്ന രീതിയിൽ രീതിയിൽ റിപ്പോർട്ട് ഉണ്ടാക്കിക്കാൻ ആണെന്ന ആക്ഷേപമാണ് ഉയരുന്നത്.
തൃശൂർ ഫോറസ്ട്രി കോളേജിൽ എംഎസ്സി പഠനത്തിന് ശേഷം 2003ൽ സർവീസിൽ കയറിയ ഉദ്യോഗസ്ഥാണ് ലക്ഷ്മി. തുടർന്ന് അഗസ്ത്യവനം, കോന്നി, പറമ്പിക്കുളം എന്നിവിടങ്ങളിലും പ്രവർത്തിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂൺ 12ന് ഇവർ മൂന്നാറിൽ ചുമതലയേറ്റതും വിവാദമായിരുന്നു. നിലവിലെ വാർഡൻ സ്ഥാനമൊഴിയുന്നതിന് മുമ്പേ ഓഫീസ് ബലമായി പൂട്ടുതുറന്ന് കയറി സ്ഥാനമേറ്റെന്ന ആക്ഷേപമാണ് ഉയർന്നത്. ഇതും വലിയ ചർച്ചയായി.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്