സേലത്തെത്തിയ ഹാദിയ കോളേജിൽ എത്തുമ്പോൾ വീണ്ടും അഖിലയായി മാറും! ഷെഫിൻ ജഹാന് ഹാദിയയെ കാണാൻ അനുവദിക്കില്ലെന്ന് ശിവരാജ് കോളേജ് പ്രിൻസിപ്പൽ; സന്ദർശിക്കാനുള്ള അനുമതി പിതാവിന് മാത്രമെന്നും പ്രൊഫ. കണ്ണൻ; ഷെഫിൻ സന്ദർശിക്കാൻ ശ്രമിച്ചാൽ നിയമപരാമായി നേരിടുമെന്ന് പിതാവ് അശോകനും; കോളേജ് കാമ്പസിലും ഹോസ്റ്റലിലും മുഴുവൻ സമയവും പൂർണ്ണസുരക്ഷ ഒരുക്കുമെന്ന് സേലം പൊലീസും
മറുനാടൻ മലയാളി ബ്യൂറോ
സേലം: സേലത്തെ കോളേജിൽ ചേർത്ത് വീണ്ടും പഠനം തുടരാനുള്ള അനുമതി സുപ്രീംകോടതിയിൽ നിന്നും ലഭിച്ചതോടെ ഹാദിയ അതിനുള്ള തയ്യാറെടുപ്പിലാണ്. കോയമ്പത്തൂരിൽ വിമാനമിറങ്ങിയ ഹാദിയ സേലത്തെ എത്തിക്കഴിഞ്ഞു. കോളേജിലെ ഹോസ്റ്റലിലാണ് ഹാദിയയെ എത്തിക്കുന്നത്. വൻ സുരക്ഷായാണ് തമിഴ്നാട് പൊലീസ് ഹാദിയക്കായി ഒരുക്കിയിരിക്കുന്നത്. കേരളാ പൊലീസാണ് സേലത്ത് ഹാദിയക്ക് അഡ്മിഷൻ ഒരുക്കുന്നത് വരെയുള്ള കാര്യങ്ങൾ നോക്കുന്നത്. അതിന് ശേഷം സുരക്ഷാ ചുമതല വഹിക്കേണ്ടത് സേലം പൊലീസ് തന്നെയാണ്. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി വരികയാണ്. സുപ്രീം കോടതി വിധിയിൽ ഹാദിയയെ ആർക്കൊക്കെ കാണാൻ സാധിക്കുമെന്ന് തെളിച്ചു പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഈ പ്രശ്നം സേലം പൊലീസിനും തലവേദന സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ഹാദിയെ സന്ദർശിക്കാനുള്ള അനുമതി പിതാവ് അശോകന് മാത്രമാണെന്ന് ഹാദിയ പഠിക്കുന്ന സേലം ശിവരാജ് ഹോമിയോപ്പതി കോളജ് പ്രിൻസിപ്പാൾ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. മറ്റുള്ളവർക്ക് അനുമതി നൽകുന്നത് കോടതിവിധി വിശദമായി പഠിച്ചതിന് ശേഷം മാത്രമാണെന്നും പ്രിൻസിപ്പാൾ കണ്ണൻ വ്യക്തമാക്കി. കോളജ് രേഖകളിൽ ഹാദിയ ഇപ്പോഴും അഖിലയാണെന്നും ഹാദിയയെ കോളജിൽ ചേർത്തത് അച്ഛനാണെന്നും പ്രിൻസിപ്പാൾ പറഞ്ഞു. ഹാദിയ എത്തിയതിന് ശേഷം മാത്രമേ കോഴ്സ് തുടങ്ങുന്ന നടപടികൾ ആരംഭിക്കൂ എന്നും അദ്ദേഹം അറിയിച്ചു.
ചുരുക്കത്തിൽ സേലത്തെ കാമ്പസിൽ പഠനം തുടരുമ്പോൾ ഹാദിയ വീണ്ടും അഖിലായായി മാറും. രേഖകളിൽ അഖില എന്നു തന്നെയാണ് ഇപ്പോഴും ഹാദിയയുടെ പേര്. അതുകൊണ്ട് തന്നെ പഠനം പൂർത്തിയാക്കുന്നത് വരെ രേഖകളിൽ അഖില തന്നെയാകും ഹാദിയ. എന്നാൽ, സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം മതത്തെ സ്വീകരിച്ച് അവർക്ക് മതചര്യ തുടർന്നു കൊണ്ടുപോകുന്നതിൽ യാതൊരു പ്രശ്നവും ഇല്ലെന്നതും ശ്രദ്ധേയാണ്. എന്നാൽ, ഹാദിയക്ക് നൽകുന്നത് കനത്ത പൊലീസ് സുരക്ഷ തന്നെയാകും. അതുകൊണ്ട് തന്നെ മറ്റ് വിദ്യാർത്ഥികൾക്ക് അതൊരു പ്രശ്നമാകുമോ എന്നതിലും കോളേജ് അധികൃതർക്ക് ആശങ്കയുണ്ട്.
പതിനഞ്ചംഗ പൊലീസ് സംഘമാണ് ഹാദിയയുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെടുക എന്നാണ് പുറത്തു വരുന്ന വിവരം. കോളജിലും ഹോസ്റ്റലിലും മുഴുവൻ സമയ പൊലീസ് സുരക്ഷയിലും നിരീക്ഷണത്തിലുമാകും ഹാദിയ. ഹാദിയക്ക് സുപ്രീം കോടതി നിർദ്ദേശപ്രകാരമുള്ള സുരക്ഷ ഒരുക്കുമെന്നാണ് തമിഴ്നാട് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ സുബ്ബലക്ഷ്മി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കോടതിയിൽ ഉണ്ടായത് ഹാദിയക്ക് അനുകൂലമായ പരാമർശമാണെന്നും ഹാദിയയെ സേലത്തുപോയി കാണുമെന്നുമാണ് ഷെഫിൻ ജഹാൻ പറയുന്നത്.
ഹാദിയയെ കാണരുതെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല. വൈകാതെ തങ്ങൾക്ക് ഒരുമിച്ചു ജീവിക്കാനാകുമെന്നും ഷെഫിൻ ജഹാൻ പറഞ്ഞു. കരിപ്പൂർ വിമാനത്തവളത്തിലെത്തിയ ഷെഫിൻ ജഹാൻ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിലേക്ക് പോകുന്നതിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോൾ ഹാദിയ നടത്തിയ പ്രതികരണത്തിൽ സന്തോഷമുണ്ടെന്ന് ഷെഫിൻ പറഞ്ഞിരുന്നു. ഹാദിയയും ഒരുമിക്കുമെന്നും തന്നെയാണ് പ്രതീക്ഷയെന്നും അതിനാണ് പ്രാർത്ഥനയെന്നും ഷെഫിൻ കൂട്ടിച്ചേർത്തു. തനിക്ക് യാതൊരു തരത്തിലുള്ള സുരക്ഷാ ഭീഷണിയുമില്ലെന്നും ഷെഫിൻ പറഞ്ഞു.
എന്നാൽ, കോളേജിൽ ഷെഫിൻ ഹാദിയയെ സന്ദർശിച്ചാൽ അതിന് നിയമപരമായി നേരിടുമെന്നാണ് പിതാവ് അശോകൻ പറഞ്ഞത്. താൻ സേലത്തേക്ക പോകുന്ന കാര്യം തൽക്കാലം ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഷെഫിൻ ജഹാൻ തീവ്രവാദിയാണോ എന്ന് പരിശോധിക്കേണ്ടത് കോടതിയാണെന്നും അശോകൻ മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ ഭർത്താവ് ശഫീൻ ജഹാനെ കാണണമെന്ന മുൻ നിലപാട് ആവർത്തിരക്കുകയാണ് ഹാദിയ ചെയ്തത്. സേലത്ത് വെച്ച് ഭർത്താവിനെ കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഹാദിയ പറഞ്ഞു. ഇഷ്ടമുള്ള സുഹൃത്തുകളെ കാണാനും സ്ഥലങ്ങളിൽ പോകാനും സുപ്രീംകോടതി അനുവദിച്ചിട്ടുണ്ട്. പഠനം പുനരാരംഭിക്കാൻ കോടതി അനുവദിച്ചതിൽ സന്തോഷമുണ്ടെന്നും ഹാദിയ പറഞ്ഞു.
ഇന്ന് ഉച്ചക്ക് 11 മണിയോടെയാണ് മെഡിക്കൽ പഠനം പുനരാരംഭിക്കുന്നതിനായി ഹാദിയ സേലത്തെ ബി.എച്ച്.എം.എസ് കോളജിലേക്ക് പുറപ്പെട്ടത്. കേരളാ ഹൗസിൽ നിന്ന് പൊലീസ് സുരക്ഷയിൽ പ്രത്യേക കാറിലാണ് ന്യൂഡൽഹി വിമാനത്താവളത്തിലേക്ക് സംഘമെത്തി. ഇവിടെ നിന്നും 1.20നുള്ള ഇൻഡിഗോ വിമാനത്തിലാണ് ഹാദിയ കോയമ്പത്തൂരിൽ എത്തിയത്. ഇവിടെ നിന്നും റോഡ് മാർഗ്ഗം കോളേജിൽ എത്തുകയായിരുന്നു. ഹാദിയയുടെ യാത്രക്കുള്ള നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കേരളാ ഹൗസ് അധികൃതർക്ക് നിർദ്ദേശം ലഭിച്ചിരുന്നു. ഇതേതുടർന്നാണ് യാത്രാ വേഗത്തിലാക്കിയത്.
ഇന്നലെ കോളേജിൽ ഷെഫിൻ ജഹാനും ഹാദിയയും ഉണ്ടായിരുന്നെങ്കിലും ഇരുവർക്കും നേരിൽ കാണാൻ സാധിച്ചിരുന്നില്ല. ഭർത്താവിനൊപ്പം ജീവിക്കണമെന്നും ഭർത്താവ് ചെലവിന് നൽകിയാൽ മതിയെന്നും ഭർത്താവ് തന്നെ രക്ഷിതാവായാൽ മതിയെന്നും ഹാദിയ സുപ്രീംകോടതിക്ക് മുമ്പാകെ ആവർത്തിച്ച് ആവശ്യപ്പെടുന്നത് സന്ദർശക ഗാലറിയുടെ കൈവരി പിടിച്ച് ശഫിൻ കാണുന്നുണ്ടായിരുന്നു. പക്ഷേ, ഹാദിയ അത് കണ്ടില്ല. വാദം കഴിഞ്ഞ് തിരിച്ചുകൊണ്ടുപോകുമ്പോഴും ഇരുവരും നേരിട്ടു കാണാനുള്ള അവസരം ലഭിച്ചിരുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍