ഡൽഹിയിലെ പുക അനന്തപുരിക്ക് ആശ്വാസം! ഐപിഎല്ലിൽ ഡൽഹി ഡെയർ ഡെവിൾസിന്റെ ഹോം ഗ്രൗണ്ടായി കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയം മാറിയേക്കും; വിഷപ്പുകയിൽ ലങ്കൻ താരങ്ങൾ തളർന്ന് വീണതോടെ ഫിറോഷാ കോട്ലയെ തേടി വിലക്ക് വന്നേക്കും; കുട്ടി ക്രിക്കറ്റിൽ രാത്രിമത്സരങ്ങൾ രാജ്യ തലസ്ഥാനത്ത് അസാധ്യമെന്ന് വിദഗ്ദ്ധർ; തിരുവനന്തപുരത്ത് ഐപിഎൽ എത്തിക്കാൻ കരുക്കൾ നീക്കി കെസിഎ; സഞ്ജുവിന്റെ മോഹം സഫലമാകുമോ?
അരുൺ ജയകുമാർ
തിരുവനന്തപുരം: കേരളത്തിന്റെ ക്രിക്കറ്റ് പ്രതീക്ഷയാണ് സഞ്ജു വി സാംസൺ. ഐപിഎല്ലിൽ തിരുവനന്തപുരത്ത് പാഡ് അണിയുകയെന്നതാണ് സഞ്ജുവിന്റെ മോഹം. തന്റെ ടീമായ ഡൽഹി ഡെയർ ഡെവിൾസിനോട് ഇക്കാര്യം സൂചിപ്പിക്കുമെന്ന് സഞ്ജു വ്യക്തമാക്കുകയും ചെയ്തിരുന്നു. ട്വന്റി ട്വന്റിയിൽ അരങ്ങേറ്റം അതിഗംഭീരമാക്കിയിരുന്നു സഞ്ജുവിനെ പോലെ തിരുവനന്തപുത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയവും. ഇന്ത്യാ-ന്യൂസിലണ്ട് കളികാണാൻ മഴയത്തും ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്. സ്റ്റേഡിയത്തിലെ സംവിധാനങ്ങൾ അതിഗംഭീരം. കോലിയുടെ പ്രശംസയിൽ കാര്യവട്ടത്തിന്റെ മഹിമ ക്രിക്കറ്റ് ലോകമാകെ ചർച്ചയായി. ഇത് ഗുണകരാമാക്കാനാണ് കെസിഎയുടെ ശ്രമം.
ഡൽഹി ഫിറോസ് ഷാ കോട്ലാ മൈതാനത്തിൽ ഇപ്പോൾ നടക്കുന്ന ഇന്ത്യാ-ശ്രീലങ്ക ടെസ്റ്റ് മത്സരം ഉപേക്ഷിക്കണമെന്ന വാദം ശക്തിയായികൊണ്ടിരിക്കുന്നതിനിടെ ഡൽഹിയിൽ അന്താരാഷ്ട്ര മത്സരങ്ങൾക്ക് എല്ലാം തന്നെ വിലക്ക് വന്നേക്കുമെന്ന് സൂചന. മലിനീകരണ തോത് ക്രമാതീതമായി വർധിച്ച് ശ്വാസ കോശത്തിന് അപകടകരമായ അണുക്കൾ ബാധിക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്. ഇത്രയും പ്രശ്നങ്ങളുള്ള സ്ഥലത്ത് അന്താരാഷ്ട്ര മത്സരം സംഘടിപ്പിച്ച ബിസിസിഐക്കെതിരെ ഫിഫ ഉൾപ്പടെയുള്ള സംഘടനകൾ രംഗതെത്തിക്കഴിഞ്ഞു. മത്സരത്തിനിടയിൽ മാസ്ക് ധരിച്ച് കളിക്കേണ്ടി വന്ന ശ്രീലങ്കൻ താരങ്ങളിൽ പലരും ഇന്ന് ഗ്രൗണ്ടിൽ ശർദ്ദിക്കുന്ന അവസ്ഥയിലേക്കെത്തിയതോടെ പണി പാളുമെന്ന് ബിസിസിഐ തിരിച്ചറിഞ്ഞ് കഴിഞ്ഞു. ഈ സാഹചര്യമാണ് തിരുവനന്തപുരത്തെ ഗ്രൗണ്ടിനെ വീണ്ടും ചർച്ചകളിലെത്തിക്കുന്നത്.
ഡൽഹിയിലെ കാലാവസ്ഥയിൽ കളിക്കാനാകാതെ ആദ്യ ഇന്നിങ്ങസിൽ ലങ്കൻ താരങ്ങൾ ഫീൽഡ് ചെയ്യാതെ മടങ്ങിയത് വിവാദമായിരുന്നു. രാജ്യതലസ്ഥാനമായ ഡൽഹിയിലെ മലിനീകരണത്തന്റെ ഉയർന്ന തോത് ഇതുവരെ ഇന്ത്യയ്ക്കുള്ളിൽ ചർച്ച ചെയ്യുന്ന പ്രശ്നം മാത്രം ആയിരുന്നെങ്കിൽ ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് മത്സരം നടന്നതോടെ അതിന് ആഗോള ശ്രദ്ധ തന്നെ കൈവരിച്ചിരിക്കുകയാണ്. 140 വർഷത്തെ ചരിത്രത്തിലാദ്യമായി ക്രിക്കറ്റ് താരങ്ങൾ മുഖംമൂടി അണിഞ്ഞിറങ്ങിയതാണ് ഇതിന് ആഗോള ശ്രദ്ധ പിടിച്ചുപറ്റുന്നത്. ടൂറിസം ഭൂപടത്തിൽ ഇതോടെ ഡൽഹിയുടേയും ഇന്ത്യയുടേയും സ്ഥാനം തന്നെ ഒരുപക്ഷെ പരുങ്ങലിലായേക്കും. പുകമഞ്ഞും മലിനീകരണവും ഡൽഹിയിൽ ക്രിക്കറ്റ് അസാധ്യമാക്കിയിരിക്കുകയാണെന്നാണ് ഒരു വിഭാഗം ലങ്കൻ കാണികളുടെ അഭിപ്രായം.
ഐഎസിസിക്കടക്കം ഇത്തരം പരാതികൾ ലഭിച്ചിട്ടുള്ളതായാണ് സൂചന. ഇക്കാര്യത്തിൽ ലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ നിലപാട് എന്തെന്ന് വ്യക്തമല്ല. രണ്ടാം ദിവസം പുകമഞ്ഞ് കാരണം 26 മിനിറ്റാണ് കളി മുടങ്ങിയത്. രണ്ടു ലങ്കൻ താരങ്ങൾ കളിക്കിടെ മൈതാനം വിട്ടുപോയി. 123ാം ഓവറിൽ മൂന്നു പന്തെറിഞ്ഞതിനുശേഷം പേസർ ലഹിരു ഗമാജെ ബോളിങ് നിർത്തി. തുടർന്ന് ലങ്കൻ ക്യാപ്റ്റൻ അമ്പയറെ സമീപിച്ചതോടെ കളി നിർത്തിവച്ചു. 125ാം ഓവറിൽ വീണ്ടും പന്തെറിയാനെത്തിയ ഗമാജെ അശ്വിന്റെ വിക്കറ്റുനേടിയശേഷം ഓവർ പൂർത്തിയാക്കാതെ ഗ്രൗണ്ട് വിട്ടുപോയി. പിന്നാലെ പേസർ സുരംഗ ലക്മലും മടങ്ങി. പകരക്കാരെ ഇറക്കാത്തതിനു കാരണം തിരക്കിയ അംപയർക്കു മുൻപിൽ ലങ്കൻ താരങ്ങൾ ഫീൽഡ് ചെയ്യാനാകുന്നില്ലെന്ന നിലപാട് അറിയിക്കുകയായിരുന്നു.
ഇത്തരമൊരു ഗ്രൗണ്ടിൽ ഐപിഎൽ മത്സരങ്ങൾ എങ്ങനെ നടക്കുമെന്നാണ് ഉയരുന്ന ചോദ്യം. രാത്രിയിലെ കുട്ടിക്രിക്കറ്റിന് പുകമഞ്ഞ് വലിയ ഭീഷണിയാകും. ഡൽഹിയിലെ അന്തരീക്ഷത്തിൽ പൊടിപടലങ്ങളുടെ നിരക്ക് ഇന്നലെ കൂടുതലായിരുന്നെന്നാണു റിപ്പോർട്ട്. ശ്വാസകോശത്തെ മാരകമായി ബാധിക്കുന്ന പാർട്ടിക്കുലേറ്റ് മാറ്ററുകളുടെ അളവിൽ വർധനയുണ്ടായി.സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോണ്മെന്റ് (സിഎസ്ഇ) എന്ന സംഘടന നടത്തിയ പരിശോധനകളിൽ ഫിറോസ്ഷാ കോട്ല പരിസരത്ത് രാവിലെയും വൈകുന്നേരവും വായുശുദ്ധി അത്യാപൽക്കരമെന്ന പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. ദീർഘനേരം ഈ വായു ശ്വസിച്ചാൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കു കാരണമായേക്കാമെന്നും സിഎസ്ഇയുടെ പ്രസ്താവനയിൽ പറയുന്നു. ഇതെല്ലാം ക്രിക്കറ്റ് ലോകത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.
കായിക മത്സരങ്ങൾ ആരോഗ്യം സംരക്ഷിക്കാനുള്ളതാണെന്നും ആരോഗ്യം നശിപ്പിക്കാനുള്ളതല്ലെന്നും കാലാവസ്ഥ കണക്കിലെടുത്താണ് അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ പോലും നേരത്തെയാക്കി നിശ്ചയിച്ചതെന്ന് 17 ലോകകപ്പ ഡയറക്ടർ ഹാവിയർ സിപ്പി പറഞ്ഞിരുന്നു. മുൻപ് ശ്രീലങ്കയ്ക്കെതിരെ പിച്ചിന് നിലവാരമില്ലാതിരുന്നതിന്റെ പേരിൽ നീണ്ട കാലം വിലക്ക് നേരിട്ട കഥയും പറയാനുണ്ട് ഡൽഹി മൈതാനത്തിന്. ഇപ്പോൾ നടക്കുന്ന മത്സരം ഉപേക്ഷിച്ചില്ലെങ്കിൽ പോലും ഭാവിയിൽ ഡൽഹിക്ക് മത്സരങ്ങൾ അനുവദിക്കുന്നതിന് തടസ്സങ്ങളുണ്ടായേക്കും. ഐപിഎൽ സീസൺ തുടങ്ങാനിരിക്കെ ഇത് ഡൽഹിക്ക് വലിയ തിരിച്ചടിയാണ്.
ഡൽഹിയിലെ മത്സരങ്ങൾ മറ്റ് വേദിയിലേക്ക് മാറ്റേണ്ടി വരും. രാജ്യാന്തര താരങ്ങൾ ഉൾപ്പടെ കളിക്കുന്ന ഐപിഎല്ലിൽ താരങ്ങളുടെ ആരോഗ്യ പ്രശ്നമുണ്ടാകുന്ന സ്ഥിതിയിലേക്ക് പോകാൻ അനുവദിക്കില്ല. ഈ മാസം ചേരുന്ന ഐപിഎൽ ടീം ഉടമകളുടെ യോഗത്തിലും വിഷയം ചർച്ചയാകും. മറ്റൊരു വേദി എന്നതാണ് പകരം വരുന്ന തീരുമാനമെങ്കിൽ തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിന് നറുക്ക് വീണേക്കും. ഡൽഹി ടീമിൽ മലയാളിതാരം സഞ്ജു സാംസൺ ഉൾപ്പടെ കളിക്കുന്നതിനാൽ ടീമിന് തദ്ദേശിയരുടെ പിന്തുണയും ലഭിക്കും. ഒന്നോ രണ്ടോ മലയാളി താരങ്ങളെ കൂടി ടീമിലെടുത്താൽ ഡൽഹി ബ്രാൻഡിന് കേരളത്തിലും ആരാധകരെ സജീവമാക്കാം. ഡൽഹിയുടെ പരിശീലകൻ രാഹുൽ ദ്രാവിഡാണ്. ദ്രാവിഡിനും കേരളത്തിൽ ആരാധകർ ഏറെയാണ്. ഇതിനൊപ്പം കാണികൾ ആവേശത്തോടെ ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തും. ഇതെല്ലാം ഡൽഹിയുടെ വരുമാന സാധ്യതകളും കൂട്ടും.
കഴിഞ്ഞ മാസം 7ന് ന്യൂസിലാൻഡിനെതിരായ ട്വന്റി ട്വന്റി മത്സരം നടക്കേണ്ട ദിവസം കനത്ത മഴ പെയ്തിട്ടും മത്സരം നടത്താനായതിലൂടെ സ്റ്റേഡിയം രാജ്യം മുവുവൻ പ്രശസ്തി നേടിയിരുന്നു. നാല് മണിക്കൂറോളം കനത്ത മഴ പെയ്തിട്ടും ഒരു കാണി പോലും സ്റ്റേഡിയം വട്ട് പോകാതിരുന്നതും ഏറെ പ്രശംസ പിടിച്ച് പറ്റിയിരുന്നു. ഈ കാണികളെ കണ്ടിട്ടും സ്റ്റേഡിയം കണ്ടിട്ടും തനിക്ക് അത്ഭുതം തോന്നുന്നുവെന്ന് സാക്ഷാൽ വിരാട് കോലി തന്നെ പ്രശംസിച്ച മൈതാനത്തിലേക്ക് ഐപിഎൽ മത്സരങ്ങൾ വന്നേക്കുമെന്ന് തന്നെയാണ് കെസിഎ ഭാരവാഹികളും മറുനാടനോട് പറഞ്ഞത്. ഡൽഹി ഡെയർ ഡെവിൾസിനെ കേരളത്തിലേക്ക് അടുപ്പിക്കാനാണ് നീക്കം. നേരത്തെ കേരളത്തിന് സ്വന്തമായുണ്ടായിരുന്ന കൊച്ചിൻ ടസ്കേഴ്സ് വിവാദങ്ങളിൽ പെട്ട് ഇല്ലാതാവുകയായിരുന്നു. അതിന് ശേഷം വീണ്ടും ഐപിഎൽ ആവേശം കേരളത്തിൽ നിറയ്ക്കാനുള്ള സാധ്യതകളാണ് ഡൽഹി ഡെയർഡെവിൾസിലൂടെ കെസിഎ ശ്രമിക്കുന്നത്. ഇത് നടന്നാൽ സഞ്ജുവിന് സ്വന്തം ആരാധകർക്ക് മുന്നിൽ കളിക്കാനാകും.
ഡൽഹിയിലെ കാലാവസ്ഥ പ്രശ്നങ്ങളെ കുറിച്ചോ വേദി മാറ്റത്തെക്കുറിച്ചോ പറയാൻ തങ്ങൾക്ക് കഴിയില്ല. ഈ വർഷത്തെ ഐപിഎൽ മത്സരങ്ങളിൽ ഏതെങ്കിലും ടീമുകളുടെ മത്സരത്തിന് അനുമതി ചോദിച്ച് നേരത്തെ കെസിഎ ബിസിസിഐയെ സമീപിച്ചിരുന്നു.ഏകദിന വേദിയാക്കുന്നതുൾപ്പടെ ബിസിസിഐ പരിഗണനിലുമുണ്ട്. രാജ്യത്ത് ഇന്നുള്ള ഏറ്റവും മികച്ച സ്റ്റേഡിയത്തിലേക്ക് ഒരു മത്സരമെങ്കിലും നടത്തണമെന്ന് ടീം മാനേജ്മെന്റിനോട് ആവശ്യപ്പെടുമെന്ന് സഞ്ജു സാംസണും പറഞ്ഞിരുന്നു. എന്തായാലും തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വീണ്ടും ക്രിക്കറ്റ് ആരവങ്ങൾ ഉയരുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.
Stories you may Like
- കൊച്ചിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയവും പാരിസ്ഥിതിക ചർച്ചകളിൽ കുടുങ്ങാൻ സാധ്യത
- ഏകദിന ലോകകപ്പ് ഒക്ടോബർ 5 മുതൽ, ആകെ പത്ത് വേദികൾ, മത്സരക്രമം പ്രഖ്യാപിച്ചു
- ജയം തുടരാൻ സൂര്യകുമാറും സംഘവും; ഒപ്പമെത്താൻ ഓസിസ്
- കാര്യവട്ടം ഗ്രീൻഫീൽഡിലെ കൂട്ടായ്മ കൊച്ചിയിലെ ഹരിതശോഭ നശിപ്പിക്കാൻ!
- ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗ്യചിഹ്നം പുറത്തിറക്കി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്