മുൻ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് അവിവാഹിതനൊപ്പം കൂടി; കാമുകനെ അടിച്ചു വീഴ്ത്തുന്നത് കണ്ടു ഒച്ചവച്ച കാമുകിയുടെ വായിൽ തുണി തിരുകി കൊന്നു കളയുമെന്ന് ഭീഷണി; മഹാരാഷ്ട്രയിൽ കഞ്ചാവ് കൃഷിക്ക് പോയെന്ന് പ്രചരിപ്പിച്ച് കൊലപാതകം ഒളിപ്പിച്ചു; ബാബുവിനെ രാജാപ്പാറമെട്ട് കൊക്കയിൽ കൊന്ന് തള്ളിയ കള്ളക്കളി പൊലീസ് പൊളിച്ചത് ഇങ്ങനെ: എമിലി മുഖ്യ സാക്ഷിയാകും
അടിമാലി: മൊബൈൽ ഫോൺ മോഷണവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്ന സ്ത്രീ സാക്ഷിയെന്ന് പൊലീസ്. രണ്ടു പ്രതികളെ റിമാൻഡ് ചെയ്തു. ശാന്തൻപാറ തൊട്ടിക്കാനം വാഴയിൽ രാജന്റെ മകൻ രാജീവി (32) നെ കൊലപ്പെടുത്തി തമിഴ്നാട് അതിർത്തിയായ രാജാപ്പാറമെട്ടിലെ കൊക്കയിൽ തള്ളിയ കേസിൽ അറസ്റ്റിലായ തന്നെ മാങ്ങാത്തൊട്ടി വാഴാട്ട് ഗോപി (42), തൊട്ടിക്കാനം വാക്കോട്ടിൽ ബാബു (43) എന്നിവരെയാണ് നെടുംകണ്ടം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ചൊവ്വാഴ്ച വൈകുന്നേരത്തോടെ റിമാൻഡ് ചെയ്തത്.
കൊല്ലപ്പെട്ട രാജീവിന്റെ സുഹൃത്തുക്കളാണ് റിമാൻഡിലായ പ്രതികൾ. ഏതാനും നാളുകളായി ബാബുവിനൊപ്പം താമസിച്ചു വന്നിരുന്ന എമിലിയെന്ന സ്ത്രീയെയും സംഭവത്തിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും കൊലപാതകം നേരിൽ കണ്ടയാളെന്ന നിലയിൽ കേസിലെ പ്രധാന സാക്ഷിയാക്കിയിട്ടുള്ളതായി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ അറിയിച്ചു. അവിവാഹിതനായ രാജീവ് ബാബുവിനൊപ്പമാണ് ഗോപിയുടെ കൃഷിയിടത്തിൽ ജോലി ചെയ്തിരുന്നത്. രാജീവിന്റെ മൊബൈൽ ഫോൺ എമിലിയും ബാബുവും ചേർന്ന് മോഷ്ടിച്ചുവെന്നാരോപിച്ചുണ്ടായ വഴക്കിനെ തുടർന്ന് രാജീവ് തല്ലിയതാണ് കൊലപാതകത്തിൽ കലാശിച്ചത്.
കഴിഞ്ഞ ജൂലൈ മാസം പത്തിന് വൈകിട്ട് ആറുമണിയോടെ ബാബുവും ഭൂഉടമയായ ഗോപിയും ചേർന്ന് തൂമ്പ ഉപയോഗിച്ച് അടിച്ചു വീഴ്ത്തി രാജീവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് പടുതയിൽ പൊതിഞ്ഞ് ഗോപിയുടെ ജീപ്പിൽ കയറ്റി പതിനഞ്ചുകിലോമീറ്ററോളം അകലെയുള്ള രാജാപ്പാറമെട്ട് കൊക്കയിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം കണ്ടെത്താനാകില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു പ്രതികൾ. സംഭവത്തിന് ദൃക്സാക്ഷിയായ എമിലിയെ സംഭവം പുറത്തുപറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണി മുഴക്കിയിരുന്നതായും പൊലീസ് പറഞ്ഞു.
സംഭവത്തെ തുടർന്ന് ഭയന്നുപോയ എമിലി ഇവരിൽ നിന്നും അകന്ന് സഹോദരനൊപ്പം ആനയിറങ്ങൽ ഭാഗത്ത് താമസിച്ചു വരികയായിരുന്നു. ജൂലൈ പത്തിന് നെടുംകണ്ടം കോടതിയിൽ കേസുമായി ബന്ധപ്പെട്ട് പോയ രാജീവ് തിരിച്ചെത്തിയില്ലെന്നു കാണിച്ച് ജൂലൈ 18-ന് മാതാവ് ശാന്തൻപാറ പൊലീസിൽ പരാതി നൽകിയിരുന്നു. ആദ്യഘട്ടത്തിൽ ശാന്തൻപാറ എസ്.ഐയുടെ നേതൃത്വത്തിൽ അന്വേണം നടത്തുകയും ഗോപി അടക്കമുള്ളവരെ പലവട്ടം പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി വിട്ടയച്ചിരുന്നതായും പൊലീസ് പറഞ്ഞു.
എന്നാൽ കേസിൽ പുരോഗതിയില്ലാതെ വന്നതോടെ കഴിഞ്ഞ 27-ന് രാജീവിന്റെ സഹോദരി രാജി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. തുടർന്ന് കുമളി പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള എസ്പിയുടെ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് കേസിന് തുമ്പുണ്ടായത്. സംഭവത്തിൽ സംശയമുള്ള ആളുകളെ കണ്ടെത്തി നടത്തിയ ചോദ്യംചെയ്യലിൽ എമിലി തന്നെ കാര്യങ്ങൾ വെളിപ്പെടുത്തിയതോടെയാണ് പ്രതികളെ കസ്റ്റഡിയിലെടുക്കാനായത്. ഏതാനും ദിവസങ്ങളായി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്.
തുടർന്ന് നടത്തിയ കുറ്റസമ്മത മൊഴിയനുസരിച്ച് തിങ്കളാഴ്ച രാവിലെ 10 മുതൽ വൻ പൊലീസ് സംഘം രാജാപ്പാറ മെട്ടിലെ കൊക്കയിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ ജീർണ്ണിച്ച മൃതദേഹവും പടുതയും വസ്ത്രങ്ങളും അടക്കം കണ്ടെത്താനായത്. ബന്ധുക്കൾ വസ്ത്രങ്ങൾ; തിരിച്ചറിഞ്ഞതോടെ നടപടികൾ പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മൃതദേഹം കൊണ്ടുപോയി. പോസ്റ്റ്മോർട്ടത്തോടൊപ്പം രാജീവിന്റെ മാതാവിന്റെത് അടക്കമുള്ള ഡി.എൻ.എ. പരിശോധയും നടത്തി സ്ഥിരീകരിക്കും. മൂന്നാർ ഡിവൈ.എസ്പി: എസ്. അഭിലാഷ്, ദേവികുളം സി.ഐ: ജയൻ, പ്രത്യേക അന്വേഷണ സംഘതലവൻ എസ്.ഐ: ജോബി തോമസ്, എഎസ്ഐ: സജിമോൻ ജോസഫ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ തങ്കച്ചൻ മാളിയേക്കൽ, എം.ആർ. സതീഷ്, ബേസിൽ പി. ഐസക്, സി.പി.ഓ: എസ്. സുബൈർ, സലിൻ രവി, ശാന്തൻപാറ പൊലീസ് സ്റ്റേഷനിലെ ഓഫീസർമാരായ ബിനുമോൻ, ഇ.ജി. മനോജ്കുമാർ, അബ്ദുൾനാസർ, അൻവർ സാദത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം കണ്ടെടുത്തത്.
രാജീവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഗോപി നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു. സ്വന്തം പിതാവിനെ കൊലപ്പെടുത്താൻ ശ്രമം നടത്തിയതും നിരവധി വാഹന മോഷണങ്ങളും കഞ്ചാവ് കച്ചവടവുമെല്ലാം കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. രാജീവിനെ ജൂലൈ 10 മുതൽ കാണാനില്ലെന്ന് കാണിച്ച് കഴിഞ്ഞ ജൂലൈ 18-ന് മാതാവ് പൊലീസിൽ പരാതി നൽകിയതോടെയാണ് ഇയാളുടെ തിരോധാനം ചർച്ചാവിഷയമായത്. എന്നാൽ ഇയാൾ മഹാരാഷ്ട്രയിൽ കഞ്ചാവ് കൃഷിക്ക് പോയതായി ഗോപിയുടെ നേതൃത്വത്തിൽ നാട്ടിൽ പ്രചരണം അഴിച്ചുവിട്ടിരുന്നു. ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി യുവാക്കൾ മറ്റു ജോലികളുടെ പേരിൽ ഇത്തരത്തിൽ കഞ്ചാവ് കൃഷിക്കു പോയിട്ടുള്ള വിവരം ചർച്ചാവിഷയമായതോടെ പലരും ഈ കഥകൾ വിശ്വസിക്കുകയായിരുന്നു.
വിവാഹം പോലും കഴിക്കാതിരിക്കുകയും വീടുമായി അടുത്ത ബന്ധം പുലർത്തിയിരുന്നില്ലെങ്കിലും ഇത്രയും നാൾ മാറി നിൽക്കില്ലെന്നത് അടക്കമുള്ള സംശയത്തിന്റെ പേരിലാണ് സഹോദരി കഴിഞ്ഞ 27-ന് എസ്പിക്ക് പരാതി നൽകിയത്. കൊലപാതകം നേരിൽ കണ്ടത് അടക്കമുള്ള കാര്യങ്ങൾ മറച്ചുവച്ച കുറ്റങ്ങൾ ബാബുവിന്റെ ഭാര്യ എമിലി ചെയ്തിട്ടുണ്ടെങ്കിലും ഒറ്റപ്പെട്ട പ്രദേശത്ത് നടന്ന കൊലപാതകം നേരിൽ കണ്ട മറ്റാരും ഇല്ലാതിരുന്നതോടെ ഇവരെ പ്രധാന സാക്ഷിയാക്കുകയായിരുന്നു. മുൻ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഏതാനും വർഷങ്ങളായി ബാബുവിനൊപ്പം താമസിച്ചു വരികയായിരുന്നു എമിലി. തൂമ്പാകൈ കൊണ്ട് അടിച്ചുവീഴ്ത്തിയത് അടക്കമുള്ള കൊലപാതക ദൃശ്യങ്ങൾ നേരിൽ കണ്ട് ഒച്ചവയ്ക്കാൻ ശ്രമിച്ച എമിലിയുടെ വായിൽ പ്രതികൾ തുണി തിരുകി കൊന്നു കളയുമെന്ന് ഭീഷണി മുഴക്കിയിരുന്നതായും പൊലീസ് പറഞ്ഞു.
ശാന്തൻപാറയിൽ മാസങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട രാജീവിനെ കാണാതായതായി കഴിഞ്ഞ ജൂലൈ 18-ന് ശാന്തൻപാറ പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിട്ടും അന്വേഷണത്തിൽ പുരോഗതി ഇല്ലാതിരുന്ന സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ പറഞ്ഞു. രാജീവുമായി ബന്ധപ്പെട്ട സുഹൃത്തുക്കൾ തന്നെയാണ് കൊലപാതകം നടത്തിയിരുന്നത്. ഇവരെ മാത്രം കേന്ദ്രീകരിച്ച് കൃത്യമായ അന്വേഷണം നടത്തിയിരുന്നെങ്കിലും കൊലപാതകത്തിന്റെ ചുരുൾ അഴിയുമായിരുന്നു. ബന്ധപ്പെട്ട എസ്.ഐ: കേസ് അന്വേഷണത്തിൽ മുൻപ് പലവട്ടം സാമർത്ഥ്യം തെളിയിച്ചിട്ടുള്ള ആളാണെന്നും ഈ സംഭവത്തിൽ എന്താണ് വീഴ്ച പറ്റിയത് എന്നത് അടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Stories you may Like
- 'എല്ലാ ദിവസവും ഉറങ്ങാൻ കിടക്കുമ്പോ രാത്രി സുധി കയറി വരും' ബിനു അടിമാലി
- നിഷേധിച്ച് ബിനു അടിമാലി; ഫ്ളവേഴ്സിന്റെ ഫ്ളോറിലെ അടിയിൽ വിശദീകരണം ഇങ്ങനെ
- പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ അലക്സും കവിതയും കൊലക്കേസിൽ അകത്തേക്ക്
- ബാബു ജോർജ്ജിനെ കോൺഗ്രസിൽ തിരിച്ചെടുക്കണം
- അടിമാലി സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയ തട്ടിപ്പ്; ഒരാൾ പിടിയിൽ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍