ഫലസ്തീൻ പ്രശ്ന പരിഹാരത്തിന്റെ അവസാന പ്രതീക്ഷയ്ക്കേറ്റ തിരിച്ചടി; ഹമാസും ഇസ്രയേലും ഇനി നേർക്കുനേർ; ലോകമെമ്പാടും പ്രതിഷേധ സമരങ്ങൾ പൊട്ടിപ്പുറപ്പെട്ടു; അമേരിക്കയുമായുള്ള അറബ് രാഷ്ട്രങ്ങളുടെ ബന്ധം അവസാനിപ്പിക്കാൻ ആഹ്വാനം; ഇസ്രയേലിനുമാത്രം ആഹ്ലാദം
മറുനാടൻ ഡെസ്ക്
ഗസ്സ: പശ്ചിമേഷ്യയിൽ സമാധാനം പുലരുമെന്ന പ്രതീക്ഷയ്ക്കുമേൽ അവസാനത്തെ ആണിയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രപ് അടിച്ചുകയറ്റിയത്. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനം എരിതീയിൽ എണ്ണയൊഴിക്കുന്നതിന് തുല്യമായി. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ രംഗത്തുവന്നതും ഈ പ്രഖ്യാപനമുണ്ടാക്കാൻ പോകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ മുന്നിൽക്കണ്ടുകൊണ്ടാണ്. ചരിത്രദിവസമെന്ന് പ്രഖ്യാപിച്ച് ഈ തീരുമാനത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്വാഗതം ചെയ്തെങ്കിലും ഫലസ്തീൻ സംഘടനയായ ഹമാസ്, നരകത്തിന്റെ വാതിലുകളാണ് ട്രംപ് തുറന്നിട്ടതെന്ന് തിരിച്ചടിച്ചത് വരാനിരിക്കുന്ന സംഘർഷത്തിന്റെ നാളുകളെ വിളിച്ചുപറയുന്നതായി.
ഇസ്രയേലും ഫലസ്തീനും സ്ന്തം തലസ്ഥാനമെന്ന് അവകാശപ്പെട്ടിരുന്ന നഗരമായിരുന്നു ജറുസലേം. യഹൂദരും മുസ്ലീങ്ങളും ക്രൈസ്തവരും ഒരുപോലെ പുണ്യഭൂമിയായി കണ്ടിരുന്ന നഗരമാണിത്. പടിഞ്ഞാറൻ ജറുസലേമിനെ മുമ്പേ തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്ന ഇസ്രയേൽ, 1967-ൽ യുദ്ധത്തിലൂടെ കിഴക്കൻ ജറുസലേമും പിടിച്ചെടുത്ത് അധീനതയിലാക്കിയിരിക്കുകയാണ്. ഫലസ്തീൻകാർ തലസ്ഥാനനഗരമായി കണ്ടിരുന്ന കിഴക്കൻ ജറുസലേം കൂടി ഇപ്പോൾ ഇസ്രയേൽ തലസ്ഥാനമായി മാറിയത് സംഘർഷം മൂർഛിക്കാനേ ഇടവരുത്തൂ. മാത്രമല്ല, മുസ്ലീങ്ങളുടെ വിശുദ്ധകേന്ദ്രമായ അൽ അഖ്്സ പള്ളിയും യഹൂദരുടെ പുണ്യകേന്ദ്രമായ വിലാപത്തിന്റെ മതിലും ഇവിടെയാണ്. വിശുദ്ധഭൂമിക്കായി നടന്നുകൊണ്ടിരുന്ന യുദ്ധത്തിനും രക്തച്ചൊരിച്ചിലിനും ആക്കം കൂട്ടുന്നതായി ട്രംപിന്റെ പ്രഖ്യാപനം.
ജറുസലേം സംബന്ധിച്ച തർക്കം ചർച്ചകളിലൂടെ പരിഹരിക്കണമെന്ന നയതന്ത്രമാണ് മുൻകാല അമേരിക്കൻ പ്രസിഡന്റുമാർ സ്വീകരിച്ചിരുന്നത്. എന്നാൽ, അതിൽനിന്നൊക്കെ വ്യതിചലിച്ച് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച ട്രംപ്, അമേരിക്കൻ നയതന്ത്ര കാര്യാലയം ടെൽ അവീവിൽനിന്ന് ഇവിടേക്ക് മാറുന്നതായും അറിയിച്ചു. തർക്കഭൂമിയായതിനാൽ, ജറുസലേമിൽ മറ്റൊരു രാജ്യത്തിനും സ്ഥാനപതി കാര്യാലയമില്ലെന്നിരിക്കെ, ട്രംപിന്റെ തീരുമാനം ഏകപക്ഷീയമായെന്ന അഭിപ്രായമാണ് ലോകരാഷ്ട്രങ്ങൾക്കുള്ളത്.. ലോകരാഷ്ട്രങ്ങളിൽ, പ്രത്യേകിച്ച് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ അമേരിക്കൻ വിരുദ്ധ മനോഭാവത്തിന് ശക്തിപകരുന്നതാണ് ട്രംപിന്റെ തീരുമാനം.
അനുദിനം സംഘർഷം നടന്നുകൊണ്ടിരുന്ന പശ്ചിമേഷ്യയിൽ സമീപകാലത്ത് സമാധാനം തിരിച്ചുവന്നിരുന്നു. അതപ്പാടെ തകിടംമറിക്കുന്നതാണ് ട്രംപിന്റെ പ്രഖ്യാപനം. രണ്ടാം ഇത്തിഫദ് ആരംഭിക്കുമെന്ന ഹമാസിന്റെ പ്രഖ്യാപനം രക്തച്ചൊരിച്ചിലിന് കളമൊരുങ്ങിയെന്ന പ്രഖ്യാപനം കൂടിയാണ്. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്റെ യോഗം തുർക്കി പ്രസിഡന്റ് രജപ് തയ്യിപ് ഉർദുഗൻ വിളിച്ചുചേർത്തതും മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്ന നയമാണിതെന്ന് സൗദി അറേബ്യ തുറന്നടിച്ചതും ഈജിപ്തിലെ കെയ്റോയിൽ അടിയന്തര യോഗം ചേരാൻ ജോർദാനും ഫലസ്തീനും തീരുമാനിച്ചതും സമാധാനാന്തരീക്ഷം ഉടനില്ലാതാകുമെന്നതിന്റെ സൂചനകളാണ്.
സ്വതന്ത്രരാജ്യം സ്വപ്നം കണ്ടിരുന്ന ഫലസ്തീൻകാർക്ക് പ്രതീക്ഷയുടെ അവസാന തിരിവെട്ടവും ഇതോടെ ഇല്ലാതായിരിക്കുകയാണെന്നാണ് ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ പ്രതികരിച്ചത്. യുദ്ധത്തിലേക്ക് മേഖലയെ തള്ളിവിടുകയാണ് അമേരിക്കയെന്ന് ഇറാനും അന്താരാഷ്ട്ര നിയമത്തോടുള്ള പരിഹാസമാണിതെന്ന് ചൈനയും ആശങ്കാജനകമെന്ന് റഷ്യയും അഭിപ്രായപ്പെട്ടു. അധിനിവേശ പ്രദേശമായ കിഴക്കൻ ജറുസലേമിന്റെ നിയന്ത്രണം ഇസ്രയേലി സൈന്യത്തിനാണെങ്കിലും ഇവിടുത്തെ സ്ഥിതിഗതികളിൽ മാറ്റം വരുത്താൻ ഇസ്രയാലിന് അവകാശമില്ലെന്നാണ് അന്താരാഷ്ട്ര നിയമം അനുശാസിക്കുന്നത്. ആ നിയമമാണ് ട്രംപ് തന്റെ ഇസ്രയേൽ പക്ഷപാതിത്വത്തിലൂടെ കാറ്റിൽ പറത്തിയിരിക്കുന്നത്.
ജറുസലേമിനെ അംഗീകരിച്ചതിലൂടെ പുണ്യഭൂമിയിൽ ഇസ്രയേൽ നടത്തിയ കൈയേറ്റങളെയും നിർമ്മിതികളെയും അംഗീകരിക്കുകയാണ് അമേരിക്ക. ടെൽ അവീവിൽനിന്ന് ജറുസലേമിലേക്ക് നയതന്ത്ര കാര്യാലയം മാറ്റണമെന്ന ആവശ്യത്തിന് അമേരിക്കയിൽ പഴക്കമുണ്ട്. ഇസ്രയേലി അനുകൂലികളുടെ ഈ ആവശ്യം അംഗീകരിച്ചുകൊണ്ട് 1995-ൽ ജറുസലേം നയതന്ത്ര കാര്യാലയ നിയമം യു.എസ്. കോൺഗ്രസ് പാസ്സാക്കിയിരുന്നു. എന്നാൽ, പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇത് നടപ്പാക്കാതിരിക്കാനുള്ള വിവേചന ബുദ്ധി ഇതുവരെയുള്ള പ്രസിഡന്റുമാർ കാണിച്ചു. എന്നാൽ, തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കാര്യാലയ മാറ്റം നടപ്പാക്കുവാൻ ട്രംപിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.
അമേരിക്കയും ഉത്തരകൊറിയയുമായുള്ള സംഘർഷത്തെക്കാൾ വേഗത്തിൽ ജറുസലേം പ്രഖ്യാപനം ലോകത്തെ രണ്ടായി ഭിന്നപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇസ്ലാമിക ചേരിയും അമേരിക്കൻ-ഇസ്രയേൽ പക്ഷ ചേരിയും രൂപപ്പെടുന്നതിനാകും വരുംദിനങ്ങൾ സാക്ഷ്യം വഹിക്കുക. മൂന്നുലക്ഷത്തോളം ഫലസ്തീൻകാർ താമസിക്കുന്ന കിഴക്കൻ ജറുസലേമിൽ ഇനിയുള്ള നാളുകളിൽ ഇസ്രയേൽ സൈന്യത്തിന്റെ ഇടപെടൽ മേഖലയെ കലാപത്തിലേക്ക് തള്ളിവിടാനും സാധ്യതയുണ്ട്. 1948-ൽ ഇസ്രയേൽ സ്ഥാപിക്കപ്പെട്ടതുമുതൽ അവരോട് മമത കാണിക്കുന്നുണ്ടെങ്കിലും ജറുസലേം വിഷയത്തിൽ അമേരിക്ക ഇതരലോകത്തിന്റെ വികാരത്തിനും ഇതുവരെ പ്രാധാന്യം കൽപിച്ചിരുന്നു. അതാണ് ട്രംപിന്റെ പ്രഖ്യാപനത്തോടെ ഇല്ലാതായത്.
ജറുസലേം നയതന്ത്ര കാര്യാലയ നിയമം നടപ്പാക്കാതിരിക്കുന്നതിന് ഓരോ ആറുമാസം കൂടുമ്പോഴും അതത് കാലത്തെ പ്രസിഡന്റുമാർ ഒപ്പിടുന്നതായിരുന്നു ഇതുവരെയുള്ള പതിവ്. അടുത്ത ആറുമാസത്തേക്ക് നിയമം നടപ്പാക്കാതിരിക്കുന്നതിന് ട്രംപ് നിയമത്തിൽ ഒപ്പുവെക്കേണ്ടിയിരുന്നത് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു. അതിന് ട്രംപ് തയ്യാറാകാതിരുന്നപ്പോൾത്തന്നെ ഏതുനിമിഷവും ഇത്തരമൊരു പ്രഖ്യാപനമുണ്ടായേക്കാമെന്ന സൂചനകളും ഉയർന്നുവന്നിരുന്നു. ഇസ്രയേലിനോടുള്ള മനോഭാവത്തിൽ പ്രതിഷേധിച്ച് ഐക്യരാഷ്ട്ര സഭയുടെ പോഷകസംഘടനയായ യുനെസ്കോയിൽനിന്ന് അമേരിക്ക പിന്മാറിയപ്പോഴും ഇതേ സൂചന അന്തരീക്ഷത്തിലുണ്ടായിരുന്നു.
സൗദി അറേബ്യയടക്കമുള്ള സഖ്യരാജ്യങ്ങളുടെ താത്പര്യങ്ങൾ മറികടന്നുകൊണ്ടാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയതെന്നതും ശ്രദ്ധേയമാണ്. ആഗോളതലത്തിൽ മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്നതായി ഈ തീരുമാനമെന്ന് ട്രംപിനെ നേരിട്ട് ഫോണിൽ വിളിച്ച് സൗദി രാജാവ് സൽമാൻ അറിയിച്ചു. ജോർദാനിലെ അബ്ദുള്ള രാജാവും പ്രശ്നത്തിൽ തന്റെ ആശങ്ക ട്രംപിനെ അറിയിച്ചു. പശ്ചിമേഷ്യയിലെ സുരക്ഷയും സ്ഥിരതയും ഇല്ലാതാക്കുന്ന തീരുമാനമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ജറുസലേമിന്റെ പദവി സംബന്ധി്ച്ച് തീരുമാനിക്കേണ്ടത് ഇസ്രയേലും ഫലസ്തീനും തമ്മിൽ ചർച്ചകളിലൂടെയാണെന്ന അഭിപ്രായമാണ് ഫ്രാൻസിനും ജർമനിക്കും യുകെയ്ക്കുമുള്ളത്. തീരുമാനം പുനഃപരിശോധിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മാക്രോൺ ട്രംപിനോട് ആവശ്യപ്പെട്ടു. പ്രഖ്യാപനമുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളിൽ തന്റെ കടുത്ത ആശങ്ക ഫ്രാൻസിസ് മാർപാപ്പയും രേഖപ്പെടുത്തി. ജറുസലേമിലെ തൽസ്ഥിതി തുടരുന്നതാണ് അഭികാമ്യമെന്ന് ലോകം മുഴുവൻ കരുതുമ്പോഴും, ട്രംപ് വേറിട്ടൊരു വഴി തിരഞ്ഞെടുത്തത് ഇനിയുള്ള നാളുകളിൽ ലോകത്തിന്റെ ഉറക്കം കെടുത്തുമെന്ന് തീർച്ചയാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍