മുസ്ലിം വിരോധം ട്രംപിനെ കൊണ്ടു ചെയ്യിച്ചത് ഭൂലോക മണ്ടത്തരം; അമേരിക്കയുടെ ലോകത്തിന് മേലുള്ള സ്വാധീനത്തിൽ വൻ ഇടിവുണ്ടാകും; കുഴപ്പത്തിലയാരിക്കുന്നത് അമേരിക്കയുമായി അടുപ്പം പുലർത്തിയ സൗദി അടങ്ങിയ മുസ്ലിം രാജ്യങ്ങൾ
മറുനാടൻ ഡെസ്ക്
വാഷിങ്ടൺ: അമേരിക്കൻ പ്രിസഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുസ്ലിം വിരോധം ഇതിന് മുമ്പും വാർത്തകളിലെത്തിയിരുന്നു. അമേരിക്കയിൽ പ്രസിഡന്റായി ജയിച്ചു കയറിയതും ഈ വികാരം ആളി കത്തിച്ചാണ്. മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അമേരിക്കയിലേക്കുള്ള യാത്രവിലക്ക് ഉൾപ്പെടെ ചർച്ചയായി. ഐഎസ് ഭീകരതയെ ചെറുക്കാനെന്ന പേരിലായിരുന്നു ഇതെല്ലാം ട്രംപ് നടപ്പാക്കിയത്. അമേരിക്കയിലെ മതഭൂരിപക്ഷത്തെ ഒപ്പം നിർത്താനുള്ള നീക്കമായിരുന്നു ഇത്. അതിനായാണ് അന്താരാഷ്ട്ര രംഗത്ത് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി ട്രംപ് ഭരണകൂടം അംഗീകരിക്കുന്നത്. ജറുസലേമിന്റെ കാര്യത്തിൽ പതിറ്റാണ്ടുകളായി അമേരിക്ക സ്വീകരിച്ചുവരുന്ന നിലപാടിനെ അട്ടിമറിച്ചുകൊണ്ടാണ് ട്രംപിന്റെ നീക്കം.
ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ച് യുഎസ് സ്ഥാനപതി കാര്യാലയം അവിടേയ്ക്ക് മാറ്റുന്നതിന് തീരുമാനമെടുത്തത് വെട്ടിലാക്കുന്നത് അമേരിക്കയ്ക്കൊപ്പമുള്ള മുസ്ലിം രാജ്യങ്ങളെയാണ്. സൗദി അറേബ്യയുൾപ്പെടെ മുസ്ലിം രാജ്യങ്ങളിലെ വമ്പന്മാർ അടുത്ത് നിൽക്കുന്നത് അമേരിക്കയ്ക്കൊപ്പമാണ്. ഗൾഫ് മേഖലയിൽ അമേരിക്കയ്ക്ക് നിർണ്ണായക സ്വാധീനം നൽകുന്നതും സൗദിയുടെ പിന്തുണയാണ്. എന്നാൽ ട്രംപിന്റെ പുതിയ തീരുമാനത്തെ ഉൾക്കൊള്ളാൻ മത നിയമങ്ങൾ പിന്തുടരുന്ന സൗദിക്ക് കഴയില്ല. ഇറാനൊപ്പം അമേരിക്കയെ ഈ വിഷയത്തിൽ സൗദിയും എതിർക്കും. ഐഎസ് പോലുള്ള ഭീകര സംഘടനകൾക്കും ഇത് ഊർജ്ജം നൽകും. മുസ്ലിം വിശ്വാസികളെ തങ്ങളിലേക്ക് അടുപ്പിക്കാൻ അമേരിക്കൻ നയമാറ്റം ചൂണ്ടിക്കാട്ടി ട്രംപ് ശ്രമിക്കുകയും ചെയ്യും. മാർപാപ്പ പോലും ഇക്കാര്യത്തിൽ ട്രംപിനെ എതിർക്കുകയാണ്. അതുകൊണ്ട് തന്നെ ക്രൈസ്തവ രാജ്യങ്ങളും ട്രംപിനെ പരസ്യമായി പിന്തുണയ്ക്കില്ല.
ചരിത്രത്തോടും യാഥാർഥ്യങ്ങളോടും മുഖംതിരിക്കാനാകില്ലെന്നു വ്യക്തിമാക്കിയാണു ട്രംപിന്റെ നീക്കം. നിലവിൽ ടെൽ അവീവിൽ പ്രവർത്തിക്കുന്ന അമേരിക്കൻ നയതന്ത്രകാര്യാലയം വിശുദ്ധ നഗരമായ ജറുസലേമിലേക്കു മാറ്റാനാണ് പ്രസിഡന്റിന്റെ തീരുമാനം. ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിക്കുന്ന ആദ്യ രാജ്യമാകുകയാണ് അമേരിക്ക. ഇസ്ലാം, ക്രൈസ്തവ, യഹൂദ മതവിഭാഗങ്ങളുടെ പുണ്യനഗരമായ ജറുസലേമിന്റെ പദവി സംബന്ധിച്ച തർക്കം പുതിയ വഴിത്തിരിവിലെത്താനുള്ള സാധ്യതയുമുണ്ട്. പുരാതനകാലം മുതൽ യഹൂദസമൂഹത്തിന്റെ തലസ്ഥാനമായിരുന്നു ജറുസലേമെന്ന് നയംമാറ്റം വിശദീകരിച്ച് വൈറ്റ് ഹൗസ്വൃത്തങ്ങൾ പറഞ്ഞു. മതാടിസ്ഥാനത്തിലെ വേർതിരിവ് ഈ തീരുമാനം അതിശക്തമാക്കുമെന്നാണ് പൊതുവേ ഉയരുന്ന വിലയിരുത്തൽ.
ട്രംപ് മുസ്ലിം വിരോധം പ്രകടിപ്പിച്ചതിന്റെ പേരിൽ ഏറെ വിമർശനം നേരിട്ട വ്യക്തിയാണ്. താൻ അമേരിക്കൻ പ്രസിഡന്റായാൽ രാജ്യത്തേക്ക് മറ്റ് രാജ്യങ്ങളിൽ നിന്നും മുസ്ലിംങ്ങൾ പ്രവേശിക്കുന്നതിനെ പൂർണമായും നിരോധിക്കുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയും അതിനെതിരെ ലോകമെങ്ങു നിന്നും കടുത്ത വിമർശന ശരങ്ങൾ അദ്ദേഹത്തിന് നേരെ വരുകയും ചെയ്തിരുന്നു. 2015 ഡിസംബറിൽ നടന്ന റാലിക്കിടെയായിരുന്നു ട്രംപ് വിവാദപരമായ പ്രസ്താവന നടത്തിയിരുന്നത്.
എന്നാൽ എതിർപ്പ് ശക്തമായതിനെ തുടർന്ന് നിലപാടിൽ വെള്ളം ചേർക്കാൻ ട്രംപ് നിർബന്ധിതനാവുകയും തീവ്രവാദവുമായി ബന്ധമുള്ള രാജ്യങ്ങളിൽ നിന്നും വരുന്ന മുസ്ലിം കുടിയേറ്റം നിരോധിക്കുമെന്നുമുള്ള നിലപാടിലെത്തുകയായിരുന്നു ഇറാഖ്, ഇറാൻ, ലിബിയ, സോമാലിയ, സുഡാൻ, സിറിയ, യെമൻ തുടങ്ങിയ മുസ്ലിം രാജ്യങ്ങളിൽ നിന്നും യുഎസിലേക്ക് വരുന്നവരെ വിലക്കാനും തീരുമാനിച്ചു. ഐസിസ് ഭീകരർ പാരീസ് ആക്രമിച്ചതിന് ശേഷവും അത് പരിഗണിക്കാതെ 10,000 സിറിയൻ അഭയാർത്ഥികൾക്ക് യുഎസിൽ ഒബാമ അഭയം കൊടുത്തതിനെയും ട്രംപ് ശക്തമായി വിമർശിച്ചിരുന്നു. ഇതെല്ലാം നൽകിയ മുസ്ലിം വിരുദ്ധനെന്ന പ്രതിച്ഛായയ്ക്ക് പുതിയ തലം നൽകുന്ന തീരുമാനമാണ് ട്രംപ് ഇപ്പോഴെടുത്തിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ മറ്റൊരു വാഗ്ദാനം കൂടി പ്രസിഡന്റ് പാലിക്കുകയാണെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിശദീകരണം പുരാതനകാലം മുതൽ യഹൂദ ജനതയുടെ തലസ്ഥാനമായിരുന്നു ജറുസലേം-ട്രംപ് ഭരണകൂടതത്തിലെ ഉന്നത വൃത്തങ്ങൾ പറഞ്ഞു. ജറുസലേമിനെ തലസ്ഥാനമായി അംഗീകരിക്കുന്നതും ഇസ്രയേൽ-ഫലസ്തീൻ സമാധാന കരാറും തമ്മിൽ ബന്ധമില്ലെന്നും വൃത്തങ്ങൾ പറഞ്ഞു. എംബസി മാറ്റുന്നത് സംബന്ധിച്ച് മേഖലയിലെ മറ്റു രാഷ്ട്രത്തലവന്മാരുമായി ട്രംപ് ആശയവിനിമയം നടത്തിയതായും റിപ്പോർട്ട് പറയുന്നു. എന്നാൽ, ഇത് മുസ്ലിങ്ങൾക്കിടയിൽ അതൃപ്തിയുണ്ടാക്കുമെന്നും മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുമെന്നുമാണ് അമേരിക്കയ്ക്കൊപ്പമുള്ള രാജ്യങ്ങൾ തന്നെ പറയുന്നത്.
ഫ്രാൻസ് അടക്കമുള്ള അമേരിക്കയുടെ അടുപ്പക്കാരായ യൂറോപ്യൻ രാജ്യങ്ങൾ അമേരിക്കയുടെ പുതിയ നീക്കത്തെ എതിർത്തിട്ടുണ്ട്. ജറുസലേമിന്റെ കാര്യത്തിൽ അമേരിക്ക സ്വീകരിക്കുന്ന പുതിയ നിലപാടിൽ ഫലസ്തീനുള്ള നീരസം അറിയിച്ചതായി ഫലസ്തീൻ വക്താവ് വ്യക്തമാക്കുന്നു. ഫലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് ഇതു സംബന്ധിച്ച് ട്രംപുമായി ഫോണിൽ ബന്ധപ്പെട്ടതായും തീവ്രവാദികളുടെ കൈയിലെ കളിപ്പാവയായി ട്രംപ് മാറിയെന്നും ഇത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയതായും വക്താവ് പറഞ്ഞു. ലോകരാജ്യങ്ങളിൽ അമേരിക്കൻ സ്വാധീനം കുറയ്ക്കാൻ ചൈനയും റഷ്യയും കരുനീക്കം നടത്തുന്നുണ്ട്. ഈ പുതിയ സാഹചര്യം ഈ കൂട്ടുകെട്ടിന് തുണയാകും. മുസ്ലിം രാജ്യങ്ങളെ അമേരിക്കയിൽ നിന്ന് ഇവർ അകറ്റും. ഇതിലൂടെ ആഗോള തലത്തിൽ അമേരിക്കൻ സ്വാധീനം കുറയുമെന്നാണ് വിലയിരുത്തൽ. യുഎൻ അടക്കമുള്ള ഫോറങ്ങളിൽ ഇത് നിർണ്ണായകമായി മാറും.
ഇസ്രയേൽ-ഫലസ്തീൻ വിഷയത്തിൽ അമേരിക്ക സ്വീകരിച്ചുവന്ന സമാധാന ശ്രമങ്ങൾക്കും നിലപാടുകൾക്കും വിരുദ്ധമാണ് അമേരിക്കയുടെ പുതിയ നീക്കം. മേഖലയിൽ പുതിയ അസ്വസ്ഥതകൾക്ക് ഇത് വഴിവെച്ചേക്കുമെന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്. ഇന്ത്യയും ഈ നിലപാടിനെ അംഗീകരിക്കാൻ ഇടയില്ല. മിഡിൽ-ഈസ്റ്റിൽ യു.എസിന്റെ ഏറ്റവും വലിയ സഖ്യകക്ഷികളായ സൗദി അറേബ്യയിലെ ഭരണാധികാരി സൽമാൻ രാജാവിന്റെയും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദെൽ ഫത്താ അൽ സിസിയുടെയും ആശങ്കകൾ അവഗണിച്ചാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കമെന്നതാണ് ശ്രദ്ധേയം. അറബ് ലോകത്തെ മാത്രമല്ല ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ വികാരത്തെ പ്രകോപിപ്പിക്കുന്ന നീക്കമെന്നാണ് സൽമാൻ രാജാവിന്റെ മുന്നറിയിപ്പ്.
മധ്യപൂർവേഷ്യയിൽ സമാധാനത്തിനുള്ള യത്നങ്ങൾ കൂടുതൽ സങ്കീർണമാക്കാൻ ഇടവരുത്തുമെന്ന ഭീതിയാണ് അൽസിസി പങ്കുവച്ചത്. ഇറാൻ അടക്കമുള്ള രാജ്യങ്ങൾ അമേരിക്കയ്ക്കെതിരേ രംഗത്തുണ്ട്. അറബ് രാജ്യങ്ങളെ തങ്ങളിലേക്ക് അടുപ്പിക്കാൻ ഇറാൻ ശ്രമം നടക്കുകയും ചെയ്യും. ഖത്തറിനെതിരായ സൗദിയുടെ നേതൃത്വത്തിലെ അറബ് കൂട്ടായ്മയുടെ വിലക്കിനെ തുടർന്ന് ചില അസ്വാരസ്യങ്ങൾ ഈ മേഖലയിലുണ്ട്. ഇതെല്ലാം പുതിയ നീക്കത്തോടെ മറ്റൊരു തലത്തിലെത്തും. മുസ്ലിം രാജ്യങ്ങളുടെ രക്ഷകന്റെ റോളിലെത്താൻ ചൈനയും റഷ്യയും ശ്രമിച്ചേക്കും. ആദ്യമായാണ് അമേരിക്കയുടെ നയപരമായ തീരുമാനത്തെ സഖ്യ രാജ്യങ്ങൾ പോലും വലിയ തോതിൽ എതിർക്കുന്നത്. ബ്രിട്ടണു പോലും ഇതിനെ അംഗീകരിക്കാൻ കഴിയുന്നില്ലെന്നതാണ് വസ്തുത.
ട്രംപിന്റെ നീക്കം മധ്യേഷ്യൻ രാജ്യങ്ങളിലെ സമാധാനം ഹനിക്കുമെന്നും ഇവിടങ്ങളിലെ ഭീകര പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുമെന്നും യുഎസിന്റെ വിലയിടിക്കുമെന്നുമാണ് പൊതുവേയുള്ള നിരീക്ഷണം. യുഎസ് നീക്കം ഒരുതരത്തിലും അനുവദിക്കാനാകില്ലെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി അറിയിച്ചു. ട്രംപിന്റെ പ്രഖ്യാപനം പ്രകോപനപരമാണെന്ന് തുർക്കിഷ് പ്രസിഡന്റ് എർദോഗാനുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ റുഹാനി കുറ്റപ്പെടുത്തി. യെരുശലേം വിഷയം ചർച്ചചെയ്യാൻ ഈ മാസം 13ന് എർദോഗാൻ വിളിച്ചുചേർത്ത ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷന്റെ യോഗത്തിൽ പങ്കെടുക്കുമെന്നും റുഹാനി വെളിപ്പെടുത്തി.
ട്രംപിന്റെ നടപടിയിൽ അതിയായ ഖേദമുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ അറിയിച്ചു. ജെറുസലേമിൽ തൽസ്ഥിതി നിലനിർത്തണമെന്നും ഇത് സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ പ്രസ്താവന മാനിക്കണമെന്നും മാർപ്പാപ്പ ആവശ്യപ്പെട്ടു. ട്രംപിന്റെ നീക്കം ലോകത്തെ ആകെയും പ്രത്യേകിച്ച് മധ്യേഷ്യൻ മേഖലയെ എരിതീയിൽ നിർത്തുമെന്ന് തുർക്കി പ്രസിഡന്റ് റസിപ് തയ്യിബ് എർദോഗാൻ പറഞ്ഞതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണോട് തങ്ങളുടെ അതൃപ്തി അറിയിച്ചതായി തുർക്കി വിദേശകാര്യ മന്ത്രി പറഞ്ഞു.
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ഈ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഡൊണാൾഡ് ട്രംപിനെ നേരിട്ട് വിളിച്ച് യെരുശലേം വിഷയത്തെക്കുറിച്ച് സംസാരിക്കുമെന്നാണ് മേ പറഞ്ഞത്. യെരുശലേം വിഷയം ഇസ്രയേലിന്റെയും ഫലസ്തീനിന്റെയും പൊതു അഭിപ്രായം കണക്കിലെടുത്ത് പരിഹരിക്കേണ്ടതാണെന്നാണ് മേ അഭിപ്രായപ്പെട്ടത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്