'കുടുംബശ്രീയിൽ അമ്മ ജോലി ചെയ്യുമ്പോ നിനക്ക് ഏവിയേഷനല്ലാതെ വേറെന്തെങ്കിലും പഠിച്ചാൽ പോരായിരുന്നോടീ.. വിവാഹിതയായ നീ ഇതൊന്നും പഠിക്കേണ്ട.. കല്യാണം കഴിച്ചവളുമാരൊക്കെ ഇവിടെ വരുന്നത് മറ്റു കുട്ടികൾക്ക് വേണ്ടാത്തത് പറഞ്ഞ് പഠിപ്പിക്കാൻ'; ആതിരയെ സഹപ്രവർത്തകർ അധിക്ഷേപിച്ചത് ദളിതയാണെന്ന ഒറ്റക്കാരണത്താൽ; ആത്മഹത്യക്ക് മുതിർന്നത് അധിക്ഷേപം പരിധിവിട്ടപ്പോഴെന്ന് ബന്ധുക്കൾ; പെൺകുട്ടി പലപ്പോഴും വീട്ടിലെത്തിയത് കരഞ്ഞുകലങ്ങിയ കണ്ണുകളുമായെന്ന് ഭർത്താവ്
അരുൺ ജയകുമാർ
തിരുവനന്തപുരം: കുടുംബശ്രീയിൽ അല്ലേ നിന്റെ അമ്മ ജോലി ചെയ്യുന്നത് അപ്പോ പിന്നെ നിനക്ക് ഏവിയേഷൻ അല്ലാതെ വേറെന്തെങ്കിലും പഠിച്ചാൽ പോരായിരുന്നോടി, വിവാഹിതയായ നീ ഇതൊന്നും പഠിക്കേണ്ട കാര്യവുമില്ല, കല്യാണം കഴിച്ചവളുമാരൊക്കെ ഇവിടെ വരുന്നത് മറ്റുള്ള കുട്ടികൾക്ക് വേണ്ടാത്തത് പറഞ്ഞ് പഠിപ്പിക്കാനാണോ ചോദ്യങ്ങളും അധിക്ഷേപങ്ങളും പരിഹാസവും ഒറ്റപ്പെടുത്തലും സഹിക്കാവുന്നതിനുമപ്പുറമായിരുന്നു ആതിരയ്ക്ക്. കോഴിക്കോട് ഹോസ്റ്റലിൽ നിന്ന് വിദ്യാർത്ഥിനി താഴേക്ക് ചാടിയത് ദളിത് പീഡനത്തെ തുടർന്നാണെന്ന് ബന്ധുക്കൾ ഉറപ്പിച്ച് പറയുന്നു.
തിരുവനന്തപുരം തമ്പാനൂരിലെ ഐപിഎംഎസ് ഏവിയേഷൻ കോളജിലെ ബിബിഎ ഏവിയേഷൻ രണ്ടാം വർഷ വിദ്യാർത്ഥിനി ആതിരയാണ് ആത്മഹത്യക്കു ശ്രമിച്ചത്. കരിപ്പൂർ വിമാനത്താവളത്തിൽ പഠനത്തിന്റെ ഭാഗമായി ഇന്റേൻഷിപ്പിന് എത്തിയപ്പോഴായിരുന്നു ആത്മഹത്യാ ശ്രമം.കഴിഞ്ഞ 30 ാം തീയതിയായിരുന്നു സംഭവം നാലു നിലയുള്ള ഹോട്ടലിന്റെ രണ്ടാം നിലയിലാണ് വിദ്യാർത്ഥികൾ താമസിച്ചിരുന്നത്. ജാതി ആക്ഷേപത്തെ തുടർന്ന് മനംനൊന്ത വിദ്യാർത്ഥിനി ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്നും താഴേയ്ക്കു ചാടുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെനിന്നും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയ പെൺകുട്ടി ഇപ്പോഴും അതീവ ഗുരുതര അവസ്ഥയിൽ തുടരുകയാണ്. വിദ്യാർത്ഥികൾക്കൊപ്പം അദ്ധ്യാപകരും പെൺകുട്ടിയെ അധിക്ഷേപിക്കാൻ കൂടിയിരുന്നതായും പറയുന്നു. രണ്ട് വർഷം മുൻപാണ് ആതിര ഇവിടെ ഏവിയേഷൻ കോഴ്സിന് ചേർന്നത്. ഇൻസ്റ്റിട്യൂട്ടിലെ പ്രധാനാധ്യാപികയും ഇവരുടെ നിർദ്ദേശമനുസരിച്ച് ചില വിദ്യാർത്ഥിനികളും ദളിത് വിഭാഗത്തിൽ പെട്ട ആതിരയെ അധിക്ഷേപിക്കുന്നത് പതിവായിരുന്നുവെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നത്.
വളരെ താൽപര്യത്തോടെയും ആഗ്രഹത്തോടെയുമാണ് പെൺകുട്ടി ഈ കോഴ്സിന് ചേർന്നത്. ഇതിനിടയിൽ പെൺകുട്ടി വിവാഹിതയാവുകയും ചെയ്തിരുന്നു. വിവാഹത്തിന് ശേഷം ക്ലാസിലെത്തിയപ്പോഴാണ് അധിക്ഷേപം തുടങ്ങിയത്. ഒരു തെറ്റും ചെയ്യാത്ത കാര്യത്തിനും പെൺകുട്ടിയെ കുറ്റപ്പെടുത്തുന്നത് പതിവാവുകയായിരുന്നു. വിവാഹം കഴിച്ചവരൊന്നും ഇവിടെ പടിക്കാൻ വന്ന് മറ്റുള്ളവർക്ക് വേണ്ടാത്തത് പറഞ്ഞ് കൊടുത്ത് സ്ഥാപനത്തിന്റെ അന്തസ്സ് കളയണ്ട തുടങ്ങി നിരവധിയായിരുന്നു ആക്ഷേപങ്ങൾ.
ക്ളാസിൽ ഒരു വിദ്യാർത്ഥിനിക്ക് മാർക്ക് കുറഞ്ഞാലോ അല്ലെങ്കിൽ പഠനത്തിൽ പിന്നോട്ട് പോയാലോ അതിന്റെ കാരണക്കാരി ആതിരയാണെന്ന രീതിയിലായിരുന്നു പലപ്പോഴും അധിക്ഷേപങ്ങൾ. ആതിരയെപ്പോലെ ആകാനാണോ ഉദ്ദേശം എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് പെൺകുട്ടിയുടെ മുന്നിൽ വെച്ച് മറ്റ് വിദ്യയാർഥിനികളഓട് ചോദിച്ചിരുന്നത്. ഇത്തരത്തിലുള്ള പരിഹാസങ്ങൾ അതിര് കടന്നതോടെ പലപ്പോഴും പെൺകുട്ടി കരഞ്ഞ് കലങ്ങിയ കണ്ണുകളുമായിട്ടാണ് വീട്ടിലെത്തിയത്. എന്താണ് കാര്യമെന്ന് പെൺകുട്ടിയോട് പലപ്പോഴും തിരക്കിയെങ്കിലും ഒന്നും തുറന്ന് പറഞ്ഞില്ലെന്നാണ് ഭർത്താവ് പ്രശാന്ത് മറുനാടൻ മലയാളിയോട് പറഞ്ഞത്.
ഇടയ്ക്ക് വച്ച് പെൺകുട്ടി ഇവിടെ പഠിക്കുന്നതിൽ നിന്ന് പിന്തിരിയുകയും ചെയ്തിരുന്നു. എന്നാൽ നാല് ലക്ഷത്തോളം രൂപയാണ് കോഴ്സ് ഫീസ്, ഇതിന്റെ പകുതിയോളം തുക ഫീസായി അടച്ചിരുന്നു. വീട്ടുജോലിക്കും മറ്റും പോയി അമ്മ തന്റെ ആഗ്രഹം സാധിക്കാൻ വേണ്ടി അയച്ചതാണല്ലോ എന്നോർത്താണ് പെൺകുട്ടി പഠനം തുടർന്നതെന്നും ഭർത്താവും ബന്ധുക്കൾ പറയുന്നു. തന്നെ അധിക്ഷേപിക്കാൻ നേതൃത്വം നൽകിയിരുന്ന പെൺകുട്ടികളുടെ പേരും മറ്റ് വിവരങ്ങളും പെൺകുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
കോഴ്സിന്റെ ഭാഗമായി എയർപ്പോർട്ടിലെ നേരിട്ടുള്ള ട്രെയിനിങ്ങ് പൂർത്തിയാക്കാനായി പോയപ്പോഴാണ് പെൺകുട്ടിക്ക് അപകടം സംഭവിച്ചതും. തന്നെ നിരന്തരം അപമാനിച്ച സഹപാഠികളുമായി ചേർന്ന് ദൂരെ സ്ഥലത്തേക്ക് പോകാൻ ബുദ്ധിമുട്ടുണ്ടെന്ന് പെൺകുട്ടി പറഞ്ഞുവെങ്കിലും പോയില്ലെങ്കിൽ കോഴ്സിന്റെ ഭാഗമായുള്ള 300 മാർക്കോളം നഷ്ടമാകുമെന്നും അതില്ലെങ്കിൽ പരീക്ഷ പാസാകില്ലെന്നും ഇത്രയും പണം ചെലവാക്കിയതല്ലേയെന്നും ബന്ധുക്കൾ പറഞ്ഞതനുസരിച്ചാണ് കുട്ടി ട്രെയിനിങ്ങിന് പോകാൻ തീരുമാനിച്ചത്.
ട്രെയിനിങ്ങിനെത്തി ഹോസ്റ്റലിലാണ് എന്നും എയർപോർട്ടിന് അടുത്താണെന്നുമൊക്കെയാണ് പറഞ്ഞതെങ്കിലും സമീപത്തെ ഒരു വലിയ ലോഡ്ജിലാണ് തങ്ങളെ താമസിപ്പിച്ചിരുന്നതെന്ന്ബന്ധുക്കൾ പറയുന്നു. ഇവിടെ വെച്ച് സഹപാഠികൾ പെൺകുട്ടിയുടെ മൊബൈൽ ഫോൺ ഉൾപ്പടെ പിടിച്ച് വാങ്ങിയിരുന്നുവെന്നും പിന്നീട് മുറി അകത്ത് നിന്നും പൂട്ടിയ ശേഷം പുറത്തിറങ്ങാൻ പോലും അനുവദിച്ചിരുന്നില്ലെന്നും കുട്ടി ബന്ധുക്കളോട് പറയുകയായിരുന്നു. പിന്നീട് ഒരു കുട്ടി കുളിക്കാൻ പോയ നേരത്ത് ആതിര പുറത്തോട്ടിറങ്ങിയപ്പോൾ മറ്റ് പെൺകുട്ടികൾ ഇവരെ പിടിക്കാനായി പിന്നാലെ ഓടുകയായിരുന്നു. താഴേക്ക് പോകേണ്ട പെൺകുട്ടി പെട്ടെന്ന് മുകളിലത്തെ നിലയിലേക്കാണ് ഓടി കയറിയത്. നാലാം നിലയിലേക്ക് കടക്കുമ്പോൾ കൈവരിയോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്തത് കാരണം കുട്ടി താഴേക്ക് വീഴുകയായിരുന്നു.
സംഭവം നടന്ന ഉടനെ തന്നെ കൊണ്ടോട്ടി പൊലീസ് സ്ഥലതെത്തിയിരുന്നു. കുട്ടികളെ ഇവിടെ ലോഡ്ജിൽ എത്തിച്ച ശേഷം കോഴ്സിന്റെ ഭാഗമായി ആരും തന്നെ ഇൻസ്റ്റിട്യൂട്ടിൽ നിന്നും എത്തിയിട്ടില്ലെന്നും ലോഡ്ജ് ഉടമ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇടയ്ക്ക് കോഴിക്കോട് പെൺകുട്ടിയെ കാണാൻ ലോഡ്ജിലെത്തിയ ബന്ധുക്കളെയും സഹപാഠികൾ അപമാനിച്ചുവെന്നും പരാതിയുണ്ട്. ലോഡ്ജ് ആയതുകൊണ്ട് തന്നെ പെൺകുട്ടിയുടെ ബന്ധുക്കൾ താഴത്തെ നിലയിൽ റൂം എടുത്തിരുന്നു. ഇടയ്ക്ക് കുട്ടിയുടെ അപ്പച്ചി മുറിയിൽ വന്ന് കുളിച്ചതിന്റെ പേരിൽ അവർ ഇവിടെ വന്നത് കുളിമുറിയൽ ക്യാമറ വയ്ക്കാനല്ലേടീ, പിന്നെ താഴെ വന്നിരിക്കുന്നവൻ നിന്റെ തന്ത തന്നെയാണോ എന്നതുൾപ്പടെയായിരുന്നു പെൺകുട്ടിയോട് സഹപാഠികളുടെ ചോദ്യം.
തമ്പാനൂരിലെ സ്വകാര്യ സ്ഥാപനത്തിന് അംഗീകാരമില്ലെന്നുൾപ്പടെ പരാതികളുയരുന്നുണ്ട്. ഇവിടെ നിന്നും പഠിച്ചിറങ്ങയതിൽ സെലക്ഷൻ കിട്ടിയ കുട്ടികളെ കൊണ്ട് ക്ലീനിങ്ങ് ഉൾപ്പടെയുള്ള ജോലികളാണ് ചെയ്യിപ്പിച്ചതെന്നും ആതിര ചില വിദ്യാർത്ഥികളോട് പറഞ്ഞതാണ് മാനേജ്മെന്റിന് വൈരാഗ്യത്തിന് കാരണമായതെന്നും പരാതിയുണ്ട്. എപ്പോഴും കരഞ്ഞ് മാത്രം കുട്ടിയെ കണ്ട സഹപാഠിയായ ഒരു ആൺകുട്ടി ഇക്കാര്യം പ്രിൻസിപ്പാളിനോട് ചോദിക്കുകയായിരുന്നു. പഠിക്കാൻ വന്നാൽ സ്വന്തം കാര്യം നോക്കി പൊയ്ക്കോണം എന്നാണ് ആ വിദ്യാർത്ഥിയോട് മാനേജ്മെന്റ് പറഞ്ഞത്. പിന്നീട് ആ വിദ്യാർത്ഥിക്ക് പഠനം അവസാനിപ്പേണ്ടി വരികയും ചെയ്തു.
എന്തായാലും ആതിരയുടെ അവസ്ഥ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ മന്ത്രി എകെ ബാലനുൾപ്പടെ പരാതി നൽകിയിരിക്കുകയാണ് ബന്ധുക്കൾ. ഒത്ത് തീർപ്പിന് വേണ്ടി സ്ഥാപനത്തിനായി രണ്ട് ഇടനിലക്കാർ തങ്ങളെ വന്ന് കണ്ട ശേഷം അവരുടെ കൈയിൽ ഒരുപാട് കാശൊക്കെ ഒള്ളതാണ് ഒത്ത് തീർപ്പാക്കുന്നതാണ് നല്ലതെന്നുൾപ്പടെ ആവശ്യപ്പെട്ടെങ്കിലും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് ബന്ധുക്കൾ പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്