ഓഖിയിൽ 2000ത്തോളം പേരെ കാണാനില്ല; 30 പേർ മരിച്ചിട്ടും ധനസഹായമില്ല; കന്യാകുമാരിയിൽ മാത്രം 1200 പേരെ കാണാനില്ല; ഒരു തെരച്ചിലും നടക്കുന്നില്ല; വീട് നഷ്ടപ്പെട്ടവർക്ക് പുനരധിവാസ കേന്ദ്രവുമില്ല സൗജന്യറേഷനുമില്ല; തീരപ്രദേശമാകെ വറുതിൽ; പളനിസ്വാമി സർക്കാറിനെതിരെ പ്രതിഷേധം ശക്തം; കന്യാകുമാരി ജില്ലയിലെ കടലോര ഗ്രാമങ്ങളെ കേരളത്തോട് തിരികെ ചേർക്കണമെന്ന ആവശ്യവുമായി മത്സ്യ തൊഴിലാളികൾ
കെവി നിരഞ്ജൻ
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ കേരളം അനാസ്ഥകാട്ടിയെന്നും തമിഴ്നാട് ജാഗ്രതയോടെ പ്രവർത്തിച്ചുവെന്നുമുള്ള വാർത്തകൾ അസംബന്ധമാണെന്ന് തമിഴ് മാധ്യമപ്രവർത്തകരും കാണാതായവരുടെ ഉറ്റവരും. തമിഴ്നാട്ടിൽ 2000ത്തോളം പേരെ കാണാനില്ലെന്നാണ് സൺ നെറ്റ്വർക്ക് അടക്കമുള്ള പ്രമുഖ ചാനലുകളും പത്രങ്ങളും പറയുന്നത്. ആകെ 2000ത്തോളം പേരെ കാണാനായിട്ടും സർക്കാർ ഉണർന്ന് പ്രവർത്തിച്ചിട്ടില്ല.
മരിച്ചതായി സ്ഥിരീകരിച്ച 30 പേർക്കും താൽക്കാലികാശ്വാസമല്ലാതെ ധനസഹായം പ്രഖ്യാപിച്ചിട്ടില്ല. കന്യാകുമാരി ജില്ലയിൽ മാത്രം 1200 പേരെ കാണാനില്ല. ഇവരെ കണ്ടെത്താൻ ഊർജിതമായ ഒരു തെരച്ചിലും നടക്കുന്നില്ലെന്നാണ് കാണാതായവരുടെ ബന്ധുക്കൾ പറയുന്നത്. വീട് നഷ്ടപ്പെട്ടവർ പുനരധിവാസ കേന്ദ്രമില്ല. സൗജന്യറേഷനും ഇല്ലാതായതോടെ തീരപ്രദേശമാകെ വറുതിയിലായിരക്കയാണ്.ഇതോടെ പളനിസ്വാമി സർക്കാറിനെതിരെ പ്രതിഷേധം ശക്തമായിരക്കയാണ്. കന്യാകുമാരി ജില്ലയിലടക്കം പലയിടത്തും ജനം തെരുവിലറിങ്ങുന്നുകയാണ്.
ഓഖി ദുരന്തത്തിൽ കടലിൽ കാണാതായ കന്യാകുമാരി ജില്ലയിലെ 1200ഓളം മത്സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട്്്്്്്്്്്്്്് പതിനായിരത്തോളം മത്സ്യത്തൊഴിലാളികൾ ഇന്നലെ കുഴിത്തുറ റെയിൽവേ സ്റ്റേഷൻ ഉപരോധിച്ചത് അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്. തൂത്തൂർ മേഖലയിൽ ഉൾപ്പെട്ട തൂത്തൂർ, ചിന്നത്തുറ, വള്ളവിള, മാർത്താണ്ഡംതുറ, നീരോഡി, ഇരവിപുത്തൻതുറ, ഇരയിമ്മൻതുറ, പൂത്തുറ എന്നീ എട്ട് മത്സ്യബന്ധന ഗ്രാമങ്ങളിലെ സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘം ബന്ധപ്പെട്ട സഭാധ്യക്ഷന്മാരുടെയും മത്സ്യത്തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തിലാണ് ജാഥയായി പുറപ്പെട്ടത്.
അയൽ സംസ്ഥാനമായ കേരളം സർവസന്നാഹവും ഉപയോഗിച്ച് കടലിൽ മത്സ്യത്തൊഴിലാളികളെ തിരയുകയും മരിച്ചവർക്കും പരിക്കേറ്റവർക്കും അവരുടെ കുടുംബങ്ങൾക്കും അർഹമായ സഹായം നൽകുകയും ചെയ്യുമ്പോൾ തമിഴ്നാട്ടിൽ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് സമരക്കാർ ആരോപിച്ചു.തമിഴ്നാട മുഖ്യമന്ത്രി സമരസ്ഥലത്തെത്തി തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചശേഷമേ ഉപരോധം പിൻവലിക്കുകയുള്ളൂവെന്ന് അവർ വ്യക്തമാക്കി. ഉച്ചക്ക് 12ഓടെ തുടങ്ങിയ സമരം രാത്രിയും തുടർന്നു.
കന്യാകുമാരി ജില്ലയിലെ മത്സ്യത്തൊഴിലാളി ഗ്രാമങ്ങളെ കേരളത്തോട് തിരികെ ചേർക്കണമെന്നുവെരെ മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നുണ്ട്. ഒരാഴ്ച കഴിഞ്ഞിട്ടും കടലിൽ തിരച്ചലിനായി സർക്കാർ സംവിധാനമൊരുക്കിയില്ലെന്ന് തൂത്തൂർ മേഖല സഭാധ്യക്ഷൻ ഫാ. ആൻഡ്രൂസ് ആരോപിച്ചു. ഉപരോധ സമരം മൂലം നാഗർകോവിലിനും തിരുവനന്തപുരത്തിനുമിടയിൽ റെയിൽ ഗതാഗതം തടസ്സപ്പെട്ടു. തിരുവനന്തപുരംഫട്രിച്ചി ഇന്റർസിറ്റി, നാഗർകോവിൽഫതിരുവനന്തപുരം പാസഞ്ചർ, മെമു സർവിസുകൾ എന്നിവ മുടങ്ങി. അനന്തപുരിഫചെന്നൈ എക്സ്പ്രസും മുടങ്ങുന്ന അവസ്ഥയാണുള്ളത്.
നേരത്തെ തമിഴ്നാട് അധികൃതരുടെ വാതിലിൽ പലതവണ മുട്ടിയിട്ടും നടപടിയില്ലാത്തതിൽ കേരളത്തിന്റെ സഹായംതേടിയ തമിഴകത്തുനിന്നുള്ള മത്സ്യത്തൊഴിലാളി സംഘം തിരുവനന്തപുരത്തെത്തിയത് തമിഴ് മാധ്യമങ്ങളിലും വാർത്തയായിരുന്നു. ഇതോടെ പ്രമുഖ വാർത്താചാനലുകൾ തമിഴ്നാട് സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തുകയാണ്.
തമിഴ്നാട് തൂത്തുക്കുടിയിൽനിന്നുള്ള 25 അംഗ സംഘ മത്സ്യത്തൊഴിലാളി കുടുംബമാണ് ഉറ്റവരെ കണ്ടെത്തിത്തരണമെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിവേദനം നൽകിയത്.തമിഴ്നാട് അധികൃതരുടെ വാതിലിൽ പലതവണ മുട്ടിയിട്ടും നടപടിയില്ലാത്തതിനാലാണ് കേരളത്തിന്റെ സഹായംതേടിയതെന്നും അവർ പറഞ്ഞു. തമിഴ്നാടിൽ രക്ഷാപ്രവർത്തനം എങ്ങുമെത്തിയിട്ടില്ലെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രമാണുള്ളതെന്നും ഇവർ പറയുന്നു.
നവംബർ 28ന് മീൻപിടിത്തത്തിന് പോയ വി. ജൂഡ്, മകൻ ജെ. ഭരത്, സി. രവീന്ദ്രൻ, ജെ. ജോസഫ്, കെനിസ്റ്റൺ, എസ്. ജഗൻ എന്നിവരുടെ വിവരംതേടിയാണ് ബന്ധുക്കളെത്തിയത്. കടുത്ത കാറ്റിൽ ഇവരുടെ ബോട്ട് തകർന്നു. ജഗനെ രക്ഷാപ്രവർത്തകർ കണ്ടെത്തി തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചു. മറ്റുള്ളവർ ഒഴുകിപ്പോയെന്ന വിവരമാണ് ജഗൻ നൽകിയത്. ഇതിനിടെ മറ്റുള്ളവരുടെ മൃതദേഹം കണ്ടെത്തിയതായി ഡിസംബർ രണ്ടിന് തൂത്തുക്കുടിയിലുള്ള ബന്ധുക്കൾക്ക് അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് അവർ കേരളത്തിലെത്തുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങളുടെ ഡി.എൻ.എ പരിശോധനഫലം പ്രതീക്ഷിച്ചിരിക്കുന്നതിനിടെയാണ് കുടുംബാംഗങ്ങൾ സെക്രട്ടേറിയറ്റിൽ
മുഖ്യമന്ത്രിയെ കാണാനെത്തിയത്.
മരിച്ചവരിൽ തങ്ങളുടെ ബദ്ധുക്കൾ ഉണ്ടെങ്കിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് ഇവർ സർക്കാർ സഹായം അഭ്യർത്ഥിച്ചു. ഡി.എൻ.എ ഫലം വ്യാഴാഴ്ച ലഭ്യമാക്കി നടപടികൾ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.കാണാതായവർക്കായി തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും കേരളത്തിൽ രക്ഷിച്ചെത്തിയ തമിഴ്നാട് സ്വദേശികളെ ഉടൻ നാട്ടിലെത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തമിഴ്നാട്ടിൽനിന്ന് ലഭിക്കാത്ത സഹായം പ്രതീക്ഷിച്ചാണ് കേരള മുഖ്യമന്ത്രിയെ സമീപിച്ചതെന്ന് ജൂഡിന്റെ ഭാര്യ ഫാത്തിമ പറഞ്ഞു. ഭർത്താവ് ജൂഡിനെയും മകൻ ഭരതിനെയും കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് അധികാരികൾക്ക് മുന്നിൽ പലതവണ പോയതായി ഫാത്തിമ പറഞ്ഞു. എന്നാൽ ഒരിടത്തുനിന്നും സഹായം ലഭിച്ചില്ല. അനുഭാവ പൂർവമമായ മറുപടി പോലും ലഭിച്ചില്ല. പലപ്പോഴും ഉദ്യോഗസ്ഥർ തങ്ങളോട് കയർക്കുയാണ് ചെയ്തത്. കേരളത്തിൽ വിശ്വാസമുണ്ട്. കേരള തീരത്ത് പലയിടത്തായി രക്ഷപ്പെട്ടെത്തിയ തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾക്ക് കേരള അധികാരികൾ എല്ലാസഹായവും നൽകിയതായി അറിഞ്ഞെന്നും അത്തരം സഹായമാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ഫാത്തിമ പറഞ്ഞു. ഉറ്റവരെതേടി നിന്നവേഷത്തിൽ വീട്ടിൽനിന്ന് ഓടിവരികയായിരുന്നെന്നും കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ളവർ തങ്ങൾ തിരിച്ചെത്തുന്നത് കാത്ത് വീട്ടിലുണ്ടെന്നും അവർ പറഞ്ഞു.
അതേസമയം ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ചിട്ട് എട്ടുദിവസം പിന്നിട്ടിട്ടും കേരള തീരത്തും ആശങ്ക കെട്ടടങ്ങിയിട്ടില്ല. വിഴിഞ്ഞം, പൂന്തുറ എന്നിവിടങ്ങളിൽനിന്ന് നൂറിലധികം മത്സ്യത്തൊഴിലാളികളെയാണ് ഇനിയും കണ്ടെത്താനുള്ളത്. സർക്കാറി!!െന്റ കണക്ക് പ്രകാരം 98 പേരാണ്. എന്നാൽ, ലത്തീൻ അതിരൂപതയുടെ കണക്ക് പ്രകാരം നൂറിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. ബോട്ടിലും ചെറുവള്ളങ്ങളിലും കട്ടമരങ്ങളിലുമൊക്കെ കടലിൽ പോയവരാണ് ഇവരിൽ മിക്കവരും.
വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ ഇപ്പോഴും നടന്നുവരുന്ന തിരച്ചിലിൽ പ്രതീക്ഷ അർപ്പിക്കുമ്പോഴും എട്ടുദിവസം പിന്നിട്ട സ്ഥിതിക്ക് തങ്ങളുടെ ഉറ്റവരെ ഇനി ജീവനോടെ എങ്ങനെ തിരിച്ചുകിട്ടാനാണെന്ന ആധി ഇവരെ തളർത്തുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലടക്കം 17 മൃതദേഹങ്ങൾ തിരിച്ചറിയാതെ സൂക്ഷിച്ചിട്ടുണ്ട്. മരിച്ചവർക്കും ഗുരുതരമായി പരിക്കേറ്റവർക്കും സർക്കാർ സാമ്പത്തിക സഹായങ്ങൾ അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്.
Stories you may Like
- ഡുപ്പി സിങ്കം എന്ന മൂൻ 'സൂപ്പർ കോപ്പ്' തമിഴക രാഷ്ട്രീയത്തെ ഇളക്കി മറിക്കുമ്പോൾ
- ഇനി ഉദയനിധി വേഴ്സ്സ് അണ്ണാമലൈ പോര്!
- സ്റ്റാലിന്റെ അഴിമതി മടുത്ത് ഡോ പളനിവേൽ ത്യാഗരാജൻ ബിജെപിയിലേക്കോ?
- അരിക്കൊമ്പനെ തുറന്നുവിടുമെന്ന് തമിഴ്നാട് വനംമന്ത്രി
- തമിഴ്നാടിന് വേണ്ടി പന്തെറിയാൻ അജയ് കൃഷ്ണ; പെരുമ്പാവൂരുകാരന്റേത് കഠിനാധ്വാന വിജയം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; 'നോട്ട് മൈ നമ്പർ' എന്ന് വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചു; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍