കുതിപ്പ് അവസാനിച്ചത് ക്വാർട്ടറിൽ; സെമിയിലേക്ക് മുന്നേറാനാകാത്തതിന് കാരണം മികച്ച ഓപ്പണറുടെ അഭാവവും മധ്യനിരയുടെ കഴിവില്ലായ്മയും കാരണം; വില്ലനായത് ഫോമിൽ കളിച്ചാലും മുതിർന്ന താരങ്ങൾ വേണ്ടെന്ന നിലപാട്; ജഗദീഷിനെ കളിപ്പിക്കാത്തത് അസോസിയേഷൻ ക്രൂരതയെന്ന് വിലയിരുത്തൽ; രഞ്ജിയിൽ കേരളത്തിന് സെമി കളിക്കാനാവാത്തത് കെസിഎയുടെ തലതിരിഞ്ഞ നയം തന്നെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ജയിക്കുമ്പോൾ... എത്ര വലിയ തെറ്റു ചെയ്താലും വിമർശനങ്ങൾ ഉയരില്ല. തോൽക്കുമ്പോൾ നല്ല തീരുമാനങ്ങൾ പോലും പലപ്പോഴും വിമർശിക്കപ്പെടും.. ഇത്തവണ കേരളാ ക്രിക്കറ്റ് വിജയ തീരത്തായിരുന്നു. അതുകൊണ്ട് തന്നെ ചെയ്തു കൂട്ടിയ മണ്ടത്തരവും കള്ളക്കളിയുമെല്ലാം അതിൽ മാഞ്ഞു പോയി. കേരളം ക്വാർട്ടറിൽ കടന്ന ചരിത്ര നിമിഷത്തിനും ഇത്തവണ സാക്ഷിയായി. പക്ഷേ ജയത്തിനിടയിൽ ആരും തെറ്റുകൾ ചൂണ്ടിക്കാട്ടിയില്ല. അതുകൊണ്ട് മാത്രമാണ് സെമിയിലേക്കുള്ള കേരളത്തിന്റെ യാത്ര തടസ്സപ്പെടുന്നത്. കെസിഎയും സെലക്ടർമാരും മാത്രമാണ് കേരളത്തെ ക്വാർട്ടറിൽ തോൽപ്പിച്ചതിന് ഉത്തരവാദിത്തം. കളിമികവ് നോക്കാതെ താൽപ്പര്യങ്ങൾ മാത്രം വാട്മോറിന് വിട്ടുകൊടുത്തതിന്റെ ദുരന്തഫലം. എല്ലാ കളിയിലും ഓപ്പണിങ് പരാജയമായിരുന്നു. എന്നിട്ടും മികച്ച താരത്തെ വാട്മോറിന് കാണിച്ചു കൊടുക്കാൻ പോലും സെലക്ടർമാരും കെസിഎയും തയ്യാറായില്ല.
കെസിഎയിൽ നിന്ന് ടിസി മാത്യുവിനെ പുറത്താക്കിയത് നിലവിലെ സെക്രട്ടറി ജയേഷ് ജോർജും സംഘവുമായിരുന്നു. കേരളം ക്വാർട്ടറിൽ പ്രവേശിച്ചതോടെ ടിസിയെ സസ്പെന്റ് ചെയ്യാൻ പോലുമുള്ള കരുത്ത് ജയേഷ് കാട്ടി. അങ്ങനെ ക്രിക്കറ്റിന്റെ സമ്പൂർണ്ണ നിയന്ത്രം ഏറ്റെടുത്ത സെക്രട്ടറിയുടെ ഒറ്റവാക്ക് നശിപ്പിച്ചത് കെസിഎയുടെ സെമി ഫൈനൽ മോഹമാണ്. ഇന്ത്യൻ ക്രിക്കറ്റിലെ എല്ലാമെല്ലാമായ സച്ചിൻ തെണ്ടുൽക്കർ വിമരിച്ചത് നാൽപതാം വയസ്സിലാണ്. സ്കോർ ചെയ്യാൻ കഴിയുന്നുണ്ടോ എന്നത് മാത്രമാണ് ഇന്ത്യൻ ക്രിക്കറ്റിലെ മാനദണ്ഡം. മഹേന്ദ്ര സിങ് ധോണി എന്നും ഏകദിന ക്രിക്കറ്റ് കളിക്കുന്നത് അതുകൊണ്ടാണ്. പക്ഷേ എത്ര മികച്ചവരായാലും ടിസിയുടെ കാലത്തെ പ്രതിഭകളെ വേണ്ടെന്ന നിലപാടാണ് കെസിഎ എടുത്തത്. കളിച്ച എല്ലാ കളിയിലും ഓപ്പണർമാർ പരാജയപ്പെട്ടിട്ടും വിശ്വസ്തനായ താരം ജഗദീഷിനെ കേരളാ ക്രിക്കറ്റ് മറന്നു. ജഗദീഷിനെ പോലൊരു താരം ടീമിലുണ്ടായിരുന്നുവെങ്കിൽ കേരളം സെമിയിലെത്തുമായിരുന്നുവെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തൽ.
കഴിഞ്ഞ സീസൺ വരെ കേരളാ ക്രിക്കറ്റിന്റെ സജീവതയായിരുന്നു ജഗദീഷെന്ന ഓപ്പണർ. കഴിഞ്ഞ സീസണിലെ അവസാന മത്സരത്തിൽ 42 റൺസുമായി ബാറ്റു ചെയ്യുമ്പോൾ വില്ലനായി പരിക്കെത്തി. റിട്ടയേർഡ് ഹാർട്ടായി മടങ്ങിയ ജഗദീഷ് വീണ്ടും അടുത്ത സീസണിൽ കളിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ കെസിഎ സാധ്യതാ പട്ടികിയിൽ പോലും മുൻ ഇന്ത്യൻ എ ടീം താരത്തെ ഉൾപ്പെടുത്തിയില്ല. ഇന്ത്യൻ എ ടീമിന് വേണ്ടി മൂന്ന് കളികളാണ് ജഗദീഷ് കളിച്ചത്. മൂന്ന് ഇന്നിങ്സിൽ രണ്ട് അർദ്ധശതകങ്ങൾ. രണ്ട് ഇന്നിങ്സിലും തൊണ്ണൂറിൽ അധികം റൺസ് നേടി. എന്നിട്ടും ഈ പ്രതിഭയെ ഐപിഎൽ ടീമിൽ പോലും എടുക്കാൻ ആരും കേരളാ ക്രിക്കറ്റിൽ സമ്മർദ്ദം ചെലുത്തിയില്ല. പ്രതിഭ കൊണ്ട് മാത്രം കേരളത്തിൽ ക്രിക്കറ്റ് കളിച്ച വ്യക്തിയായിരുന്നു ജഗദീഷ്-കേരളാ ക്രിക്കറ്റിലെ മുതിർന്ന ഭാരവാഹി മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയാണ്.
രണ്ട് മറുനാടൻ താരങ്ങളായിരുന്നു കേരളത്തിനുണ്ടായിരുന്നത്. ജലജ് സക്സേനയും അരുൺ കാർത്തിക്കും. ഇതിൽ ജലജ് സക്സേന മുതൽക്കൂട്ടായി. അരുൺ കാർത്തിക്കിനെ ഇന്നിംങ്സ് ഓപ്പൺ ചെയ്യാനാണ് കൊണ്ടു വന്നത്. ഇതിന്റെ പേരിലാണ് ജഗദീഷിനെ മാറ്റി നിർത്തിയത്. എന്നാൽ അരുൺ ഓപ്പണറായത് രണ്ട് ഇന്നിങ്സിൽ മാത്രമാണ്. ബാക്കിയെല്ലാം അസറുദ്ദീനും വിഷ്ണു വിനോദുമൊക്കെ ഓപ്പണറുടെ റോളിലെത്തി. അരുൺ കാർത്തിക് മധ്യനിരയിൽ കളിച്ചു. അങ്ങനെ ബാറ്റിംഗിന്റെ ബാലൻസ് നഷ്ടമായി. അരുൺ കാർത്തിക്ക് ശരാശരി നിലവാരത്തിൽ മാത്രമാണ് ബാറ്റ് വീശിയത്. അരുൺ കാർത്തിക്കിനെ വിളിച്ചില്ലായിരുന്നുവെങ്കിൽ ജഗദീഷിനേയും മറ്റൊരു മുതിർന്ന താരത്തേയും ടീമിൽ എടുക്കേണ്ടി വരുമായിരുന്നു. ഇത് ഒഴിവാക്കാനുള്ള കള്ളക്കളിയായിരുന്നു അരുൺ കാർത്തിക്കെന്നാണ് ഉയരുന്ന ആക്ഷേപം.
ജഗദീഷ് ഉണ്ടായിരുന്നുവെങ്കിൽ കേരളത്തിന്റെ കളി കൂടുതൽ മെച്ചമായിരുന്നു. ഫാസ്റ്റ് ബൗളർമാരും സ്പിന്നർമാരും മികവ് കാട്ടി. പക്ഷേ ബാറ്റിംഗിൽ റോഹനും സഞ്ജുവും ജലജ് സക്സേനയും മാത്രമാണ് തിളങ്ങിയത്. ഇവരെല്ലാതെ ആരും റൺസ് നേടിയില്ല. ബാറ്റിംഗിൽ ക്യാപ്ടൻ സച്ചിൻ ബേബി വൻ പരാജയമായിരുന്നു. ഓപ്പറായി പലരേയും പരീക്ഷിച്ചു. എന്നാൽ യുവതാരങ്ങൾക്കൊന്നും മികവ് കാട്ടാനായില്ല. ഈ ഘട്ടത്തിൽ ജഗദീഷിനെ ടീമിലെടുക്കണമെന്ന് പല കോണുകളിൽ നിന്ന് ആവശ്യമുയർന്നു. മോശം പ്രകടനം നടത്തിയ താരങ്ങളെ വിന്നിങ് കോമ്പിനേഷന്റെ പേരിൽ കേരളാ ക്രിക്കറ്റ് ചുമന്നു. അപ്പോഴും ഗോഡ് ഫാദറും ജില്ലാ അസോസിയേഷന്റെ പിന്തുണയുമില്ലാത്ത ജഗദീഷിനെ മനപ്പൂർവ്വം മറുന്നു. വാട്മോറിന്റെ കണ്ണിൽ ജഗദീഷ് പെടരുതെന്ന വ്യക്തമായ കാഴ്ചപാട് കെസിഎയിലെ ഭാരവാഹികൾക്കുണ്ടായിരുന്നു. ഇതിന് അനുസരിച്ച് സെലക്ഷൻ കമ്മറ്റിയും പെരുമാറി-കെസിഎ ഉന്നതൻ മറുനാടനോട് പറഞ്ഞു.
ജയത്തിനിടെയിലും ഓപ്പണിങ് പരാജയം പലഘട്ടത്തിൽ ചർച്ചയായിരുന്നു. അപ്പോഴെല്ലാം ജഗദീഷിലേക്ക് ചർച്ചയെത്തി. എന്നാൽ പഴയ താരങ്ങൾ എത്ര ഫോമിലായാലും എടുക്കേണ്ടതില്ലെന്ന നിർദ്ദേശം കെസിഎ സെലക്ടർമാർക്ക് നൽകി. ഇതിന്റെ ഫലമാണ് വിദർഭയ്ക്കെതിരായ തോൽ. ക്വാർട്ടറിൽ വിദർഭ നേടിയത് ആദ്യഇന്നിങ്സിൽ 246 റൺസായിരുന്നു. പക്ഷേ സാങ്കേതിക തികവുള്ള ഓപ്പണറുടെ അഭാവം കേരളത്തിന് വിനയായി. തുടക്കത്തിൽ തന്നെ വിക്കറ്റ് പോയി. ജലജും റോഹനും സഞ്ജുവും വമ്പൻ സ്കോറുകൾ ഉയർത്തിയില്ല. സച്ചിൻ ബേബിയും മധ്യനിരയും അമ്പാടെ പാരാജയമായി. ഇതോടെ കേരളം തകർന്നടിഞ്ഞു. അങ്ങനെ ബാറ്റിങ് അത്ര ദുഷ്കരമല്ലാത്ത പിച്ചിൽ ഒന്നാം ഇന്നിങ്സിൽ കേരളം ലീഡ് വഴങ്ങി. രഞ്ജിയിലെ സെമി പ്രവേശനം സ്വപ്നമാവുകയും ചെയ്തു-കെസിഎയിലെ കളി അറിയാവുന്നവരുടെ വിശകലനം അങ്ങനെയാണ്.
കളി ജയിക്കുകയല്ല. കളിക്കാരെ ഒഴിവാക്കാനാണ് കേരളാ ക്രിക്കറ്റിലെ ചിലരുടെ താൽപ്പര്യം. ജഗദീഷിന്റെ കാര്യത്തിൽ അതാണ് സംഭവിച്ചതെന്ന് അവർ പറയുന്നു. കളിക്കാരെ തിരിച്ചറിയാവുന്ന കോച്ചാണ് വാട്മോർ. അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടാൽ പിന്നെ അവരെ മാറ്റുക അസാധ്യം. അതുകൊണ്ട് തന്നെ ജഗദീഷിനെ പോലൊരു താരത്തെ സാധ്യതാ ടീമിൽ പോലും ഉൾപ്പെടുത്തിയില്ലെന്നും അവർ പറയുന്നു. ഇതിനുള്ള വിലയാണ് ക്വാർട്ടറിലെ തോൽവി. വർഷങ്ങളായി കേരളാ ക്രിക്കറ്റിന്റെ സെലക്ഷൻ കമ്മറ്റിക്ക് മാറ്റമില്ല. സ്ഥിരം ചെയർമാനാണുള്ളത്. ചില ജില്ലാ അസോസിയേഷൻ താൽപ്പര്യങ്ങളാണ് നടക്കുന്നത്. ഫോമിൽ അല്ലെങ്കിലും കളിക്കാം. അസോസിയേഷന്റെ പിന്തുണ മാത്രമതിയെന്നതാണ് സ്ഥിതി. ഒരു മത്സരം കഴിയുമ്പോൾ ഒരു താരത്തിന് ഒരു ലക്ഷത്തിലധികം രൂപ ബിസിസിഐയിൽ നിന്ന് കിട്ടും. ഇത് മോഹിച്ച ചില ഇടപെടലുകൾ കെസിഎയിൽ നടക്കുന്നുണ്ടെന്ന ആരോപണവും ശക്തമാണ്.
കഴിഞ്ഞ സീസണിൽ ജഗദീഷ് പ്രതീക്ഷിച്ച പ്രകടനം നടത്തിയില്ലെന്നാണ് സെലക്ടർമാർ പറയുന്നത്. അങ്ങനെ പറയുന്നവർക്ക് അടുത്ത സീസണിൽ എങ്ങനെ സച്ചിൻ ബേബിയെ നിലനിർത്താനാകുമെന്ന ചോദ്യമാണ് ചിലരുയർത്തുന്നത്. അസോസിയേഷന് താൽപ്പര്യമുണ്ടെങ്കിൽ അർക്കും കേരളാ ടീമിൽ കളിക്കാമെന്നാണ് വിലയിരുത്തൽ. മധ്യനിര സർവ്വത്ര പരാജയമായിരുന്നു. അപ്പോഴും റൈഫി വിൻസന്റ് ഗോമസ്, കെജ രാകേഷ് തുടങ്ങിയ ഫോമിലുള്ള മുൻതാരങ്ങളെ കെസിഎ പരിഗണിച്ചില്ല. ഗോഡ് ഫാദർമാരില്ലാത്ത പല യുവ ബാറ്റ്സാമാന്മാരും തഴയപ്പെട്ടു. ബൗളിങ്ങിൽ അക്ഷയ് കെസിയും സിജി മോൻ ജോസഫുമാണ് താരങ്ങൾ. നിധീഷെന്ന ഫാസ്റ്റ് ബൗളറും ശ്രദ്ധേയനായി. വാട്മോറിന്റെ ഉപദേശങ്ങൾ ഇവരെ മികച്ച താരങ്ങളാക്കി.
ഹരിയാനയ്ക്കെതിരെ റോഹൻ നേടിയ 93 റൺസാണ് കേരളത്തിന് തുണയായത്. ക്രീസിൽ ഉറച്ചു നിന്നായിരുന്നു ഈ നേട്ടം. എന്നാൽ സ്ലോ ഇന്നിങ് കളിച്ച റോഹനെ അടുത്ത സീസണിൽ കളിപ്പിക്കണോ എന്ന ചർച്ച സെലക്ഷൻ കമ്മറ്റി തുടങ്ങി കഴിഞ്ഞു. പുതിയ താരങ്ങളെ പരീക്ഷിക്കാമെന്നാണ് അവരുടെ വാദം. ഇതിന് പിന്നിൽ ചില അസോസിയേഷൻ പ്രമുഖരുടെ അഴിമതിയുണ്ടെന്നാണ് കെസിഎയ്ക്കെതിരെ ഉയരുന്ന ആരോപണം.
Stories you may Like
- ദാവൂദ് ഇബ്രാഹീമിന്റെ സ്വത്തുക്കളുടെ അനന്തരവകാശി മിയാൻ ദാദിന്റെ മകനോ?
- രോഹൻ കുന്നുമ്മൽ ഐപിഎൽ അരങ്ങേറ്റത്തിന്, ഡൽഹിയുടെ സിലക്ഷൻ ക്യാംപിൽ
- ബി.സി.സിഐയുടെ ആസ്തി കണ്ട് അന്തംവിട്ട് ക്രിക്കറ്റ് ലോകം
- കിരീടം തിരികെപ്പിടിക്കാൻ ഇന്ത്യ, ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലൂടെ
- യുവതിയെ ശല്യം ചെയ്ത യുവാവിനെ പിടികൂടി മർദിച്ച് നാട്ടുകാർ
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്