സുരഭിയെ ആരും വെട്ടിമാറ്റിയിട്ടില്ല; സനൽകുമാർ ശശിധരന്റെ ആരോപണങ്ങളും വസ്തുതാവിരുദ്ധം; അക്കാദമി ഒരു തുറന്ന സ്ഥാപനം; മേളയെ ഇക്കാണുന്ന നിലവാരത്തിലേക്ക് ഉയർത്തിയതിൽ ബീനാപോളിന്റെ സംഭാവന തള്ളിക്കളായാനാവില്ല; തിരക്ക് കുറക്കാൻ ശാസ്ത്രീയമായി എന്തുചെയ്യാൻ പറ്റുമെന്ന് പരിശോധിക്കും; ഐ എഫ് എഫ് കെ വിവാദങ്ങളിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ മറുനാടനോട് പറഞ്ഞത്
കെ വി നിരഞ്ജൻ
തിരുവനന്തപുരം: 'കമാലുദ്ദീനേ തെമ്മാടി, നിന്നെ ഞങ്ങൾ കണ്ടോളം'.... കഴിഞ്ഞ ഐ.എഫ്.എഫ്.കെയിലെ ദേശീയഗാന വിവാദവുമായി ബന്ധപ്പെട്ട യുവമോർച്ച നടത്തിയ മാർച്ചിൽ ഉയർന്നുകേട്ട മുദ്രാവാക്യങ്ങളിൽ ഒന്നാണിത്.
ജാതിയും മതവും പറഞ്ഞുള്ള കടുത്ത വിമർശനങ്ങൾക്കും വിഭാഗീയതകൾക്കും വഴിമരുന്നിട്ട ഒരു ചലച്ചിത്രവർഷം പിന്നിടുമ്പോഴും ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ കമൽ അക്ഷോഭ്യനാണ്. വിമർശനങ്ങളിൽ കാര്യമാത്ര പ്രസക്തമായതിനുമാത്രം മറുപടി പറഞ്ഞുകൊണ്ട് അക്കാദമിയെ എണ്ണയിട്ട യന്ത്രംപോലെ ചലിപ്പിക്കുകയാണ് അദ്ദേഹം. തിരക്കുകൾക്കിടയിലും കമൽ ചലച്ചിത്രമേളയെക്കുറച്ച് അൽപ്പം സംസാരിക്കാൻ സമയം കണ്ടത്തെുന്നു.
ചോദ്യം: താങ്കളുടെ മതംപോലും എടുത്തുപറഞ്ഞുകൊണ്ടുള്ള കടുത്ത വിമർശനങ്ങളായിരുന്നു കഴിഞ്ഞ വർഷം നേരിട്ടത്. അവിടെനിന്ന് താരതമ്യേന പരാതികൾ കുറവായ മേളയായവുകയാണ് ഇത്തവണത്തേത്.അതിൽ സന്തോഷമില്ലേ
കമൽ: കഴിഞ്ഞവർഷത്തെ വിമർശനങ്ങൾ എല്ലാ സീമകളും ലംഘിച്ചവയും സഭ്യേതരവും അങ്ങേയറ്റം വർഗീയവുമായിരുന്നെതിൽ തർക്കമില്ല. അന്നും ഞാൻ കൂളായാണ് പ്രതികരിച്ചത്.അക്കാദമി അവരുടെ പണി കൃത്യമായി ചെയ്യുന്നുണ്ട്.പിന്നെ നമുക്ക് യാതൊരു സംഭ്രമവുമില്ല.പ്രത്യേക അജണ്ടയുമില്ല. പിന്നെ വിവാദങ്ങൾ കുറേയൊക്കെ മേളയിൽ പതിവാണുതാനും.അവയെ അങ്ങനെ എടുത്താൻ മതി.
ചോദ്യം:നടി സുരഭിയെ മേളയിൽനിന്ന് വെട്ടിമാറ്റിയെന്നാണ് ഈ വർഷത്തെ ഒരു പ്രധാന വിവാദം
കമൽ: തീർത്തും തെറ്റിദ്ധാരണാജനകമാണിത്. സുരഭിയെ ആരും വെട്ടിമാറ്റിയിട്ടില്ല.ചലച്ചിത്രമേളകൾ ദേശീയ പുരസ്ക്കാര ജേതാക്കളെ ആദരിക്കാനുള്ള വേദിയല്ല.അതിനാലാണ് സുരഭിയെ ആദരിക്കാഞ്ഞത്.അങ്ങനെ ഒരു കീഴ്വഴക്കം നമുക്കില്ല.മുമ്പ് സലീംകുമാറിനും സുരാജ് വെഞ്ഞാറമൂടിനും ദേശീയ പുരസ്ക്കാരം കിട്ടിയപ്പോൾ മേളയിൽ ആദരിച്ചിട്ടില്ല.ഉദ്ഘാടനത്തിന് നടിമാരായ ഷീലയും രജിഷയും അക്കാദമിയുടെ ഔദ്യോഗിക ക്ഷണപ്രകാരം വന്നവരല്ല.മൽസര വിഭാഗത്തിൽ പരിഗണിച്ച ചിത്രം മറ്റ് വിഭാഗങ്ങളിലേക്ക് ഉൾപ്പെടുത്താൻ നിയമം അനുവദിക്കുന്നില്ല. അതുകൊണ്ടാണ് സുരഭിക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത 'മിന്നാമിനുങ്ങ്' മേളയിൽ ഇല്ലാതെ പോയത്.
സുരഭിക്ക് പാസ് കിട്ടിയില്ലെന്ന് പറഞ്ഞപ്പോൾ ഞാൻ നേരിട്ട് ഇടപെട്ടാണ് അത് ശരിയാക്കിയത്. ഇപ്പോഴും അത് അക്കാദമിയിലുണ്ട്. പക്ഷേ അവർ അത് വാങ്ങിയില്ലെങ്കിൽ എന്തുചെയ്യാനാവും. പാസ് വീട്ടിൽ കൊണ്ടുവന്ന് കൊടുക്കുന്ന ഏർപ്പാട് അക്കാദമിക്ക് ഇല്ല. അത് ഡെലിഗേറ്റുകൾ വന്ന് വാങ്ങിക്കണം.
ചോദ്യം:സെക്സി ദുർഗയെന്നപേര് പിന്നീട് എസ്.ദുർഗയാക്കിയ സനൽകുമാർ ശശിധരന്റെ സിനിമയെയും പൂർണമായി അവഗണിച്ചെന്ന് പരാതിയുണ്ട്. മോദി സർക്കാറിന്റെ ഫാസിസ്റ്റ് നയങ്ങൾതന്നെ ഇടതുസർക്കാറും പിന്തുടരുകയാണോ എന്നാണ് ചിത്രത്തിന്റെ സംവിധായകൻ സനൽകുമാർ ശശിധരന്റെ ചോദ്യം.
കമൽ: ഈ വിവാദവും തീർത്തും കഴമ്പില്ലാത്തതാണ്. ഒന്നാമതായി ഐ.എഫ്.എഫ്.ഐയിൽ എസ്.ദുർഗ നേരിട്ടതും ഇപ്പോഴെത്തേതും രണ്ടും രണ്ട് തരത്തിലാണ്.ഐ.എഫ്.എഫ്.ഐയിൽ സെലക്ഷൻ കമ്മറ്റി തെരഞ്ഞെടുത്ത സിനിമയെ രാഷ്ട്രീയകാരണങ്ങളാൽ ഒഴിവാക്കുകയായിരുന്നു.എന്നാൽ ഇവിടെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ജൂറിയുടെ വിലയിരുത്തലിൽ ചിത്രം സെലക്ട് ചെയ്യപ്പെടാതെ പോവുകയാണ്.ഏത് സിനിമ തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുന്നത് അക്കാദമിയോ സർക്കാരോ അല്ല, ജൂറിയാണ്.എന്നിട്ടും എസ്.ദുർഗ മറ്റേതെങ്കിലും വിഭാഗത്തിൽ ഉൾപ്പെടുത്തി പ്രദർശിപ്പിക്കാൻ അക്കാദമി ശ്രമിച്ചിരുന്നു.പക്ഷേ ചിത്രത്തിന്റെ സംവിധായകൻ അത് നിരസിക്കുകയായിരുന്നു. അല്ലാതെ ഒരു തരത്തിലുള്ള ഇടപെടലും ഇതിൽ ഉണ്ടായിട്ടില്ല. അക്കാദമി ഒരു തുറന്ന പുസ്കമാണ്.
ചോദ്യം: ചിത്രം തെരഞ്ഞെടുക്കപ്പെടാത്തവരെല്ലാം വിമർശിക്കുന്നത് ബീനാപോളിനെയാണ്.അവരുടെ നേതൃത്വത്തിലുള്ള ഒരു കോക്കസാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നാണ് 'മിന്നാമിനുങ്ങിന്റെ' സംവിധായകൻ ഉൾപ്പെടെയുള്ളവർ ആക്ഷേപിക്കുന്നത്.
കമൽ:ഒരിക്കലും ശരിയല്ല ഇത്.വീണ്ടും പറയട്ടെ.അക്കാദമിയിൽ എല്ലാം സുതാര്യമാണ്.ആരെങ്കിലും ഒരാൾ വിചാരിച്ചാൽ ഒന്നും ചെയ്യാനാവില്ല. പിന്നെ, തിരുവനന്തപുരം ചലച്ചിത്രോൽസവത്തെ ലോകമറിയുന്ന മേളയാക്കിയതിൽ ബീനാപോളിന്റെ പങ്ക് ആർക്കും തള്ളിക്കളയാനാവില്ല.
ചോദ്യം: കഴിഞ്ഞതവണത്തെപോലെ തിരക്കാണ് ഇത്തവണത്തെയും പ്രശ്നം. ദീർഘനേരം വരിനിന്നിട്ടും ടിക്കറ്റില്ലാത്തത് പലപ്പോഴും തർക്കങ്ങൾക്കും കാരണമാവുന്നുണ്ട്.
കമൽ: ശരിയാണ്. വർധിച്ചുവരുന്ന ആൾക്കൂട്ടം മേള വലുതാവുന്നതിന്റെ ലക്ഷണമാണ്. അതിൽ സന്തോഷവുമുണ്ട്. ചലച്ചിത്രത്തെ ഗൗരവമായി പഠിക്കുന്ന യുവതലമുറയും മേളയിൽ സജീവമാണ്.ഇത്തവതവണ ഡെലിഗേറ്റുകളുടെ എണ്ണം കുറച്ചിട്ടും റിസർഷേൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉണ്ടാക്കിയിട്ടും നല്ല തിരക്കുണ്ട്. ഇത് നിയന്ത്രിക്കാനും എന്ത് ചെയ്യാൻ കഴിയുമെന്ന് ശാസ്ത്രീയമായി പരിശോധിക്കേണ്ടതുണ്ട്.
Stories you may Like
- 'എല്ലായ്പ്പോഴും എന്റേതുമാത്രം'! ഒടുവിൽ വരനെ വെളിപ്പെടുത്തി നടി സുരഭി സന്തോഷ്
- നടി സുരഭി സന്തോഷ് വിവാഹിതയായി; വരൻ ബോളിവുഡ് ഗായകൻ പ്രണവ് ചന്ദ്രൻ
- അക്ഷയ് കുമാറിനെ ഞെട്ടിച്ച ആ മലയാളി നടി ഞാനാണ്; വെളിപ്പെടുത്തി സുരഭി ലക്ഷ്മി
- എംഡിഎംഎയുമായി പിടിയിലായ സുരഭിയുടെ 'പ്രൊഫൈൽ' കണ്ട് ഞെട്ടി പൊലീസ്
- രഞ്ജിത്തിന് എതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍