ലക്ഷ്മി തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് കുടുംബ വേരുകൾ അന്വേഷിക്കാതെ; 27 വർഷമായി സീരിയൽ രംഗത്തു വന്നിട്ട്, ഇതുവരെ ജയൻ എന്ന നടന്റെ ബന്ധുത്വം പറഞ്ഞ് അവസരം വാങ്ങാനോ ആളാകാനോ ശ്രമിച്ചിട്ടില്ല; ജയന്റെ അനിയന്റെ ഒരേയൊരു മകൾ ലക്ഷ്മിയാണ്, ആ സ്ഥാനം തട്ടിയെടുക്കേണ്ട ആവശ്യവും തനിക്കില്ല: ബന്ധുത്വ തർക്കത്തിൽ ലക്ഷ്മി ശ്രീദേവിക്ക് മറുപടിയുമായി നടി ഉമ നായർ
മറുനാടൻ ഡെസ്ക്ക്
തിരുവനന്തപുരം: അനശ്വര നടൻ ജയന്റെ ബന്ധുത്വം അവകാശപ്പെട്ട് നടി ഉമാ നായർ ചാനൽഷോയിൽ പറഞ്ഞ കാര്യങ്ങളെ എതിർത്ത് ന്യൂസിലാൻഡിൽ താമസിക്കുന്ന മലയാളി യുവതി ഫേസ്ബുക്ക് വീഡിയോയിലൂടെ പ്രതികരിച്ചിരുന്നു. മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് പരിപാടിയിൽ പങ്കെടുക്കവേയാണ് താൻ ജയന്റെ സഹോദരന്റെ മകളാണെന്ന് ഉമ പരിചയപ്പെടുത്തിയത്. ജയനെ വല്യച്ഛൻ എന്ന് അഭിസംബോധന ചെയ്ത് സംസാരിച്ച ഉമ ജയന്റെ അമ്മയും തന്റെ അച്ഛന്റെ അമ്മയും അനുജത്തി ജ്യേഷ്ഠത്തി മക്കളാണെന്നും പറഞ്ഞിരുന്നു. കൂടാതെ പ്രശസ്ത നടി ജയഭാരതി തന്റെ അച്ഛന്റെ കസിൻ ആണെന്നും ഉമ വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെയായിരുന്നു ജയഗൻങ് സഹോദരൻ സോമൻ നായരുടെ മകൾ ലക്ഷ്മി ഫേസ്ബുക്ക് വീഡിയോയിലൂടെ പ്രതികരിച്ചത്.
നടൻ ജയന് ഒരേയൊരു സഹോദരനെ ഉള്ളൂവെന്നും, ആ സഹോദരന് താൻ ഉൾപ്പടെ മൂന്ന് മക്കളാണെന്നും അതിൽ ഒരാൾ സീരിയലിലും മറ്റും സജീവമായി പ്രവർത്തിക്കുന്ന നടൻ ആദിത്യനാണെന്നും ലക്ഷ്മി പറയുകയുണ്ടായി. ഇതുവരെ ഉമയെ താൻ കണ്ടിട്ടുപ്പോലുമില്ലെന്നും എന്തടിസ്ഥാനത്തിലാണ് അവർ ഇത്തരം അവകാശവാദം ഉന്നയിക്കുന്നതെന്നും ലക്ഷ്മി വീഡിയോയിൽ ചോദിക്കുകയുണ്ടായി. വീഡിയോ സോഷ്യലൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ മറുപടിയുമായി ഉമ നായരും രംഗത്തെത്തി.
ലക്ഷ്മി ഉന്നയിച്ച ആരോപണങ്ങൾ പൂർണമായും തെറ്റാണെന്ന് പറഞ്ഞു കൊണ്ടാണ് ഉമ നായർ രംഗത്തെത്തിയത്. ലക്ഷ്മിയുടെ ഈ ആരോപണങ്ങൾ പൂർണമായും നിഷേധിച്ചുകൊണ്ട് ഫേസ്ബുക് ലൈവിലൂടെ സീരിയൽ താരം ഉമ നായർ രംഗത്തെത്തിയത്. തന്നെയും ആ ചാനലിനെയും അവതാരകയെയും അപമാനിക്കുന്ന വിഷയമായതിനാലാണ് താനൊരു മറുപടിയുമായി രംഗത്ത് വന്നതെന്ന് ഉമ പറഞ്ഞു. ലക്ഷ്മി എന്ന് പറയുന്ന പെൺകുട്ടി കുടുംബത്തിന്റെ വേരുകളെക്കുറിച്ചൊന്നും അന്വേഷിക്കാതെയാണ് ഇത്തരം ആരോപണങ്ങളുമായി വന്നതെന്നും 27 വർഷമായി താൻ സീരിയൽ രംഗത്ത് വന്നിട്ട് ഇതുവരെ ജയൻ എന്ന നടന്റെ ബന്ധുത്വം പറഞ്ഞ് അവസരം വാങ്ങാനോ ആളാകാനോ ശ്രമിച്ചിട്ടില്ലെന്നും ഉമ പറഞ്ഞു.
ജയന് ഒരു സഹോദരൻ മാത്രമേ ഉള്ളു അദ്ദേഹത്തിന് ഒരേ ഒരു മകളും അത് ലക്ഷ്മിയാണ്. ഒരുപക്ഷെ ആ സ്ഥാനം നഷ്ടമാകുമോ എന്ന ഭയം മൂലമാകാം ലക്ഷ്മി ഇത്തരം പ്രതികരണം നടത്തിയത്. എന്നാൽ തനിക്ക് അങ്ങനെ ഒരു സ്ഥാനം ആവശ്യമില്ലെന്നും താൻ മാനഷ്ടക്കേസിന് പോയാൽ കോടതിയിൽ ലക്ഷ്മി ഉത്തരം പറയേണ്ടി വരുമെന്നും ഉമ പറഞ്ഞു.
ലക്ഷ്മിക്ക് മറുപടിയായി ഫേസ്ബുക്ക് വീഡിയോയിൽ ഉമ നായർ പറയുന്നത് ഇങ്ങനെ:
സുഹൃത്തുക്കൾക്ക് വേണ്ടിയാണ് വീഡിയോ എന്നു പറഞ്ഞാണ് അവർ വീഡിയോയിൽ തുടങ്ങുന്നത്. ലക്ഷ്മി ശ്രീദേവിയുടെ വീഡിയോ കണ്ട ശേഷമാണ് പ്രതികരണവുമായി താൻ എത്തുന്നതെന്നും ഉമ പറയുന്നു. ഈ പറയുന്ന ലക്ഷ്മി എന്നു പറയുന്ന പെൺകുട്ടി വളരെ മോശമായി എന്നെ അവഹേളിക്കുകയാണ് ചെയ്തത്. അത് വളരെ മോശമായ കാര്യമായിപ്പോയി. എന്നെ സപ്പോർട്ട് ചെയ്തു സംസാരിച്ച ചാനലും മോശക്കാരായി പോകും. അതുകൊണ്ടാണ് താൻ പബ്ലിക് പ്ലാറ്റഫോമിൽ തന്നെ മറുപടി പറഞ്ഞു കൊണ്ട് രംഗത്തെത്തിയത്.
ഒരു ഫോട്ടോ ഉയർത്തിക്കാണിച്ചു കൊണ്ടാണ് ഉമ മറുപടി പറയുന്നത്. ഫോട്ടോയിൽ കാണുന്നത് ലൈവിൽ പ്രത്യക്ഷപ്പെട്ട ലക്ഷ്മിയുടെ അമ്മയാണെന്ന് ഉമ നായർ പറയുന്നു. ഇവർ ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഫോട്ടോയിലുള്ള മറ്റൊരാൾ എന്റെ അച്ഛമ്മയാണെന്നും അവർ പറയുന്നു. ഈ ഫോട്ടോ കൈയിലെടുത്ത് സംസാരിക്കാൻ വേണ്ടിയാണ് താൻ മറുപടി നൽകാൻ കാത്തിരുന്നതെന്നും നടി വ്യക്തമാക്കുന്നു. വീഡിയോ ഇറക്കിയ നിമിഷം ഞാൻ ലൊക്കേഷനിലായിരുന്നു. ഫോട്ടോയിൽ കാണുന്നത് അവരുടെ അമ്മയല്ല എന്ന് അവർ പറയുമോ എന്നറിയില്ലെന്ന് പറഞ്ഞു കൊണ്ടാണ് ഉമയുടെ മറുപടി.
എന്നെ മോശമായി പറഞ്ഞതിനേക്കാൾ സങ്കടം തോന്നിയത് 27 വർഷമായി ഞാൻ ഈ ഇൻഡ്സ്ട്രിയിൽ വന്നിട്ട്. ഒരു അവസരത്തിനും ഞാൻ വല്ല്യച്ചന്റെ പേര് പറയുകയോ അതിന് മുകളിൽ ആളാകുകയോ ചെയ്തിട്ടില്ല. ഇതിനെ കുറിച്ച് ചർച്ച ചെയ്യപ്പെടുന്ന തലത്തിലേക്കൊന്നും ചിന്തിച്ചിട്ടു പോലുമില്ലെന്നും ഉമ പറയുന്നു.
എന്റെ വകയിലെ വല്ല്യച്ചനാണ് ജയൻ, സ്വന്തപ്രകാരം അച്ഛന്റെ ജ്യേഷ്ഠന്റെ സ്ഥാനത്തു തന്നെയാണത്. അച്ഛന്റെ ജ്യേഷ്ഠൻ എന്നു പറഞ്ഞാൽ ഞങ്ങളുടെ നാട്ടിൽ ഇതിന് വല്ല്യച്ഛൻ എന്നാണ് പറയുന്നത്. വല്യച്ചന്റെ സ്ഥാനത്തായതു കൊണ്ട് അങ്ങനെ പറയുന്നു. ഈ പെൺകുട്ടിക്ക് ഫീൽ ചെയ്ത കാര്യം എനിക്കു തോന്നുന്നു. ഇവരുടെ ബന്ധങ്ങളിലും കൃഷ്ണൻ നായർ എന്ന ജയന് ഒരു സഹോദരനേ ഉള്ളൂ. അത് സോമൻ നായരാണ്. അദ്ദേഹത്തിന് ഒരു മകളേയുള്ളൂ എന്നു പറയുന്നത്. ഇനി ആ മകളുടെ സ്ഥാനം ഞങ്ങൾ ആരെങ്കിലും തട്ടിക്കൊണ്ടു പോകുമോ എന്നു കരുതിയാകും ആ കുട്ടി തനിക്കെതിരെ രംഗത്തെത്തിയത്. എന്നാൽ, പൊന്നു സഹോദരീ ഞങ്ങൾക്കൊന്നും ആ സ്ഥാനം വേണ്ട. ഇന്നു വരെ ഞങ്ങൾ ആരും തന്നെ അവരുടെ കുടുംബത്തിലേക്ക് പോകാൻ പോയിട്ടില്ല. അതിന്റെ ആവശ്യവുമില്ല.- ഉമ നായർ പറഞ്ഞു.
പിന്നെ തെളിവുകളിലേക്ക് പോകുകയാണെങ്കിൽ അത് തെളിയിക്കേണ്ടത് തങ്ങളുടെ ബാധ്യതയാണ്. ഞങ്ങളെ അവഹേളിക്കുന്ന വിധത്തിൽ ഒരു മീഡിയയുടെ മുന്നിലൂടെ പ്രതികരിക്കുക എന്നത് മോശമായ കാര്യമാണ്. ലക്ഷ്മിയുടെ സഹോദരൻ ആദിത്യനെ പോലും ഞാൻ കാണുന്നത് ഒരു സീരിയൽ ചെയ്യുന്ന സമയത്താണ്. അദ്ദേഹത്തിനും അന്ന് ബന്ധങ്ങളെ കുറിച്ച് സംസാരിച്ചപ്പോഴാണ് അറിയുന്നത്. ഞാൻ അതിന് ശേഷവും ഒരു നടനെ പോലെ അല്ലെങ്കിൽ സുഹൃത്തിനെ പോലെ കാണുകയും ചെയ്തിട്ടില്ല. പിന്നല്ലേ, ഈ കൂട്ടി. ഞാൻ ഈ കുട്ടിയെ കണ്ടിട്ടുപോലുമില്ല. ഈ കുട്ടി എന്നെയും കണ്ടിട്ടുമില്ല. കണ്ടില്ല എന്ന കാരണം കൊണ്ട് എന്നെ അറിയില്ല എന്നതു കൊണ്ട് എന്ന അപമാനിച്ചതിന് മറുപടി പറയണം. തീർച്ഛയായും ഞാൻ ഇതിന് മാനനഷ്ട കേസുമായി മുന്നോട്ടു പോകും- ഉമ വ്യക്തമാക്കി.
നിങ്ങൾക്ക് ഇത്രയും കേട്ടതിൽ നിന്നും എന്തു തോന്നുന്നു എന്താണ് ശരിയെന്ന് വിലയിരുത്തുക എന്നും ഉമ നായർ പറയുന്നു. മോശമായ രീതിയിൽ സമൂഹത്തെ കബളിപ്പിച്ച് എനിക്ക് ആളാകേണ്ട കാര്യമില്ല. ഞാനും ലക്ഷ്മിയും തമ്മിലാണ് ഇനി കോടതി മുറിയിൽ കണ്ടുമുട്ടേണ്ടത്. അത് അവകാശങ്ങൾ നേടിയെടുക്കാനോ അത് ചർച്ച ചെയ്യപ്പെടാൻ വേണ്ടിയോ അല്ല. ഇത്രയേറെ എന്ന അപമാനിച്ച സ്ഥിതിക്ക് എന്നോടു കാണിച്ച നീതികേടിനാണ് മറുപടി പറയേണ്ടി വരും. ഇന്ന് ഇതുവരെ ഞാൻ ഇത്തരമൊരു വിമർശനം നേരിടേണ്ടി വന്നിട്ടില്ല- ഉമ നായർ പറഞ്ഞു.
18ാം വയസിൽ സീരിയൽ രംഗത്തതെത്തിയ വ്യക്തിയാണ് ഉമ നായർ മൗനം, മകൾ, ബാലഗണപതി, കല്യാണ സൗഗന്ധികം, കാണാകൺമണി, കൃഷ്ണതുളസി തുടങ്ങിയ സീരിയലുകളിൽ ശ്രദ്ധേയവേഷങ്ങൾ ചെയ്തു. ജയിംസ് ആൻഡ് ആലീസ്, ഹരിഹരൻ പിള്ള ഹാപ്പിയാണ്, ഡിസംബർ എന്നീ സിനിമകളിൽ അഭിനയിച്ചു. 'നിനൈത്താലെ സുഖം താനെടി' എന്ന തമിഴ് സിനിമയിലും അഭിനയിച്ചു. 2014ൽ ആയിരുന്നു ഉമ നായരുടെ രണ്ടാംവരവ്. പതിമൂന്നു സീരിയലുകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. 'മകളി'ൽ അമ്മയുടെ വേഷവും മകളുടെ വേഷവും ചെയ്തത് ഉമയാണ്.
Stories you may Like
- ഇപ്പോൾ ഇ ഡി പിടിച്ച് പൊല്ലാപ്പ്; നടി ജാക്വിലിൻ വീണ്ടും വിവാദങ്ങളിൽ
- സീരിയൽ നടിമാരെ വിമർശിച്ച് സിപിഐ നേതാവ്, മറുപടി നൽകി മഞ്ജു പത്രോസ്
- ഒരുപാട് പേർക്ക് വീട് വച്ച് കൊടുത്ത സീമ ജി നായരുടെ വീടിന്റെ സുന്ദര കാഴ്ചകൾ...
- പെരുമ്പിലാവിലെ 'പെൺവെട്ടത്ത്' സംഭവിച്ചത്
- വെളിപ്പെടുത്തലുമായി സീരിയൽ നടി; വെള്ളയാണിയിലെ ഉപദ്രവം ചർച്ചകളിൽ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍