പ്രേതപടം കാണാൻ പാതിരാത്രി ഒഴുകിയത് നൂറുകണക്കിന് പേർ; പക്ഷേ സാത്താൻ സ്ളേവ്സ് ആങ്ങേയറ്റം നിരാശപ്പെടുത്തിയ പടം; 'എസ്രയുടെ' പോലും നിലവാരമില്ലാത്ത പടം എങ്ങനെ ചലച്ചിത്രമേളയിലത്തെിയെന്ന് ചോദിച്ച് പ്രതിനിധികൾ; ബോറടിച്ചതോടെ കൂവിയും പൂച്ച കരഞ്ഞും സ്വന്തമായി ശബ്ദംകൊടുത്തും സമയംതള്ളി നീക്കി പ്രേക്ഷകർ; ഹൊറർ ചിത്രം നിശാഗന്ധിയിൽ കോമഡിയായത് ഇങ്ങനെ
കെ.വി നിരഞ്ജൻ
തിരുവനന്തപുരം: പാതിരാത്രിയിൽ ഒരു ഹൊറർ ചിത്രം കാണുകയെന്ന പുതിയ അനുഭൂതി വാഗ്ദാനം ചെയ്ത ഐ.എഫ്.എഫ്്.കെ ഭാരവാഹികൾ അക്ഷരാർഥത്തിൽ ഡെലിഗേറ്റുകളെ വിഷണ്ണരാക്കി. ജോകോ അൻവർ സംവിധാനം ചെയ്ത ഇന്തോനേഷ്യൻ പ്രേത സിനിമയായ 'സാത്താൻ സ്ളേവ്സ്' കാണാനായി രാത്രി പത്തരയോടെ 2000ത്തോളം വരുന്ന ഡെലിഗേറ്റുകളാണ് പ്രദർശനവേദിയായ നിശാഗന്ധിയിൽ തടിച്ചുകൂടിയത്.
എന്നാൽ ഒരു മണിക്കൂറോളം ക്യൂനിന്ന് അകത്തുകയറിയ കാണികളെ അങ്ങേയറ്റം നിരാശരാക്കുന്ന യാതൊരു നിലവാരവുമില്ലാത്ത ചിത്രമായാണ് ഇത് പരിണമിച്ചത്. നമ്മുടെ പ്രഥ്വീരാജിന്റെ ഈ വർഷം ഇറങ്ങിയ 'എസ്ര'പോലും ഇതിനേക്കാൾ നല്ല ചിത്രമാണെന്നായിരുന്നു പ്രേക്ഷക പ്രതികരണം. ജനം കൂവിവിളിക്കുകയും പൂച്ചകരയുകയും പല രംഗങ്ങൾക്കുമുന്നോടിയായി ശബ്ദം ഉണ്ടാക്കുകയും ചെയ്തതോടെ കൊട്ടിഘോഷിച്ച ഹൊറർ മൂവി വെറും കോമഡിയായാണ് അവസാനിച്ചത്.
നിശാഗന്ധി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ചിത്രം കാണാനായി വളരെ നേരത്തേതന്നെ റോഡിലേക്ക് നീളുന്ന വൻ ക്യൂ രൂപപ്പെട്ടിരുന്നു. മുൻ ചിത്രം കഴിഞ്ഞ് പുറത്തിറങ്ങാത്തവരെ ഏറെ പണിപ്പെട്ട് പുറത്താക്കിയശേഷമാണ് ഇവരെ അകത്തേക്ക് കയറ്റിയത്. ഇതിനിടെ പലവട്ടം ഡെലിഗേറ്റ്സും ഗേറ്റ് കീപ്പർമാരുമായി പ്രശ്നമുണ്ടായി. തീയേറ്റർ തുറന്നതോടെ, കടലിരമ്പം പോലെ ഓടിക്കയറിയ ജനം , വിശിഷ്ടാതിഥികൾക്കുള്ള സീറ്റ്വരെ കൈയടക്കി നിറഞ്ഞുനിന്നു. ചിത്രം പത്തരക്ക് തുടങ്ങുമ്പോഴേക്കും ബാന്റ്വാദ്യങ്ങളും കൈയടിയും പാട്ടുമായി യുവതീയുവാക്കൾ രംഗം കൊഴുപ്പിച്ചു.
പക്ഷേ പടം തുടങ്ങി അഞ്ചുമിനിട്ടായപ്പോഴേക്കും ബോറടിയും തുടങ്ങി.കാര്യകാരണ ബന്ധമൊന്നുമില്ലാതെ, ഒരു കുടുംബത്തെ സാത്താൻ ആക്രമിക്കുന്ന കഥയാണ് ചിത്രം പറയുന്നത്. പതിവ് പ്രേത പടങ്ങളിൽ കണ്ട പഴഞ്ചൻ തീം പൊടിതട്ടിയെടുക്കയല്ലാതെ തിരക്കഥയിൽ ഒരു മാറ്റവും കൊണ്ടുവരാൻ സംവിധായകന് കഴിഞ്ഞിട്ടില്ല. ആകെയുള്ള പുതുമ, സാധാരണ കുരിശുകൊണ്ട് നേരിടാവുന്ന ഡ്രാക്കുളയടക്കമുള്ള വാമ്പയർ മൂവികളാണ് ഈ കാറ്റഗറിയിൽ പെടുകയെങ്കിൽ ഇവിടെ അത് ഇസ്ലാമിക പിശാചായ ഇബിലീസിലേക്ക് മാറി.
എന്നാൽ വീട്ടമ്മയുടെ മരണത്തോടെ എന്തിനാണ് അതേ രൂപത്തിൽ ഇബിലീസ് വന്ന്, പിതാവും മകളും മൂന്ന് ആൺമക്കളുമുള്ള കുടുംബത്തെ വേട്ടയാടുന്നതെന്ന് കൃത്യമായി പറഞ്ഞു ഫലിപ്പാക്കാൻ സംവിധായകന് ആയിട്ടില്ല. തലമുറുകൾമുമ്പ് ആരോ ഒരു കുട്ടിയ സാത്താന് നേർന്നതുകൊണ്ടുള്ള പാപം എന്നൊക്കെ തട്ടിവിടുകയല്ലാതെ ഒന്നിലും ഒരു വ്യക്തയുമില്ല. ആർക്കും ഒരുപദ്രവും ചെയ്യാതെ സ്വന്തം കുടുംബം നോക്കി നടന്നാലും, പ്രാർത്ഥനയും നിസ്ക്കാരവുമില്ളെങ്കിൽ ഇബിലീസ് നിങ്ങളെ വേട്ടയാടും എന്ന മാനവികവിരുദ്ധവും അപകടകരവുമായ സന്ദേശവും ചിത്രം നൽകുന്നുണ്ട്.എന്നിട്ടും ഈ പടത്തിനൊക്കെ ഐ.എഫ്.എഫ്.കെയിൽ സെലക്ഷൻ കിട്ടയതുതന്നെ എങ്ങനെയാണെന്നാണ് രാത്രി 12മണി കഴിഞ്ഞ് ചിത്രം കണ്ട് പുറത്തിറങ്ങിയ പ്രതിനിധികൾ ചോദിക്കുന്നത്.
കഥയും തിരക്കഥയിലുമില്ലാത്ത കൈയടക്കം സംവിധാനത്തിൽ കൊണ്ടുവരാനും കഴിഞ്ഞിട്ടില്ല. നാലോ അഞ്ചോ ഷോട്ടുകൾ ഒഴിച്ചാൽ ഓർമ്മിക്കത്തക്ക ഒരു സീനും ചിത്രത്തിലില്ല.കാര്യമായ ഹൊറർ രംഗങ്ങളും ഇതിലില്ല. ഉള്ളതാവട്ടെ ശബ്ദംകൊണ്ടുള്ള കളിയാണ്.നിശബ്ദതയിൽനിന്ന ്പെട്ടെന്ന് ശബ്ദമുയരുന്നതുപോലുള്ള പഴയ ടെക്ക്നിക്കാണ് സംവിധായകൻ പരീക്ഷിച്ചത്.പക്ഷേ അതാകട്ടെ തിങ്ങിനിറഞ്ഞ ജനം കൈയിൽ നിന്ന് ഇടുന്ന എക്സ്ട്രാ സൗണ്ടുകൾ കാരണം തീർത്തും ചീറ്റിപ്പോയി. അവസാനമായപ്പോഴേക്കും ഈ ഹൊറർ സിനിമ കണ്ട് ജനം ചിരിക്കുന്ന അവസ്ഥയായിരുന്നു.
ഇതോടൊപ്പം ഈ വിഷയത്തിൽ ചലച്ചിത്ര അക്കാദമിയുടെ നിലപാടും വ്യാപകമായി വിമർശിക്കുകയാണ്. കൂടുതൽ മാധ്യമശ്രദ്ധയും പൊതുജന ശ്രദ്ധയും കിട്ടാൻ അക്കാദമി നടത്തിയ ഗിമ്മിക്കാണ് പാതിരാവിലെ ഹൊറർ പ്രദർശനമെന്ന് വ്യാപകമായി ആക്ഷേപം ഉയർന്നിരുന്നു.ഒരു ഫെസ്റ്റിവൽ ഓഡിയൻസിന്റെ യാതൊരു അച്ചടക്കവുമില്ലാതെ കാണികളെ കയറൂരിവിട്ട്, സ്വകാര്യ ചാനലുകളുടെ അവാർഡ് നൈറ്റിന് സമാനമായ അവസ്ഥയാണ് ഇന്നലെ ഐ.എഫ്.എഫ്.കെയിൽ ഉണ്ടായത്.ഇത് ഒരിക്കലും അനുവദിച്ചൂകൂടാത്തതാണെന്നും ഫിലിംഫെസ്ററിവൻ എന്ന വേറിട്ട ചലച്ചിത്രാനുഭവ സംസ്ക്കാരത്തിന്റെ കടക്കൽ കത്തിവെക്കുന്നതാണെന്നും വ്യാപകമായ വിമർശനം ഉയർന്നിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- മാറ്റം കണ്ടുതുടങ്ങിയത് കോവിഡ് കാലത്ത്; ഏറ്റവുമൊടുവിൽ സ്വന്തം പേരുപോലും ഓർക്കാൻ കഴിയുമായിരുന്നില്ല; പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായത് പോലെ; ദുരിതങ്ങൾ താണ്ടാൻ സഹായിയായത് സഹോദരി വിജയമ്മ; ചെറിയ വേഷങ്ങൾ എങ്കിലും മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച കനകലത വിടവാങ്ങുമ്പോൾ ബാക്കിയാക്കുന്നത് കലയുടെ 'പൂക്കാലം'
- മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ; ഹൃദയാഘാതമെന്ന് ആദ്യം കരുതിയെങ്കിലും പിടി വീണത് ഡോക്ടർക്ക് സംശയം തോന്നിയതോടെ
- ഉറക്കക്കുറവായി തുടങ്ങിയ രോഗം ഒടുവിൽ കീഴടക്കി; നടി കനകലത അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ; ആദ്യത്തെ കൺമണിയും രാജാവിന്റെ മകനും അനിയത്തിപ്രാവും അടക്കം മലയാളത്തിലും തമിഴിലുമായി 360 ൽ അധികം ചിത്രങ്ങൾ; സിനിമയിലേക്ക് എത്തിയത് നാടകത്തിൽ തിളങ്ങിയ ശേഷം
- കെ എസ് ആർ ടി സി ഡ്രൈവറുടെ പരാതി: മേയർക്കും സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്; യദുവിന്റെ ഹർജിയിൽ കേസെടുത്തത് കോടതി നിർദ്ദേശപ്രകാരം; അഭിഭാഷകന്റെ പരാതിയിൽ കേസെടുത്തിരുന്നത് ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരം
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- നിരോധിത സംഘടനയിൽ നിന്ന് പണം കൈപ്പറ്റി; കെജ്രിവാളിനെതിരെ എൻഐഎ അന്വേഷണം നിർദ്ദേശിച്ച് ലഫ്. ഗവർണർ; ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന് സുപ്രീംകോടതി പറഞ്ഞതിന് പിന്നാലെ രാഷ്ട്രീയ നീക്കം
- 12 ഫോറും ആറ് സിക്സുമായി സൂര്യകുമാർ യാദവ് സെഞ്ചുറി പ്രകടനത്തിലൂടെ മുന്നിൽ നിന്ന് പട നയിച്ചപ്പോൾ മുംബൈക്ക് അനായാസ ജയം; ഹൈദരാബാദിനെ കീഴടക്കിയത് ഏഴുവിക്കറ്റിന്; മുംബൈയുടെ പ്ലേ ഓഫ് സ്വപ്നം വീണ്ടും സജീവമായി
- ക്രിക്കറ്റ് കളിക്കിടെ പാഞ്ഞുവന്ന പന്തുകൊണ്ടത് സ്വകാര്യ ഭാഗത്ത്; മൈതാനത്ത് കുഴഞ്ഞുവീണ 11 വയസുകാരന് ദാരുണാന്ത്യം; അപകടം കുട്ടി ബൗൾ ചെയ്യുന്നതിനിടെ, ബാറ്റർ പന്ത് ആഞ്ഞടിച്ചതോടെ; അപകടമരണത്തിന് കേസ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍