ഉൽപാദന ക്ഷമത ദേശീയ ശരാശരിയിലേക്ക് എങ്കിലും ഉയർത്തുക; ഹ്രസ്വകാല വായ്പകൾ ദീർഘകാല വായ്പകളാക്കി മാറ്റുക; മാനേജ്മെന്റ് അടിമുടി മാറ്റി വിദഗ്ധരെ നിയമിക്കുക; സുശീൽഖന്ന പറഞ്ഞ ഇത്രയും കാര്യങ്ങൾ അടിയന്തിരമായി ചെയ്താൽ ബാക്കി സർക്കാർ നോക്കാം: കെഎസ്ആർടിസി രക്ഷപ്പെടാൻ നാലിന പാക്കേജുമായി തോമസ് ഐസക്ക്
തിരുവനന്തപുരം: എത്ര തല്ലിയിട്ടും നന്നാവാത്ത കുട്ടിയെപ്പോലെ കെഎസ്ആർടിസി. അതിനെ നന്നാക്കാൻ ആരുവിചാരിച്ചാലും നടക്കില്ലെന്ന് ഒരുപക്ഷം. എന്നാൽ കെടുകാര്യസ്ഥത മാത്രമാണ് കുഴപ്പമെന്നും മാറിവരുന്ന സർക്കാരുകൾ വെള്ളാനയെപ്പോലെ കാണുന്നതാണ് ഈ കുഴപ്പങ്ങൾക്കെല്ലാം കാരണമെന്നും ആക്ഷേപവുമായി മറുപക്ഷവും.
ഈ സർക്കാരിന്റെ കാലത്തുതന്നെ രണ്ട് മന്ത്രിമാർ കുറഞ്ഞകാലംകൊണ്ട് മാറിമാറി പരിഷ്കാരങ്ങൾ വരുത്തുകയും രാജമാണിക്യം ഉൾപ്പെടെയുള്ളവർ നടത്തിയ മാറ്റങ്ങൾക്ക് പലരും വിലക്കിട്ടതുമെല്ലാം ചർച്ചയായി. മന്ത്രി തോമസ് ചാണ്ടി രാജിവച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്തിലാണ് കെഎസ്ആർടിസിയുടെ പ്രവർത്തനം.
കെഎസ്ആർടിസിയിൽ പെൻഷൻ വിതരണംപോലും കാര്യക്ഷമമായി നടക്കുന്നില്ലെന്നും സർക്കാർ സ്ഥാപനത്തെ രക്ഷിക്കാൻ ഇടപെടുന്നില്ലെന്നും ഉള്ള ആക്ഷേപവും എല്ലാ കാലത്തേയും പോലെ ഇപ്പോഴും ഉയരുന്നു.
എന്നാൽ സ്ഥാപനം മെച്ചപ്പെടാൻ മൂന്നുകാര്യങ്ങൾ അടിയന്തിരമായി ചെയ്യണമെന്ന നിർദ്ദേശവുമായി മന്ത്രി തോമസ് ഐസക് രംഗത്ത് എത്തിയിരിക്കുകയാണിപ്പോൾ. ഫേസ്ബുക്കിൽ നൽകിയ പോസ്റ്റിലാണ് മന്ത്രിയുടെ നിർദ്ദേശങ്ങൾ. സുശീൽഖന്ന റിപ്പോർട്ടിൽ പറഞ്ഞ മൂന്നുകാര്യങ്ങൾ അടിയന്തിരമായി നടപ്പാക്കാൻ കോർപ്പറേഷന് കഴിയുമെങ്കിൽ ബാക്കി സർക്കാർ നോക്കാമെന്ന് മന്ത്രി പറയുന്നു.
മന്ത്രിയുടെ പോസ്റ്റ് ഇപ്രകാരം:
KSRTC പെൻഷനെക്കുറിച്ച് ആവർത്തിച്ചു ചോദിച്ചിട്ടും പ്രതികരിക്കാത്തതിനെ പറ്റി ഇന്ന് ഒരു സുഹൃത്ത് എന്റെ FB പേജിൽ അതി ശക്തമായ വിമർശനം ഉന്നയിയിച്ചിട്ടുണ്ട്. പൂർണ്ണ പെൻഷൻ ലഭിക്കാതെ ഇപ്പോൾ ഏതാണ്ട് 5 മാസത്തെ കുടിശികയായിട്ടുണ്ട്.ഇത് പെൻഷൻ ആശ്രയിച്ചു ജീവിക്കുന്നവർക്കുണ്ടാക്കുന്ന പ്രയാസം പൂർണമായും മനസ്സിലാക്കുന്നു. ഇപ്പോൾ പെൻഷൻ മാത്രമല്ല KSRTC യുടെ ശമ്പളവും സർക്കാർ നൽകണമെന്നതാണ് ആവശ്യം. കഴിഞ്ഞ ഒരു കൊല്ലമായി ശമ്പളത്തിനും പെൻഷനും വേണ്ട പണം ഒന്നുങ്കിൽ സർക്കാർ നൽകുന്നു. അല്ലെങ്കിൽ സർക്കാർ ഗാരണ്ടിയിൽ ഏതെങ്കിലും ധനകാര്യ സ്ഥാപനത്തിൽ നിന്നും വായ്പ തരപ്പെടുത്തി കൊടുക്കുന്നു. ഈ രീതി അധിക കാലം മുന്നോട്ടു പോകില്ല. ഇത് അനിവാര്യമായ പതനത്തിലേക്കു ആ സ്ഥാപനത്തെ എത്തിക്കും.
KSRTCയ്ക്ക് സ്വന്തം വരുമാനത്തിൽ നിന്നും ശമ്പളവും പെൻഷനും നൽകാനുള്ള പ്രാപ്തി എങ്ങനെ ഉണ്ടാക്കാം എന്നതാണ് വെല്ലുവിളി. ഇതിനു സഹായിക്കുന്ന ഒരു പരിപാടി സുശീൽഖന്ന റിപ്പോർട്ടിൽ ഉണ്ട്.
1. ശരാശരി ഒരു ബസ് പ്രതിദിനം ഓടുന്ന ദൂരം, ഒരു ബസ്സിന്റെ പ്രതി ദിനവരുമാനം, ഡീസൽ മൈലേജ് ,ബ്രേക്ക്ഡൗൺനിരക്ക്, ടേൺ എറൗണ്ട് നിരക്ക്, അപകട നിരക്ക് തുടങ്ങി ഉൽപ്പാദന ക്ഷമതയുടെ ഏത് അളവുകോൽ എടുത്താലും KSRTC ദേശീയ ശരാശരിയേക്കാൾ എത്രയോ താഴെയാണ്. ഇത് ദേശീയ ശരാശരിയിലേക്കെങ്കിലും ഉയർത്തണം. ഒറ്റയടിക്ക് ഉയർത്തണമെന്നല്ല. രണ്ടു കൊല്ലം കൊണ്ടെങ്കിലും അവിടെ എത്താൻ പദ്ധതിയിടണo. ഡ്യൂട്ടി സമയ ക്രമീകരണം,പ്രവർത്തി മാനദണ്ടങ്ങൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ നടപ്പിലാക്കിയേ KSRTCയെ കര കയറ്റാനാകൂ. ഇതിനെല്ലാം തൊഴിലാളികളുടെ കൂട്ടായ സഹകരണം കൂടിയേ തീരൂ.
2. ഉയർന്ന പലിശയുള്ള ഹ്രസ്വ കാല വായ്പ്പകളായി 3500 കോടി രൂപ KSRTC കടം എടുത്തിട്ടുണ്ട്. ഇത് ചുരുങ്ങിയ പലിശ നിരക്കുള്ള ദീർഘ കാല വായ്പ്പകളാക്കി മാറ്റാൻ ബാങ്കുകൾ തത്വത്തിൽ സമ്മതിച്ചിട്ടുണ്ട്. ബാങ്കുകളുമായുള്ള ഇതിനുള്ള ചർച്ച പൂർത്തീകരിച്ച് വായ്പ്പ എടുക്കണം. ഇതൊന്നു കൊണ്ട് മാത്രം ശമ്പളം കൊടുക്കാൻ കടം മേടിക്കുന്ന അവസ്ഥ ഒഴിവാക്കാൻ കഴിയും.
3. മാനേജുമെന്റ് അടി മുടി മാറണം. വിദഗ്ദ്ധന്മാരെ നിയമിക്കണം. കമ്പ്യൂട്ടർ വൽക്കരണം അടിയന്തിരമായി നടപ്പിലാക്കണം. ഇത്തരത്തിലുള്ള ഒരു ആധുനിക മാനേജ്മെന്ടിനു മാത്രമേ നേരത്തെ പറഞ്ഞ പരിപാടി നടപ്പിലാക്കാൻ കഴിയൂ.
4. ഇത്രയും ആയാൽ ബാക്കി സർക്കാർ ചെയ്യണം. പുതിയ ബസ്സുകൾ വേണം.3000 പുതിയ ബസ്സുകൾ വേണമെന്നതാണ് പറയുന്നത്. അത് 5000 ആക്കുന്നതിനും തടസ്സമില്ല. ഒരു വര്‍ഷം മുൻപ് പ്രഖ്യാപിച്ച ബസ്സുകൾ വാങ്ങാനുള്ള പ്രൊപ്പോസൽ മാനേജുമെന്റ് സമർപ്പിച്ചത് ഇപ്പോൾ മാത്രമാണ്. KSRTC നൽകുന്ന സൗജന്യ സേവങ്ങളുടെ നഷ്ട പരിഹാരം സർക്കാർ നൽകണം. പ്രതി വർഷം 200 കോടി രൂപ വരും എന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇത്രയും ചെയ്തു കഴിഞ്ഞാലും KSRTCയിൽ വരവും ചെലവും തമ്മിൽ വിടവുണ്ടാകും. കാരണം ആദ്യം പറഞ്ഞ പരിഷ്ക്കാരങ്ങൾ ഒറ്റയടിക്ക് നടപ്പിലാക്കാൻ കഴിയില്ല. അത് പൂർത്തിയാകാൻ രണ്ടു കൊല്ലമെടുക്കുമല്ലോ? ഈ കാലത്തെ വിടവ് സർക്കാർ നികത്തി കൊടുക്കും.
ഇതൊരു പാക്കേജാണ്. ഇതാണ് ശമ്പളവും പെൻഷനും മുടക്കമില്ലാതെ കിട്ടാനുള്ള മാർഗം. ഇത് നടപ്പിലാക്കുന്നതിനു വേണ്ടി ശഠിക്കുകയും പ്രവര്‍ത്തിക്കുകയുമാണ് വേണ്ടത്. അല്ലാതെ ശമ്പളവും പെൻഷനും സർക്കാർ നൽകി KSRTCയെ നില നിർത്തണം എന്ന് പറഞ്ഞാൽ അതിന് അധിക കാലം നില നിൽപ്പുണ്ടാകില്ല. അങ്ങനെ നൽകണം എന്ന് ഞാൻ ആഗ്രഹിച്ചാലും സാധിക്കുന്ന ധന സ്ഥിതിയല്ല നമ്മുടെ സംസ്ഥാനത്തിനുള്ളത്.
കേരളം വികസനത്തിന് നൂതനമായൊരു ധന കാര്യ തന്ത്രം ആവിഷ്ക്കരിച്ചു നടപ്പിലാക്കുകയാണ്. KIIFB വഴി 50000 കോടി രൂപയുടെ പ്രവർത്തികൾക്ക് അനുവാദം നൽകി കഴിഞ്ഞു. അവ നിർമ്മാണ ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.ഇതിനാവശ്യമായ വിഭവ സമാഹരണം നടത്തണമെങ്കിൽ സംസ്ഥാനത്തിന്റെ ധനക്കമ്മി 3 ശതമാനത്തിൽ അധീകരിക്കാൻ കഴിയില്ല. അതുകൊണ്ട് പണ്ട് ചെയ്തിരുന്നത് പോലെ ട്രഷറി സേവിങ്ങ്സ് ബാങ്ക് വഴി ഉപായത്തിൽ വായ്പ്പയെടുത്ത് ചെലവു നടത്തുന്ന സമ്പ്രദായം ഇനി അനുവർത്തിക്കാൻ കഴിയില്ല. അതിനു കേന്ദ്ര സർക്കാർ സമ്മതിക്കുകയുമില്ല.
അതുപോലെ തന്നെ ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ ആവർത്തന ചെലവുകൾ സംസ്ഥാനത്തിന്റെ നികുതി, നികുതിയേതര വരുമാനത്തിൽ ഒതുങ്ങണം. വായ്പ്പ എടുക്കുന്ന പണം ഇവയ്ക്കു വേണ്ടി ചെലവാക്കാൻ ആവില്ല. സംസ്ഥാന സർക്കാരിന്റെ റവന്യൂ കമ്മി കൂടിക്കൊണ്ടിരുന്നാൽ KIIFB വഴി വായ്പ്പ എടുക്കാനാവില്ല. KIIFB സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണല്ലോ? മാത്രമല്ല നിയുക്ത ധനകാര്യ കമ്മീഷൻ ചെയർമാൻ റവന്യൂ കമ്മിയുടെ കാര്യത്തിൽ കർക്കശക്കാരൻ ആണെന്നത് പ്രസിദ്ധമാണ്. അതുകൊണ്ട് അടുത്ത നാലു വര്‍ഷം കൊണ്ടെങ്കിലും റവന്യൂ കമ്മി ഇല്ലാതാക്കുന്നതിനുള്ള ഒരു സമയ ക്രമം ധന കാര്യ വകുപ്പ് തയാറാക്കി കൊണ്ടിരിക്കുകയുമാണ്.
ഈ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന് പുതിയ റവന്യൂ ബാധ്യതകൾ ഏറ്റെടുക്കാനാവില്ല. ഓരോരുത്തർക്കും അവരവരുടെ കാര്യങ്ങൾ ഏറ്റവും വലുതാണ്. അത്തരത്തിൽ പരാതിപ്പെടുന്നത് മനസ്സിലാക്കാനും കഴിയും.പക്ഷെ ധന വകുപ്പിന് മൊത്തം ചിത്രം വിസ്മരിച്ചു കൊണ്ട് ഓരോന്നിലും തീരുമാനം എടുക്കാൻ ആവില്ലലോ?
അതുകൊണ്ട് KSRTCയിലെ യൂണിയനുകളും പെൻഷൻ സംഘടനകളും സുശീൽ ഖന്ന റിപ്പോർട്ട് സമയ ബന്ധിതമായി നടപ്പിലാക്കുന്നതിനു വേണ്ടി ഒറ്റക്കെട്ടായി അണിനിരക്കണം എന്നാണെന്റെ അഭ്യർത്ഥന. അത് മാത്രമേയുള്ളൂ പരിഹാരം.
Stories you may Like
- തോമസ് ഐസകിന്റെ മറുപടിയിൽ ഞെട്ടി സിപിഎം; ഇഡി നീക്കങ്ങൾ ഇനി നിർണ്ണായകം
- കെഎസ്ആർടിസിയിൽ മുഖ്യമന്ത്രി ഇടപെടുമോ?
- ഒരു ദിവസം ലാഭിച്ചത് 3.66 ലക്ഷം രൂപ; എല്ലാ ജില്ലകളിലും ഉടനെന്ന് കെഎസ്ആർടിസി
- ചോദ്യം ചെയ്യലിനു ഹാജരായില്ല എന്ന ഒറ്റക്കാരണത്താൽ തോമസ് ഐസക്കിനെ ഇഡി അറസ്റ്റ് ചെയ്യില്ല;
- കെഎസ്ആർടിസി എംഡി സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന് ബിജു പ്രഭാകർ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍