മാസ്സിനുവേണ്ടി മാത്രമുള്ള മസാല !മമ്മൂട്ടി ഫാനലാത്തവർക്ക് ഇത് ശുദ്ധ കോപ്രായം; തെലുങ്കുപടങ്ങൾ നാണിച്ചുപോവുന്ന കത്തി സംഘട്ടനങ്ങൾ; ആകെയുള്ള ആശ്വാസം പ്രായത്തെ പിടിച്ചുകെട്ടുന്ന മമ്മൂട്ടിയുടെ കരിസ്മ; ചിത്രം കണ്ട യുവ തലമുറ പറയുന്നു; ഓട് മമ്മൂക്ക കണ്ടം വഴി!
എം മാധവദാസ്
സത്യം പറയട്ടെ.'പുലിമുരുകന്റെ' വിജയം മലയാള വാണിജ്യ സിനിമയെ വല്ലാത്തൊരു അസ്തിത്വ പ്രതിസന്ധിയിലേക്കാണ് എത്തിച്ചത്.ഇനി അതുക്കും മേലെ എന്തുകൊടുക്കും. മുരുകന്റെ തിരക്കഥാകൃത്തായ ഉദയകൃഷ്ണ പല നമ്പറുകളും ചികഞ്ഞ് പരീക്ഷിച്ച് നോക്കുകയാണ്, മാസ്സ് ഓഫ് ദി മാസ്സസ് എന്ന ടാഗ് കിട്ടാൻ. ശരിയാണ് ഉദയന്റെ തിരക്കഥയിൽ 'രാജാധിരാജ'യുടെ സംവിധായകൻ അജയ്വാസുദേവ് ഒരുക്കിയ 'മാസ്റ്റർ പീസ്' മമ്മൂട്ടി ആരാധകരെ ആവേശത്തിന്റെ ഹിമാലയത്തിൽ എത്തിച്ചത് ഈ ലേഖകൻ നേരിട്ട് സാക്ഷിയായതാണ്.
ഒരു സെമിത്രില്ലർ സ്വഭാവത്തിലുള്ള അന്വേഷണ കഥ, ഗുണ്ടാസാർ എന്ന് കുട്ടികൾ വിളിക്കുന്ന നായകൻ,..അടിപിടി പാട്ട് കൂത്ത്, ഒരു ഇൻട്രവൽ പഞ്ച്, കൈ്ളമാക്സിൽ ഒരു ട്വിസ്ററും. സിബി.കെ തോമസിനോടൊപ്പം ചേർന്ന് ഇരട്ട എഴുത്തുകാരായി നിന്നപ്പോഴും, സുരക്ഷിതമായി ഹിറ്റുകൾ ഒരുക്കിയ ആ ഫോർമുലതന്നെയാണ് ഉദയൻ ഇവിടെ പൊടി തട്ടിയെടുത്തിരിക്കുന്നത്. കുറ്റം പറയരുതല്ലോ, തുടക്കത്തിലെ ചെറിയ ലാഗിനുശേഷം, രണ്ട് വിദ്യാർത്ഥികളുടെ കൊലപാതകത്തിലൂന്നി സംഘർഷമായ കാമ്പസും അവിടേക്ക് എഡ്വേർഡ് ലിവിംങ്ങ്സ്റ്റൺ എന്ന് പേരുള്ള എന്തിനുംപോന്ന അദ്ധ്യാപകനായി മമ്മൂട്ടി കയറിവരുന്നതുമൊക്കെയായി ആരാധകരെ പിടിച്ചിരുത്താനുള്ള കോപ്പൊക്കെ ഈ പടത്തിനുണ്ട്. പ്രായത്തെപിടിച്ചുകെട്ടുന്ന മമ്മൂട്ടിയുടെ കരിസ്മ കൊലമാസ്സാണ്.
കട്ട ഫാൻസുപോലും കൂക്കിപ്പോകുന്ന ബോറടിയായിരുന്നു മമ്മൂട്ടിയുടെ അടുത്തകാലത്തെ പല ചിത്രങ്ങളും. അതുകൊണ്ടുതന്നെയാവണം മാസ്റ്റർപീസിനെ ആരാധകർ തോളിലേറ്റുന്നതും.ഈ ബ്രഹ്മാണ്ഡ ഹൈപ്പ്മൂലം ആദ്യ രണ്ടാഴ്ചക്കാലംകൊണ്ടുതന്നെ ചിത്രം മുടക്കുമുതൽ തിരിച്ചുപിടിക്കുമെന്നും ഉറപ്പാണ്. പക്ഷേ അതുമതിയോ.നിങ്ങൾ മമ്മൂട്ടിയുടെ കട്ടഫാൻ അല്ലെങ്കിലോ. നിങ്ങൾ നല്ല സിനിമകളെ സ്നേഹിക്കുകയും വ്യത്യസ്തമായ ചിത്രങ്ങൾ കാണാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ആളാണെങ്കിൽ, ഇത് ശുദ്ധ കോപ്രായവും സാമാന്യബുദ്ധിയെ വെല്ലവിളിക്കുന്ന പോക്രിത്തരവുമായാണ് തോന്നുക.സാമാന്യ യുക്തിയില്ലാത്ത രംഗങ്ങൾ, ചത്ത സംഭാഷണങ്ങൾ,അരോചകമായ സംഗീതവും പശ്ചാത്തലവും, കൊടും കത്തി സംഘട്ടനങ്ങൾ. ന്യൂജൻ പിള്ളേർ ഇടവേളയാവുമ്പോഴേക്കും പോസ്റ്റുന്നു, ഒ.എം.കെ.വി അഥവാ ഓട് മമ്മൂക്ക കണ്ടം വഴി!
കാമ്പില്ലാത്ത കാമ്പസ് കഥ
എറിയതരം ഗുണ്ടകളെയും നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഇത് ഒരുഒന്നൊന്ന ഗുണ്ടായാണ്. ഗുണ്ടാ സാർ എന്ന് കുട്ടികൾ വിളിക്കുന്ന ആരെയും കൂസാത്ത അദ്ധ്യാപകൻ.രണ്ട് വിദ്യാർത്ഥികളുടെ ദുരൂഹമരണങ്ങൾ കലുഷിതമാക്കിയ അന്തരീക്ഷത്തിലേക്ക് നമ്മുടെ സാർ എത്തുന്നതും പ്രശ്നങ്ങൾ പരിഹരിക്കുന്നതും തന്നെയാണ് ചിത്രത്തിന്റെ പ്ളോട്ട്.ഒറ്റനോട്ടത്തിൽ ലാൽജോസിന്റെ മോഹൻലാൽ ചിത്രമായ 'വെളിപാടിന്റെ പുസ്തക'വുമായി ഈ പടത്തിന് സാമ്യമുണ്ട്.
ആദ്യമേ പറഞ്ഞതുപോലെ, നിങ്ങൾ ഒരു മമ്മൂട്ടി ആരാധകൻ അല്ലെങ്കിൽ തലച്ചോർ വീട്ടിൽവെച്ചിട്ട് ഈ പടത്തിന് ടിക്കറ്റ് എടുത്താൽ മതി.ഹിറ്റ്മേക്കർ ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഉടനീളം ലോജിക്ക് എന്ന സാധനമില്ല. ഒരു വെള്ളരിക്കാപ്പട്ടണത്തിലെ കാമ്പസായാണ് ഇതിനെ തോന്നുക. വിദ്യാർത്ഥിരാഷ്ട്രീയ സംഘടനകളെയൊന്നും കാണാത ഇവിടം രണ്ട് കോളജ് ഗ്യാങ്ങുകൾ തമ്മിലുള്ള സ്ഥിരം ഫൈറ്റിന്റെ കേന്ദ്രമാണ്.അതും ഹോക്കിസ്റ്റിക്കൊക്കെ വെച്ചുള്ള മാരക തല്ലൽ.കോളജ് വിദ്യാർത്ഥികളുടെ പ്രായത്തിനും ശരീരഭാഷക്കും ഒട്ടും ചേരാത്ത കുറെ ചെറുപ്പക്കാരെയാണ് ഇവിടെ ഗ്യാങ്ങ്ലീഡർമാരാക്കിയത ( കാസ്റ്റിങ്ങ് ഇവിടെ അമ്പേ പാളി. ഈ കോളജ് കുമാരന്മാരുടെ പലരുടെയും മുഖത്ത് ഒന്നും വരുന്നില്ല.ചിലരൊക്കെ അഞ്ച്കിലോയുടെ തൂക്കക്കട്ടികൊണ്ട് മുഖത്ത് അടിച്ചാലും ഭാവം വരില്ലെന്ന മട്ടിൽ മസിലുപിടിച്ചുമാണ്.) കൊലപാതകവും അറസ്റ്റുമൊക്കെ ഇവിടെ വളരെ നിസ്സാരം.
ഒരു അദ്ധ്യാപക നിയമനം എങ്ങനെയാണ് നടക്കുക, ഇതിൽ 'ആമേനിലെ' പള്ളീലച്ചനുപകരം പുണ്യാളൻ വന്നതുപോലുള്ളതൊക്കെ നടക്കുമോയെന്നൊന്നും ഉദയകൃഷ്ണയോട് ചോദിക്കരുത്.അദ്ദേഹം ഒരു ഹിറ്റമേക്കറാണ്്!അവസാനം കഥകൊണ്ടുപോവുന്ന രീതിയൊക്കെ കണ്ടാൽ, 'ഫീകരമായ' ആ ഭാവനക്ക് നല്ല നമസ്ക്കാരം പറഞ്ഞുപോവും. ഇനി സാധാരണ ഇത്തരം പടങ്ങളിൽ കാണുന്നപോലെ, ചടുലമായ സംഭാഷണം രചിക്കാനും ഉദയകൃഷ്ണക്ക് ആയിട്ടില്ല. കൂളിങ്ങ് ഗ്ളാസിനെകുറിച്ചുള്ള കൊച്ചുവർത്തമാനം തൊട്ട്, എല്ലാം പഴഞ്ചൻ ഡയലോഗുകളാണ്.ഒരുസംഭാഷണവും മനസ്സിൽ തട്ടുന്നതായി തോന്നിയിട്ടില്ല.മലയാളത്തിലെ ഏറ്റവും വിലപിടിച്ച തിരക്കഥാകൃത്തിന്റെ തൂലികയാണ് ഈ പടത്തിലെന്ന് അറിയുമ്പോഴാണ്, നമ്മുടെ വ്യവസായിക സിനിമ എത്തിപ്പെട്ടിരിക്കുന്ന പ്രതിഭാദാരിദ്രത്തിന്റെ ആഴമറിയുക.
തെലുങ്ക് തോറ്റുപോവുന്ന കത്തി
കത്തിയെന്നുപറഞ്ഞാൽ ബ്രഹ്മാണ്ഡ കത്തിയാണ് ഈ പടത്തിലെ സംഘട്ടന രംഗങ്ങൾ.പോക്കിരി രാജപോലുള്ള ചവറുകൾ ഹിറ്റായാലുള്ള ദോഷം അതാണ്.ഒരുപടത്തിൽ ആറുപേരെ മമ്മൂട്ടി ഒറ്റക്കടിച്ച് താഴെയിട്ടാൽ, അടുത്ത പടത്തിൽ അത് പത്തായില്ലെങ്കിൽ ആരാധകർക്ക് ഏശില്ല.സ്ഥിരം മദ്യപാനികൾക്ക് സംഭവിക്കുന്നപോലെ ഡോസ് കയറ്റിക്കൊണ്ടുവന്നില്ലെങ്കിൽ കിക്ക് അറിയില്ല. അതുകൊണ്ടുതന്നെ ഈ പടത്തിലും മമ്മൂക്ക പത്തുപേരെയല്ല മുന്നിൽ കാണുന്നവരെയൊക്കെ അടിച്ചു മലർത്തുകയാണ്.അതും നമ്മുടെ അല്ലുഅർജ്ജുനനെ നാണിപ്പിക്കുന്ന രീതിയിൽ, വില്ലന്മാരെയാക്കെ അങ്ങോട്ട് എടുത്ത് എറിഞ്ഞ് പറപ്പിക്കയാണ്.
ഇങ്ങനെ ഇടിയേറ്റ് പറന്നുപോയ വില്ലൻ വീണ് ഒരു സ്കോർപ്പിയോ തകർന്നുപോവുന്നു! എന്റെമ്മേ, പ്രേക്ഷകന് ഒരു റിലാക്സേഷനുമില്ല.അപ്പോഴേക്കും അടുത്ത അടി തുടങ്ങി. സംഘട്ടനമൊക്കെ എത്രബോറായാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് നോക്കുക. ചില്ലുപൊട്ടിക്കുക, ഹോക്കിസ്റ്റിക്കുകൊണ്ട് അടിക്കുക, ബൈക്കും കാറും ചേസ് ചെയ്യുക തുടങ്ങിയ സ്ഥിരം ത്യാഗരാജൻ മാസ്റ്റുടെ കാലത്തുള്ള കലാപരിപാടികൾ തന്നെ. ഒരു വൃത്തംവരച്ച് അതിനുള്ളിൽനിന്ന് കൈയുംകാലും ഇളക്കുന്ന മമ്മൂക്കയുടെ ബ്രാൻഡഡ് സംഘട്ടന നമ്പറിന് പകരം, കയറിൽകെട്ടി ചാടിക്കലും പറന്നടിക്കലുമടക്കമുള്ള ചിലർ പീറ്റർഹെയിൻ ടെക്കനിക്കുകൾ ചിലയിടത്ത് കാണാം.
പ്രിയപ്പെട്ട മമ്മൂക്ക, ഉഗ്രൻ ആക്ഷൻ പടങ്ങൾ പിള്ളേർ ടൊറന്റിൽനിന്ന് ഡൗൺലോഡ് ചെയ്യുന്ന കാലമാണിത്.നിങ്ങളുടെ ആറാംനൂറ്റാണ്ടിലെ ഈ ആക്ഷൻ കാണുമ്പോൾ ഫാൻസ് എന്ന വിഡ്ഡിക്കൂട്ടം കൈയടിച്ച് ആർക്കുമെങ്കിലും, പുതുതലമുറ പുഛത്തോടെ ഒ.എം.കെ.വി എന്ന് അപ്ഡേററ് ചെയ്തിരിക്കും. കാലത്തിന്റെ മാറ്റം ഇത്രയും പരിചയമുള്ള അങ്ങേക്ക് മനസ്സിലായില്ലെങ്കിൽ പിന്നാർക്കാണ് ബോധ്യപ്പെടുക.
സന്തോഷ് പണ്ഡിറ്റിനെ അപമാനിക്കാനാണോ ഈ പടം
മമ്മൂട്ടിക്കൊപ്പം സന്തോഷ്പണ്ഡിറ്റും ചിത്രത്തിൽ മുഖ്യവേഷം ചെയ്യുവെന്ന പ്രചാരണം വെറും സ്റ്റണ്ടായിരുന്നെന്ന് ഈ ചിത്രം കണ്ടപ്പോൾ വ്യക്തമായി.ഒരു പ്യൂണിന്റെ വേഷത്തിൽ വരുന്ന സന്തോഷിന് ഈ പടത്തിൽ ആകെ നാലഞ്ച് സീനുകളാണ് ഉള്ളത്.അതുതന്നെ പരമബോറും. സ്വയം പ്രഖ്യാപിത പണ്ഡിറ്റിനെ ബാധപൂർവം അപമാനിക്കാനയാണോ ഈ പടത്തിലേക്ക് വിളിച്ചതെന്നും ചിത്രം കണ്ടാൽ സംശയിച്ചുപോകും. ഇത്രകാലം മലയാള മുഖ്യധാര സിനിമ തീണ്ടാപ്പാടകലെ വെച്ചിരിക്കയായിരുന്നില്ലേ ഇയാളെ. ഇങ്ങനെ സ്വയം ഒരുകോമാളിയാവാതെ അറിയാവുന്ന എന്തെങ്കിലും തൊഴിലുചെയ്ത് ജീവിക്കുന്നതാണ് ഈ സാധുവിന് നല്ലത്.
അതുപോയെതന്നെ ഒരുകാലത്ത് കിടിലൻ വേഷങ്ങൾ ചെയ്ത ക്യാപ്റ്റൻ രാജുവിന്റെ സെൽഫ് ട്രോൾ കഥാപാത്രം പവനാഴിയും കേവല കൗതുകത്തിൽ ഒതുങ്ങി.ചിത്രത്തിന്റെ പ്രധാന തീമായ, കൊലപാതകം നടത്തിയത് അമിതാബച്ചനോളം പൊക്കമുള്ള ഒരാളാണെന്ന സാക്ഷിമൊഴിയെതുടർന്ന്, അന്വേഷണം ക്യാപ്റ്റൻ രാജുവിലേക്ക് എന്ന് റിപ്പോർട്ട് ചെയ്യുകയാണ് ഈ പടത്തിലെ മീഡിയ! തൊട്ടടുത്ത് താമസമുള്ള പൊക്കമുള്ള നടൻ ക്യാപ്റ്റനാണത്രേ. സാമാന്യബുദ്ധിയില്ലാത്ത രംഗങ്ങൾക്ക് ഇതിൽ കൂടുതൽ ഉദാഹരണം വേറെന്ത് വേണം. ഈ വാർത്തകേട്ട് 'എന്നെ അറസ്റ്റുചെയ്യൂ, അങ്ങിനെയെങ്കിലും ഞാൻ ജീവിച്ചിരിപ്പുണ്ടെന്ന് മറ്റുള്ളവർ അറിയട്ടെ' എന്ന് പറഞ്ഞ് പവനാഴിയുടെ വേഷവുമിട്ട് പൊലീസ് സ്റ്റേഷനിൽ എത്തുകയാണ് നമ്മുടെ ക്യാപ്റ്റൻ രാജു. ദയനീയം തന്നെയാണ് സർ.വടക്കൻവീരഗാഥയിലെ അരിങ്ങോടരൊക്കെയായി ഒരുകാലത്തെ പ്രകമ്പനം കൊള്ളിച്ച താങ്കളെപ്പോലൊരു നടൻ ഇത്തരം കോപ്രായങ്ങൾക്ക് നിന്നുകൊടുക്കരുതായിരുന്നു.
തങ്ങൾക്ക് താഴ്ത്തിക്കെട്ടേണ്ടവരെ കെട്ടുന്നതിനൊപ്പം പൊക്കേണ്ടവരെ പൊക്കാനും ഈ പടത്തിന് നന്നായി അറിയാം. കഥയുടെ പുരോഗതിയിൽ ഒരു ഘടകമേ അല്ലെങ്കിലും ഒറ്റസീനിലേക്കായി സാക്ഷൽ ഉദയകൃഷ്ണയെ ചിത്രം കാണിക്കുന്നുണ്ട്.പുലിമുരുകന്റെ ഹിറ്റ് തിരക്കഥാകൃത്തെന്ന് പരിചയപ്പെടുത്തുകയും, അടുത്തപടം 'രാജാ ടു' വാണെന്ന് പറയിപ്പിക്കുകയും ചെയ്യുന്നുണ്ട്.വെറും ചീപ്പ് പബ്ളസിറ്റി കോപ്രായങ്ങൾ അല്ലാതെ എന്ത് പറയാൻ.
ഇതാ, ഓരോ വർഷവും പ്രായം കുറയുന്ന അത്ഭുത മനുഷ്യൻ!
മമ്മൂട്ടി ശരിക്കും ആ അർഥത്തിൽ അതിശയമാണ്.വേണമെങ്കിൽ ഒരു ലോകമഹാത്ഭുതം എന്ന് വിശേഷിപ്പിക്കാം. എങ്ങനെയാണ് ഈ മനുഷ്യൻ ഓരോ വർഷം കഴിയുന്തോറും ഇങ്ങനെ യുവാവായി വരുന്നത്.67വയസ്സുള്ള ഒരു വയോധികനാണ് ഈ ഫയർബ്രാൻഡ് പെർഫോമൻസ് നടത്തുന്നതെന്ന് ഓർക്കണം!
മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ. ( മൂലക്കിരിക്കുന്ന പെൻഷനേഴ്സിനൊക്കെ ആ നിലക്ക് മാതൃകയാണ് ഈ നടൻ. ചിട്ടയായ വ്യായാമവും ഭക്ഷണനിയന്ത്രണവും കഠിനാധ്വാനവും ഉണ്ടെങ്കിൽ, ഇന്ദുലേഖ സോപ്പ് ഉപയോഗിച്ചില്ലെങ്കിലും സൗന്ദര്യം നിങ്ങളെ തേടി വരും!) ചുള്ളൻ ലുക്കിൽ, കൈയിലൊരു കേഡിവളയും കൂളിങ്ഗ്ളാസുമായുള്ള ആ ഇൻട്രൊഡക്ഷൻ രംഗത്തുതന്നെ കൈയടിച്ചുപോവും. മമ്മൂട്ടിയുടെ കൊലമാസ്സ് പ്രകടനം കൂടിയില്ലായിരുന്നെങ്കിൽ ഈ ചിത്രം പൂർണമായും വേസ്റ്റ് ആയിപ്പോവുമായിരുന്നു. പക്ഷേ മുഖത്തേക്ക് വരുമ്പോഴോ.ഭാവാഭിനയത്തിന്റെ പുത്തൻ സൗന്ദര്യം മലയാളിക്ക് കാണിച്ചുകൊടുത്ത മമ്മൂട്ടിക്ക് നടിക്കാൻ പറ്റിയ ആമ്പിയറുള്ള യാതൊരു സീനും ഈ പടത്തിലില്ല.അതുകൊണ്ടുതന്നെ ലുക്കല്ലാതെ, വർക്ക് ഇവിടെ വിലയിരുത്താൻപോലും ആവില്ല.
മമ്മൂട്ടിയോട് കട്ടക്ക് നിൽക്കുന്ന പ്രകടനമാണ് ഉണ്ണിമുകുന്ദന്റെതെന്ന് പറയാതെ വയ്യ.'രാമലീല' ദിലീപിന് അറംപറ്റിയെന്നപോലെ, ബലാൽസംഗക്കേസിൽ പ്രതിയായ ഉണ്ണിക്ക് ഈ പടം അറംപറ്റാതിരിക്കട്ടെ.മുകേഷ് പതിവ് 'തന്തകളിയിലും' ഉപദേശത്തിലും ഒതുങ്ങി. വ്യക്തമായ നായിക ഇല്ലാത്ത ഈ പടത്തിൽ ഐ.പി.എസ് ഓഫീസായി വന്ന വരലക്ഷ്മി ശരത്കുമാറിന്റെ പ്രകടനവും മോശമായില്ല.
പക്ഷേ ഉദയകൃഷ്ണയുടെ ചത്ത ഡയലോഗുകൾക്ക് കിടപിടിക്കുന്ന രീതയിൽ ബോറായത് ദീപക്ദേവിന്റെ സംഗീതമാണ്.ഒറ്റപ്പാട്ടും നന്നായിട്ടില്ല. പശ്ചാത്തല സംഗീതത്തിന്റെ ഭയാനകമായ വേർഷന്മൂലം, ചിത്രം കഴിഞ്ഞിറങ്ങിവരുന്നവർക്ക് തലവേദനക്കുള്ള ഗുളികയും ഇതിന്റെ നിർമ്മാതാക്കൾ നൽകിയാൽ നന്നായിരുന്നു.
സംവിധായകൻ എന്ന നിലയിൽ അജയ്വാസുദേവിനും അഭിമാനിക്കാനുള്ള വകുപ്പ് ഈ പടത്തിലില്ല.സംവിധായകന്റെ കൈയാപ്പ് പതിലഞ്ഞ ഒറ്റഷോട്ടുപോലുമില്ല. പക്ഷേ ഈ ക്രിസ്മസ് ഫെസ്റ്റിവൽ സീസണിൽ ആരാധകരുടെ തിരക്ക് മുതലെടുത്ത് ഈ പടം മുടക്കുമുതൽ തിരച്ചുപിടിക്കും.പക്ഷേ മമ്മൂട്ടിയെപ്പോലൊരു നടനിൽനിന്ന് ഈ തട്ടുപൊളിപ്പൻ പടം മാത്രം മതിയോ എന്നതാണ് അപ്പോഴും പ്രസക്തമായ ചോദ്യം.
വാൽക്കഷ്ണം: മുമ്പേ ഷൂട്ടിങ്ങ് കഴിഞ്ഞതാണെങ്കിലും 'രാമലീല'യെപ്പോലെ ചില പ്രശ്നങ്ങക്കുള്ള മറുപടിയും ഈ ചിത്രം യാദൃശ്ചികമാണെങ്കിലും നൽകുന്നുണ്ട്. നടി പാർവതി ഉയർത്തിവിട്ട 'കസബയിലെ' സ്ത്രീവിരുദ്ധ പരാമർശങ്ങൾ അറിഞ്ഞെന്നോണം ചില ഡയലോഗുകൾ ഈ പടത്തിലും കാണാം. 'ഐ ഡു റെസ്പക്ട് വുമൺ' എന്ന് ഇടക്കിടെ മമ്മൂട്ടിയെക്കൊണ്ട് പറയിപ്പിച്ചാൽ വലിയ സ്ത്രീപക്ഷ സിനിമയായിപ്പോയെന്നാണ് ഉദയകൃഷ്ണയുടെ 'ചെറിയ പുത്തിയിൽ' തോന്നിയത്. കട്ടക്കോമഡിയെന്നല്ലാതെ എന്തുപറയാൻ.
Stories you may Like
- 'എന്റെ തലാ, എന്റെ ഫുൾ ഫിഗർ' ഡയലോഗ് മമ്മൂട്ടിയെ ഉദ്ദേശിച്ച്
- കണ്ണൂർ സ്ക്വാഡ് വ്യത്യസ്തമായ പൊലീസ് സ്റ്റോറി
- പ്രമേയക്കരുത്തിന്റെ കാതൽ! സ്വവർഗാനുരാഗിയായി മമ്മൂട്ടിയുടെ മാസ്മരിക പ്രകടനം
- പന്ത് തട്ടി മമ്മൂട്ടി; ഗോത്ര വിഭാഗത്തിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം
- മമ്മൂട്ടിയെ സംസ്ഥാന പുരസ്കാരം തേടിയെത്തിയത് ആറാം തവണ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്