കരളുലച്ച് കറുത്ത ജൂതന്; ഞെട്ടിച്ച് മായാനദി; പുതിയ ദൃശ്യവ്യാകരണം നല്കി അങ്കമാലിയും തൊണ്ടിമുതലും ഞണ്ടും; ബജറ്റ് പരിമിതിയല്ലെന്ന് തെളിയിച്ച് ടേക്ക്ഓഫും സി.ഐ.എയും; 2017ല്‍ നല്ല ചിത്രങ്ങള്‍ വിരലിലെണ്ണാവുന്നവ മാത്രം; ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളില്‍ ഒറ്റ സൂപ്പര്‍ താരസിനിമയുമില്ല!
എം മാധവദാസ്
ചവറുകളുടെ വര്‍ഷം! സങ്കേതികമായും സാമ്പത്തികമായാലും മലയാളസിനിമ ഒരുപാട് മുന്നോട്ടുപോയ 2017ന്റെ അവസാനം, കലാമൂല്യമുള്ള സിനിമകളുടെ കണക്കെടുക്കുമ്പോള്‍ ആദ്യം നാക്കില്‍ വന്ന വാക്കാണിത്. പൊട്ടക്കഥകളും ക്ളീഷേ രംഗങ്ങളും, മസ്തിഷ്കത്തില്‍നിന്ന് സാമാന്യയുക്തിയെ നിയന്ത്രിക്കുന്ന ഭാഗം തുരന്നുമാറ്റിയാല്‍ മാത്രം കാണാന്‍ കഴിയുന്ന അയഥാര്‍ഥമായ പേക്കൂത്തുകളും കണ്ടുമടുത്തുപോയ ഒരു വര്‍ഷംകൂടി. 130ലേറെ സിനിമകള്‍ ഇറങ്ങിയ ഒരു വര്‍ഷത്തിന്റെ ഫ്ളാഷ്ബാക്കടിച്ചു നോക്കുമ്പോള്‍ അതില്‍ 110 പടങ്ങളും, നല്ലചിത്രങ്ങളെ സ്നേഹിക്കുന്ന, വ്യത്യസ്തമായ സിനിമാ അനുഭവം ആഗ്രഹിക്കുന്നവര്‍ക്ക്, ശുദ്ധ വേസ്റ്റും ബോറുമായാണ് അനുഭവപ്പെട്ടത്. ഏറ്റവും ഭയാനകമായ അവസ്ഥ ഈ ചവറുകളില് പലതും വന്‍ ഹിറ്റാവുന്നുവെന്നതാണ്.
തെലുങ്കിനെ അമ്പരപ്പിക്കുന്ന പൂരക്കത്തികള്‍ക്കുപോലും ഇവിടെ ജനം ഇടിച്ചുകയറുകയാണ്. ആ അര്‍ഥത്തില്‍ മലയാള സിനിമയുടെ സാമ്പത്തിക അടിത്തറമെച്ചപ്പെട്ട വര്‍ഷംകൂടിയാണിത്. പക്ഷേ ഈ വര്‍ഷം നല്ല സിനിമകള്‍ എത്രയൊക്കെ എന്ന് ചോദിച്ചാല്‍ വിരല്‍മടക്കി എണ്ണിപ്പറയാവുന്ന അവസ്ഥയാണ്. ഏറ്റവും ലജ്ജാകരം നമ്മുടെ സൂപ്പര്‍താരങ്ങളുടെ ഒരു പടവും മികച്ച ചിത്രങ്ങളുടെ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടില്ല എന്നതാണ്. ഫാന്‍സുകാര്‍ക്ക്വേണ്ടിയുള്ള കട്ടകോപ്പിരാട്ടികള്‍ക്ക് മാത്രമേ, വന്നുവന്ന് നമ്മുടെ താരങ്ങള്‍ക്ക് സമയമുള്ളൂവെന്ന് തോനുന്നു. പ്രേക്ഷകന്റെ മനസ്സില്‍ ഒരുതരം സ്റ്റീരിയോടൈപ്പായ സിനിമാ സങ്കല്‍പ്പം ഉറച്ചുപോവുകയും വ്യത്യസ്തമായ ചിത്രങ്ങള്‍ പരാജയപ്പെടുകയും ചെയ്യുമെന്നതാണ് ഈ താര ക്രോപ്രായങ്ങള്‍കൊണ്ടുള്ള ദോഷം.
മികച്ച ചിത്രങ്ങളായി പേരെടുത്ത കറുത്ത ജൂതനുംമറ്റും തീയേറ്ററില്‍ ആളെക്കൂട്ടാനാവഞ്ഞത് ഇക്കാരണങ്ങള്‍കൊണ്ട് കൂടിയായിരിക്കണം. എങ്കിലും ഒരു പറ്റം സംവിധായകര്‍ ഇപ്പോഴും മികച്ച ചിത്രങ്ങളുണ്ടാക്കാന്‍ അധ്വാനിക്കുന്നുണ്ടെന്നത് മാത്രമാണ് ആശ്വാസം.
2017ല്‍ കണ്ട മികച്ച ചിത്രങ്ങള്‍ താഴെ പറയുന്നവയാണ്.
1കറുത്ത ജൂതന്
നടന് സലീംകുമാര്‍ എഴുതി സംവിധാനംചെയ്ത കറുത്ത ജൂതന് ശരിക്കുമൊരു കരളുലക്കുന്ന കലാസൃഷ്ടിയായിരുന്നു. കറുത്ത ജൂതര്‍ എന്നറിയപ്പെടുന്ന മലബാറി ജൂതരുടെ അറിയപ്പെടാത്ത കഥയാണ് ചിത്രം പറഞ്ഞത്.ചരിത്രം എന്നും മട്ടാഞ്ചേരിയിലും ഫോര്‍ട്ട്കൊച്ചിയിലും ഉണ്ടായിരുന്ന വെളുത്ത ജൂതന്‍മ്മാര്‍ക്ക് ഒപ്പമായിരുന്നു. അവരുടെ പ്രണയവും വേര്‍പാടുമൊക്കെ പൈങ്കിളിവത്ക്കരിച്ച്, എത്രയോ ചിത്രങ്ങളില്‍ നാം കണ്ടുകഴിഞ്ഞു.
എന്നാല്‍ ആരോണ്‍ ഇല്യാഹു എന്ന കറുത്ത ജൂതനിലൂടെ നാളിതുവരെ കണ്ടിട്ടില്ലാത്ത കഥാപരിസരങ്ങളിലൂടെയാണ് സലീംകുമാര്‍ കൂട്ടിക്കൊണ്ടുപോവുന്നത്. അന്താരാഷ്ട്ര ലോകക്രമവും, കേരളത്തിന്റെ സാമൂഹിക അവസ്ഥയുമെല്ലാം കൃത്യമായി ഈര്ച്ചവാള് ചേര്‍ച്ചയില്‍ ചേരുമ്പടിചേര്‍ക്കുന്ന അസാധ്യ തിരക്കഥയാണ് സലീം എഴുതിയത്.പൊടുന്നനെ ഇരുമ്പുവടികൊണ്ട് തലക്ക് അടികിട്ടിയതുപോലുള്ള ഷോക്കാണ് ഈ ചിത്രത്തിന്റെ കൈ്ളമാക്സ്.
വേണുവിന്റെ മുന്നറിയിപ്പും, സനല്‍കുമാര്‍ ശശിധരന്റെ ഒഴിവുദിവത്തെ കളിയും കണ്ടപ്പോഴുള്ള സമാനമായ ശൂന്യതയും വേദനയും ഒരിക്കല്‍കൂടി പ്രേക്ഷകര്‍ക്ക് കിട്ടുന്നു.പക്ഷേ എന്നിട്ടും കഴിഞ്ഞവര്‍ഷം മികച്ച കഥക്ക് മാത്രമുള്ള ഒറ്റഅവാര്ഡ്കൊടുത്ത് ഈ പടത്തെ ഒതുക്കുകയായിരുന്നു.
2മായാനദി
വര്‍ഷാവസാനം ഇറങ്ങിയ ആഷിക്ക് അബുവിന്റെ മായാനദിയാണ് ഞെട്ടിച്ച മറ്റൊരു ചിത്രം.ഫിലിം ഫെസ്റ്റിവല്‍ സിനിമപോലെ കെട്ടിലും മട്ടിലും അടിമുടി മാറ്റിയാണ് ചിത്രത്തെ ആഷിക്ക് രൂപകല്‍പ്പന ചെയ്തിരക്കുന്നത്. സ്ത്രീ-പുരുഷ ബന്ധത്തിലെ മാറുന്ന കാഴ്ചപ്പാടുകളും, ഭരണകൂടത്തിന്റെ ദയാരഹിതമായ നീതിനടപ്പാക്കലുമെല്ലാം കടന്നുവരുന്ന ചിത്രം ചിന്തിക്കാനുള്ള വകുപ്പുകള്‍ ഒരു പാട് അവശേഷിപ്പിക്കുന്നു. കറുത്തജൂതന്റെ കൈ്ളമാക്സ്പോലെ ഒരു ഞെട്ടലാണ് ഈ പടത്തിന്റെ അവസാനരംഗങ്ങളും അവശേഷിപ്പിക്കുന്നത്. അമല്‍നീരദിന്റെ കഥയും ശ്യാം പുഷ്ക്കരന്‍ ടീമിന്റെ കരുത്തുറ്റ രചനയും അഭിനന്ദനം അര്‍ഹിക്കുന്നു.
3തൊണ്ടിമുതലും ദൃക്സാക്ഷിയും
ലളിതവും സുന്ദരവുമായ മഹേഷിന്റെപ്രതികാരം എന്ന ചിത്രത്തിന് ശേഷം വീണ്ടും ദിലീഷ് പോത്തന്റെ ബ്രില്ല്യന്‍സ്. കള്ളന്, പോലീസ് , പരാതിക്കാരന് എന്ന മൂന്ന് പേരിലൂടെ നമ്മുടെ നീതിന്യായവ്യവസ്ഥയെക്കുറിച്ചും,മനുഷ്യന്റെ അതീജീവനത്തെക്കുറിച്ചുമുള്ള വലിയ ചോദ്യങ്ങള്‍ ലളിതമായ പ്രമേയത്തിലൂടെ ചിത്രം ഉയര്‍ത്തുന്നു. ഒപ്പം ജാതി വേര്തരിവുതൊട്ട് കടുത്ത വര്‍ഗീയതവരെയുള്ള സമകാലീനമായ കേരളീയ അവസ്ഥകളും.ഹഹദ് ഫാസിലിന്റെയും സുരാജ്വെഞ്ഞാറമൂടിന്റെയും അസാധ്യമായ അഭിനയവും ഈ ചിത്രത്തിന് മുതല്‍ക്കുട്ടാണ്.മോഷണം സ്ഥിരീകരിക്കപ്പെട്ടപ്പോഴുള്ള,ഫഹദ്ഫാസിലിന്റെ കള്ളച്ചിരി പ്രേക്ഷകര്‍ ഒരിക്കലും മറക്കാന്‍ ഇടയില്ല.കഥാപാത്രങ്ങളുടെ ഡീറ്റെയ്ല്‍സിലേക്ക് അനാവശ്യമായി പോകാതെ തീര്‍ത്തും റിയലിസ്റ്റിക്കായി കഥപറയുന്ന രീതിയാണ് ദിലീഷ് പോത്തന് ഇവിടെ അവതരിപ്പിച്ചത്.പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി രംഗങ്ങള്പോലുള്ള ചില ദൃശ്യങ്ങള്‍.രാജീവ് രവിയുടെ കാമറാ വര്‍ക്കും വ്യത്യസ്തമായിരുന്നു.
4 ടേക്ക് ഓഫ്
ചലച്ചിത്ര സ്വപ്നങ്ങള്‍ക്ക് ബജറ്റിന്റെ പരിമതിയില്ളെന്ന് തെളിയിച്ച ചിത്രമായിരുന്നു, നവാഗതനായ മഹേഷ്നാരായണ് സംവിധാനം ചെയ്ത ടേക്ക് ഓഫ്.മലയാളത്തിന്റെ ബജറ്റില്‍നിന്നുകൊണ്ട് ഒരു ഹോളിവുഡ് നിലവാരത്തിലുള്ള ചിത്രം എടുക്കാന്‍ കഴിയുമോ എന്നതിന്റെ ഉത്തരം.മുമ്പൊക്കെയാണെങ്കില്‍ ഇറാഖില്കുടുങ്ങിയ മലയാളി നഴ്സുമാരെ രക്ഷിച്ചെടുക്കുന്ന കഥയെന്ന് പറയുമ്പോഴേക്കും ബജറ്റ് പ്രശ്നംകൊണ്ട് അവ തള്ളിപ്പോവുമായിരുന്നു.ചിത്രത്തിന്റെ രണ്ടാം പകുതിയത്തെുമ്പോ നമുക്ക്തോന്നും കാണുന്നത് ഇംഗ്ളീഷ് ചിത്രമാണോയെന്ന്.എറ്റവും രസാവഹം കഥ നടക്കുന്ന ഇറാഖില്‍ ഒന്നും പോവാതെ,നമ്മുടെ രാമോജിറാവു ഫിലിംസിറ്റിയിലും, റാസല്‍ഖൈമയിലുമൊക്കെ സെറ്റിട്ടാണ് ഇവര്‍ ചിത്രമൊരുക്കിയതെന്നാണ്.ടേക്ക് ഓഫിന്റെ കലാസംവിധായകന്‍ സന്തോഷ് രാമന്, മേക്കപ്പ്മാന് രഞ്ജിത് അമ്പാടി, ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് എന്നിവരോക്കെ വലിയ അഭിനന്ദനം അര്‍ഹിക്കുന്നു.പാര്‍വതിക്ക് ഐ.എഫ്.എഫ്.ഐയില്‍ മികച്ച നടിക്കുള്ള പുരസ്ക്കാവരവും ഇതിലെ സമീറ നേടിക്കൊടുത്തു.ഫഹദിന്റെ ചിത്രത്തിലെ പ്രകടനവും ഗംഭീരമായരുന്നു.
5 അങ്കമാലി ഡയറീസ്
പൊതുവെ പരീക്ഷണങ്ങളോട് പുറം തിരഞ്ഞുനില്‍ക്കുന്ന മലയാള സിനിമയില്‍ 86ഓളം പുതുമുഖങ്ങളെ മാത്രം അണിനിരത്തി ഒരു നാടിന്റെ കഥ പറയുക എന്ന കടുത്ത പരീക്ഷണത്തിനാണ് ലിജോ ജോസ് പെല്ലിശ്ശേരിയെന്ന യുവ സംവിധായകന് ഒരുങ്ങിയത്.അതാവട്ടെ പ്രണയവും പകയുമൊക്കെയായി കുറേ കട്ടലോക്കല് ജീവിതങ്ങളും. പക്ഷേ പ്രേക്ഷകര്‍ ഈ പടത്തെ ഇരുകൈളും നീട്ടി ആര്‍പ്പുവിളികളോടെയാണ് സ്വീകരിച്ചത്. പ്രമേയം കൊണ്ടും ആഖ്യാന രീതികൊണ്ടും മലയാളത്തിന്റെ ചരിത്രത്തില്‍ ഇടം പിടിച്ചപടമാണിത്. ഇത്രയും ദൃശ്യഭംഗിയും ഒതുക്കവുമുള്ള പടം അടുത്തകാലത്ത് കണ്ടിട്ടില്ല. ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്റെ മാന്ത്രിക കാമറയും, പ്രശാന്ത് പിള്ളയുടെ സംഗീതവും എതാനും നാടന്‍പാട്ടകളും ചേരുന്നതോടെ ചിത്രം ഗംഭീരമാവുകയാണ്.ഒറ്റഷോട്ടില്‍ ചിത്രീകരിച്ച 20മിനുട്ടിലേറെ നീളമുള്ള ചിത്രത്തിന്റെ കൈ്ളമാക്സും ശ്രദ്ധപിടിച്ചുപറ്റി.
6 കാടുപൂക്കുന്ന നേരം
മാവോയിസ്റ്റ് ചാപ്പയടികളുടെ കാലത്തെ കൃത്യമായ സാംസ്ക്കാരിക പ്രതിരോധമായിരുന്ന ഡോ.ബിജുവിന്റെ കാട് പൂക്കുന്ന നേരം.സമകാലീന രാഷ്ട്രീയം മുറിച്ചുവെച്ചിരിക്കുന്ന ചിത്രമാണിത്. ആദിവാസി ചൂഷണത്തെക്കുറിച്ചോ, ഭരണകൂട ഭീകരതയെക്കുറിച്ചോ ഉള്ള ഒരു ഡോക്യുമെന്റി സ്വഭാവമുള്ള ചിത്രവുമല്ല ഇത്.അനാവശ്യമായ സങ്കീര്‍ണ്ണതകളും ഇഴച്ചിലും മൗനങ്ങളുമൊന്നുമില്ലാതെ അവാര്‍ഡ് സിനിമയുടെ ഫോര്‍മാറ്റ് വിട്ടാണ് ചിത്രം സഞ്ചരിക്കുന്നത്. ഒരു ചലച്ചിത്രകാരനെനിലയില്‍ ബിജുവിന്റെ കരിയറിലെയും കുതിച്ചുചാട്ടമാണ്, നിരവധി അന്താരാഷ്ട്ര ഫെസ്റ്റിവലുകളിലേക്കുകൂടി ക്ഷണം കിട്ടിയ ഈ പടം.റിമാകല്ലിങ്കലിന്റെയും ഇന്ദ്രജിത്തിന്റെയും പ്രകടനവും ശ്രദ്ധപിടിച്ചുപറ്റി.
7 സി.ഐ.എ
ടേക്ക് ഓഫിനുശേഷം, വീണ്ടും മലയാളത്തില്‍നിന്നൊരു ലോക സിനിമ എന്നതാണ് അമല്‍നീരദ് സംവിധാനംചെയ്ത സി.ഐ.എ അഥവാ കോമ്രേഡ് ഇന്‍ അമേരിക്കയുടെ ഹൈലൈറ്റ്. ഹോളിവുഡ്ഡ് നിലവാരത്തിലുള്ള ഫ്രെയിമുകളുമായി അമല്‍ നീരദ് മലയാള സിനിമയുടെ സാങ്കേതിക പരിമതികളെയും വെല്ലുവിളിച്ചു. പ്രണയിനിയെ കാണാനായി അതിസാഹസികമായി മെക്സിക്കോ വഴി അമേരിക്കക്ക് യാത്രചെയ്ത മലയാളി സഖാവിന്റെ കഥയാണിത്.
കാള്‍ മാര്‍കസിന്റെ 199ാം ജന്മദിനമായ 2007 മെയ് അഞ്ചിനാണ് ഈ ചിത്രം ഇറങ്ങിയത്. ആഗോള തൊഴിലാളിവര്‍ഗത്തിന്റെ അപ്പോത്തലസ്തന് ജന്മദിന ആംശസ നേര്‍ന്നുകൊണ്ട് തുടങ്ങുന്ന ചിത്രം, അവസാനിക്കുന്നത് ലോകമെമ്പാടുമുള്ള അഭയാര്‍ഥികളോടുള്ള ഐക്യദാര്‍ഡ്യവുമായാണ്. ഈ വര്‍ഷം ഇറങ്ങിയ പൊള്ളയായ കമ്യൂണിസ്റ്റ് ചിത്രങ്ങള്‍ക്കിടയിലും സി.ഐ.എ വേറിട്ട് നില്ക്കുന്നു.ദുല്‍ഖര്‍ സല്‍മാന്റെ പ്രകടനവും ഈ ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
8 ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള
മലയാളിക്ക് അത്രയൊന്നും പരിചിതമല്ലാത്ത ബ്ളാക്ക് ഹ്യൂമറിലൂടെയാണ് ഞണ്ടുകള്‍ മുന്നേറുന്നേത്. കാന്‍സര്‍ എന്ന ആരുംപേടിക്കുന്ന രോഗാവസ്ഥയില്നിന്നും ചിരിക്കന്‍ പ്രേരിപ്പിക്കുന്ന ചിത്രം നല്കിയ, അല്‍ത്താഫ് സലീം എന്ന യുവ സംവിധായകന് ഏറെ പ്രതീക്ഷകള്‍ നല്കുന്നു. കാന്‍സറിന്റെ ഞണ്ടുകളും, കീമോഭടര്മ്മാരുമായുള്ള യുദ്ധവും ഒരുകുടുംബത്തിന്റെ മാനസിക സംഘര്‍ഷങ്ങളും ചിത്രം നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. ഏറെനാളത്തെ ഇടവേളക്കുശേഷം മലയാളത്തില്‍ മടങ്ങിയത്തെിയ ശാന്തികൃഷ്ണ ഈ പടത്തിലെ ലീഡ് റോള്‍ ഗംഭീരമാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ നിര്‍മാതാവായിട്ടും തന്റെ കഥാപാത്രത്തെ ഹൈലൈററ്ചെയ്യാനുള്ള യാതൊരു ശ്രമവും നടന് നിവിന്‍പോളി നടത്തിയില്ലയെന്നതും മാറുന്ന ചലച്ചിത്ര സംസ്ക്കാരത്തിന്റെ സൂചനയാണ്.
9 രക്ഷാധികാരി ബൈജു ഒപ്പ്
ഒരുകാലത്ത് മലയാളത്തിലെ ഹിറ്റ് തിരക്കഥാകൃത്തായ രഞ്ജന്‍ പ്രമോദിന്റെ ശക്തമായ തിരിച്ചുവരവാണ് രക്ഷാധികാരി ബൈജുവെന്ന ബിജുമേനാന് നായകനായ ചിത്രം.ഇത്തിരിപ്പോന്ന വെളിമ്പറമ്പുകള്‍പോലും കെട്ടിടങ്ങള്‍ക്കും ഫ്ളാറ്റുകള്‍ക്കും വഴിമാറുമ്പോള്‍ ഇനിയുള്ളകാലം നമ്മുടെ കുട്ടികള്‍ എവിടെ കളിക്കും എന്ന വലിയ ചോദ്യം ഉയര്‍ത്തിയാണ് ചിത്രം അവസാനിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങളെ കോര്‍ത്തിണക്കി നീങ്ങുന്ന ഈ പടത്തിന്റെ ഒരു പോരായ്മ അനാവശ്യമായി നീട്ടിയ ഉപകഥകളാണ്.രണ്ടേമുക്കാന്‍ മണിക്കൂറോളം നീളുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യവും അല്‍പ്പം കുറക്കാമായിരുന്നു.
10 അഡ്വവഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്
നവാഗതനായ രോഹിതിന്റെ അഡ്വവഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന് തീയേറ്റുകളില്‍ വലിയ സ്വീകരണം ലഭിച്ചില്ളെങ്കിലും തീര്‍ത്തും വ്യത്യസ്തമായ പ്രമേയവും അവതരണവുംമൂലം ചിത്രം ശ്രദ്ധപിടിച്ചുപറ്റി.ഒരു കമ്പനിയിലെ കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവായ ഓമനക്കുട്ടന് ഒരു ഹര്‍ത്താല്‍ ദിനത്തില്‍ സംഭവിച്ച ദുരന്തത്തിനുശേഷം തന്റെ പേരുള്‍പ്പെടെ മറന്നുപോകുന്നിടത്ത് കഥ ഒരു ത്രില്ലര്‍ മൂഡിലേക്ക് പ്രവേശിക്കുന്നത്.
പാരാ സൈക്കൊളജി ഗവേഷകയായ പല്ലവിയുടെ സഹായത്തോടെ താനാരാണെന്ന് കണ്ടുപിടിക്കാന്‍ ഓമനക്കുട്ടന് നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പിന്നീട് പറയുന്നത്. ഈ അന്വേഷണത്തില്‍ ഓമനക്കുട്ടനെ പിന്തുടരുകയാണ് പ്രേക്ഷകരും. പല പല പേരുകളില്‍ പലരേയും ഫോണില്‍ പരിചയപപ്പെട്ടതുകൊണ്ട് തന്നെ താനാരാണെന്ന് അറിയാനുള്ള യാത്രയില്‍ ഓമനക്കുട്ടന് വട്ടം കറങ്ങുകയാണ്.ആസിഫലിയുടെ അടുത്തകാലത്ത് കണ്ട് മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു ഈ ചിത്രത്തിലേത്.
മറ്റുപരാമര്ശ ചിത്രങ്ങള്‍
കൂടാതെ മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദര്‍,രഞ്ജിത്ത് ശങ്കറിന്റെ കുഞ്ചാക്കോബോബന് ചിത്രം രാമന്റെ ഏദന്‍തോട്ടം, സുരഭിക്ക് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത മിന്നാമിനുങ്ങ്, മഞ്ജുവാര്യരടെ സൈറാബാനു,പ്രഥ്വീരാജിന്റെ ആദംജോണ്‍, മോഹന്‍ലാലിന്റെ മുന്തിരവള്ളികള്‍ തളിര്‍ക്കുമ്പോള്‍, തുടങ്ങിയവയെയും മികച്ച ചില രംഗങ്ങളുടെപേരില്‍ പരാമര്‍ശിക്കാവുന്നതാണ്.
വാല്‍ക്കഷ്ണം:ഇക്കാ ഫാന്‍സിന് ആശ്വസിക്കാം. പ്രമുഖ ഓണ്‍ലൈന്‍ മൂവി റേറ്റിംഗ് വെബ്സൈറ്റായ ഐ.എം.ബി.ഡിയുടെ, 2017ലെ മികച്ച ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍, ആദ്യപത്തില്‍ ഇടംനേടിയ ഏക മലയാള ചിത്രം മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദറാണ്. പ്രേക്ഷകരുടെ റേറ്റിംഗിന്റെയും റിവ്യുകളുടെയും അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. അതായത് ജൂറിവഴിയല്ല ഗ്യാലപ്പ്പോളിലൂടെയാണ് ഇവര്‍ മികച്ച ചിത്ര കണ്ടെത്തുന്നതെന്ന് വ്യക്തം. അങ്ങനെയാണെങ്കില്‍ ഓരോ വര്‍ഷത്തെയും ബോക്സോഫീസ് കലക്ഷന്‍ റിപ്പോര്‍ട്ട് മാത്രം നോക്കിയാല്പോരെ. പ്രേക്ഷകരെ കൊണ്ട് റേറ്റ് ചെയ്യിപ്പിക്കണോ?
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍