മുംബൈ സ്ഫോടനം അടക്കം ഇന്ത്യക്കെതിരെ നടത്തിയ അനേകം ആക്രമണങ്ങളും ബുദ്ധികേന്ദ്രം; അമേരിക്ക ഒരു കോടി രൂപ തലയ്ക്കത് വിലയിട്ട ഭീകരൻ; എന്നിട്ടും ഫലസ്തീൻ അംബാസിഡർ ഹാഫിസ് സയീദിനൊപ്പം ഇന്ത്യാ വിരുദ്ധ യോഗത്തിൽ പങ്കെടുത്തു; തിരക്കിട്ട് മാപ്പു പറഞ്ഞ് അംബാസിഡറെ തിരിച്ചു വിളിച്ച് ഫലസ്തീൻ മുഖം രക്ഷിച്ചത് ഇന്ത്യയുടെ പ്രതിഷേധം ജറുസലേമിലേക്ക് നീങ്ങുമെന്ന് വ്യക്തമായപ്പോൾ
മറുനാടൻ ഡെസ്ക്ക്
ന്യൂഡൽഹി: ഇന്ത്യയെ നടുക്കുന്ന ഓർമ്മയാണ് മുംബൈ സ്ഫോടനം. പാക്കിസ്ഥാൻ തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിൽ അനേകം ജീവനുകൾ പൊലിഞ്ഞു. ഇതിന്റെ സൂത്രധാരനാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയ ഭീകരനാണ് ജമാ അത്തുദ്ദഅവ തലവൻ ഹാഫിസ് സയീദ്. ഈ കൊടും ഭീകരനെ പിന്തുണയ്ക്കുക എന്നു പറഞ്ഞാൽ അത് ഇന്ത്യക്ക് പൊറുക്കാൻ കഴിയാത്ത കുറ്റമാണ്. എന്നിട്ടും ഉറ്റു സുഹൃത്തായ ഇന്ത്യയെ അവഗണിച്ച് ഫലസ്തീനിലെ പാക്കിസ്ഥാൻ സ്ഥാനപതി സയീദിനൊപ്പം വേദി പങ്കിട്ടും. അതും ഇന്ത്യാ വിരുദ്ധ റാലിയിൽ, പൊറുക്കാനാവാത്ത ഈ തെറ്റോടെ ഫലസ്തീൻ വിഷയത്തിൽ ഇന്ത്യ നിലപാടു മാറ്റുമെന്ന സംശയം പോലും ഫലസ്തീന് തോന്നി. കർശനമായ ഭാഷയിൽ ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചതോടെയാണ് ഫലസ്തീൻ പാക്കിസ്ഥാൻ അബാസിഡറെ തിരുച്ചു വിളിച്ച് മുഖം രക്ഷിച്ചത്.
ഹാഫിസ് സയീദ് റാവൽപിണ്ടിയിൽ സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്ത പാക്കിസ്ഥാനിലെ ഫലസ്തീൻ സ്ഥാനപതി വാലിദ് അബു അലിയെയാണ് ഇന്ത്യയുടെ കടുത്ത പ്രതിഷേധത്തെ തുടർന്നു തിരിച്ചുവിളിച്ചത്. സംഭവത്തിൽ അതീവ ഖേദം പ്രകടിപ്പിച്ച ഫലസ്തീൻ, ഇന്ത്യയുടെ പ്രതികരണം വന്നു മണിക്കൂറുകൾക്കകം തന്നെ സ്ഥാനപതിയെ പിൻവലിക്കുകയായിരുന്നു. ഇസ്രയേലിനോട് അടുപ്പം പുലർത്തുന്ന ഇന്ത്യ ഒരു കാലത്തും ഫലസ്തീനെ കൈവിട്ടിരുന്നില്ല. എന്നാൽ, ഇന്ത്യാ വിരുദ്ദ നിലപാട് സ്വീകരിച്ചതോടെ ജറുസലേമിനെ വേണ്ടി വന്നാൽ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിക്കുമെന്ന സൂചന പോലും ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടായി. ഇതോടെയാണ് അപകടം മണത്ത ഫലസ്തീൻ ഉടനടി നടപടി സ്വീകരിച്ചത്.
ഡൽഹിയിൽ ഫലസ്തീൻ സ്ഥാനപതി അഡ്നാൻ അബു അൽ ഹൈജയെ വിദേശകാര്യ മന്ത്രാലയത്തിലേക്കു വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. ഇന്ത്യയുമായുള്ള ബന്ധം ഏറെ പ്രധാനമാണെന്നും ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പമാണെന്നും ഫലസ്തീൻ പ്രഖ്യാപിച്ചു.വിഷയം ഗുരുതരമാണ്. അംബാസഡറുടെ നടപടി അംഗീകരിക്കാനാവില്ല. അദ്ദേഹത്തോട് ദിവസങ്ങൾക്കുള്ളിൽ മടങ്ങാൻ ആവശ്യപ്പെട്ടതായി അദ്ദേഹം അറിയിച്ചു.
ഹാഫിസ് സയീദിന്റെ സംഘടനയായ ജമാഅത്തുദ്ദവ ഉൾപ്പെടെ ഭീകരസംഘടനകളുടെ സഖ്യമായ 'ഡിഫൻസ് ഓഫ് പാക്കിസ്ഥാൻ' ആണു റാവൽപിണ്ടിയിലെ ലിയാഖത്ത് ബാഗിൽ റാലി നടത്തിയത്. വാലിദ് അബു അലി റാലിയിൽ പങ്കെടുത്തതിനു പുറമേ ഹാഫിസ് സയീദുമായി വേദി പങ്കിട്ടു. പ്രസംഗത്തിൽ സയീദ് ഇന്ത്യയെ ശക്തമായി വിമർശിക്കുകയും കശ്മീർ, കുൽഭൂഷൺ ജാദവ് തുടങ്ങിയ വിഷയങ്ങൾ പരാമർശിക്കുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരിയിൽ ഫലസ്തീൻ സന്ദർശിക്കാനിരിക്കേയാണ്, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ അലോസരമുണ്ടാക്കാതെ ഫലസ്തീന്റെ ത്വരിത നടപടി. ഇന്ത്യക്കെതിരെ ഭീകരപ്രവർത്തനം നടത്തുന്നവരുമായി ബന്ധമുണ്ടാവില്ലെന്നും ഫലസ്തീൻ ഇന്ത്യക്ക് ഉറപ്പുനൽകി. ഹാഫിസ് സഈദ് നേതൃത്വംനൽകുന്ന ദിഫാഇ പാക്കിസ്ഥാൻ മുന്നണി വെള്ളിയാഴ്ച റാവൽപിണ്ടിയിൽ സംഘടിപ്പിച്ച റാലിയിലാണ് പാക്കിസ്ഥാനിലെ ഫലസ്തീൻ അംബാസഡർ പങ്കെടുത്തത്. സഈദുമൊത്തുള്ള ചിത്രവും പുറത്തുവന്നിരുന്നു.
വിഷയം ഇന്ത്യയിലെ ഫലസ്തീൻ അംബാസഡറുടെയും ഫലസ്തീൻ അഥോറിറ്റിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ്കുമാറും പറഞ്ഞിരുന്നു.
മുംബൈ ഭീകരാക്രമണത്തിലെ പങ്കാളിത്തം വ്യക്തമായതിനെ തുടർന്ന്, 2008 മേയിൽ ഹാഫിസ് സയീദിനെ യുഎസ് ആഗോളഭീകരനായി പ്രഖ്യാപിക്കുകയും തലയ്ക്ക് ഒരുകോടി ഡോളർ വിലയിടുകയും ചെയ്തു. ഇക്കാലത്ത് ഏതാനും മാസം പാക്കിസ്ഥാൻ ഇയാളെ തടവിലാക്കി. എന്നാൽ കോടതി മോചിപ്പിച്ചു.
രാജ്യാന്തര സമ്മർദത്തെ തുടർന്നു കഴിഞ്ഞ ജനുവരി മുതൽ നവംബർ വരെ പാക്കിസ്ഥാൻ ഇയാളെ വീട്ടുതടങ്കലിലാക്കിയിരുന്നുവെങ്കിലും മതിയായ തെളിവുകളില്ലെന്ന ന്യായത്തിൽ കോടതി മോചിപ്പിച്ചു. തുടർന്ന്, മില്ലി മുസ്ലിം ലീഗ് എന്ന പേരിൽ 2018ലെ പൊതുതിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്നു സയീദ് പ്രഖ്യാപിച്ചിരുന്നു. സയീദുമായി സഖ്യത്തിനു തയാറാണെന്നു മുൻ പട്ടാളമേധാവി പർവേസ് മുഷറഫ് വ്യക്തമാക്കി.
അടുത്തിടെയും ഇന്ത്യാവിരുദ്ധ പ്രസ്താവനയുമായി ഹാഫീസ് സയീദ് രംഗത്തെത്തിയിരുന്നു. കിഴക്കൻ പാക്കിസ്ഥാൻ രൂപീകരിച്ചതിനെതിരെ പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത് ജമാ അത്ത് ഉദ്ദാവ മേധാവി ഹാഫീസ് സയീദ്. 1971ലെ യുദ്ധത്തിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ കിഴക്കൻ പാക്കിസ്ഥാനായ ഇപ്പോഴത്തെ ബംഗ്ലാദേശ് രൂപീകരിച്ചതിനെതിരെയാണ് പ്രതികാരം ചെയ്യുമെന്ന് ഹാഫീസ് സയീദ് പറഞ്ഞിരിക്കുന്നത്. ജമ്മുകാശ്മീരിനെ ഇന്ത്യയിൽ നിന്നും മോചിപ്പിച്ച് 1971ലെ യുദ്ധത്തിന് ഇന്ത്യക്ക് മറുപടി നൽകുമെന്നാണ് ലാഹോറിൽ സയീദ് ഇന്ന് പറഞ്ഞത്. ഇന്ത്യക്കെതിരെ പ്രതികാരത്തിനായുള്ള പ്രക്ഷോഭം സജ്ജമായെന്നും അത് ജമ്മുകാശ്മീരിൽ പുരോഗമിക്കുകയാണെന്നും ഹാഫീസ് സയീദ് വ്യക്തമാക്കി. ഇന്ത്യക്കെതിരെയുള്ള മുന്നേറ്റം കാശ്മീരിൽ ആസന്ന ഭാവിയിൽ ശക്തിപ്പെടുമെന്നും സയീദ് പറഞ്ഞിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍