അണപൊട്ടിയ രോഷവുമായി ഇറാനിലെ യുവാക്കൾ തെരുവിൽ; പ്രതിഷേധ റാലിക്കിടെ ഉണ്ടായ സംഘർഷത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു; എൺപതിലേറെപ്പേരെ പൊലീസ് അറസ്റ്റ് ചെയ്തു; സമൂഹമാധ്യമങ്ങളും മെസേജിങ് ആപ്ലിക്കേഷനുകളായ ഇൻസ്റ്റാഗ്രാമും ടെലിഗ്രാമും നിരോധിച്ച് അടിച്ചമർത്തൽ നടപടിയുമായി സർക്കാർ; വലിയ മുന്നേറ്റങ്ങളുടെ തുടക്കമെന്ന് സമാധാന നൊബേൽ ജേതാവ് ഷിറിൻ ഇബാദി
മറുനാടൻ ഡെസ്ക്ക്
ടെഹ്റാൻ: സാമ്പത്തികരംഗത്തെ മുരടിപ്പിനെതിരെ തുടർന്ന് തൊഴിലില്ലായ്മ്മ വർദ്ധിക്കുന്നതിലും സ്വാതന്ത്ര്യത്തിനും വേണ്ടി ഇറാനിലെ യുവത്വം തെരുവിലിറങ്ങിയതോടെ ഭരണകൂടം വിറയ്ക്കുന്നു. ഇറാനിലെ വിവിധ പട്ടണങ്ങളിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം മൂന്ന് ദിവസം പിന്നിട്ടിട്ടും ശമിക്കാത്തത് ഒരേ സമയം ആശങ്കയ്ക്കും ആവേശതത്തിനും ഇടനൽകുന്നുണ്ട്. നാലാം ദിവസവും പ്രക്ഷോഭകർ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയ പടിഞ്ഞാറൻ ഇറാനിലെ ദെറൂദ് പട്ടണത്തിൽ ശനിയാഴ്ച രാത്രി രണ്ട് പ്രക്ഷോഭകർ കൊല്ലപ്പെട്ടു. സമരക്കാരെ ഏതുവിധേനെയും അടിച്ചമർത്തുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.
ഇറാനിലെ അർധ സർക്കാർ വാർത്തഏജൻസിയായ 'മെഹ്ർ' ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പൊലീസോ സുരക്ഷാസേനയോ പ്രതിഷേധക്കാർക്കെതിരെ ബലപ്രയോഗം നടത്തിയിട്ടില്ലെന്ന് പ്രവിശ്യാ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, രണ്ടുപേർ എങ്ങനെ കൊല്ലപ്പെട്ടു എന്നതിൽ വ്യക്തതയായിട്ടില്ല. നേരത്തേ, പ്രതിഷേധക്കാർ പൊതുമുതൽ നശിപ്പിക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രി അബ്ദുറഹ്മാൻ റഹ്മാനി ഫസ്ലി മുന്നറിയിപ്പ് നൽകിയിരുന്നു.
അതിനിടെ സാമൂഹിക മാധ്യമങ്ങൾക്ക് രാജ്യത്ത് നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. ടെലഗ്രാമും ഇൻസ്റ്റർഗ്രാമുമാണ് താൽകാലികമായി തടഞ്ഞത്. സർക്കാരിനെതിരായ പ്രതിഷേധം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് സാമൂഹ്യ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിത്.
സർക്കാരിനെതിരായ രോഷം ആളിക്കത്തിക്കാൻ ഇവ ഉപയോഗിക്കുന്നതു തടയുന്നതിന്റെ ഭാഗമാണിതെന്നു ടെലികോം മന്ത്രി മുഹമ്മദ് ജാവദ് അസരി ജറോമി അറിയിച്ചു. സർക്കാരിന്റെ വിദേശനയത്തിനെതിരെയും 1979ലെ വിപ്ലവത്തിനുശേഷം അധികാരത്തിൽ വന്ന മതഭരണകൂട സംവിധാനത്തോടുള്ള പ്രതിഷേധം പ്രകടിപ്പിച്ചും മൂന്നു ദിവസമായി ഇറാനിലെങ്ങും പ്രക്ഷോഭം ശക്തമാണ്.
രാജ്യത്ത് ഇപ്പോൾ ആരംഭിച്ച പ്രക്ഷോഭങ്ങൾ വലിയ മുന്നേറ്റങ്ങളുടെ തുടക്കമാണെന്ന് ഇറാനിലെ സമാധാന നൊബേൽ ജേതാവ് ഷിറിൻ ഇബാദി പറഞ്ഞു. പ്രതിഷേധങ്ങൾ പെട്ടെന്ന് അവസാനിക്കില്ലെന്നാണ് താൻ കരുതുന്നതെന്നും 2009ലെ പ്രക്ഷോഭത്തെക്കാൾ ഇത് വളരുമെന്നും ലണ്ടനിൽ കഴിയുന്ന അവർ കൂട്ടിച്ചേർത്തു. തെഹ്റാനിൽ കഴിഞ്ഞദിവസം പ്രതിഷേധക്കാരുടെ ഭാഗമായ വിദ്യാർത്ഥികളും പൊലീസും ഏറ്റുമുട്ടിയിരുന്നു. തെഹ്റാൻ സർവകലാശാലക്ക് സമീപത്താണ് വിദ്യാർത്ഥികൾക്കെതിരെ പൊലീസ്നടപടിയുണ്ടായത്. ഈ സംഘർഷങ്ങളുടെ വിഡിയോകൾ ട്വിറ്ററടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വ്യാഴാഴ്ചയാണ് ഇറാനിലെ രണ്ടാമത്തെ വലിയ പട്ടണമായ മശ്ഹദിൽ പ്രതിഷേധം ആരംഭിച്ചത്. ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ ജനങ്ങളോട് തെരുവിലിറങ്ങാനുള്ള സമൂഹമാധ്യമങ്ങളിലെ ആഹ്വാനമാണ് 2009ന് ശേഷം രാജ്യത്തുണ്ടാകുന്ന വലിയ പ്രക്ഷോഭത്തിലേക്ക് നയിച്ചത്. സർക്കാർഅനുകൂല റാലികളും തെഹ്റാൻ അടക്കമുള്ള നഗരങ്ങളിൽ നടന്നതായി റിപ്പോർട്ടുണ്ട്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാൻപ്രക്ഷോഭകരെ പിന്തുണച്ച് സർക്കാറിനെതിരെ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു.
ട്രംപിന്റെ നടപടിയെ വിമർശിച്ച് പ്രസിഡന്റ് ഹസൻ റൂഹാനി രംഗത്തെത്തി. ഇറാൻകാരെ തീവ്രവാദികൾ എന്നു വിളിച്ച വ്യക്തിയാണ് ട്രംപെന്നു പറഞ്ഞാണ് റൂഹാനി തിരിച്ചടിച്ചത്. ഇങ്ങനെയുള്ള ട്രംപ് ഇറാനെ നോക്കി സഹതപിക്കേണ്ട കാര്യമില്ലെന്നും റൂഹാനി പറഞ്ഞു. സാമ്പത്തിക ദുരിതങ്ങളിലും ഭരണരംഗത്തെ അഴിമതിയിലും മനംമടുത്ത ജനം തെരുവിലിറങ്ങിയതു ഭരണകൂടത്തിനു വെല്ലുവിളിയായി. പ്രക്ഷോഭകർ ഷാ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയത് അധികാരകേന്ദ്രങ്ങളെ ശരിക്കും ഞെട്ടിച്ചു. പ്രക്ഷോഭകർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നു സർക്കാർ മുന്നറിയിപ്പു നൽകി.
2009ൽ ഹസൻ റൂഹാനി പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതുമുതൽ രാജ്യത്തു പുകയുന്ന ജനരോഷം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. തൊഴിലില്ലാത്തവരുടെ എണ്ണം 32 ലക്ഷം കവിഞ്ഞു. കൂടുതൽ അഭിപ്രായ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും വാഗ്ദാനം ചെയ്ത് ഇപ്പോൾ അധികാരത്തിലെത്തിയ പ്രസിഡന്റ് ഹസൻ റൂഹാനിക്കു കാര്യമായൊന്നും ചെയ്യാനാകാതിരുന്നതും സ്ഥിതി വഷളാക്കി. കാര്യമായ ഏകോപനമൊന്നുമില്ലെങ്കിലും ജനം സ്വാഭാവികമായി പ്രതിഷേധവുമായി തെരുവിലിറങ്ങുകയാണ്. പ്രക്ഷോഭകർ ബാങ്കുകളും സർക്കാർ ഓഫിസുകളും പൊലീസ് സ്റ്റേഷനുകളും ആക്രമിക്കുകയും തീയിടുകയും ചെയ്യുന്നു. ഇതിനു മുൻപുണ്ടായ പ്രക്ഷോഭങ്ങളെല്ലാം റവലൂഷനറി ഗാർഡുകളെ ഉപയോഗിച്ച് അടിച്ചമർത്തുകയായിരുന്നു.
പ്രതിഷേധക്കാരോട് മൃദുസമീപനമാണ് പൊലീസ് സ്വീകരിക്കുന്നത്. പുറത്തുനിന്നുള്ള ശക്തികളാണ് രാജ്യത്ത് കുഴപ്പമുണ്ടാക്കുന്നത് എന്ന നിലപാടാണ് അധികൃതർക്ക്. പ്രസിഡന്റ് ഹസൻ റൂഹാനി ഇതേക്കുറിച്ച് പരസ്യപ്രസ്താവന നടത്തിയിട്ടില്ല. സാമ്പത്തികപരിഷ്കരണം വാഗ്ദാനം ചെയ്താണ് 2013-ൽ റൂഹാനി അധികാരമേറ്റത്. ഉയർന്ന ജീവിതനിലവാരവും 12 ശതമാനമെത്തിയ തൊഴിലില്ലായ്മയുമാണ് ജനത്തെ അസ്വസ്ഥരാക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍