നിവൃത്തിയുണ്ടെങ്കിൽ ഇനി കെപ്കോയുടെ ഇറച്ചിക്കോഴി വാങ്ങാതിരിക്കുക! തമിഴ്നാട് മാതൃകയിൽ തൂക്കം കൂട്ടാൻ കോഴികളിൽ ഹോർമോൺ പരീക്ഷണത്തിന് സർക്കാർ ഏജൻസിയും; സാധാരണ തീറ്റ കിട്ടാനില്ലെന്ന വാദവുമായി ജൈവ കോഴിക്കച്ചവടം അവസാനിപ്പിക്കാൻ പോൾട്ടറി കോർപ്പറേഷനും; ഇനി സർക്കാർ ഏജൻസിയും കുത്തിവയ്പ്പിലൂടെ ഇറച്ചിക്കച്ചവടം കൊഴുപ്പിക്കും; മലയാളിയെ നിത്യരോഗികളാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: തീന്മേശകളിൽ നിന്ന് ഹോർമോൺ കോഴി'കളെ പറപ്പിക്കാൻ ഇനി കെപ്കോ ഇല്ല. ന്യായ വിലയ്ക്ക് നല്ല കോഴിയിറച്ചി വിൽക്കാനുള്ള നീക്കത്തിൽ നിന്നും കെപ്കോ പിന്മാറുന്നു. ലാഭകരമല്ലാത്തതിനാൽ പ്രവർത്തന രീതി മാറ്റുകയാണെന്നാണ് ഔദ്യോഗിക വിശദീകരണം. ഹോർമോൺ കുത്തി വച്ച ചിക്കൻ കെപ്കോയും ഇനി ഉൽപാദിപ്പിക്കും. പരസ്യമായി തന്നെ പറഞ്ഞു കൊണ്ടാണ് നീക്കം. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. എന്നാൽ പിണറായി സർക്കാർ വിവാദങ്ങളോട് പ്രതികരിക്കുന്നുമില്ല.
കോഴികൾക്ക് കൊടുക്കാൻ തീറ്റ കിട്ടുന്നില്ല. അതുകൊണ്ട് തന്നെ വലിയ പ്രതിസന്ധിയാണുള്ളത്. ഈ സാഹചര്യത്തിലാണ് ഹോർമോൺ കുത്തിവച്ച് കോഴിക്ക് ഭാരം കൂട്ടാനുള്ള തീരുമാനമെന്നാണ് സൂചന. ഇത് ചെയ്തില്ലെങ്കിൽ പോൾട്ടറി ഡെവലപ്മെന്റ് കോർപ്പറേഷൻ വലിയ നഷ്ടത്തിലേക്ക് പോകുമെന്നാണ് വിലയിരുത്തൽ. ഇതോടെ ശുദ്ധമായ ചിക്കൻ എന്ന ടാഗ് ലൈനും കെപ്കോയ്ക്ക് ഉപേക്ഷിക്കേണ്ടി വരും. ജൈവ ചിക്കനെന്ന വാഗ്ദാനവുമായി വിപണി വിലയെക്കാൾ കുറച്ച് കൂടുതൽ വിലയ്ക്കാണ് കെപ്കോ ഇറച്ചി കോഴി വിൽക്കുന്നത്. എന്നാൽ തീറ്റ കിട്ടാതായതോടെ പ്രതിസന്ധി രൂക്ഷമായി. ഈ സാഹചര്യത്തിലാണ് തമിഴ്നാട് മാതൃകയിൽ ഹോർമോൺ ചിക്കനിലേക്ക് കെപ്കോ വഴി മാറുന്നത്.
സംസ്ഥാനത്ത് നടക്കുന്ന കോടിക്കണക്കിന് രൂപയുടെ കോഴിക്കച്ചവടത്തിൽ കെപ്കോയ്ക്ക് നാമമാത്രമായ വിഹിതമാണ് ഉള്ളത്. കോഴി ഉൽപാദനം വർധിപ്പിക്കുന്നതിനായി സഹായം കിട്ടുന്നില്ലെന്നും കെപ്കോ പരാതിപ്പെട്ടിരുന്നു. കെപ്കോ പരിമിതികളിൽ വീർപ്പ് മുട്ടുകയാണ്. തൊഴിലാളികളെ നിലനിർത്തുന്നത് നഷ്ടം സഹിച്ചാണ്. കെപ്കോ കോഴി വിൽക്കുന്നത് 95 രൂപയ്ക്കാണ് ഇത് സർക്കാരിന്റെ നയം നടപ്പിലാക്കാൻ വേണ്ടി നഷ്ടം സഹിച്ചാണെന്നും വിശദീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കെപ്കോയുടെ പുതിയ നീക്കം. പോൾട്ടറി ഡെവലപ്പ്മെന്റ് കോർപ്പറേഷനെ നയിക്കുന്നത് സിപിഐയാണ്. ചിഞ്ചു റാണിയാണ് ചെയർമാൻ. ചിഞ്ചു റാണിയും സിപിഎം നേതാക്കളുമായി ഏറെ വിവാദങ്ങൾ ഉണ്ടായിരുന്നു. ഇതുകൊണ്ട് തന്നെ പോൾട്ടറി കോർപ്പറേഷന് സഹായവും കുറഞ്ഞു. ഇതും പ്രതിസന്ധിക്ക് കാരണമായതായി സൂചനയുണ്ട്.
വീടുകളിൽ കോഴികളെ വളർത്തുന്ന പഴയ സംസ്കാരം വീണ്ടെടുക്കണമെന്നും വ്യാവസായികാടിസ്ഥാനത്തിൽ വളർത്തുന്ന കോഴികളിൽ ആരോഗ്യത്തിന് ഹാനികരമാകുന്ന ഹോർമോൺ കുത്തിവയ്ക്കുന്നില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കെപ്കോയുടെ തീരുമാനമെന്നതും ശ്രദ്ധേയമാണ്. ഹോർമോണുകൾ കുത്തിവച്ച് കോഴികളുടെ വളർച്ചയും തൂക്കവും വർധിപ്പിച്ചാൽ അത് വിൽപനക്ക് സഹായകരമാണ്. എന്നാൽ അത് കഴിക്കുന്നവരുടെ ആരോഗ്യത്തിന് പ്രയാസമുണ്ടാക്കുന്നു. അധിക ഹോർമോണുകൾ ശരീരത്തിൽ എത്തുന്നതിനാൽ ശിശു ആയിരിക്കുമ്പോൾത്തന്നെ പെൺകുഞ്ഞുങ്ങളിൽ ശാരീരിക മാറ്റം ഉണ്ടാകുന്നു. ഇത് തിരിച്ചറിഞ്ഞാണ് കെപ്കോയിലൂടെ നല്ല ഇറച്ചി കോഴികളെത്തിക്കാൻ സർക്കാർ സംവിധാം ഏർപ്പെടുത്തിയത്.
ണം. കോഴി വ്യാപാരിയുടെ ലാഭം മാത്രം ആഗ്രഹിക്കുന്നവരല്ല, മറിച്ച് ജനങ്ങളുടെ ആരോഗ്യത്തിലാണ് എൽഡിഎഫ് സർക്കാർ ശ്രദ്ധിക്കുന്നത്. വിഷമുക്തവും ആരോഗ്യ ദായകവും മാലിന്യ മുക്തവുമായ പാലും മുട്ടയും ലഭ്യമാക്കാനാണ് സർക്കാർ ശ്രമം. മലയാളികൾ കോഴി ഇറച്ചി കൂടുതലായി കഴിക്കുന്നതിനാലാണ് വ്യാപാരാടിസ്ഥാനത്തിൽ കോഴി കൃഷി തുടങ്ങിയത്. അതോടെ കോഴിയുടെ ആരോഗ്യത്തിൽ മാത്രമായി ശ്രദ്ധ. മനുഷ്യന്റെ ആരോഗ്യം ശ്രദ്ധിക്കാതെയുമായി. ഇത്തരം വിനാശകരമായ അവസ്ഥ ഒഴിവാക്കാൻ കോഴികളെ വീട്ടിൽ തന്നെ വളർത്തുകയാണ് ഏറ്റവും ഗുണപ്രദം. ഇതോടെ ഹോർമോൺ കോഴികൾ കേരളത്തിലും സജീവമായി. തമിഴ്നാട്ടിലെ ഫാമുകളിൽ നിന്ന് കേരളത്തിൽ എത്തിക്കുന്നതും ഹോർമോൺ കുത്തിവച്ച കോഴികളെയാണ്. കെപ്കോയും ഹോർമോണിലേക്ക് പോകുമ്പോൾ വിഷ രഹിത ഇറച്ചികോഴി അന്യമാകുമെന്നാണ് വിലയിരുത്തൽ.
ഹോർമോൺ ഉപയോഗിച്ച് ഭാരം കൂടിയ ചിക്കൻ ഉൽപ്പാദിപ്പിക്കാനാണ് നീക്കം. എന്ത് ഭക്ഷണം കൊടുത്താലും കോഴിക്ക് ഭാരം വേണമെന്ന് കെപ്കോക്ക് നിർദ്ദേശം. എന്നാൽ കെപ്കോ യുടെ പ്രവർത്തനരീതി മാറ്റിയെന്നല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ലെന്ന് മൃഗസംരക്ഷ വകുപ്പ് അസി.ഡയറക്ടർ ഡോ ഷൈൻ പറഞ്ഞു. തീറ്റ കി്ട്ടാത്തതാണ് ഇപ്പോൾ നേരിടുന്ന പ്രതസന്ധിയെന്നും അദ്ദേഹം പറഞ്ഞു. കെപ്കോ ലാഭം ഉദ്ദേശിച്ച് നീങ്ങുമ്പോൾ കർഷകർ കോഴികൾക്ക് ഭാരം ഉണ്ടാക്കാൻ എന്ത് വഴിയും സ്വീകരിക്കുമെന്ന ആശങ്കയും സജീവമാണ്.
സംസ്ഥാനത്തേക്കെത്തുന്ന ഇറച്ചിക്കോഴികളിൽ തൂക്കം വർധിപ്പിക്കാൻ വിവിധ തരം ഹോർമോണുകൾ കുത്തിവയ്ക്കുന്നു എന്നാണ് കണ്ടെത്തലുകൾ. ചുരുങ്ങിയ കാലയളവിൽ തന്നെ കോഴിക്കുഞ്ഞുങ്ങളുടെ തടിയും തൂക്കവും പതിന്മടങ്ങ് വർധിപ്പിക്കാൻ വേണ്ടിയാണ് ഈസ്ട്രജനടക്കമുള്ള ഹോർമോണുകൾ കോഴികളിൽ കുത്തിവയ്ക്കുന്നത്. കോഴിക്കുഞ്ഞു വിരിഞ്ഞു പതിനാലാം ദിവസം ഇവയുടെ തൊലിക്കടിയിൽ ഇഞ്ചക്ഷൻ കൊടുക്കും. കാളയുടെ കൊഴുപ്പ്, ഇൻസ്ട്രജൻ ഹോർമോൺ, കെമിക്കൽ സ്റ്റെബിലൈസറുകൾ എന്നിവ അടങ്ങിയ ഇൻജക്ഷൻ നൽകുമ്പോൾ രണ്ടാഴ്ച കൊണ്ട് ഇറച്ചികോഴി കുഞ്ഞുങ്ങൾ ബലൂൺ പോലെ വീർക്കും. ഇതിനു നടക്കാനോ പറക്കാനോ പോലും കഴിയില്ല. ഇക്കാരണത്താൽ ഇരുപതു മുതൽ മുപ്പതു ദിവസം വരെ പ്രായമുള്ള കോഴികൾക്ക് രണ്ടര മുതൽ മൂന്നര കിലോ വരെ തൂക്കം വരും. ഒരു മാസത്തിനകം ഇത്തരം കോഴികളെ ഉപഭോക്താക്കളുടെ കൈകളിലെത്തിക്കും. കാരണം നാൽപ്പത്തഞ്ചു ദിവസം കഴിഞ്ഞാൽ ഇൻഞ്ചക്ഷന്റെ വീര്യം കുറഞ്ഞു കോഴി ചത്തുപോകും
നാടൻ കോഴികളെ അപേക്ഷിച്ച് ബ്രോയിലർ കോഴികളുടെ ആയുസ് 45 മുതൽ 60 ദിവസം വരെയാണ്. 15 മുതൽ 45 ദിവസത്തിനുള്ളിലാണ് ഇവ പൂർണവളർച്ചയെത്തുന്നത്. സാധാരണ ഗതിയിൽത്തന്നെ കോഴികൾക്ക് 3 മുതൽ 4.5 കിലോഗ്രാം വരെ തൂക്കം വർധിക്കും. കുത്തിവയ്ക്കുന്നതോടൊപ്പം തന്നെ തീറ്റയോടൊപ്പം ചിലയിടങ്ങളിൽ തുരിശ് (കോപ്പർ സൾഫേറ്റ്) പോലുള്ള മിശ്രിതങ്ങൾ നൽകുന്നതായും ആരോപണമുണ്ട്. മണ്ണിൽ കാലങ്ങളോളം അലിയാതെ കിടക്കുന്ന വസ്തുകൂടിയായ തുരിശ് റബ്ബർ കൃഷി ചെയ്യുന്നവർ പട്ട ചീയാതിരിക്കാനായി ഉപയോഗിച്ചുവരുന്ന ലായനികൂടിയാണ്. തമിഴ്നാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ചില വൻകിട കോഴി ഫാമുകളിലാണ് ഇത്തരം ഹോർമോണുകൾ കൂടുതലായും കുത്തിവയ്ക്കുന്നത്. ഇത്തരം ഇറച്ചി കഴിക്കുന്നവരിൽ മാരകമായ അസുഖങ്ങൾ വരാൻ സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇറച്ചിക്കോഴികളുടെ തൂക്കം കൂട്ടുന്നതിനും തടിവയ്ക്കുന്നതിനുമായി വിവിധതരം ഹോർമോണുകൾ കുത്തിവയ്ക്കുന്നതായി സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് അടുത്തിടെ നടത്തിയ പഠന റിപോർട്ടിൽ കണ്ടെത്തിയിരുന്നു. കൂടാതെ ആരോഗ്യ വെബ്സൈറ്റായ എത്ത്നിക് ഹെൽത്ത് കോർട്ട് വെബ്സൈറ്റും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. കൗമാരപ്രായക്കാരായ കുട്ടികളിൽ അമിത ഹോർമോൺ വളർച്ചയ്ക്ക് ഇത്തരം ഇറച്ചികൾ കാരണമാവുന്നുണ്ട്. കുട്ടികളിൽ അമിത തൂക്കം വയ്ക്കുന്നതിനും ഹോർമോൺ കുത്തിവച്ച മാംസം കാരണമാവുന്നു. ഈ സാഹചര്യത്തിലാണ് കെപ്കോ കോഴികളിൽ മലയാളികൾ പ്രതീക്ഷ അർപ്പിച്ചത്. അതും അവസാനിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍