വ്യക്തിപരമായ പരാമർശം വളച്ചൊടിച്ചതാണെന്ന് ബൽറാം വിശദീകരിച്ചെന്ന് ഹസൻ; അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്ന് ഉമ്മൻ ചാണ്ടി; മാപ്പു പറയണമെന്ന് തിരുവഞ്ചൂർ; യുവ തുർക്കിയെ ഒറ്റപ്പെടുത്താൻ മത്സരിച്ച് ഗ്രൂപ്പ് മാനേജർമാർ; പിന്തുണയുമായി യൂത്ത് ടീമും; രാഹുലിന്റെ അടുപ്പക്കാരനെ വെട്ടാൻ ആയുധം കിട്ടിയ സന്തോഷത്തിൽ എ ഗ്രൂപ്പ്; എകെജിക്കെതിരായ പരാമർശത്തിൽ യുവതുർക്കിയെ തളയ്ക്കാൻ എല്ലാരും ഒറ്റക്കെട്ട്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എകെജിക്കെതിരെ വിവാദ പരാമർശം നടത്തിയ വി.ടി ബൽറാം എംഎൽഎയെ തള്ളി കോൺഗ്രസ്. എകെജിക്കെതിരെ നടത്തിയ പരാമർശം തെറ്റായിപ്പോയെന്നും ഇത് കോൺഗ്രസ് നിലപാടല്ലെന്നും കെപിസിസി പ്രസിഡന്റ് എംഎം ഹസ്സൻ പറഞ്ഞു. ബൽറാമിന്റെ പരാമർശം പരിധി കടന്നു പോയെന്നും, എകെജിക്കെതിരെ ഒരിക്കലും അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ബൽറാമിനെതിരെ അതിശക്തമായി രംഗത്ത് വരാനാണ് എ ഗ്രൂപ്പിന്റെ തീരുമാനം. ഇതാണ് ഉമ്മൻ ചാണ്ടിയുടെ വാക്കുകളിൽ പ്രതിഫലിപ്പിക്കുന്നത്. അതിനിടെ ബൽറാമിനെ പിന്തുണച്ച് യൂത്ത് കോൺഗ്രസും രംഗത്തു വന്നു.
ബൽറാം പറഞ്ഞത് ശരിയായില്ലെന്ന് ഹസൻ വിശദീകരിച്ചതിന് ശേഷമാണ് യൂത്ത് കോൺഗ്രസിന്റെ നിലപാട് വിശദീകരണം. എകെജിക്കെതിരായ പരാമർശത്തിൽ വിടി ബൽറാം എംഎൽഎ മാപ്പ് പറയേണ്ട കാര്യമില്ലെന്ന് യൂത്ത് കോൺഗ്രസ് പറയുന്നു. പരാമർശത്തിന് മാപ്പ് പറയണമെങ്കിൽ ആദ്യം കോടിയേരി ബാലകൃഷ്ണൻ മാപ്പ് പറയട്ടെ. നെഹ്രു കുടുംബത്തെ അപമാനിച്ച കോടിയേരിയുടെ പരാമർശത്തിൽ സിപിഎം അഭിപ്രായം വ്യക്തമാക്കണം. വ്യക്തിപരമായി ബൽറാം നടത്തിയ അഭിപ്രായപ്രകടനം മാത്രമാണിതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് പറഞ്ഞു.
നെഹ്രു കുടുംബത്തിലെ സ്ത്രീകൾ പ്രസവം നിർത്തിയാൽ ഭാവിയിൽ കോൺഗ്രസിന് അധ്യക്ഷനില്ലാത്ത അവസ്ഥയുണ്ടാകുമെന്ന കോടിയേരി പരാമർശത്തെ സൂചിപ്പിച്ചാണ് യൂത്ത് കോൺഗ്രസ് കോടിയേരി മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നത്. ഇതോടെ കോൺഗ്രസിൽ ബൽറാമിനെ അനുകൂലിക്കുന്ന ചേരിയും സജീവമായി. എന്നാൽ മുതിർന്ന നേതാക്കളെല്ലാം ബൽറാമിന് എതിരാണ്. സോളാർ കേസിലും ടിപി കേസിലും പാർട്ടി നിലപാടുകളെ ചോദ്യം ചെയ്ത വ്യക്തിയാണ് ബൽറാം. രാഹുൽ ഗാന്ധിക്ക് ഏറെ താൽപ്പര്യമുള്ള നേതാവ്. ജനപക്ഷത്തും ബൽറാമിന് പിന്തുണയുണ്ട്. ഈ സാഹചര്യത്തിലാണ് ബൽറാമിനെ ഒതുക്കാൻ എകെജി വിവാദം സമർത്ഥമായി കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ഉപയോഗിക്കുന്നത്.
ഭാവി കെപിസിസി അധ്യക്ഷനായി രാഹുൽ ഗാന്ധി പരിഗണിക്കുന്നവരുടെ പട്ടികയിൽ ബൽറാമുമുണ്ടായിരുന്നു. ഗുജറാത്തിൽ യുവതുർക്കികളുടെ ഇടപെടലാണ് ബിജെപിക്ക് തിരിച്ചടി നൽകിയത്. ഈ മാതൃത ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാ സംസ്ഥാനത്തും സ്വീകരിക്കാൻ രാഹുൽ തയ്യാറെടുക്കുകയായിരുന്നു. കേരളത്തിലേക്കും ഇതിനുള്ള നേതാക്കളെ രാഹുൽ മുന്നിൽ കണ്ടു. അതിൽ പ്രധാന പേരുകാരനായിരുന്നു ബൽറാം. ഇത് മനസ്സിലാക്കിയാണ് ഹസനും ഉമ്മൻ ചാണ്ടിയും ബൽറാമിനെ എതിർക്കുന്നതെന്ന് സൂചനയുണ്ട്. ബൽറാമിനെതിരെ പരസ്യമായ നിലപാട് എടുക്കുന്നതിനെ യൂത്ത് കോൺഗ്രസ് എതിർക്കുന്നതും ഈ സാഹചര്യത്തിലാണ്. എന്നാൽ മുതിർന്ന നേതാക്കൾ ഒറ്റക്കെട്ടായി മുന്നേറുന്നത് ബൽറാമിന് തിരിച്ചടിയാണ്.
നേരത്തെ പ്രധാനമന്ത്രി മോദിക്കെതിരെ പരാമർശം നടത്തിയ മണിശങ്കർ അയ്യരെ കോൺഗ്രസ് പുറത്താക്കിയിരുന്നു. സമാന രീതിയിൽ ബൽറാമിനെതിരെ നടപടി വേണമെന്നാണ് മുതിർന്ന നേതാക്കളുടെ ആവശ്യം. ഇതിലൂടെ കെപിസിസി അധ്യക്ഷനായി എത്താനുള്ള ബൽറാമിന്റെ സാധ്യതകളെ മുളയിലേ നുള്ളുകയാണ് മുതിർന്ന നേതാക്കളും ഗ്രൂപ്പ് മാനേജർമാരും. എല്ലാവരും ആദരിക്കുന്ന നേതാവാണ് എകെജി. അദ്ദേഹത്തിനെതിരെ അത്തരമൊരു പരാമർശനം നടത്തിയത് തെറ്റായിപ്പോയി. ഇക്കാര്യം ബൽറാമിനോട് നേരിട്ടു സംസാരിച്ചു. വ്യക്തിപരമായ ഒരു പരാമർശത്തെ വളച്ചൊടിച്ചതാണെന്ന് ബൽറാം വിശദീകരിച്ചെന്നും ഹസൻ പറഞ്ഞു കഴിഞ്ഞു. ഇതോടെ ഈ വിഷയത്തിൽ എന്തു പറഞ്ഞാലും ഒറ്റപ്പെടുന്ന അവസ്ഥയിലേക്ക് ബൽറാം എത്തി.
വ്യക്തിപരമായിപ്പോലും അങ്ങനെ പറയുന്നത് ശരിയല്ലെന്നും ഹസ്സൻ വ്യക്തമാക്കി. എകെജിക്കെതിരായ പരാമർശം വിവാദമായതോടെയാണ് ബൽറാമിനെ തള്ളിപ്പറഞ്ഞ് പാർട്ടി തന്നെ രംഗത്തെത്തിയത്. കെപിസിസി പ്രസിഡന്റ് പറഞ്ഞത് കോൺഗ്രസിന്റെ പൊതു അഭിപ്രായമാണെന്ന് ഉമ്മൻ ചാണ്ടിയും വിശദമാക്കി. അതേസമയം, എകെജി വിരുദ്ധ പരാമർശത്തിൽ ബൽറാം ഖേദം പ്രകടിപ്പിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. ഇതിനിടെയാണ് യൂത്ത് കോൺഗ്രസ് ബൽറാമിനെ പിന്തുണയ്ക്കുന്നതെന്നതും ശ്രദ്ധേയമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷയത്തിൽ കരുതലോടെ മാത്രമേ പ്രതികരിച്ചിട്ടൂള്ളൂ. ബൽറാമിന്റെ മോശം പരാമർശത്തെ എതിർത്തു. എന്നാൽ സിപിഎമ്മിനെ കുറ്റപ്പെടുത്തുകയും ചെയ്തു.
ബൽറാമിനെ പരിഹസിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ് ബുക്ക് പോസ്റ്റിട്ടിരുന്നു. ഇത് വേണ്ടെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. സ്വന്തം മന്ത്രിമാരെ നിലയ്ക്ക് നിർത്തിയ ശേഷം മതി കോൺഗ്രസുകാരോടുള്ള സാരോപദേശമെന്ന് ചെന്നിത്തല പറയുന്നു. ഗാന്ധി കുടുംബത്തെ വരെ സിപിഎം അടച്ചാക്ഷേപിച്ചിട്ടുണ്ടെന്നും ചെന്നിത്തല വിശദീകരിക്കുന്നു. അങ്ങനെ ബൽറാമിനെ തീർത്തും തള്ളിപ്പറയാതെയാണ് ചെന്നിത്തലയുടെ നിലപാട് വിശദീകരണം.
ബലറാമിന്റെ ഓഫീസിലേക്ക് ഡിവൈഎഫ് ഐ അക്രമം കാട്ടിയിരുന്നു. ഇതിനെതിരെ പോലും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചില്ല. ബൽറാമിന്റെ ഒറ്റയാൾ പോക്കിനെ തള്ളിക്കളയാനുള്ള തന്ത്രമാണ് ഇതെന്നാണ് വിലയിരുത്തൽ. അതിനിടെ എകെജി പരമാർശത്തിൽ മാപ്പു പറയാൻ ബൽറാം തയ്യാറാകില്ലെന്നാണ് സൂചന. ഇതിനുള്ള സമ്മർദ്ദമാണ് യുവ നേതാവിൽ ചെലുത്തുന്നത്. ഇതിലൂടെ തൃത്താല എംഎൽഎയ്ക്ക് പ്രതിച്ഛായ നഷ്ടം ഉണ്ടാകുമെന്നും കോൺഗ്രസിലെ മുതിർന്ന നേതാക്കൾ വിലയിരുത്തുന്നു.
ഇതിന് തയ്യാറായില്ലെങ്കിൽ ബൽറാമിനെതിരെ നടപടിയെന്ന നിലപാടിലാണ് കോൺഗ്രസിലെ ഒരു വിഭാഗം. എന്നാൽ കടുത്ത നടപടികളോട് ഉമ്മൻ ചാണ്ടിക്ക് താൽപ്പര്യവുമില്ല. ഏതായാലും ബലറാമിന് വലിയ പിഴവുണ്ടായെന്ന് കോൺഗ്രസ് ഹൈക്കമാണ്ടിനെ ധരിപ്പിക്കാനാണ് കെപിസിസിയുടെ തീരുമാനം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍