Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഞ്ചോ ആറോ വയസുള്ളപ്പോൾ സമുദായാചാര പ്രകാരം നടന്ന മോദിയുടെ വിവാഹം വർഷങ്ങൾ നീണ്ട വിവാദം ആക്കിയവർക്കു മറുപടിയുമായി യെച്ചൂരിയുടെ പ്രശസ്തമായ മൂന്നു ബന്ധങ്ങളെക്കുറിച്ച് ആരെങ്കിലും സൂചിപ്പിച്ചോ? കുട്ടിയായിരുന്ന സുശീലയെ ഹോം വർക്ക് ചെയ്യാൻ സഹായിച്ചിരുന്നു എന്നു ജീവചരിത്രത്തിൽ എഴുതിയത് വായിച്ചില്ലേ? ബൽറാം വിവാദത്തിലേയ്ക്ക് മോദിയെ വലിച്ചിഴച്ചപ്പോൾ ഒരു ബിജെപി പ്രവർത്തകന് ചോദിക്കാനുള്ളത്

അഞ്ചോ ആറോ വയസുള്ളപ്പോൾ സമുദായാചാര പ്രകാരം നടന്ന മോദിയുടെ വിവാഹം വർഷങ്ങൾ നീണ്ട വിവാദം ആക്കിയവർക്കു മറുപടിയുമായി യെച്ചൂരിയുടെ പ്രശസ്തമായ മൂന്നു ബന്ധങ്ങളെക്കുറിച്ച് ആരെങ്കിലും സൂചിപ്പിച്ചോ? കുട്ടിയായിരുന്ന സുശീലയെ ഹോം വർക്ക് ചെയ്യാൻ സഹായിച്ചിരുന്നു എന്നു ജീവചരിത്രത്തിൽ എഴുതിയത് വായിച്ചില്ലേ? ബൽറാം വിവാദത്തിലേയ്ക്ക് മോദിയെ വലിച്ചിഴച്ചപ്പോൾ ഒരു ബിജെപി പ്രവർത്തകന് ചോദിക്കാനുള്ളത്

കെജിയുടെ രണ്ടാം വിവാഹ/ലവ് അഫയർ വിഷയം വിടാം, ഗ്യാലറീയിലിരുന്ന് ബാക്കി കളി കാണാം എന്ന് കരുതിയതാണ്.. പക്ഷെ ദേശാഭിമാനി എഡിറ്ററും, മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പേജ് മാനേജ് ചെയ്യുന്ന (ചെയ്തിരുന്ന) ആളും ആയ ശ്രീ. മനോജ് മോദിയുടെ വിവാഹം ഇതിലേക്ക് വലിച്ച് കൊണ്ടുവന്ന സ്ഥിതിക്ക് അതിനു കൂടി മറുപടി പറഞ്ഞവസാനിപ്പികാം.. എകെജി വിഷയം കോൺഗ്രസ് എംഎൽഎ വിവാദമാക്കുന്നതിനു എത്രയോ മുന്നേ തന്നെ, കൃത്യമായി പറഞ്ഞാൽ 2009 മുതൽ നിരന്തരം മോദിയുടെ പേഴ്‌സണൽ ജീവിതവും, വിവാഹവും ഇവരൊക്കെ ചർച്ച ചെയ്തും കളിയാക്കിയും പുച്ഛിച്ചും അപമാനിച്ചും എഴുതി നിറച്ചിരുന്നു.. ചാൻസ് കിട്ടുമ്പോഴൊക്കെ മനോജിന്റെ വർഗ്ഗത്തിലുള്ളവർ യശോദാ ബെന്നിനെ പാപ്പരാസി ചേസ് നടത്താനും, വായിലേക്ക് മൈക്ക് തിരുകാനും മടിച്ചിട്ടില്ല. അന്നൊന്നും പക്ഷെ ആരും തിരിച്ച് യെച്ചൂരിയുടെ വിവാഹ ജീവിതം തോണ്ടി പുറത്തിടാനോ, മുൻഭാര്യയും ഡൽഹി യൂണിവേഴ്‌സിറ്റിയിലെ എക്കണോമിക് പ്രൊഫസറായിരുന ഇന്ദ്രാണി മജൂംദാറിന്റെ മുഖത്ത് മൈക്ക് കാണിച്ച് വിവാഹ ജീവിതത്തെ ക്കുറീച്ചും, യെച്ചൂരിയുടെ പത്രക്കാരിയുമായുള്ള ബന്ധം രണ്ടാം വിവാഹത്തിലേക്ക് നീങ്ങിയതിനെ കുറിച്ചും ഒന്നും അഭിപ്രായം ചോദിക്കാനോ, ഇപ്പോഴത്തെ ഭാര്യ സീമ ചിസ്തിയുടെ ഇന്റർവ്യൂ എടുക്കാനോ ഒന്നും ആരും മുതിർന്നിട്ടില്ല... ഏതു പക്ഷത്തുള്ളവരാണ് ഇതിൽ മാന്യത കാണീച്ചത് എന്ന് നിഷ്പക്ഷരായവർക്ക് മനസ്സിലാക്കാം..

കേസ് 1. നരേന്ദ്ര മോദി യശോദാ ബെൻ വിവാഹ ബന്ധം

മോദിക്ക് അഞ്ചോ ആറൊ വയസ്സും, യശോദാ ബെന്നിന് മൂന്നോ നാലോ വയസ്സും ഉള്ളപ്പോ പിന്നോക്ക സമുദായമായ ഗഞ്ചി ചടങ്ങനുസരിച്ച് വിവാഹം ഉറപ്പിക്കുന്നു. മോദിക്ക് 13 ഉം യശോദാ ബെന്നിനു 10 ഉം വയസ്സുള്ളാപ്പോ വിവാഹ ചടങ്ങ് നടത്തുന്നു, പക്ഷെ വധുവിനെ വീട്ടിലേക്ക് കൊണ്ടു പോവാതെ വധൂഗൃഹത്തിൽ, സ്‌കൂൾ പഠനത്തിനായി വിടുന്നു. മോദിക്ക് 18 വയസ്സു കഴിഞ്ഞിട്ടും ഭാര്യയെ കൊണ്ടൂ പോവാത്തതിൽ വധുവിന്റെ വീട്ടുകാർ പരാതി പറഞ്ഞപ്പോൾ മോദിയുടെ അമ്മ പോയി കൂട്ടികൊണ്ടു വരുന്നു. പക്ഷെ തനിക്ക് വൈവാഹിക ജീവിതത്തിൽ താൽപര്യമില്ല സന്യാസം സ്വീകരിക്കണം, അതിനു രാമകൃഷ്ണാശ്രമത്തിൽ ചേരണം എന്നായിരുന്നു കടുത്ത സ്വാമി വിവേകാനന്ദന്റെ ആരാധകനായ മോദിയുടെ നിലപാട്. രണ്ടു മാസത്തിനകം മോദി നാടു വിടുന്നു. ഭാര്യയായി കൊണ്ടു വന്ന കുട്ടിയെ പഠിപ്പിച്ച് സ്വന്തം കാലിൽ നിൽക്കാൻ തക്കവണ്ണം ജോലി സമ്പാദിക്കാൻ അനുവദിക്കണം, അതിനു ടീച്ചേഴ്‌സ് ട്രെയിനിങ്ങിനു അയക്കണം എന്ന് അമ്മയോട് പറഞ്ഞേൽപ്പിച്ചിരുന്നു.. കാണാതായ മകനുമായി അമ്മക്കും പോലും മാസങ്ങൾ കഴിഞ്ഞും ഒരു ബന്ധവും ഇല്ലാതായപ്പോൾ യശോദാബെൻ തിരിച്ചു വീട്ടിലേക്ക് പോയി. രാമകൃഷ്ണാശ്രമങ്ങളിലും അവിടുത്തെ സ്വാമിമാരോടൊപ്പം ഹിമാലയത്തിലും അലഞ്ഞു നടന്ന്, പിന്നീട് മൂന്നു വർഷം കഴിഞ്ഞാണ് മോദി തിരിച്ചു വരുന്നത്. ആ സമയത്ത് അമ്മ വീണ്ടും മകന്റെ മുന്നിൽ യശോദാ ബെന്നിന്റെ കാര്യം എടുത്തിട്ടു. പക്ഷെ മോദി തന്റെ ജീവിതം ആത്മീയ ജീവിതമാണ് എന്നുറപ്പിച്ചിരുന്നു. ഇതിന്റെ പേരിൽ അമ്മയും ആയി കലഹിച്ചു താമസം തന്നെ വടനഗർ റെയിൽവേ സ്‌ടേഷനിൽ ചായക്കട നടത്തിയിരുന്ന, മോദി ഇടക്കിടെ ജോലി ചെയ്തിരുന്ന അമ്മാവനോടൊപ്പം ആയി.. പിന്നീട് ആറെസ്സെസ്സിന്റെ പ്രചാരകനായി.. പക്ഷെ ഇക്കലമത്രയും കാണുമ്പോഴൊക്കെ മോദി തന്നോട് സാധാരണ പരിചയക്കാരെ പോലെ സംസാരിച്ചിരുന്നു എന്നും ജോലി നേടി സ്വന്തം കാലിൽ നിക്കണം എന്നും പറഞ്ഞിരുന്നതായി യശൊദാ ബെൻ Tv9 നു കൊടുത്ത ഇന്റർവ്യൂവിൽ തന്നെ പറയുന്നുണ്ട്.. യശോദാ ബെൻ ട്രെയിനിങ്ങ് കഴിഞ്ഞ്, ടീച്ചറായി, ഇപ്പോ പെൻഷനും മേടിച്ച് ജീവിക്കുന്നു. മൊദിയും യശോദാ ബെന്നും തമ്മിൽ വിവാഹ ചടങ്ങ് നടന്നിരുന്നു എങ്കിലും അവർ വൈവാഹിക ജീവിതം ഒരിക്കലും നയിച്ചിട്ടില്ല, അഥവാ വൈവാഹിക ജീവിതം കൺസുമ്മേറ്റ് ചെയ്തില്ല എന്ന് മോദിയുടെ സഹോദരൻ ആജ് തക്ക് നു കൊടുത്ത ഇന്റർവ്യൂവിലും പറഞ്ഞു. അതും ഇതു വരെ യശോദാ ബെന്നോ, വേറേ ആരും നിഷേധിച്ചിട്ടും ഇല്ല..

കേസ് 2. ഏക്കേജി സുശീലാ ഗോപാലൻ വിവാഹ ബന്ധം

കൃത്യമായി ഏതു വർഷമാണ് ഇവർ പരിചയപ്പെട്ടത് എന്നറീയില്ല എങ്കിലും, ഏക്കേജിയുടെ ജീവ ചരിത്രത്തിൽ ഒമ്പതു വർഷത്തെ വിവാഹ പൂർവ്വ ബന്ധം എന്ന് മെൻഷൻ ചെയ്തിട്ടുണ്ട് പോലും, അതു പോലെ ഒളിവിൽ താമസിക്കുന്ന കാലത്ത് ചെറീയ കുട്ടിയായിരുന്ന സുശീലയേ ക്കുറിച്ചും ഹോംവർക്ക് ചെയ്യാനും പഠിപ്പിക്കാനും സഹായിച്ചിരുന്നതിനെ കുറിച്ചും ഒക്കെ ജീവചരിത്രത്തിൽ തന്നെ പറയുന്നുണ്ട്.. (ഞാൻ പുസ്തകം വായിച്ചിട്ടില്ല, ആ പേജിന്റെ ഫോട്ടോ ഇവിടൊക്കെ പാറി നടക്കുന്നുണ്ട്). എന്തായാലും വിവാഹം കഴിഞ്ഞ 1952 ൽ സുശീലാ ഗോപാലനു 22 വയസ്സ് ആയിരുന്നു. അപ്പോ ഇവർ പരിചയപ്പെട്ടപ്പോൾ സുശീലാ ഗോപാലൻ ഏർലി ടീനേജറും, ഏക്കേജി നാൽപതിനോടടുത്ത് പ്രായമുള്ള, ഒരു വിവാഹം കഴിച്ച് ഉപേക്ഷിച്ച, മുതിർന്ന രാഷ്ട്രീയ നേതാവും ആയിരുന്നു എന്നുറപ്പാണ്. നാപ്പത് വയസ്സുള്ള, വിഭാര്യനായ, മുതിർന്ന രാഷ്ട്രീയ നേതാവിനു ഒളിവിൽ താമസിപ്പിച്ച വീട്ടിലെ ഏർലി ടീനേജറൂം ആയി സ്‌നേഹബന്ധത്തിലായി, പിന്നീട് വിവാഹം കഴിച്ചു... സുശീലാ ഗോപാലൻ ഫുൾ ടൈം രാഷ്ട്രീയത്തിലിറങ്ങി.. ഏക്കേജിയുടെ ആദ്യ ഭാര്യ ആരാണ് എന്നതിനെ കുറീച്ച് എനിക്കറീയില്ല. ജീവചരിത്രത്തിൽ ആ വിഷയം ഇല്ലെന്ന് തോന്നുന്നു..

കേസ് മൂന്ന് ആയി സീതാറാം യെച്ചൂരിയുടെ വിവാഹ ബന്ധവും കൂടി ശരിക്കും ചർച്ച ആക്കെണ്ടതാണ്. പക്ഷെ തൽക്കാലം ഞാനതിനു മുതിരുന്നില്ല, സഖാക്കളോളം നമ്മൾ താഴരുതല്ലോ..

എന്തായാലും ഈ മുകളിലെ രണ്ട് കേസുകളൂം വായിച്ച ശേഷം സാമാന്യ ബുദ്ധിയുള്ളവർക്ക് മനസ്സിലാവും ഇതിലാരൊക്കെ ആയിരുന്നു റിയൽ വിക്ടിംസ് എന്ന്... കൂടുതൽ വിസ്തരിക്കേണ്ട കാര്യമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല.. 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP