പ്രീതി പട്ടേലിന് പകരക്കാരിയായി എത്തുന്നത് ഗോവൻ വംശജയായ സ്യൂല്ല ഫെർണാണ്ടസ്; ഇൻഫോസിസ് സ്ഥാപകൻ നാരാണയ മൂർത്തിയുടെ മരുമകൻ ഋഷിയും ഗുജറാത്ത് വംശജനായ ഷൈലേഷും മന്ത്രിസഭയിൽ; ഇന്ത്യയിൽ ജനിച്ച അലോക് ശർമ മന്ത്രി സ്ഥാനം നിലനിർത്തി; അഴിച്ച് പണിയിൽ ഇന്ത്യൻ വംശജർക്ക് അംഗീകാരം നൽകി തെരേസ മെയ്
തെരേസ മന്ത്രിസഭയിൽ ഇന്ത്യക്കാരുടെ അഭിമാനമായിരുന്നു ഇന്ത്യൻ വംശജയായ പ്രീതി പട്ടേൽ. എന്നാൽ ഇസ്രയേലിലേക്ക് നടത്തിയ ഒരു ഫാമിലി ഹോളിഡേ ട്രിപ്പിനിടെ അവർ പ്രോട്ടോക്കോൾ ലംഘിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടക്കമുള്ള ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണത്തെ തുടർന്ന് തെരേസ പ്രീതിയെ കഴിഞ്ഞ നവംബറിൽ പുറത്താക്കുകയായിരുന്നു. ഇപ്പോഴിതാ തെരേസ തന്റെ മന്ത്രിസഭയിൽ നടത്തിയ അഴിച്ച് പണിയുടെ ഭാഗമായി പ്രീതിക്ക് പകരക്കാരിയായി എത്തുന്നത് ഗോവൻ വംശജയായ സ്യൂല്ലെ ഫെർണാണ്ടസാമെന്നത് ഇന്ത്യക്കാർക്ക് അൽപം ആശ്വാസത്തിന് വക നൽകുന്നുണ്ട്.
ഇതിന് പുറമെ മന്ത്രിസഭയിലെ പുനക്രമീകരണത്തിന്റെ ഭാഗമായി ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയുടെ മരുമകൻ ഋഷി സുനകിനും ഗുജറാത്ത് വംശജനായ ഷൈലേഷ് വാരയ്ക്കും തെരേസ മന്ത്രിസ്ഥാനം നൽകിയിട്ടുണ്ട്. കൂടാതെ ഇന്ത്യയിൽ ജനിച്ച അലോക് ശർമ മന്ത്രിസ്ഥാനം നിലനിർത്തുകയും ചെയ്തിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ മന്ത്രിസഭയിൽ വരുത്തി ശുദ്ധികലശത്തിനിടെ തെരേസ ഇന്ത്യൻ വംശജർക്ക് അംഗീകാരം നൽകിയെന്ന് സാരം. ഇതിന് പുറമെ നിരവധി ഏഷ്യൻആഫ്രിക്കൻ വംശജർക്കും സ്ത്രീകൾക്കും മുൻഗണന നൽകിക്കൊണ്ടാണ് തെരേസ തന്റെ പുതിയ കാബിനറ്റ് രൂപീകരിച്ചിരിക്കുന്നത്.
യൂറോപ്യൻ യൂണിയനിൽ നിന്നും യുകെ വിട്ട് പോകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പിലെ ജൂനിയർ മന്ത്രിയായിട്ടാണ് സ്യൂല്ല ഫെർണാണ്ടസിനെ നിയമിച്ചിരിക്കുന്നത്. അതായത് കടുത്ത ബ്രെക്സിറ്റ് വാദിയായ സ്യൂല്ലയെ ഡിപ്പാർട്ട്മെന്റ് ഫോർ എക്സിറ്റിങ് ദി യൂറോപ്യൻ യൂണിയനിൽ പാർലിമെന്ററി അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റായിട്ടാണ് അവരോധിച്ചിരിക്കുന്നത്. കെനിയയിൽ നിന്നും മൗറീഷ്യസിൽ നിന്നുമാണ് സ്യൂല്ലയുടെ മാതാപിതാക്കൾ ബ്രിട്ടനിലേക്ക് വർഷങ്ങൾക്ക് മുമ്പ് കുടിയേറിയിരുന്നത്. ലണ്ടനിലെ ഹാരോയിലാണ് 1980 ഏപ്രിൽ മൂന്നിന് സ്യൂല്ല ജനിച്ചത്.
വെബ്ലിയിലായിരുന്നു സ്യൂല്ല പഠിച്ച് വളർന്നത്. ബ്രെന്റിലെ ഉക്സെൻഡൻ മാനർ പ്രൈമറി സ്കൂൾ, പിന്നെറിലെ ഇൻഡിപെന്റന്റ് ഹീത്ത്ഫീൽഡ് സ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്യൂല്ലയുടെ ആദ്യ വിദ്യാഭ്യാസം.തുടർന്ന് കേബ്രിഡ്ജിലെ ക്യൂൻസ് കോളജിൽ നിന്നും നിയമം പഠിക്കുകയും ചെയ്തു. ഇതിന് പുറമെ പാൻതിയോൺസോർബോൺ യൂണിവേഴ്സിറ്റിയിൽ നിന്നും യൂറോപ്യൻ ആൻഡ് ഫ്രഞ്ച് ലോയിൽ മാസ്റ്റേർസും ഇവർ നേടി. 2005നും 2015നും ഇടയിൽ സ്യൂല്ല കേംബ്രിഡ്ജ് യൂണിവേഴിസിറ്റി കൺസർവേറ്റീവ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. 2015ൽ ഫാറെഹാം മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെടായിരുന്നു ഈ വനിതാ നേതാവ് ആദ്യമായി പാർലിമെന്റിലെത്തിയത്.തുടർന്ന് 2017ലെ ഇടക്കാല തെരഞ്ഞെടുപ്പിലും സ്യൂല്ല വിജയം ആവർത്തിച്ചു.
നാരായണമൂർത്തിയുടെ മരുമകനായ ഋഷി സുനകിനെ മിനിസ്ട്രി ഓഫ് ഹൗസിങ്, കമ്മ്യൂണിറ്റീസ് ആൻഡ് ലോക്കൽ ഗവൺമെന്റിലെ പാർലിമെന്ററി അണ്ടർ സെക്രട്ടറി ആയിട്ടാണ് നിയമിച്ചിരിക്കുന്നത്. 2015ൽ റിച്ച്മണ്ട് മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടാണ് ഋഷി ആദ്യമായി പാർലിമെന്റിൽ എത്തിയിരുന്നത്. വിൻചെസ്റ്റർ കോളജ്, ഓക്സ്ഫോഡിലെ ലിൻകോളിൻ കോളജ് എന്നിവിടങ്ങളിലായിരുന്നു ഋഷിയുടെ വിദ്യാഭ്യാസം. തുടർന്ന് പിന്നീട് സ്റ്റാഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും അദ്ദേഹം എംബിഎയും നേടി. യൂറോപ്യൻ യൂണിയൻ റഫറണ്ടത്തിൽ ബ്രെക്സിറ്റിന്റെ ശക്തനായ വക്താവായിട്ടായിരുന്നു ഋഷി രംഗത്തെത്തിയിരുന്നത്.
മറ്റൊരു ഇന്ത്യൻ വംശജനായ അലോക് ശർമ തെരേസ മന്ത്രിസഭയിലെ തന്റെ സ്ഥാനം നിലനിർത്തിയിട്ടുണ്ട്. 2016ൽ തെരേസ മെയ് ഫോറിൻ ആൻഡ് കോമൺ വെൽത്ത് ഓഫീസിൽ പാർലിമെന്ററി അണ്ടർ സെക്രട്ടറി ആയിട്ടായിരുന്നു നിയമിച്ചിരുന്നത്. 2017ൽ ഡിപ്പാർട്ട്മെന്റ് ഫോർ കമ്മ്യൂണിറ്റീസ് ആൻഡ് ലോക്കൽ ഗവൺമെന്റിൽ അദ്ദേഹം ഹൗസിങ് ആൻഡ് പ്ലാനിങ് മിനിസ്റ്ററായി. ഇപ്പോൾ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഫോർ എംപ്ലോയ്മെന്റായിട്ടാണ് അദ്ദേഹം നിയമിക്കപ്പെട്ടിരിക്കുന്നത്.
ഷൈലേഷ് വാരയാണ് തെരേസ കാബിനറ്റിലെ മറ്റൊരു ഇന്ത്യൻ വംശജൻ. ഗുജറാത്തികളായ ദമ്പതികളുടെ മകനായി 1960 സെപ്റ്റംബർ നാലിന് ഉഗാണ്ടയിലായിരുന്നു ഷൈലേഷിന്റെ ജനനം. തുടർന്ന് നാല് വയസുള്ളപ്പോൾ 1964ൽ കുടുംബത്തിനൊപ്പം അദ്ദേഹം യുകെയിലേക്ക് കുടിയേറുകയായിരുന്നു. അയ്ലെ ബറി ഗ്രാമർ സ്കൂൾ, ബ്രൂണെയ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം. ഒരു സോളിസിറ്റർ എന്ന നിലയിൽ അദ്ദേഹം യോഗ്യത നേടിയിട്ടുണ്ട്. ലീഗൽ അഡൈ്വസറും ബിസിനസ് കൺസൾട്ടന്റുമായി അദ്ദേഹം കുറച്ച് കാലം പ്രവർത്തിച്ചിരുന്നു. 1980കളുടെ അവസാനമായിരുന്നു ഷൈലേഷ് കൺസർവേറ്റീവ് പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനാരംഭിച്ചത്. 2005ൽ നോർത്ത് വെസ്റ്റ് കേംബ്രിഡ്ജ് ഷെയറിൽ നിന്നാണ് അദ്ദേഹം ആദ്യമായി എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. മുമ്പ് ടോറി പാർട്ടിയുടെ വൈസ് ചെയർമാനായിരുന്നു ഷൈലേഷിനെ 2006ൽ ഷാഡോ മിനിസ്റ്റീരിയൽ പോസ്റ്റിൽ നിയമിച്ചിരുന്നു. 2010ലെ പൊതുതരെഞ്ഞെടുപ്പിനെ തുടർന്ന് അധികാരത്തിൽ വന്ന കൂട്ട് കക്ഷി മന്ത്രിസഭയിൽ അസിസ്റ്റന്റ് വിപ്പ് സ്ഥാനമായിരുന്നു ഷൈലേഷിന്. 2013ൽ അദ്ദേഹം മിനിസ്ട്രി ഓഫ് ജസ്റ്റിൽ പാർലിമെന്ററി അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റായി നിയമിതനായി.
Stories you may Like
- പുതിയ ഒ സി ഐ കാർഡ് നയം ഫിജിയടക്കമുള്ള മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ
- 2024ലെ ഇലക്ഷൻ പരമ്പരയിൽ ഭരണമാറ്റം ബ്രിട്ടനെ പ്രയാസപ്പെടുത്തുമോ?
- പരിഹസിച്ചവർക്ക് ബാറ്റുകൊണ്ട് ശശാങ്ക് സിങിന്റെ മറുപടി; അഭിനന്ദിച്ച് പ്രീതി സിന്റ
- അസർബൈജാൻ നടത്തുന്നത് വംശശുദ്ധീകരണം
- ഇന്ത്യയുടെ സ്വർണക്കുതിപ്പ്; വനിതകളുടെ 5000 മീറ്ററിൽ പൊന്നണിഞ്ഞ് പാറുൾ ചൗധരി
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍