Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജീവന്റെ വില 25 ലക്ഷം.. അൽപ്പ ജീവനുകൾക്ക് 5 ലക്ഷം.. ഹെലികോപ്ടർ കമ്പനി കാത്തിരിക്കുന്നത് 8 ലക്ഷം.. പോരട്ടെ പാക്കേജുകൾ!! നാലാം പാഠത്തിൽ സർക്കാറിന്റെ ഫണ്ട് കണക്കുമായി ജേക്കബ് തോമസ്; ഇത്തവണ പരിഹാസം മുഖ്യമന്ത്രിയുടെ ആകാശ യാത്രയ്‌ക്കെതിരെ

ജീവന്റെ വില 25 ലക്ഷം.. അൽപ്പ ജീവനുകൾക്ക് 5 ലക്ഷം.. ഹെലികോപ്ടർ കമ്പനി കാത്തിരിക്കുന്നത് 8 ലക്ഷം.. പോരട്ടെ പാക്കേജുകൾ!! നാലാം പാഠത്തിൽ സർക്കാറിന്റെ ഫണ്ട് കണക്കുമായി ജേക്കബ് തോമസ്; ഇത്തവണ പരിഹാസം മുഖ്യമന്ത്രിയുടെ ആകാശ യാത്രയ്‌ക്കെതിരെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സസ്‌പെൻഷനിൽ തുടരുമ്പോഴും സർക്കാറിനെതിരെ വീണ്ടും വിമർശനം ഉന്നയിച്ച് ഡിജിപി ജേക്കബ് തോമസ് ഐപിഎസ്. മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ യാത്രയെ പരിഹസിച്ചു കൊണ്ടാണ് ജേക്കബ് തോമസ് രംഗത്തെത്തിയത്. ഹെലികോപ്ടർ കമ്പനി കാത്തിരിക്കുന്നത് എട്ട് ലക്ഷം എന്നു പറഞ്ഞാണ് ഫണ്ട് കണക്ക് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത്.

പാഠം നാല് ഫണ്ട് കണക്ക് എന്നു പറഞ്ഞ് ജേക്കബ് തോമസ് ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ: ജീവന്റെ വില - 25 ലക്ഷം, അൽപ്പ ജീവനുകൾക്ക് - 5 ലക്ഷം, അശരണരായ മാതാപിതാക്കൾക്ക്- 5 ലക്ഷം, ആശ്രമയറ്റ് സഹോദരിമാർക്ക് - 5 ലക്ഷം, ചികിത്സയ്ക്ക് - 3 ലക്ഷം, കാത്തിരിപ്പ് തുടരുന്നത് - 210 കുടുംബങ്ങൾ, ഹെലികോപ്ടർ കമ്പനി കാത്തിരിക്കുന്നത് - 8 ലക്ഷം. പോരട്ടെ പാക്കേജുകൾ..!!!

മുഖ്യമന്ത്രി പിണറായി വിജയൻ ഹെലികോപ്ടറിൽ നടത്തിയ യാത്രക്ക് പണം ഓഖി ദുരിതാശ്വാസ ഫണ്ടിൽ നിന്നും വകയിരുത്തിയ സർക്കാർ നടപടിക്കെതിരെയാണ് ജേക്കബ് തോമസ് രംഗത്തെത്തിയത്. 8 ലക്ഷം രൂപ ഹെലികോപ്ടർ യാത്രക്കായി വകയിരുത്തിയ നടപടി വിവാദത്തെ തുടർന്ന് പിൻവലിച്ചിരുന്നു.

ഓഖി ദുരിതാശ്വാസ പ്രവർത്തനത്തിലെ പാളിച്ചകളും അപാകതകളുമാണ് സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ ജേക്കബ് തോമസ് വിമർശിച്ചത്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 7340 കോടിയുടെ പാക്കേജ് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതാണ് അദ്ദേഹം ആദ്യം വിമർശിച്ചിരുന്നത്. ആകെ വേണ്ടത് 700 കോടിയും ഉള്ളത് 7000 കോടിയുമാണെന്ന് ജേക്കബ് തോമസ് പറയുന്നു. പാഠം ഒന്ന്, കണക്കിലെ കളികൾ എന്ന തലക്കെട്ടിലാണ് ചിത്രസഹിതം കണക്കുകൾ നിരത്തി വിമർശനം.

പോസ്റ്റിൽനിന്ന്: മരിച്ചവർ 100=100 കോടി, പരുക്കേറ്റവർ 100= 50 കോടി, കാണാതായവർ (കണക്കെടുപ്പ് തുടരുന്നു) 250= 250 കോടി, വള്ളവും വലയും പോയവർ 100= 200 കോടി, മുന്നറിയിപ്പ് സംവിധാനം =50 കോടി, മറ്റു പലവക =50 കോടി, ആകെ വേണ്ടത് =700 കോടി. ആകെ ഉള്ളത് =7000 കോടി. കണക്ക് ശരിയാകുന്നുണ്ടോ..? കണക്കിന് വേറെ ടീച്ചറെ നോക്കാം. ജേക്കബിന്റെ തോമസിന്റെ കുറിപ്പ് ഇങ്ങനെയാണ്. ഓഖി ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ പാളിച്ചകളെ നേരത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചിരുന്നു.

സർക്കാർ നയങ്ങളെ പരസ്യമായി വിമർശിച്ചും പ്രകോപനപരമായ പ്രസ്താവന നടത്തിയും ജേക്കബ് തോമസ് അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്നാണ് സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നത്. ഓഖി ദുരിതബാധിതരുടെ വികാരങ്ങൾ ആളിക്കത്തിക്കാൻ പ്രസ്താവന ഇടയാക്കി. തീരദേശത്തെ ജനങ്ങളിൽ സർക്കാരിനോട് അതൃപ്തി ഉളവാക്കുന്നതാണു പരാമർശം. സംസ്ഥാനത്തെ മുതിർന്ന ഐപിഎസ് ഓഫിസർ എന്ന നിലയിൽ ആ പദവിയുടെ യശസ്സിനു കളങ്കമുണ്ടാക്കിയെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.

പിണറായി വിജയൻ സർക്കാർ അധികാരമേറ്റ ഉടൻ അഴിമതിക്കെതിരായ പോരാട്ടത്തിന്റെ മുഖമായാണു ജേക്കബ് തോമസിനെ ഉയർത്തിക്കാട്ടിയത്. അതേ സർക്കാരാണ് അദ്ദേഹത്തിനെ സസ്‌പെൻഡ് ചെയ്തതും. 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന പുസ്തകരചനയിൽ സർവീസ് നിയമം ലംഘിച്ചെന്ന പേരിൽ നേരത്തേ ക്രിമിനൽ, വകുപ്പുതല നടപടികൾ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി ശുപാർശ ചെയ്തിരുന്നു. പിന്നീട് വകുപ്പുതല നടപടി മാത്രം മതിയെന്നു മുഖ്യമന്ത്രി ഉത്തരവിട്ടു.

ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെ ഇപ്പോഴത്തെ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാമിന്റെ വീട്ടിൽ വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത് ഏറെ വിവാദമായിരുന്നു. ഇതേത്തുടർന്ന് ഐപിഎസ് ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ ശീതസമരം രൂപപ്പെട്ടു. സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ സമരം മാറുകയുമുണ്ടായി. ലോക അഴിമതിവിരുദ്ധ ദിനമായ കഴിഞ്ഞ ഒൻപതിനു പ്രസ്‌ക്ലബിൽ നടന്ന സംവാദത്തിലാണ് ജേക്കബ് തോമസ്, താൻ കൂടി ഭാഗമായ സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്.

സസ്‌പെൻഷനിൽ ആയെങ്കിലും സസ്‌പെൻഷൻ പിൻവലിക്കാൻ വേണ്ട നടപടികളൊന്നും ജേക്കബ് തോമസ് കൈക്കൊള്ളുന്നില്ല. ഇത് സർക്കാറിനെയും വെട്ടിലാക്കിയിരുന്നു. ഇതിനിയെടാണ് അദ്ദേഹം വിമർശനം തുടരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP