ഇടത് പ്രവേശനത്തിന് പിന്തുണ ഉറപ്പാക്കാൻ ഹെലികോപ്ടർ വിവാദത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് കെഎം മാണി; കുട്ടനാട് സീറ്റ് തോമസ് ചാണ്ടിക്കില്ലെന്ന ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയും മാണിക്ക് വേണ്ടി; കേരള കോൺഗ്രസിന്റെ ഇടതുമുന്നണി പ്രവേശനത്തെ ജോസഫും അനുകൂലിക്കും; വീരേന്ദ്രകുമാറിന് പിന്നാലെ കെഎം മാണിയും വൈകാതെ എൽഡിഎഫിൽ എത്തുമെന്ന് ഉറപ്പായി; സിപിഐയുടെ പ്രതിരോധം വെറുതെയാകും
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കോട്ടയവും ഇടുക്കിയുമാണ് കേരളാ കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങൾ. ഈ രണ്ടിടത്തും സിപിഎം ജില്ലാ സമ്മേളനങ്ങളിൽ ഉയർന്ന വികാരം കെ എം മാണിയുടെ പാർട്ടിക്ക് അനുകൂലമായിരുന്നു. മാണിയെ ഇടതുമുന്നണിയിൽ എടുക്കണമെന്ന് രണ്ട് ജില്ലാ സമ്മേളനവും ആവശ്യപ്പെട്ടു കഴിഞ്ഞു. അതുകൊണ്ട് തന്നെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും കാര്യങ്ങൾ എളുപ്പമാണ്. താമസിയാതെ തന്നെ കെഎം മാണിയെ ഇടതുപക്ഷത്ത് എത്തിക്കാൻ സിപിഎമ്മിന് കഴിയും. പാർട്ടി സമ്മേളനങ്ങളിൽ ഇടതു മുന്നണിയിലെ രണ്ടാമനായ സിപിഐയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനെ വിമർശിക്കുകയാണ് സമ്മേളനങ്ങൾ. ഇതും മാണിയുടെ കാര്യത്തിൽ സിപിഐയുടെ നിലപാട് സിപിഎം അംഗീകരിക്കില്ലെന്ന വ്യക്തമായ സൂചനയാണ്.
കെ.എം.മാണിയുടെ എൽഡിഎഫ് പ്രവേശനനീക്കത്തിൽ അപകടമുണ്ടെന്ന് സംശയിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. ഇടത് ആശയങ്ങളുമായി യോജിക്കുന്നവരെ മാത്രമാണ് മുന്നണിക്ക് ആവശ്യം. മാണിയെ വെള്ളപൂശിക്കൊണ്ടുവരുന്ന കാര്യം ഇടതുമുന്നണി ചർച്ച ചെയ്തിട്ടില്ല. വിഷയം ഇടതുമുന്നണിയിൽ ചർച്ചയ്ക്കു വന്നാൽ വേണ്ടെന്ന നിലപാട് അറിയിക്കും. മാണിയുടെ അഴിമതിക്കെതിരെ നടത്തിയ പ്രസംഗങ്ങൾ മറക്കാൻ സമയമായിട്ടില്ലെന്നും കാനം പറഞ്ഞിരുന്നു. അഴിമതിക്കാരെയും അവസരവാദികളെയും കുത്തിനിറച്ചല്ല മുന്നണി വികസിപ്പിക്കേണ്ടതെന്നും കാനം രാജേന്ദ്രൻ വിശദീകരിച്ചിരുന്നു. എന്നാൽ സിപിഎം നിലപാട് മറിച്ചാണ്. മധ്യ കേരളത്തിൽ ഇടതുപക്ഷത്തിന്റെ കരുത്ത് കൂട്ടാൻ മാണി അനിവാര്യമാണ്.
ഇതിന്റെ പേരിൽ സിപിഐ മുന്നണി വിട്ടു പോയാലും കുഴപ്പമില്ലെന്നാണ് സിപിഎം പക്ഷം. മന്ത്രിസഭയിൽ നിന്നുകൊണ്ട് സിപിഎമ്മിനെ സിപിഐ ഒറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തിൽ ഇടതുപക്ഷ രാഷ്ട്രീയത്തിൽ പൊളിച്ചെഴുത്ത് അനിവാര്യമാണെന്നാണ് അവരുടെ വിലയിരുത്തൽ. അതുകൊണ്ടാണ് മാണിയെ എടുക്കാൻ സിപിഎം തീരുമാനിക്കുന്നതും. പാർട്ടി സമ്മേളനങ്ങളിൽ സിപിഐയെ സിപിഎം കടന്നാക്രമിക്കുന്നു. ഓഖി വിഷയം കത്തിച്ചതും സിപിഐയാണെന്ന് സിപിഎം കരുതുന്നു. വിവാദ ഹെലികോപ്ടർ ഉത്തരവ് ചോർന്നത് റവന്യൂമന്ത്രിയുടെ ഓഫീസിൽ നിന്നാണ്. മുഖ്യമന്ത്രിയെ മോശക്കാരനാക്കാനാണ് സിപിഐ ഇതിലൂടെ ശ്രമിച്ചതെന്നും സിപിഎം. വിലയിരുത്തുന്നു. ഇതും മാണിക്ക് അനുകൂല സാഹചര്യമാണ് ഒരുക്കുന്നത്.
ഇതിനിടെ ഇടതുപക്ഷത്തേക്കാണ് താൻ പോകുന്നതെന്ന വ്യക്തമായ സൂചന മാണിയും നൽകി കഴിഞ്ഞു. തങ്ങൾക്ക് അനുകൂലമായ സിപിഎം നീക്കങ്ങളും പ്രതീക്ഷയോടെയാണ് കാണുന്നത്. കേരളാ കോൺഗ്രസ് എമ്മിന്റെ മനസ്സറിഞ്ഞാൽ മാത്രമേ തങ്ങൾക്ക് ആ വിഷയം ചർച്ച ചെയ്യാനാകൂവെന്ന് കോടിയേരി വ്യക്തമാക്കിയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ താമസിയാതെ തന്നെ കേരളാ കോൺഗ്രസ് നിലപാട് വ്യക്തമാക്കും. യുഡിഎഫിൽ നിന്ന് വീരേന്ദ്ര കുമാറിന്റെ ജനതാദൾ ഇടതുപക്ഷത്തേക്ക് മാറാനുള്ള തീരുമാനം എടുത്തു കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഇടതു പ്രവേശനത്തെ രാഷ്ട്രീയമായി ന്യായീകരിക്കാനും കേരളാ കോൺഗ്രസിന് കഴിയും. കോട്ടയം ലോകസഭാ സീറ്റ് ജോസ് കെ മാണിക്ക് ഇടതു പക്ഷം നൽകും. ലോക്സഭാ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ ജയിക്കുകയെന്ന ഇടത് തന്ത്രമാണ് മാണിക്ക് ഗുണകരമായി മാറുന്നത്.
ഹെലികോപ്ടർ വിവാദത്തിൽ മുഖ്യമന്ത്രിയെ പിന്തുണയ്ക്കുകയാണ് മാണി. കേന്ദ്ര സർക്കാരിനേയും കടന്നാക്രമിച്ച് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ സർക്കാരിനൊപ്പം നിൽക്കുകയാണ് മാണി. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്കു ജിഎസ്ടിയെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്നു സർക്കാരിന്റെ കെടുകാര്യസ്ഥതയാണു കാരണമെന്നും കെ.എം. മാണി പറയുന്നു. കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ ജനറൽ ബോഡി യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നതിന്റെ പേരിൽ മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റർ യാത്രയെ പഴിക്കാനാവില്ല. അത്യാവശ്യ സന്ദർഭങ്ങളിൽ മന്ത്രിമാരും മുഖ്യമന്ത്രിമാരും യാത്രയ്ക്കായി ഹെലിക്കോപ്റ്ററിനെ ആശ്രയിക്കാറുണ്ട്. ദുരിതാശ്വാസ ഫണ്ടിൽനിന്നും തുക എടുത്തിട്ടുണ്ടെങ്കിൽ തിരിച്ചടച്ചാൽ മതി. യാത്ര വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ വാക്കുകളും ഇടതുപക്ഷത്തേക്ക് എത്താൻ മാനസികമായി തയ്യാറെടുത്തുവെന്ന സൂചനകളുമായാണ് മാണി പങ്കുവയ്ക്കുന്നത്. പിജെ ജോസഫും നിലവിൽ മാണിയ്ക്കൊപ്പമാണ്. മുന്നണി മാറ്റത്തെ അനുകൂലിക്കുമെന്ന് ജോസഫ്, മാണിക്ക് വാക്ക് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ കേരളാ കോൺഗ്രസിൽ പഴയ പ്രശ്നങ്ങളൊന്നുമില്ല. മോൻസ് ജോസഫിന്റെ എതിർപ്പ് മാത്രമാണ് ഉള്ളത്. കേരളാ കോൺഗ്രസിന്റെ എല്ലാ സിറ്റിങ് എംഎൽഎമാർക്കും സീറ്റ് ഉറപ്പാണ്. കോട്ടയം ലോക്സഭയിൽ ജോസ് കെ മാണിക്ക് സീറ്റുറപ്പിക്കാനാണ് മുന്നണി മാറ്റമെന്ന് വാദിക്കുന്നവർ ഇന്ന് കേരളാ കോൺഗ്രസിൽ ന്യൂനപക്ഷമാണ്.
ഏറ്റുമാനൂരും തിരുവല്ലയും കേരളാ കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളാണ്. ഇതിൽ ഏറ്റുമാനൂർ സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ്. തിരുവല്ലയിൽ എംഎൽഎ ജനതാദള്ളിന്റെ മാത്യു ടി തോമസും. ഈ രണ്ട് സീറ്റുകളും മാണിക്ക് വിട്ടുകൊടുക്കാൻ സിപിഎമ്മിന് കഴിയില്ല. ഏറ്റുമാനൂരിൽ സുരേഷ് കുറുപ്പ് മൂന്ന് ടേമായി എംഎൽഎയാണ്. ഈ സാഹചര്യത്തിൽ സുരേഷ് കുറുപ്പ് അടുത്ത തവണ മത്സരിക്കാതെ മാറി നിൽക്കും. അപ്പോൾ ഒരു പക്ഷേ ഈ സീറ്റ് മുന്നണി മര്യാധയുടെ പേരിൽ മാണിക്ക് കൊടുത്തേക്കും. എന്നാൽ മാത്യു ടി തോമസിനെ തിരുവല്ലയിൽ നിന്ന് മാറ്റുക പ്രശ്നമാണ്. അതുകൊണ്ട് തന്നെ കുട്ടനാട് മാണിക്ക് കൊടുക്കും. കുട്ടനാട് ദീർഘകാലം മാണി ഗ്രൂപ്പിന്റെ സീറ്റായിരുന്നു. ഇതിന് വേണ്ട നീക്കങ്ങൾ സിപിഎം തുടങ്ങി കഴിഞ്ഞു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കുട്ടനാട് സീറ്റ് പാർട്ടിക്ക് കിട്ടിയേ പറ്റൂ എന്നു സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാൻ വ്യക്തമാക്കിയത് ഈ നീക്കത്തിന്റെ ഭാഗമാണ്. എൻസിപിക്കു പകരം സീറ്റ് നൽകുന്ന കാര്യം സംസ്ഥാന കമ്മിറ്റി ആലോചിക്കും. എൻസിപി എൽഡിഎഫിൽ ആയതിനാൽ തോമസ് ചാണ്ടിക്കു വ്യക്തിപരമായി നൽകിയ സീറ്റാണിത്. സിപിഎം സീറ്റ് ഇനി ആർക്കും കൊടുക്കാൻ പറ്റില്ല. സിപിഎമ്മിന്റെ 14 രക്തസാക്ഷികളുള്ള കുട്ടനാട്ടിൽ പാർട്ടിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ട്. പാർട്ടിക്കു വൈകാരികമായി ബന്ധമുള്ള കേന്ദ്രം കൂടിയാണിത്. ചെങ്ങന്നൂരും ഹരിപ്പാടും പോലെയല്ല, കുട്ടനാടും വയലാർ സമരഭൂമിയും ഉൾപ്പെടുന്ന ചേർത്തല. ജില്ലയിൽ മുഴുവൻ സീറ്റിലും പാർട്ടി മത്സരിക്കണമെന്നാണ് ആഗ്രഹമെങ്കിലും മുന്നണി സംവിധാനത്തിൽ അതു നടക്കില്ല സജി ചെറിയാൻ വ്യക്തമാക്കി. ആലപ്പുഴയിൽ മാണിക്ക് സീറ്റ് കൊടുക്കാനുള്ള തന്ത്രമാണ് ഈ നീക്കത്തിന് പിന്നിൽ.
കുട്ടനാട് സീറ്റിൽ കേരളാ കോൺഗ്രസാണ് മൂന്ന് ടേം മുമ്പ് വരെ ജയിച്ചിരുന്നത്. അന്ന് ഇടതു മുന്നണിയിലായിരുന്നു പിജെ ജോസഫ്. ജോസഫിന്റെ വിശ്വസ്തനായ ഡോ കെസി ജോസഫായിരുന്നു 1982 മുതൽ എംഎൽഎ. എന്നാൽ സജി ചെറിയാന്റെ വാക്കു കേട്ടാൽ കുട്ടനാട് സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് പോലെയാണ്. ഇത് വ്യക്തമായ തന്ത്രത്തിന്റെ ഭാഗമാണ്. തോമസ് ചാണ്ടിക്ക് ഇനി കുട്ടനാട് ഇല്ലെന്ന സൂചന മാത്രമാണ് ഇതിലുള്ളത്. മാണിക്ക് കുട്ടനാട് നൽകും. ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടനായിരുന്നു വളരെ കാലം എംഎൽഎ. എന്നാൽ കഴിഞ്ഞ തവണ സീറ്റ് ഇടതുപക്ഷം പിടിച്ചെടുത്തു.
ഈ സീറ്റ് കേരളാ കോൺഗ്രസിന് ആഗ്രഹമുള്ളതാണ്. സീറ്റ് കിട്ടിയില്ലെങ്കിൽ ഉണ്ണിയാടൻ മുന്നണി മാറ്റത്തെ പിന്തുണയ്ക്കില്ല. ഈ വിഷയത്തിന് പരിഹാരമുണ്ടാക്കാനുള്ള ചർച്ചകൾ തുടരുകയാണ്. അതു കൂടി കഴിഞ്ഞാൽ ഇടതു പ്രവേശനത്തിൽ മാണി നിലപാട് വ്യക്തമാക്കും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്