കപ്പിനും ചുണ്ടിനും ഇടയിൽ വച്ച് ഗണേശ് കുമാറിന് മന്ത്രിസ്ഥാനം നഷ്ടമാകുമോ? പിള്ളയുടെ ആവശ്യങ്ങൾ അതിരു കടന്നതോടെ ഡിമാൻഡുകൾ ഒന്നുമില്ലാത്ത കോവൂർ കുഞ്ഞുമോനെ ചേർത്ത് മന്ത്രിയാക്കാൻ ആലോചിച്ച് എൻസിപി; എന്തു പറഞ്ഞാലും ചെയ്യുമെന്ന് സമ്മതിച്ച് കുഞ്ഞുമോനും; എൻസിപിക്ക് അനുവദിച്ച മന്ത്രിസ്ഥാനം നഷ്ടമാകാതിരിക്കാൻ കൊണ്ട് പിടിച്ച ശ്രമം തുടരുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെ എം മാണി ഇടുതപക്ഷത്ത് എത്തിയാൽ അവർക്ക് രണ്ട് മന്ത്രിസ്ഥാനങ്ങൾ നൽകേണ്ടിവരും. മന്ത്രിസഭയിൽ ഒഴിവുള്ളതും രണ്ട് മന്ത്രിപദങ്ങൾ. അതുകൊണ്ട് തന്നെ രണ്ട് എംഎൽഎമാരും വിവാദങ്ങളിൽ കുടുങ്ങിയയ എൻസിപി പ്രതിസന്ധിയിലാണ്. എൻസിപിയുടെ രണ്ട് എംഎൽഎമാർക്കും മന്ത്രിപദ സാധ്യത ഉടനില്ലെന്ന് വ്യക്തമാണ്. ഇതോടെയാണ് ഒറ്റയ്ക്കുള്ള ഏതെങ്കിലും എംഎൽഎയെ മന്ത്രിയാക്കി പ്രാതനിധ്യത്തിനുള്ള നീക്കം എൻസിപി സജീവാക്കിയത്.
കെബി ഗണേശ് കുമാറും കോവൂർ കുഞ്ഞുമോനുമാണ് എൻസിപിയുടെ മനസ്സിലുള്ളത്. മന്ത്രിസഭാപ്രാതിനിധ്യം നഷ്ടപ്പെടാതിരിക്കാൻ കഴിയുന്ന രാഷ്ട്രീയ തീരുമാനമെടുക്കണമെന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമില്ലെങ്കിലും പുറത്തുനിന്ന് ആരെ മന്ത്രിയാക്കുമെന്ന കാര്യത്തിൽ പാർട്ടിയിൽ ഭിന്നത രൂക്ഷമാണ്. കെ.ബി.ഗണേശ്കുമാറിനുവേണ്ടി ഒരു വിഭാഗവും കോവൂർ കുഞ്ഞുമോനുവേണ്ടി മറുവിഭാഗവുമാണു രംഗത്ത്. ഗണേശിനെ മന്ത്രിയാക്കണമെങ്കിൽ ആർ ബാലകൃഷ്ണ പിള്ളയുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കേണ്ടി വരും. മന്ത്രിയായാൽ ഗണേശ് കുമാർ സ്വന്തം വഴിക്ക് പോവുകയും ചെയ്യും. ഈ സാഹചര്യത്തിൽ പറഞ്ഞാൽ കേൾക്കുന്ന കോവൂർ പോരെ എന്ന ചിന്തയാണ് എൻസിപിയിൽ സജീവമാകുന്നത്.
ഗണേശ് കുമാറിനുവേണ്ടി എൻസിപി സംസ്ഥാനപ്രസിഡന്റ് ടി.പി.പീതാംബരൻ നിൽക്കുമ്പോൾ, കോവൂർ കുഞ്ഞുമോനെയാണു തോമസ് ചാണ്ടി വിഭാഗം പരിഗണിക്കുന്നത്. എ.കെ.ശശീന്ദ്രന്റെ കൂടി വിശ്വാസം നേടാനാണു ചാണ്ടി വിഭാഗത്തിന്റെ ശ്രമം. പിള്ളയും ഗണേശ് കുമാറുമെത്തിയാൽ പാർട്ടി അവരുടെ പിടിയിലാകുമെന്ന ആശങ്ക ഒരു പക്ഷത്തിനുണ്ട്. ബാലകൃഷ്ണ പിള്ള പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാകാനും ശ്രമിക്കും. ഇതോടെ കുടുംബ പാർട്ടിയായി എൻസിപി മാറും. അതുകൊണ്ട് കോവൂർ മതിയെന്നാണ് തോമസ് ചാണ്ടി പക്ഷത്തിന്റെ വിലയിരുത്തൽ. മുഖ്യമന്ത്രി പിണറായി വിജയൻ ഗണേശിന് അനുകൂലമാണ്. ഗണേശിനെ മന്ത്രിയാക്കി ഗതാഗത വകുപ്പ് ഏൽപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ആഗ്രഹം.
ഗണേശ് കുമാറിനെ എൻസിപിയിലെത്തിച്ചു മന്ത്രിയാക്കാനുള്ള നീക്കം ഏതാനും ആഴ്ച മുൻപ് ടി.പി.പീതാംബരന്റെ നേതൃത്വത്തിൽ നടന്നുവെങ്കിലും അതു പൊളിഞ്ഞിരുന്നു. പാർട്ടിയെയാകെ വിശ്വാസത്തിലെടുക്കാതെ നീക്കം നടത്തിയതാണ് എതിർപ്പിനു വഴിയൊരുക്കിയത്. പിണറായിയുടെ മനസ്സ് അറിഞ്ഞായിരുന്നു നീക്കം. ഗതാഗതവകുപ്പ് നേരത്തേ കൈകാര്യം ചെയ്തയാളെന്ന നിലയിൽ ഗണേശിനു വീണ്ടും ഒരവസരം കൊടുക്കണമെന്ന ചിന്ത സിപിഎം നേതൃത്വത്തിലുണ്ട്. എന്നാൽ, ഘടകകക്ഷികൾക്കു മാത്രം മന്ത്രിസഭാപ്രാതിനിധ്യം നൽകിയാൽ മതിയെന്ന തീരുമാനമാണു മന്ത്രിസഭാരൂപീകരണവേളയിൽ എൽഡിഎഫ് എടുത്തത്. അതു ലംഘിക്കാനാവില്ല. ഇതിന് വേണ്ടിയാണ് എൻസിപി വഴിയെ കുറിച്ച് ചർച്ചയാക്കിയത്.
മുന്നണിക്ക് പുറത്തുള്ള ഗണേശിനെ മന്ത്രിയാക്കിയാൽ അതുപോലെ പുറത്തുനിൽക്കുന്ന കോവൂർ കുഞ്ഞുമോൻ, കെ.വിജയൻപിള്ള, പി.ടി.എ.റഹീം എന്നിവർ വിവേചനം കാട്ടിയെന്ന പരാതിയുമായി രംഗത്തുവരും. അതുകൊണ്ടാണ് ഘടകകക്ഷിയായ എൻസിപിയിൽ ചേർന്നു മന്ത്രിയാകാനുള്ള നീക്കം ഗണേശ് നടത്തിയത്. ആദ്യ ഘട്ടത്തിൽ പിള്ള ഇതിന് എതിരായിരുന്നു. എന്നാൽ സിപിഎം നിലപാട് തിരിച്ചറിഞ്ഞ് ഗണേശിനെ മന്ത്രിയാക്കാൻ കൂടെ കൂടാമെന്ന് പിള്ളയും അറിയിച്ചു. പക്ഷേ തന്റെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് പാർട്ടി മൊത്തമായി പിള്ളയുടെ കൈയിലേക്ക് പോകുമെന്ന ആശങ്ക എൻസിപിയിൽ സജീവമായത്. ഇതോടെ കോവൂരിന് സാധ്യത കൂടുകയായിരുന്നു.
എൻസിപിയുടെ മന്ത്രിസ്ഥാനം ഒഴിഞ്ഞു കിടപ്പാണ്. കൈയേറ്റ വിവാദത്തിൽ കുടുങ്ങിയ തോമസ് ചാണ്ടി കേസിൽ നിന്ന് കുറ്റവിമുക്തനായി മന്ത്രിയായി തിരിച്ചെത്താമെന്ന മോഹത്തിലായിരുന്നു. ഇതിന് തടയിടാനായിരുന്നു വിജിലൻസിന്റെ അന്വേഷണ പ്രഖ്യാപനം. ഹണി ട്രാപ്പിൽ കുടുങ്ങിയ എകെ ശശീന്ദ്രനും പീഡനക്കേസ് വിനയാണ്. ഹൈക്കോടതിയിൽ നിന്ന് കുറ്റവിമുക്തനാകാനുള്ള ശശീന്ദ്രന്റെ മോഹം പൊലിയുകയും ചെയ്തു. ഇതോടെ എൻസിപിയിലെ രണ്ട് എംഎൽഎമാർക്കും മന്ത്രിയായി ഉടനൊന്നും മടങ്ങിയെത്താനാകില്ലെന്നും ഉറപ്പായി. ഇതോടെയാണ് പുറത്തു നിന്ന എംഎൽഎമാരെ എത്തിച്ച് മന്ത്രിയെ ഉണ്ടാക്കാൻ എൻസിപി നീക്കം തുടങ്ങിയത്.
ഗണേശ് കുമാറിനെ ഗതാഗത മന്ത്രിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തത്വത്തിൽ തീരുമാനിച്ചു കഴിഞ്ഞു. ആർ ബാലകൃഷ്ണ പിള്ളയ്ക്ക് നിലവിൽ ക്യാബിനറ്റ് പദവിയുണ്ട്. മുന്നോക്കക്ഷേമ കോർപ്പറേഷന്റെ ചെയർമാനാണ് പിള്ള. ഈ സാഹചര്യത്തിൽ കേരളാ കോൺഗ്രസ് പോലൊരു ചെറുപാർട്ടിക്ക് മറ്റൊരു കാബിനറ്റ് പദവി കൂടി കൊടുക്കുക അസാധ്യമാണ്. പിള്ള സ്ഥാനം ഒഴിഞ്ഞാൽ മാത്രമേ ഇതിന് സാധ്യതയുള്ളൂ. അതു സംഭവിക്കാതെ ഗണേശ് കുമാറിനെ മന്ത്രിയാക്കിയാൽ മറ്റ് ഘടകകക്ഷികളും അവകാശ വാദവുമായെത്തും.
അതുകൊണ്ട് തന്നെ കേരളാ കോൺഗ്രസ് ബിയെ ഇടതുപക്ഷത്ത് എടുത്താലും ഗണേശിന് മന്ത്രിയാക്കാൻ കടമ്പകൾ ഏറെയാണ്. അതുകൊണ്ടാണ് എൻസിപിയിലൂടെ ഗണേശിനെ മന്ത്രിയാക്കാനുള്ള നീക്കം നടന്നത്. പക്ഷേ പിള്ളയുടെ വില പേശൽ പാർട്ടിക്ക് അംഗീകരിക്കാനാവില്ലെന്ന് എൻസിപി തിരിച്ചറിയുന്നു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍