കൃഷി പുണ്യമെന്നും വിത്തിന് വില പറയരുതെന്നും കാർഷിക പാഠം പകർന്ന ചെറുവയൽ രാമനെ ആർക്കുവേണം? ലക്ഷങ്ങൾ ഒഴുകുമ്പോൾ പത്തായപ്പുരയിലെ അപൂർവ നെൽവിത്തുകളും മറക്കാം; തൃശൂർ കാർഷിക സർവകലാശാല എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അഴിമതിക്കേസുകളിൽ കുരുങ്ങിയ വ്യക്തിയെ കൃഷിമന്ത്രിയുടെ പാർട്ടി നോമിനിയാക്കിയ വിവാദത്തിന് ചൂടേറുന്നു
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: കാർഷിക സർവകലാശാല എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അഴിമതിക്കേസുകളിൽ ആരോപണവിധേയനായ വ്യക്തിയെ നാമനിർദ്ദേശം ചെയ്തെന്ന വിവാദം കൊഴുക്കുന്നു. അഴിമതിക്കേസുകൾ മാത്രമല്ല, സ്ത്രീപീഡനക്കേസുകളിലും ആരോപണവിധേയനായ ഡോ.കെ.അരവിന്ദാക്ഷനെയാണ് സിപിഐ നാമനിർദ്ദേശം ചെയ്തിരിക്കുന്നത്.
അതേസമയം, കാർഷിക കേരളത്തിന്റെ അഭിമാനമായ ചെറുവയൽ രാമൻ, കർഷകശ്രീയായ കെ.കൃഷ്ണൻകുട്ടി എന്നിവരെ പൂർണമായും തള്ളിയാണ് ഈ നിയമനമെന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കുന്നു.
കാർഷിക സർവ്വകലാശാലയിലെ ജനറൽ കൗൺസിലിൽ നിന്ന് കാർഷിക സർവ്വകലാശാലയുടെ എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് നിലവിൽ ആറു സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. സിപിഐ.ക്കും സിപിഎമ്മിനും മൂന്ന് സീറ്റ് വതം. സർവകലാശാല രജിസ്ട്രാറും, തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസറുമായ ഡോ.ലീനാ കുമാരിക്ക് മുമ്പാകെ പത്രിക സമർപ്പിക്കേണ്ട സമയം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് അവസാനിക്കും.
16 നാണ് സൂക്ഷ്മ പരിശോധന.
ആരാണ് ചെറുവയൽ രാമൻ?.
കൃഷി പുണ്യമാണെന്നും വിത്തിന് വില പറയരുതെന്നും ലോക കാർഷിക സമൂഹത്തെ പഠിപ്പിച്ച കർഷകനാണ് ചെറുവയൽ രാമൻ്. നാൽപ്പത്തഞ്ച് ഇനം അത്യപൂർവ്വമായ നെൽ വിത്തുകൾ ഇപ്പോൾ ചെറുവയൽ രാമന്റെ പത്തായത്തിലുണ്ട്. അമേരിക്കൻ കുത്തക കമ്പനിയായ മോൺസാന്റോ കമ്പനിക്ക് 48 ഇനം തനതു നെൽവിത്തുകളുടെ ഭ്രൂണം രണ്ടു കോടിക്ക് വിറ്റുകാശാക്കിയ കാർഷിക സർവ്വകലാശാലക്ക് ഇതൊന്നും കാര്യമേയല്ല .
2016 ലെ ജീനോം സേവിയർ അവാർഡ് ജേതാവാണ് ചെറുവയൽ രാമൻ. നിരവധി മറ്റ് അവാർഡുകളും ലഭിച്ചിട്ടുണ്ട് ചെറുവയൽ രാമന്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നുമായി നിരവധി ഗവേഷകരാണ് ചെറുവയൽ രാമനെ പഠിക്കാൻ വരുന്നത്. മാനന്തവാടിയിലെ കമ്മനിയിൽ പുല്ലുമേഞ്ഞ കാർഷിക വിജ്ഞാനത്തിന്റെ പൈതൃക ഗവേഷണ ശാലയിലേക്ക് കൃഷിയെ നെഞ്ചിലേറ്റുന്ന ലോക കർഷക സമൂഹം ഇടതടവില്ലാതെ വന്നുകൊണ്ടിരിക്കുന്നു. നിഴലുകൾ എന്ന സിനിമയിൽ ചെറുവയൽ രാമനെ മനോജ് കെ. ജയൻ ദാരപ്പൻ എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിച്ചിട്ടുണ്ട്.
മറ്റു കാർഷിക പ്രതിഭകൾ
കാർഷിക സർവ്വകലാശാല ജനറൽ കൗൺസിൽ അംഗമായ, കർഷകശ്രീയും ചിറ്റൂർ എംഎൽഎയുമായ കെ. കൃഷ്ണൻകുട്ടിയെയും ഇടതുപക്ഷ പാർട്ടികൾ കണ്ട മട്ടില്ല. സംസ്ഥാനത്ത് ആദ്യമായി ഒരു പുതിയ കാർഷികനയം കൊണ്ടുവന്ന ആളാണ് ശ്രി. കെ. കൃഷ്ണൻകുട്ടി. സർക്കാർ ആ നയം അംഗീകരിച്ചിട്ടുമുണ്ട്.
ഇതുമായി ബന്ധപ്പെട്ട കമ്മീഷന്റെ ചെയർമാൻ കൂടിയായ കെ.കൃഷ്ണൻകുട്ടി ജനത ദൾ (എസ്) ഇടതുമുന്നണിയുടെ കാർഷിക മേഖലയിലെ ഒഴിച്ചുനിർത്താനാവാത്ത സഹയാത്രികനാണ്.ഈ അപൂർവ്വ കാർഷിക പ്രതിഭകളെ മുഴുവൻ പുറം തള്ളിയാണ് സിപിഐ.അഴിമതി ആരോപണവിധേയനെ നാമനിർദ്ദേശം ചെയ്തിരിക്കുന്നത്.
.ആരാണ് ഡോ.കെ.അരവിന്ദാക്ഷൻ?
ഡോ. അരവിന്ദാക്ഷൻ നിരവധി അഴിമതി കേസുകളിൽ പ്രതിസ്ഥാനത്തു നിൽക്കുന്ന ആളാണ്. കാർഷിക സർവ്വകലാശാലയുടെ റബ്ബർ എസ്റ്റേറ്റ് ഓഫീസർ പദവി വഹിച്ചിരുന്ന കാലത്ത് ഒരു കോടി മുപ്പത്തേഴു ലക്ഷം രൂപയുടെ നഷ്ടം വരുത്തിവച്ച ഉദ്യോഗസ്ഥനാണ് ഡോ. അരവിന്ദാക്ഷൻ. നഷ്ടത്തിന്റെ നേർകാഴ്ചയായി കാർഷിക സർവ്വകലാശാലയിൽ ഇന്നും നശിച്ചുപോകുന്ന റബ്ബർ തോട്ടവും റബ്ബർ ഫാക്ടറിയും കൃഷ്ിമന്ത്രിക്കും പാർട്ടിക്കും പൊതുജനങ്ങൾക്കും കാണാവുന്നതാണ്. ഓഡിറ്റർ ജനറൽ കണ്ടെത്തിയ ഭീമൻ നഷ്ടത്തിന്റെ തുകയായ ഒരു കോടി മുപ്പത്തേഴു ലക്ഷം ഡോ. അരവിന്ദാക്ഷനിൽ നിന്ന് തിരിച്ചുപിടിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് വിജിലൻസിന്റെ ത്വരിതാന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇതുകൂടാതെ, സർവ്വകലാശാലയുടെ കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രം മേധാവിയായിരുന്ന കാലത്തെ അഴിമതികളും ഓഡിറ്റർ ജനറൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സർവ്വകലാശാലയിലെ തന്നെ ഒരു ജീവനക്കാരന്റെ സഹധർമ്മിണിക്ക് ജോലി വാഗ്ദാനം ചെയ്തുകൊണ്ട് അവരെ മറ്റൊരു ഉദ്യോഗസ്ഥനെ സ്ത്രീ പീഡനക്കേസ്സിൽ കുരുക്കാൻ ശ്രമിച്ചതിന്റെയും ഫയലുകളും ശബ്ദരേഖകളും ഇപ്പോഴത്തെ സർവ്വകലാശാല രജിസ്റ്റ്രാർ ഡോ. ലീനാകുമാരിയുടെ പക്കലുണ്ട്. ഈ കേസ്സിൽ ഇപ്പോഴും അന്വേഷണം തുടർന്നുവരികയാണ്. ഈ ഫയലുകളൊക്കെ തന്നെ കൃഷിമന്ത്രി വി എസ്. സുനിൽകുമാറിന്റെ പക്കലുമുണ്ട്. കൃഷിമന്ത്രി ഈ വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുമുണ്ട്. സർവ്വകലാശാലയുടെ ചാൻസലറും ഗവർണറും മുഖ്യമന്ത്രിയും ഈ ഫയലിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ ഫയലുകളൊക്കെ തന്നെ സർവ്വകലാശാല രജിസ്റ്റ്രാർ ഡോ. ലീനാകുമാരി പൂഴ്ത്തിവച്ചിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ള ഒരാളെ കാർഷിക സർവ്വകലാശാലയുടെ എക്സിക്യുട്ടീവ് കമ്മറ്റിയിലേക്ക് സർവ്വകലാശാലയുടെ തന്നെ പ്രൊ ചാൻസലറായ കൃഷിമന്ത്രിയുടെ പാർട്ടി നാമനിർദ്ദേശം ചെയ്തതിൽ ദുരൂഹതയുണ്ട്.
ഡോ. കെ. അരവിന്ദാക്ഷനു പുറമേ ശ്രി. ജി.എസ്. ജയലാൽ, ചാത്തന്നൂർ എംഎൽഎ., കർഷക പ്രതിനിധിയായി ശ്രീമതി. അനിത രാഘവൻ എന്നിവരെയാണ് സിപിഐ. നാമനിർദ്ദേശം നടത്തിയിട്ടുള്ളത്. ഇക്കാര്യത്തിൽ പാർട്ടി തലത്തിൽ അന്തിമ തീരുമാനമെടുത്തത് സിപിഐ.യുടെ സർവ്വകലാശാല കാര്യ ചുമതലയുള്ള കെ.പി. രാജേന്ദ്രനാണെന്നും ആരോപണമുയർന്നിട്ടുണ്ട്.കാർഷിക സർവ്വകലാശാലയുടെ എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് രംഗപ്രവേശം നടത്താൻ ലക്ഷങ്ങളുടെ കൈക്കൂലിയാണ് സിപിഐ.-സിപിഎം. ആസ്ഥാനത്ത് ഒഴുകുന്നതെന്നും ആരോപണമുണ്ട്. നേരത്തെ ഗൗരവതരമായ ആരോപണങ്ങളൊക്കെ നിലനിൽക്കുമ്പോഴും 25 ലക്ഷം കൈക്കൂലി കൊടുത്താണ് ഒരു പ്രോഫസ്സർ കേവലം ഒരു മാസത്തേക്ക് കാർഷിക സർവ്വകലാശാല രജിസ്റ്റ്രാർ പദവി തട്ടിയെടുത്തതെന്നും ആരോപണമുണ്ടായിരുന്നു.
കോങ്ങാട് എംഎൽഎ. കെ.വി. വിജയദാസ്, എംഎൽഎ., ഡോ. എ. അനിൽകുമാർ, ഡോ. ടി. പ്രദീപ്കുമാർ എന്നിവരാണ് സി.പി. എം. നാമനിർദ്ദേശം നടത്തിയ വ്യക്തികൾ. കോൺഗ്രസ്സിൽ നിന്ന് ഇതുവരെ നാമനിർദ്ദേശങ്ങൾ ഒന്നുംതന്നെ വന്നിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്. ഫെബ്രുവരി മൂന്നിന് നടക്കുന്ന ജനറൽ കൗൺസിലിൽ തെരഞ്ഞെടുപ്പ് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍