ഒന്നാം റാങ്കോടെ ബി എസ് സി പാസായ ശേഷം എൻട്രൻസ് എഴുതി 1600-ാം റാങ്ക് നേടിയാണ് എഞ്ചിനിയറിംഗിന് അഡ്‌മിഷൻ എടുത്തത്; ഫസ്റ്റ് ക്ലാസോടെ ബിടെക് പാസായ ശേഷം എംബിഎയ്ക്ക് അഡ്‌മിഷൻ എടുത്തതും എൻട്രൻസിൽ ഒന്നാം റാങ്ക് നേടി; എൽഎൽബി പാസായതും ഫസ്റ്റ് ക്ലാസിൽ; കലിയടങ്ങാത്ത സിപിഎമ്മുകാർ ഉണ്ടാക്കിയ മാർക്ക് തിരുത്തൽ വിവാദത്തിന് മറുപടിയുമായി വിടി ബൽറാം രണ്ടരക്കൊല്ലം മുമ്പിട്ട പോസ്റ്റ് വൈറലാകുന്നു
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: രാഹുൽ ഗാന്ധിയുടെ ഗുഡ് ബുക്കിലെ സ്ഥാനമാണ് വിടി ബൽറാമിനെ തൃത്താലയുടെ എംഎൽഎയായത്. സ്വന്തം നിലയ്ക്കായിരുന്നു പിന്നീട് ബൽറാമിന്റെ യാത്ര. കോൺഗ്രസിലെ ഗ്രൂപ്പ് പ്രശ്‌നങ്ങളിൽ ഈ യുവ നേതാവ് പക്ഷം പിടിച്ചില്ല. കമ്മ്യൂണിസ്റ്റ് കോട്ടയായ തൃത്താലയിൽ രണ്ടാം അങ്കവും ജയിച്ച് മുന്നേറുകയും ചെയ്തു. അതിനിടെയാണ് എകെജിയെ ബാലപീഡകനെന്ന് വിളിച്ച പരാമർശം എത്തുന്നത്. സോളാർ കേസിലെ കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള കടന്നാക്രമണത്തിനെതിരെയുള്ള പ്രതികരണമായിരുന്നു അത്. എന്നാൽ ഇതൊക്കെ മറച്ചു വച്ച് ബൽറാമിനെ കടന്നാക്രമിച്ചു. പുറത്തിറങ്ങാൻ അനുവദിക്കുന്നില്ല.
ഇതിനിടെയാണ് വ്യക്തിപരമായ അധിക്ഷേപങ്ങൾ സിപിഎം സൈബർ ലോകം നടത്തുന്നത്. ബൽറാം കൊള്ളരുതാത്തവൻ ആണെന്ന് വരുത്താനാണ് നീക്കം. ബൽറാം തൃശൂർ ലോ കോളജിൽ എൽ.എൽ.ബിക്ക് പഠിക്കുമ്പോൾ മാർക്ക് തിരുത്തിയെന്ന് ആരോപിച്ച് മൻസൂർ പാറമേൽ എന്നയാളാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ രംഗത്തു വന്നത്. ഇതോടെ സൈബർ സഖാക്കളും എംഎൽഎ താറടിക്കാൻ സജീവമായി. പക്ഷേ ആരോപണം വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. വെറും അടിസ്ഥാന രഹിതമായ കാര്യം. ഇതോടെ സോഷ്യൽ മീഡിയ തെരഞ്ഞത് ബൽറാമിന്റെ വിദ്യാഭ്യാസ യോഗ്യതകളെ കുറിച്ചായിരുന്നു. എൽഎൽബിയിലെ ആരോപണത്തിൽ ബൽറാം മറുപടി നൽകുമെന്നും പ്രതീക്ഷിച്ചു. ഇതിനിടെയാണ് 2015ലെ എംഎൽഎയുടെ പോസ്റ്റ് ശ്രദ്ധിക്കപ്പെടുന്നത്. ഇതിൽ സിപിഎമ്മിന്റെ ആരോപണത്തിന് കൃത്യമായ മറുപടിയുണ്ട്. താൻ എങ്ങനെയാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയതെന്ന് ബൽറാം വിശദീകരിക്കുന്നു.
പഠിക്കാനുള്ള ഉഴപ്പ് കാരണം രാഷ്ട്രീയക്കാരനായ നേതാവല്ല ബൽറാം. എല്ലാ പരീക്ഷയും ഉന്നത വിജയത്തിൽ നേടിയ കോൺഗ്രസുകാരൻ. ഇദ്ദേഹത്തിനെതിരെയാണ് എൽഎൽബിയിൽ വ്യാജ ആരോപണം സിപിഎം സജീവമാക്കുന്നത്. എൽ.എൽ.ബിയുടെ ഒരു പേപ്പറായ മൂട്ട് കോർട്ടിന് ബൽറാമിന് കിട്ടിയത് 45 മാർക്കാണത്രെ. ജയിക്കാൻ വേണ്ടത് 50 മാർക്ക്. 'ബലറാമൻ സ്ഥിരം കൊങ്ങി സ്വഭാവം കാട്ടി പ്രിൻസിപ്പലിനെക്കൊണ്ട് മാർക്ക് തിരുത്തിച്ച് വെറും 70 ആക്കി നൈസായിട്ട് ജയിച്ചു' എന്നാണ് മൻസൂർ ആരോപിക്കുന്നത്. ഇക്കാര്യം അറിഞ്ഞ എസ്.എഫ്.ഐ തൃശൂർ ജില്ല ജോയന്റ് സെക്രട്ടറി ആയിരുന്ന അരുൺ റാവു സർവകലാശാലക്ക് പരാതി കൊടുത്തു. സംഭവം സത്യമാണെന്ന് അറിഞ്ഞതോടെ സർവകലാശാല പ്രിൻസിപ്പലിനെ തരം താഴ്‌ത്തി സ്ഥലം മാറ്റിയെന്നാണ് ഫേസ്‌ബുക്ക് പോസ്റ്റിൽ മൻസൂർ കുറ്റപ്പെടുത്തുന്നത്. എന്നാൽ നേരത്തെ തന്നെ ബൽറാം ഈ ആരോപണത്തിന് കൃത്യമായ മറുപടി നൽകിയിരുന്നു.
വ്യാജ ആരോപണത്തിന് പിന്നിൽ ലീഗൽ ഡ്രാഫ്റ്റിംഗിലെ രാഷ്ട്രീയ ചതി
നിയമസഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി തൃത്താലയിൽ സ്ഥാനാർത്ഥി ആയി വന്നപ്പോൾത്തന്നെ ഈ വിഷയം എങ്ങനെയെങ്കിലും ഉയർത്തിക്കൊണ്ടുവന്ന് ബൽറാമിന്റെ ക്രഡിബിളിറ്റി തകർക്കാൻ ശ്രമം നടന്നിരുന്നു. ഇതാണ് ഇപ്പോൾ എകെജി വിവാദ കാലത്തും സിപിഎം പൊടിതട്ടിയെടുക്കുന്നത്.
എൽ എൽ ബിക്ക് ലീഗൽ ഡ്രാഫ്റ്റിങ് എന്ന തീർത്തും ഇന്റേണലായി മാത്രം മാർക്കിടേണ്ട പേപ്പറിൽ സാധാരണഗതിയിൽ എല്ലാവർക്കും രണ്ടോ മൂന്നോ അഡീഷണൽ ചാൻസുകൾ നൽകാറുണ്ട്. നാലു ചാൻസ് വരെ ലഭിച്ചവരും മുൻ വർഷങ്ങളിലുണ്ടായിരുന്നു. എന്നാൽ സിപിഎം. അനുഭാവിയായ അദ്ധ്യാപിക എസ്.എഫ്.ഐ.ക്കാരുടെ താത്പര്യാർത്ഥം ബൽറാമിന് ഒരു ചാൻസ് നൽകുകയും അന്ന് എഴുതാത്ത ഞാനടക്കമുള്ളവർക്ക് ചാൻസ് നൽകില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെതിരെ പ്രിൻസിപ്പലിനു വിവിധ സംഘടനകളിൽപ്പെട്ട പത്തോളം വിദ്യാർത്ഥികൾ പരാതി നൽകിയപ്പോൾ എല്ലാവർക്കുമായി ഒരു ചാൻസ് കൂടി നൽകാൻ അദ്ദേഹം തീരുമാനിക്കുകയും അതിന്റെയടിസ്ഥാനത്തിൽ എല്ലാവരും എഴുതി സമർപ്പിക്കുകയും ചെയ്തു.
എന്നാൽ ഇത് അംഗീകരിക്കാത്ത അദ്ധ്യാപിക പഴയ മാർക്ക് മാത്രമേ തരികയുള്ളൂ എന്ന് ശാഠ്യം പിടിച്ചു. പ്രിൻസിപ്പൽ സ്വന്തം നിലക്ക് എല്ലാ കുട്ടികളുടേയും പുതിയ മാർക്കുകൾ കൂടി ഉൾപ്പെടുത്തി യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ചു അംഗീകാരം നേടി. ഇതിനെയാണു വലിയ 'മാർക്ക് ലിസ്റ്റ് തിരുത്തൽ' ആയി ഇപ്പോൾ സംഘാക്കൾ ചിത്രീകരിക്കുന്നത്. വെറും രാഷ്ട്രീയതാത്പര്യം വെച്ച് ഇത് കുത്തിപ്പൊക്കി വിവാദമുണ്ടാക്കിയ എസ് എസ് ഐക്കാർ ഇടതുപക്ഷ സിണ്ടിക്കേറ്റിന്റെ കാലത്ത് ഇതിന്റെപേരിൽ പ്രിൻസിപ്പലിനെതിരെ അദ്ദേഹത്തിന്റെ റിട്ടയർമ്മെന്റിനു തൊട്ടുമുൻപ് നടപടിക്ക് ശ്രമിച്ചെങ്കിലും രാഷ്ട്രീയപ്രേരിതമായ ആരോപണം മാത്രമാണെന്ന് കണ്ടെത്തി അവസാനം അദ്ദേഹത്തെ ഒഴിവാക്കി എന്നാണറിവ്.-ഇങ്ങനെയാണ് ഈ വിവാദത്തെ ബൽറാം തന്നെ നേരത്തെ വിശദീകരിച്ചിട്ടുള്ളത്.
ബിടെക് ബിരുദമെടുത്ത എംബിഎക്കാരന് പഠനത്തിലും തളിക്കമേറെ
ഒരു കെ.എസ്.യു. പ്രവർത്തകനായി തുടരുന്നിടത്തോളം ഏതെങ്കിലും റഗുലർ കോളേജ് വിദ്യാർത്ഥിയായിരിക്കണം എന്നതായിരുന്നു വ്യക്തിപരമായ ആഗ്രഹം. അതിന്റെ ഭാഗമായാണു ജവഹർ നവോദയ വിദ്യാലയത്തിൽ പ്ലസ് ടു വരെയുള്ള റസിഡൻഷ്യൽ ജീവിതത്തിനുശേഷം വിദ്യാർത്ഥി രാഷ്ട്രീയം സജീവമായ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽത്തന്നെ ബി എസ് സി കെമിസ്ട്രിക്ക് ചേരാൻ തീരുമാനിച്ചത്. കെ.എസ്.യു. പ്രവർത്തനങ്ങളുടെ തുടക്കവും അവിടെ നിന്നായിരുന്നു. 1996ൽ ഇയർ റപ്രസെന്റേറ്റീവും 1997ൽ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറുമായി അവിടെ നിന്ന് മത്സരിച്ചു ജയിച്ചു. കോഴ്‌സവസാനം 1998ൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഒന്നാം റാങ്കോടെയാണു ബി.എസ് സി പാസായത്.
സംഘടനാപ്രവർത്തന ലക്ഷ്യം വെച്ചുതന്നെയാണു തുടർച്ചയായുള്ള ഉന്നതപഠനത്തിനുള്ള മറ്റ് അവസരങ്ങൾ വേണ്ടെന്ന് വെച്ച് ഡിഗ്രി അവസാന വർഷ പരീക്ഷയോടൊപ്പം എഞ്ചിനീയറിങ് എൻട്രൻസ് കൂടി എഴുതി തൃശൂർ ഗവ. എഞ്ചിനീയറിങ് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗിനു ചേർന്നത്. 1600ഓളമായിരുന്നു എൻട്രൻസിനു സംസ്ഥാനതലത്തിൽ റാങ്ക്. അവിടെ പഠിക്കുന്ന കാലത്ത് 1999ൽ ആദ്യമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് വിദ്യാർത്ഥി പ്രതിനിധിയായി മത്സരിച്ച് ജയിച്ചു. ആ വർഷം നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലും മത്സരിച്ചുവെങ്കിലും 40ൽത്താഴെ വോട്ടിന്റെ ചെറിയ വ്യത്യാസത്തിൽ പരാജയപ്പെട്ടു. എന്നാൽ 2001ൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച് മികച്ച ഭൂരിപക്ഷത്തിൽ യു.യു.സി.യായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കോഴ്‌സ് അവസാനിക്കുന്ന 2002ൽത്തന്നെ ഫസ്റ്റ് ക്ലാസോടെയാണു ബി.ടെക്ക് ബിരുദം പൂർത്തിയാക്കിയത്.
പിന്നീടാണു കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഡിപ്പാർട്ട്‌മെന്റിൽ എം.ബി.എ.ക്ക് ചേർന്നത്. ആ എൻട്രൻസ് പരീക്ഷയിലും ഒന്നാം റാങ്ക് ഉണ്ടായിരുന്നു. കെ.എസ്.യു.വിന്റെ സംസ്ഥാന ഭാരവാഹിയായതും ആ കാലയളവിലാണു. ക്യാമ്പസിനകത്തെ സംഘടനാ പ്രവർത്തനത്തിൽ അത്ര സജീവമായിരുന്നില്ലെങ്കിലും സാഹചര്യങ്ങളുടെ നിർബന്ധം മൂലം അവിടത്തേയും തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വന്നു. അവിടെയും 35ഓളം വോട്ടിന്റെ വ്യത്യാസത്തിലാണു പരാജയപ്പെടേണ്ടിവന്നത്. ആദ്യ ചാൻസിൽത്തന്നെ ഫസ്റ്റ് ക്ലാസിൽ എം.ബി.എ. ബിരുദം നേടി. ഇത്രയും ബിരുദങ്ങൾക്ക് ശേഷമാണു തൃശൂർ കേന്ദ്രീകരിച്ചുള്ള വിദ്യാർത്ഥി, യുവജന സംഘടനാ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള സൗകര്യാർത്ഥം ഗവ. ലോ കോളേജിൽ എൽ.എൽബിക്ക് ചേർന്നത്. ആ എൻട്രൻസ് പരീക്ഷയിലും സംസ്ഥാനത്ത് 11ആമത്തെയോ മറ്റോ റാങ്ക് ഉണ്ടായിരുന്നു.
അക്കാലത്ത് തന്നെ വിദ്യാർത്ഥി പ്രതിനിധിയായി വീണ്ടും യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് മത്സരിച്ച് ജയിച്ചുവെങ്കിലും വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തനങ്ങളിലേക്ക് സ്വാഭാവികമായി മാറിവരികയായിരുന്നു. നൂറു വിദ്യാർത്ഥികളുള്ള ബാച്ചിൽ ആദ്യ അവസരത്തിൽത്തന്നെ കോഴ്‌സ് പാസായി എൻ റോൾ ചെയ്യാൻ കഴിഞ്ഞത് ഞാനടക്കം മൂന്ന് പേർക്ക് മാത്രമായിരുന്നു.-ബൽറാം കാര്യങ്ങൾ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
2015 ജൂലൈ 23ന് ബൽറാം ഇട്ട ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ഫേസ്‌ബുക്ക് എന്നെ സംബന്ധിച്ചൊരു മാധ്യമം മാത്രമാണു. മറ്റ് എല്ലാവരേയും പോലെ എനിക്കും ലോകത്തോട് പറയാനുള്ളത് വിളിച്ചുപറയാനുള്ള ഒരു മാധ്യമം. 250ഓ 500ഓ ആളുകൾ പങ്കെടുക്കുന്ന ഒരു പൊതുയോഗത്തിൽ പങ്കെടുത്ത് പ്രസംഗത്തിലൂടെ നടത്തുന്ന ആശയപ്രചരണത്തേക്കാൾ ഇഫക്റ്റീവ് ആണു ഒറ്റയടിക്ക് ഒരു ലക്ഷത്തിലേറെ ആളുകളിലേക്ക് എത്തുന്ന ഒരു ഫേസ്‌ബുക്ക് പോസ്റ്റ്. ജനാധിപത്യം അടിസ്ഥാനപരമായിത്തന്നെ പോസിറ്റീവായ ആശയരൂപീകരണമാണു. ആശയം മാത്രമാണു ജനാധിപത്യത്തിന്റെ ആയുധം. ഫാഷിസമടക്കമുള്ള പ്രതിലോമകരമായ ആശയങ്ങളുടെ പ്രതിരോധത്തിനും ഏറ്റവും ഇഫക്റ്റീവായത് അവർ തന്നെ ദുരുപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിച്ചുകൊണ്ടുള്ള ബദൽ പ്രചരണങ്ങളാണു എന്നാണെന്റെ ബോധ്യം. ബോംബുണ്ടാക്കിയും അത് പൊട്ടിച്ചും കൊന്നുവീഴ്‌ത്തിയും മരിച്ചുവീണും ഫാഷിസത്തെ പ്രതിരോധിക്കാൻ കഴിയുമെന്ന് കണക്കുകൂട്ടുന്ന നവവിപ്ലവകാരികൾക്ക് ആശംസകൾ നേരുന്നു. എന്നാൽ എന്തുകൊണ്ട് ഫാഷിസ്റ്റ് ആശയങ്ങൾ സമൂഹത്തിൽ സ്വീകാര്യത നേടുന്നു എന്നതാണു എന്റെ ചിന്താവിഷയം.
ഗുരുതരമായ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളേക്കുറിച്ചുള്ള വിമർശ്ശനങ്ങളുടെയും വസ്തുതകൾ വെച്ചുള്ള വിശദീകരണങ്ങളുടെയും ഒപ്പം സാന്ദർഭികമായുള്ള പരിഹാസവും ആക്ഷേപഹാസ്യവുമൊക്കെ ഞാനടക്കമുള്ളയാളുകൾ പ്രയോജനപ്പെടുത്താനാഗ്രഹിക്കുന്ന സോഷ്യൽ മീഡിയയുടെ പതിവ് വഴികളാണു. അതിനിടയിൽ ഒരു കോളേജ് തെരഞ്ഞെടുപ്പ് നിലവാരത്തിലുള്ള വ്യക്തിപരമായ ആക്ഷേപത്തിനു മറുപടി പറയേണ്ടിവരുന്നുവെന്നത് ഖേദകരമാണെങ്കിൽക്കൂടി ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലുള്ള ഇന്റഗ്രിറ്റിയുടെയും ക്രഡിബിലിറ്റിയുടേയും പ്രശ്‌നമായതുകൊണ്ട് ഒരു വിശദീകരണത്തിനു നിർബന്ധിതനായിത്തീരുകയാണു.
1995 മുതൽ 2009 വരെയുള്ള 14 വർഷം നീണ്ട എന്റെ കലാലയ, അക്കാദമിക്ക് ജീവിതം ആർക്കും പരിശോധിക്കാവുന്നതാണു. മുൻപ് ചില ഇന്റർവ്യൂകളിൽ പറഞ്ഞത് പോലെ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനമാണു (കാമ്പസിനകത്തും പുറത്തുമുള്ളത്) എന്റെ കലാലയ കാലത്തിന്റെ മുൻഗണനകളെ നിർണ്ണയിച്ചിരുന്നത്. ഒരു കെ.എസ്.യു. പ്രവർത്തകനായി തുടരുന്നിടത്തോളം ഏതെങ്കിലും റഗുലർ കോളേജ് വിദ്യാർത്ഥിയായിരിക്കണം എന്നതായിരുന്നു വ്യക്തിപരമായ ആഗ്രഹം. അതിന്റെ ഭാഗമായാണു ജവഹർ നവോദയ വിദ്യാലയത്തിൽ പ്ലസ് ടു വരെയുള്ള റസിഡൻഷ്യൽ ജീവിതത്തിനുശേഷം വിദ്യാർത്ഥി രാഷ്ട്രീയം സജീവമായ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽത്തന്നെ ബി എസ് സി കെമിസ്ട്രിക്ക് ചേരാൻ തീരുമാനിച്ചത്. കെ.എസ്.യു. പ്രവർത്തനങ്ങളുടെ തുടക്കവും അവിടെ നിന്നായിരുന്നു. 1996ൽ ഇയർ റപ്രസെന്റേറ്റീവും 1997ൽ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറുമായി അവിടെ നിന്ന് മത്സരിച്ചു ജയിച്ചു. കോഴ്‌സവസാനം 1998ൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഒന്നാം റാങ്കോടെയാണു ബി.എസ് സി പാസായത്.
സംഘടനാപ്രവർത്തന ലക്ഷ്യം വെച്ചുതന്നെയാണു തുടർച്ചയായുള്ള ഉന്നതപഠനത്തിനുള്ള മറ്റ് അവസരങ്ങൾ വേണ്ടെന്ന് വെച്ച് ഡിഗ്രി അവസാന വർഷ പരീക്ഷയോടൊപ്പം എഞ്ചിനീയറിങ് എൻട്രൻസ് കൂടി എഴുതി തൃശൂർ ഗവ. എഞ്ചിനീയറിങ് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗിനു ചേർന്നത്. 1600ഓളമായിരുന്നു എൻട്രൻസിനു സംസ്ഥാനതലത്തിൽ റാങ്ക്. അവിടെ പഠിക്കുന്ന കാലത്ത് 1999ൽ ആദ്യമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് വിദ്യാർത്ഥി പ്രതിനിധിയായി മത്സരിച്ച് ജയിച്ചു. ആ വർഷം നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലും മത്സരിച്ചുവെങ്കിലും 40ൽത്താഴെ വോട്ടിന്റെ ചെറിയ വ്യത്യാസത്തിൽ പരാജയപ്പെട്ടു. എന്നാൽ 2001ൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച് മികച്ച ഭൂരിപക്ഷത്തിൽ യു.യു.സി.യായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കോഴ്‌സ് അവസാനിക്കുന്ന 2002ൽത്തന്നെ ഫസ്റ്റ് ക്ലാസോടെയാണു ബി.ടെക്ക് ബിരുദം പൂർത്തിയാക്കിയത്.
പിന്നീടാണു കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഡിപ്പാർട്ട്‌മെന്റിൽ എം.ബി.എ.ക്ക് ചേർന്നത്. ആ എൻട്രൻസ് പരീക്ഷയിലും ഒന്നാം റാങ്ക് ഉണ്ടായിരുന്നു. കെ.എസ്.യു.വിന്റെ സംസ്ഥാന ഭാരവാഹിയായതും ആ കാലയളവിലാണു. ക്യാമ്പസിനകത്തെ സംഘടനാ പ്രവർത്തനത്തിൽ അത്ര സജീവമായിരുന്നില്ലെങ്കിലും സാഹചര്യങ്ങളുടെ നിർബന്ധം മൂലം അവിടത്തേയും തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വന്നു. അവിടെയും 35ഓളം വോട്ടിന്റെ വ്യത്യാസത്തിലാണു പരാജയപ്പെടേണ്ടിവന്നത്. ആദ്യ ചാൻസിൽത്തന്നെ ഫസ്റ്റ് ക്ലാസിൽ എം.ബി.എ. ബിരുദം നേടി.
ഇത്രയും ബിരുദങ്ങൾക്ക് ശേഷമാണു തൃശൂർ കേന്ദ്രീകരിച്ചുള്ള വിദ്യാർത്ഥി, യുവജന സംഘടനാ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള സൗകര്യാർത്ഥം ഗവ. ലോ കോളേജിൽ എൽ.എൽബിക്ക് ചേർന്നത്. ആ എൻട്രൻസ് പരീക്ഷയിലും സംസ്ഥാനത്ത് 11ആമത്തെയോ മറ്റോ റാങ്ക് ഉണ്ടായിരുന്നു. അക്കാലത്ത് തന്നെ വിദ്യാർത്ഥി പ്രതിനിധിയായി വീണ്ടും യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് മത്സരിച്ച് ജയിച്ചുവെങ്കിലും വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തനങ്ങളിലേക്ക് സ്വാഭാവികമായി മാറിവരികയായിരുന്നു. കെ.എസ്.യു. ഭാരവാഹിസ്ഥാനമൊഴിഞ്ഞ ഞാൻ ക്യാമ്പസിനകത്തെ ദൈനം ദിന രാഷ്ട്രീയ പ്രവർത്തനങ്ങളിൽ അത്ര സജീവമായിരുന്നില്ല. അവിടത്തെ തെരഞ്ഞെടുപ്പുകളിലും ഒരു പ്രസംഗകൻ എന്നതിൽക്കവിഞ്ഞ പങ്കാളിത്തം ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നില്ല. അക്കാലത്തെ മറ്റ് എല്ലാ ക്യാമ്പസുകളേയും പോലെ ക്രിമിനൽ സംഘങ്ങളേപ്പോലെ പരസ്പരം പോരടിച്ച് തലതല്ലിക്കീറിയിരുന്ന എസ് എഫ് ഐയും എ.ബി.വി.പി.യും തമ്മിലായിരുന്നു ക്യാമ്പസ് സംഘട്ടനങ്ങളിൽ ഭൂരിഭാഗവും. അതിലൊന്നും ഞാൻ ഭാഗഭാക്കായിരുന്നില്ല എന്നതിൽ ഇന്നും അഭിമാനമേ ഉള്ളൂ. അന്നും ഇന്നും എന്റെ വഴി ആശയങ്ങളുടേതാണു, ആയുധങ്ങളുടേതല്ല. അതുകൊണ്ടുതന്നെ ഫാഷിസ്റ്റ് ആശയങ്ങളെ തുറന്നുകാട്ടുന്നതിനു വടിവാളല്ല, ഫേസ്‌ബുക്ക് വാൾ തന്നെയാണു കൂടുതൽ പ്രയോജനക്ഷമമായി ഇന്നും തോന്നുന്നത്.
നൂറു വിദ്യാർത്ഥികളുള്ള ബാച്ചിൽ ആദ്യ അവസരത്തിൽത്തന്നെ കോഴ്‌സ് പാസായി എൻ റോൾ ചെയ്യാൻ കഴിഞ്ഞത് ഞാനടക്കം മൂന്ന് പേർക്ക് മാത്രമായിരുന്നു. ഇക്കാലയളവിലെ തീർത്തും നിസ്സാരമായ ചില കാര്യങ്ങളുടെ അടിസ്ഥാനത്തിലാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹീനമായ വ്യക്തിഹത്യ നടക്കുന്നത്. എന്റെ സഹപാഠികൾ എന്ന പേരിൽ ഇപ്പോൾ ഫേസ്‌ബുക്കിലൂടെ നുണപ്രചരണം നടത്തിവരുന്ന രണ്ട് പേർ എന്റെ സഹപാഠികളോ ഞാൻ പഠിച്ച ത്രീ ഇയർ എൽ.എൽബി.വിദ്യാർത്ഥികളോ പോലുമല്ല. ക്യാമ്പസിലെ എസ്.എഫ്.ഐ.യുടെ പ്രമുഖ നേതാക്കളായ അവരിൽ ഒരാൾ കോളേജ് യൂണിയൻ ചെയർമാനായിരുന്നു, മറ്റേയാളും യൂണിയൻ ഭാരവാഹിയായിരുന്നു എന്നാണോർമ്മ. ആ ക്യാമ്പസിലെ പതിവായ അദ്ധ്യാപകർ തമ്മിൽ രാഷ്ട്രീയാടിസ്ഥാനത്തിലുള്ള കിടമത്സരങ്ങളാണു പ്രസ്തുത വിവാദത്തിലേയും അടിസ്ഥാനകാരണം.
ലീഗൽ ഡ്രാഫ്റ്റിങ് എന്ന തീർത്തും ഇന്റേണലായി മാത്രം മാർക്കിടേണ്ട പേപ്പറിൽ സാധാരണഗതിയിൽ എല്ലാവർക്കും രണ്ടോ മൂന്നോ അഡീഷണൽ ചാൻസുകൾ നൽകാറുണ്ട്. നാലു ചാൻസ് വരെ ലഭിച്ചവരും മുൻ വർഷങ്ങളിലുണ്ടായിരുന്നു. എന്നാൽ സിപിഎം. അനുഭാവിയായ അദ്ധ്യാപിക എസ്.എഫ്.ഐ.ക്കാരുടെ താത്പര്യാർത്ഥം ഒരു ചാൻസ് നൽകുകയും അന്ന് എഴുതാത്ത ഞാനടക്കമുള്ളവർക്ക് ചാൻസ് നൽകില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെതിരെ പ്രിൻസിപ്പലിനു വിവിധ സംഘടനകളിൽപ്പെട്ട പത്തോളം വിദ്യാർത്ഥികൾ പരാതി നൽകിയപ്പോൾ എല്ലാവർക്കുമായി ഒരു ചാൻസ് കൂടി നൽകാൻ അദ്ദേഹം തീരുമാനിക്കുകയും അതിന്റെയടിസ്ഥാനത്തിൽ എല്ലാവരും എഴുതി സമർപ്പിക്കുകയും ചെയ്തു. എന്നാൽ ഇത് അംഗീകരിക്കാത്ത അദ്ധ്യാപിക പഴയ മാർക്ക് മാത്രമേ തരികയുള്ളൂ എന്ന് ശാഠ്യം പിടിച്ചു. പ്രിൻസിപ്പൽ സ്വന്തം നിലക്ക് എല്ലാ കുട്ടികളുടേയും പുതിയ മാർക്കുകൾ കൂടി ഉൾപ്പെടുത്തി യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ചു അംഗീകാരം നേടി. ഇതിനെയാണു വലിയ 'മാർക്ക് ലിസ്റ്റ് തിരുത്തൽ' ആയി ഇപ്പോൾ സംഘാക്കൾ ചിത്രീകരിക്കുന്നത്. വെറും രാഷ്ട്രീയതാത്പര്യം വെച്ച് ഇത് കുത്തിപ്പൊക്കി വിവാദമുണ്ടാക്കിയ എസ് എസ് ഐക്കാർ ഇടതുപക്ഷ സിണ്ടിക്കേറ്റിന്റെ കാലത്ത് ഇതിന്റെപേരിൽ പ്രിൻസിപ്പലിനെതിരെ അദ്ദേഹത്തിന്റെ റിട്ടയർമ്മെന്റിനു തൊട്ടുമുൻപ് നടപടിക്ക് ശ്രമിച്ചെങ്കിലും രാഷ്ട്രീയപ്രേരിതമായ ആരോപണം മാത്രമാണെന്ന് കണ്ടെത്തി അവസാനം അദ്ദേഹത്തെ ഒഴിവാക്കി എന്നാണറിവ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഞാൻ അപ്രതീക്ഷിതമായി തൃത്താലയിൽ സ്ഥാനാർത്ഥി ആയി വന്നപ്പോൾത്തന്നെ ഈ വിഷയം എങ്ങനെയെങ്കിലും ഉയർത്തിക്കൊണ്ടുവന്ന് ക്രഡിബിളിറ്റി തകർക്കാൻ എന്റെ ഈ സോ കോൾഡ് സുഹൃത്തുക്കളും സഹപാഠികളും ഒന്ന് ശ്രമിച്ചുനോക്കിയിരുന്നുവെങ്കിലും അന്നതത്ര ഏശിയിരുന്നില്ല. ഇതിനേക്കാൾ ഹീനമായ മറ്റൊരാരോപണവും ഇന്ന് പ്രശസ്തമായ ഒരു പ്രൊഫഷണൽ കരിയർ മുന്നോട്ടുകൊണ്ടുപോകുന്ന ഒരു പഴയ എസ് എഫ് ഐ നേതാവിനേക്കൊണ്ട് ഉന്നയിപ്പിക്കാൻ പലരും ശ്രമിച്ചുനോക്കിയിരുന്നെങ്കിലും മാന്യയായ അവർ ഇതുവരെ ആ സമ്മർദ്ദത്തിനു വഴങ്ങിയിട്ടില്ല.
ഇനിയും ഇത്തരത്തിലുള്ള ഏത് ആരോപണവും വ്യക്തിഹത്യയും നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണു രാഷ്ട്രീയത്തിലെ പതിവ് സേഫ് സോണുകൾ ഒഴിവാക്കിയും എല്ലാ സ്ഥാപിത താത്പര്യങ്ങളേയും മാറിമാറി തഴുകിത്തലോടി കാലാകാലം എംഎൽഎ. ആയിരിക്കാനുള്ള സ്വാഭാവിക കരിയർ മോഹങ്ങൾ കുറച്ചെങ്കിലും മാറ്റിവെച്ചും പറ്റാവുന്ന മേഖലകളിൽ ഇടപെടാൻ ശ്രമിച്ചുപോരുന്നത്. അത്തരം ഇടപെടലുകൾ ചിലർക്കെങ്കിലും അലോസരമുണ്ടാക്കുന്നുണ്ട് എന്നറിയുന്നത് എന്നേപ്പോലുള്ളവർക്ക് കൂടുതൽ ആവേശം പകരുകയേ ഉള്ളൂ.
അതുകൊണ്ട് ഓഡിറ്റിങ് തുടരട്ടെ. അതിനായി കൃത്യമായ ടൈമിങ് തന്നെ തെരഞ്ഞെടുത്ത സംഘാക്കൾക്ക് വിപ്ലവാഭിവാദ്യങ്ങൾ. ആരാണു ആയുധം സപ്ലൈ ചെയ്യുന്നതെന്നും ആരാണത് ഉപയോഗിക്കുന്നതെന്നും എല്ലാവരും കാണുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍