എല്ലാവരും അവഗണിച്ച ശ്രീജിത്തിന്റെ സമരത്തിനൊപ്പം രണ്ട് വർഷമായി നിലകൊണ്ടത് മറുനാടൻ; അനിയന്റെ ഘാതകരെ ശിക്ഷിക്കാൻ വേണ്ടിയുള്ള സമരത്തിൽ 2016 മുതൽ വാർത്തകളും ഫോളോ അപ്പുകളും; കപ്പലണ്ടി വിൽക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് അടിച്ചോടിച്ചപ്പോഴും സ്വയം റീത്ത് വെച്ച് പ്രതിഷേധിച്ചപ്പോഴും അധികാരികൾ ഉറക്കം നടിച്ചു; സോഷ്യൽ മീഡിയ ഇടപെടലിൽ അധികാരികൾ കണ്ണു തുറന്നപ്പോൾ മറുനാടന്‍ അഭിമാന നിമിഷം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അനുജന്റെ കൊലയാളികളായ പൊലീസുകാരെ ശിക്ഷിക്കാൻ വേണ്ടിയാണ് ശ്രീജിത്ത് എന്ന യുവാവ് സെക്രട്ടറിയേറ്റ് പടിക്കൽ സമരം ആരംഭിച്ചത്. നൂറു കണക്കിന് ആളുകൾ വിവിധ ആവശ്യം ഉന്നയിച്ച് സമരം ചെയ്യുമ്പോൾ അക്കൂട്ടത്തിൽ ഒരാൾ മാത്രമായിരുന്നു ഇന്നലെ വരെ മാധ്യമങ്ങൾക്കും നേതാക്കൾക്കും ശ്രീജിത്ത് വിഷയം. എന്നാൽ, അനുജന് നീതി തേടിയുള്ള യുവാവിന്റെ സമരം ലോകം മുഴുവൻ എത്തിക്കുന്നതിൽ മറുനാടൻ മലയാളിക്കും സുപ്രധാനമായ പങ്കുണ്ട്. കാരണം, 2016 മുതൽ ഈ യുവാവിന്റെ സമരം മറുനാടൻ മലയാളി വാർത്തയാക്കിയിരുന്നു.
മന്ത്രിമാരും എംഎൽഎമാരും അടക്കമുള്ള പ്രമുഖർ കൊടിവെച്ച കാറിൽ പറക്കുന്ന അധികാര കേന്ദ്രത്തിന് കീഴിലാണ് ശ്രീജിത്ത് എന്ന യുവാവ് ഒരു ഷെഡ്ഡ് പോലും കെട്ടാതെ വെയിലും പൊടിയുമേറ്റ് സെക്രട്ടറിയേറ്റ് പടിക്കൽ സമരമിരുന്നത്. ശ്രീജീവിന്റെ മരണവുമായി ബന്ധപ്പെട്ട പത്രക്കട്ടിംഗുകൾ സഹിതമായിരുന്നു ആ യുവാവ് സെക്രട്ടറിയേറ്റ് പടിക്കലിരുന്നത്. അന്ന് നിരവധി സമരക്കാർക്കിടയിലെ ഒരു സമരക്കാരൻ മാത്രമായിരുന്നു പലമാധ്യമങ്ങൾക്കും ആ സംഭവം. അതുകൊണ്ട് ഇത് വാർത്തയായില്ല. അന്ന് മറുനാടൻ മലയാളി റിപ്പോർട്ടർ അരുൺ ജയകുമാറാണ് ഈ ശ്രീജിത്തിന്റെ സമരവാർത്ത റിപ്പോർട്ട് ചെയ്തത്.
2016 ഏപ്രിൽ 28നാണ് ശ്രീജിത്തിന്റെ സമര വാർത്ത മറുനാടൻ പ്രസിദ്ധീകരിച്ചത്. അന്ന് സമരത്തിൽ സിബിഐ എത്തുമോ എന്ന ചോദ്യം ഉയർത്തിയായിരുന്നു മറുനാടൻ റിപ്പോർട്ട്. പ്രണയം മൂലമാണ് ശ്രീജീവിനെ കൊലപ്പെടുത്താൻ ഇടയാക്കിയതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടു പോലും പൊലീസുകാർക്ക് അനുകൂലമാക്കി മാറ്റാൻ ശ്രമങ്ങളുണ്ടായെന്നും ആ വാർത്തയിൽ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രിക്കും അടക്കം ശ്രീജിത്ത് പരാതി നൽകിയ കാര്യവും അന്ന് ചൂണ്ടിക്കാട്ടുകയുണ്ടായി.
ഈ വാർത്തയ്ക്ക് ശേഷം വീണ്ടും തുടർച്ചയായി മറുനാടൻ വാർത്തകൾ എഴുതി. ശ്രീജിത്തിന്റെ സമരത്തിന്റെ ഓരോ ഘട്ടമായിരുന്നു ഈ വാർത്തകൾ. ആരോഗ്യം വെടിഞ്ഞുള്ള ശ്രീജിത്തിന്റെ സമരം പലപ്പോഴും അദ്ദേഹത്തിന്റെ ജീവൻ തന്നെ അപകടാവസ്ഥയിൽ എത്തിച്ചിരുന്നു. ഇക്കാര്യവും മറുനാടൻ വാർത്തകളിൽ ചൂണ്ടിക്കാട്ടി. പൊലീസുകാർക്കെതിരായ സമരം എന്ന നിലയിൽ പൊലീസുകാരും ശ്രീജിത്തിനെതിരെ നടപടിയുമായി രംഗത്തെത്തിയിരുന്നു. സമരത്തിനിടെ കപ്പലണ്ടി വിൽക്കാനും ശ്രീജിത്ത് ശ്രമിച്ചപ്പോൾ സമരക്കാരൻ കപ്പലണ്ടി വിൽക്കേണ്ടെന്ന് പറഞ്ഞാണ് പൊലീസ് യുവാവിനെതിരെ രംഗത്തെത്തിയത്. ഇതേക്കുറിച്ചും മറുനാടൻ വാർത്ത നൽകി.
അവിടം കൊണ്ടും ഈ വിഷയം കൈവിടാൻ മറുനാടൻ തയ്യാറായില്ല, തുടർന്നു വാർത്തകൾ വന്നു. മറുനാടൻ വാർത്ത ശ്രദ്ധയിൽപെട്ടതോടെ ഈ വിഷയത്തിൽ ആദ്യം ഇടപെടൽ നടത്തിയ രാഷ്ട്രീയക്കാരൻ പൂഞ്ഞാർ എംഎൽഎ പി സി ജോർജ്ജായിരുന്നു. 2017 മാർച്ച് 14 ആം തിയതി ഈ വിഷയം കേരള നിയമസഭയുടെ ശ്രദ്ധയിൽ സബ്മിഷനായി കൊണ്ടുവന്നു. അന്ന് വിഷയം ഗൗരവത്തിൽ എടുക്കുമെന്നും അന്വേഷണം ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി എ കെ ബാലൻ ഉറപ്പു നൽകി. അതിന്റെ അടിസ്ഥാനത്തിൽ പിന്നീട് ജൂൺ 14 ആം തിയതി ഈ കേസ് സിബിഐക്ക് വിടുകയും ചെയ്തു. എന്നാൽ, പൊലീസുകാർക്കെതിരെ സർക്കാറിന് എടുക്കാവുന്ന നടപടി മാത്രം എടുത്തില്ല.
സിബിഐ അന്വേഷണം ആവശ്യം നിരാകരിച്ച വേളയിലും ഈ വിഷയത്തിൽ ശ്രീജിത്ത് പ്രതിഷേധിച്ചു. അന്ന് സ്വന്തം ശരീരത്തിൽ റീത്തു വച്ചായിരുന്നു യുവാവിന്റെ പ്രതിഷേധം. ഇതും മറുനാടൻ വാർത്തയാക്കി. ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു അധികൃതർ. ഈ വിഷയവുമായി ബന്ധപ്പെട്ട് പത്തിലേറെ വാർത്തകൾ മറുനാടൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറുനാടൻ നിതാന്ത ജാഗ്രത പുലർത്തിയ കേസ് ഇപ്പോൾ സൈബർ ലോകത്തിന്റെ ഇടപെടലോടെ വീണ്ടും ശക്തിപ്രാപിക്കുകയാണ്.
ശ്രീജിത്തിന്റെ സഹോദരൻ ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് വീണ്ടും കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര പഴ്സനൽ മന്ത്രാലയത്തിന് കത്തയയ്ക്കും. ആദ്യ അപേക്ഷ സിബിഐ തള്ളിയിരുന്നു. ശ്രീജിവിന് നീതിതേടി ശ്രീജിത്ത് തലസ്ഥാനത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ 764 ദിവസമായി തുടരുന്ന സമരം സൈബർ ലോകം ഏറ്റെടുക്കുകയും ഇന്ന് സെക്രട്ടറിയേറ്റ് പടിക്കൽ വൻ ജനസഞ്ചയവും എത്തിയത് സോഷ്യൽ മീഡിയയുടെ വൻ വിജയമായാണ് കണക്കാക്കുന്നത്. ഈ വിജയത്തിൽ എളിയ പങ്കു വഹിക്കാൻ സാധിച്ചതിൽ മറുനാടനും അഭിമാനമുണ്ട്.
ഇക്കാര്യത്തിൽ അധികാരികൾ വീണ്ടും ഇടപെടൽ നടത്തുന്നു എന്നതിൽ മറുനാടനും സന്തോഷമുണ്ട്. നീതിക്ക് വേണ്ടിയുള്ള ശ്രീജിത്തിന്റെ പോരാട്ടത്തിൽ തുടർന്നും മറുനാടൻ ഒപ്പമുണ്ടാകും..
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍