ഇന്ദിരാഗാന്ധിയുടെ വൈരനിര്യാതന ബുദ്ധി മോദിയും പരീക്ഷിക്കുമോ? ജസ്റ്റിസ് ഗൊഗോയിയെ ചീഫ് ജസ്റ്റിസ് ആക്കാൻ സമ്മതിക്കില്ലെന്ന് റിപ്പോർട്ട്; സുപ്രീം കോടതി ജഡ്ജിമാർ രണ്ട് ഗ്രുൂപ്പായി ചേരിതിരിഞ്ഞു; നാല് ജഡ്ജിമാർ അഴിച്ചുവിട്ട കൊടുങ്കാറ്റ് ഇപ്പോഴും അടങ്ങാതെ കറങ്ങിത്തിരിയുന്നു
ന്യൂഡൽഹി: സ്വതന്ത്രമായി നിലനിൽക്കുന്ന സംവിധാനാണ് സുപ്രീംകോടതിയെന്ന് പറയുമ്പോഴും കാലാകാലങ്ങലായി ഇന്ത്യയിൽ ഭരിക്കുന്ന നേതാക്കൾക്ക് ചെറുതായല്ലാത സ്വാധീനം കോടതിയിലും ജഡ്ജിമാരുടെ നിയമന കാര്യത്തിലും ഉണ്ടെന്നത് വാസ്തവണാണ്. ഇന്ദിരാ ഗാന്ധിയെ പോലുള്ള ഭരണാധികാരികൾ തങ്ങൾക്ക് ഇഷ്ടമല്ലാത്ത ജഡ്ജിമാരെ പലവിധത്തിലും മെരുക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിമാർ രംഗത്തിറങ്ങിയത് കേന്ദ്രസർക്കാരിന് കൂടി തിരിച്ചടിയായിട്ടുണ്ട്. ജനാധിപത്യത്തിനും ഭീഷണിയെന്ന കാര്യമാണ് ഇവർ ചൂണ്ടിക്കാട്ടിയത്. എതിർപ്പുയർത്തിയ ജഡ്ജിമാരുടെ കൂട്ടത്തിൽ ചീഫ് ജസ്റ്റിസാകാൻ സാധ്യതയുള്ള ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയു ഉൾപ്പെടും. എന്നാൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസാകാൻ കൂടുതൽ സാധ്യതയുള്ളത് ഗൊഗോയിക്കാണ്. എന്നാൽ, അദ്ദേഹത്തെ നിയമിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ വ്യത്യസ്ത നിലപാട് സ്വീകരിക്ുകമോ എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്.
സുപ്രീം കോടതി ന്യായാധിപന്മാർ മാധ്യമസമ്മേളനം വിളിക്കുകയോ നിലപാടുകൾ പരസ്യപ്പെടുത്തുകയോ ചെയ്യാറില്ല. കീഴ്വഴക്കത്തിലൂടെ അരക്കിട്ടുറപ്പിച്ച അച്ചടക്ക സംഹിതയുടെ ലംഘനമാണത്. ജസ്റ്റിസ് കർണനെതിരെ ജസ്റ്റിസ് ഗൊഗോയ് ഉൾപ്പെട്ട ബെഞ്ച് കണ്ടെത്തിയ പ്രധാന കുറ്റങ്ങളിലൊന്ന് അതുതന്നെയായിരുന്നു. അടുത്ത ചീഫ് ജസ്റ്റിസ് ആകേണ്ടതു നിലവിൽ ഏറ്റവും സീനിയറായ ഗൊഗോയിയാണ്. മറ്റു മൂന്നുപേരും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സ്ഥാനമൊഴിയും മുൻപേ പിരിയും. അടുത്തകാലത്തെങ്ങും സീനിയോരിറ്റി മറികടന്നു ചീഫ് ജസ്റ്റിസ് നിയമനമുണ്ടായിട്ടില്ല.
ചീഫ് ജസ്റ്റിസും മുതിർന്ന നാലു ജഡ്ജിമാരുമടങ്ങുന്ന കൊളീജിയത്തിന്റെ അധികാര പരിധിയിൽ മാത്രം വരുന്ന കാര്യമാണത്. എങ്കിലും അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ നടപടികൾക്കുള്ള സ്വാതന്ത്ര്യമാണു സർക്കാരിന് അപ്രതീക്ഷിതമായി ലഭ്യമാകുന്നത്. രണ്ടു 'മറികടന്നു നിയമനങ്ങൾ' ആണു സുപ്രീം കോടതിയുടെ ചരിത്രത്തിലുള്ളത്. മുതിർന്ന മൂന്നുപേരെ മറികടന്നു ചീഫ് ജസ്റ്റിസിനെ നിയമിച്ചത് 1973 ഏപ്രിലിൽ വൻവിവാദത്തിനു വഴിവച്ചു. ചീഫ് ജസ്റ്റിസ് മിത്ര സിക്രി സ്ഥാനമൊഴിയുന്നതിന്റെ തലേന്ന് താരതമ്യേന ജൂനിയറായ ജസ്റ്റിസ് എ.എൻ.റേയെ ചീഫ് ജസ്റ്റിസായി പ്രഖ്യാപിക്കുകയായിരുന്നു. അതിൽ പ്രതിഷേധിച്ചു ജസ്റ്റിസുമാരായ ജെ.എം.ഷെലാത്ത്, കെ.എസ്.ഹെഗ്ഡെ, എ.എൻ.ഗ്രോവർ എന്നിവർ രാജിവച്ചു.
പിറ്റേന്നു വിരമിക്കേണ്ടിയിരുന്ന ചീഫ് ജസ്റ്റിസ് സിക്രിയും ഇവരോടൊപ്പം രാജി നൽകി. കേശവാനന്ദഭാരതി കേസിൽ ഈ ജഡ്ജിമാർ ഉൾപ്പെടെയുള്ള ബെഞ്ച് സർക്കാരിനെതിരെ വിധിയെഴുതിയതാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പ്രകോപിപ്പിച്ചത്. ''ചീഫ് ജസ്റ്റിസ് സിക്രിയുടെ യാത്രയയപ്പു സൽക്കാരം കഴിഞ്ഞു വീട്ടിലെത്തിയ ജസ്റ്റിസ് ഷെലാത്തിന്, ജസ്റ്റിസ് ഹെഗ്ഡെയുടെ അടിയന്തര ഫോൺവിളി വന്നു. എ.എൻ.റേയെ ചീഫ് ജസ്റ്റിസ് ആയി നിയമിച്ചെന്ന് ഓൾ ഇന്ത്യാ റേഡിയോ വാർത്തയിൽ കേട്ടതിനു പിന്നാലെയായിരുന്നു അത്... പിറ്റേന്നു വിരമിക്കേണ്ടിയിരുന്ന സിക്രി ഉൾപ്പെടെ നാലുപേരും കൈകൊണ്ടെഴുതിയ രാജിക്കത്തുകൾ രാഷ്ട്രപതിക്കയച്ചു.'' (ഗ്രാൻവിൽ ഓസ്റ്റിൻ രചിച്ച 'വർക്കിങ് എ ഡെമോക്രാറ്റിക് കോൺസ്റ്റിറ്റിയൂഷൻ' എന്ന പുസ്തകത്തിൽനിന്ന്)
1977ൽ ജസ്റ്റിസ് എം.എച്ച്.ബേഗിനെ ചീഫ് ജസ്റ്റിസ് ആക്കിയതു ജസ്റ്റിസ് എച്ച്.ആർ.ഖന്നയെ മറികടന്നാണ്. രാജി സമർപ്പിച്ചു ഖന്നയും പ്രതികരിച്ചു. ജബൽപുർ എഡിഎം കേസിലെ ഖന്നയുടെ വിഖ്യാതമായ വിമതസ്വരമാണു ഭരണകൂടത്തെ ചൊടിപ്പിച്ചത്. അടിയന്തരാവസ്ഥക്കാലത്തും ജീവിക്കാനുള്ള അവകാശം ഉൾപ്പെടെയുള്ള മൗലികാവകാശങ്ങൾ നിലനിൽക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യൂനപക്ഷ നിലപാട്. എന്നാൽ, അടുത്തകാലത്തെങ്ങും 'മറികടക്കൽ നയം' പ്രയോഗിക്കാൻ സർക്കാരുകൾ മുതിർന്നിട്ടില്ല.
ചേരി തിരിഞ്ഞ് ജഡ്ജിമാർ
സുപ്രീം കോടതിയിലെ നാല് ജഡ്ജിമാർ തുറന്നുവിട്ട കൊടുങ്കാറ്റിന്റെ കോലാഹലങ്ങൾ ഇനിയും അടങ്ങിയിട്ടില്ല. ജഡ്ജിമാരുടെ രണ്ട് ചേരി തന്നെ കോടതിയിൽ രൂപം കൊണ്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഉൾപ്പെടെ മൊത്തം 25 ജഡ്ജിമാരാണ് ഇപ്പോൾ സുപ്രീം കോടതിയിലുള്ളത്. വിവാദത്തിൽ പരസ്യമായി ഉൾപ്പെടാത്ത 20 പേർക്കിടയിൽ പ്രശ്നങ്ങളെക്കുറിച്ചു വ്യത്യസ്ത നിലപാടാണുള്ളത്. ചിലർ പൂർണമായി ചീഫ് ജസ്റ്റിസിന്റെ പക്ഷത്താണ്.
ചിലർ മറുപക്ഷത്തും. മറ്റു ചിലർ, നാലു പേർ ഉന്നയിച്ചതു പ്രസക്തമായ പ്രശ്നമാണെങ്കിലും വാർത്താസമ്മേളനം വേണ്ടിയിരുന്നില്ല എന്ന അഭിപ്രായക്കാരാണ്. വാർത്താസമ്മേളനം നടത്തുന്നതിനു മുൻപ് തങ്ങളോട് ആലോചിക്കാമായിരുന്നു എന്നു കരുതുന്നവരുമുണ്ട്. മാധ്യമങ്ങളോടു പറയുന്നതിനു പകരം, രാഷ്ട്രപതിക്കു മുന്നിൽ വിഷയം അവതരിപ്പിക്കുന്നതായിരുന്നു ഉചിതമെന്ന അഭിപ്രായമുള്ളവരുമുണ്ട്.
രാഷ്ട്രപതിയെ അറിയിച്ചാൽ വിഷയത്തിന്റെ ഗൗരവം കൂടുമായിരുന്നുവത്രേ. എന്നാൽ, നിയമനഅധികാരി എന്നതിനപ്പുറം, ജുഡീഷ്യറിയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാൻ രാഷ്ട്രപതിക്ക് അധികാരമില്ലാത്തതിനാൽ ആ വഴി വേണ്ടെന്ന വിലയിരുത്തലിലാണു നാലു ജഡ്ജിമാരും നീങ്ങിയതെന്നാണു സൂചന.
കടുത്ത നടപടിയെന്ന തിരിച്ചറിവോടെതന്നെയാണു വാർത്താസമ്മേളനം വിളിച്ചു ജനങ്ങൾക്കു മുൻപാകെ വിഷയമവതരിപ്പിക്കാൻ തീരുമാനിച്ചത്. കടുത്ത നടപടിയെടുക്കാൻ തക്കതായ രീതിയിൽ സ്ഥിതി വഷളായിരുന്നു എന്നു വിലയിരുത്താമെന്നു ജഡ്ജിമാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ സൂചിപ്പിച്ചു. കേസുകൾ ഏതു ബെഞ്ച് കേൾക്കണമെന്നു തീരുമാനിക്കുന്നതിൽ ചീഫ് ജസ്റ്റിസ് അധികാരം ദുർവിനിയോഗിക്കുന്നുവെന്നതാണു നാലു ജഡ്ജിമാരും ഉന്നയിച്ച പ്രധാന ആരോപണം. ജനാധിപത്യവും ജുഡീഷ്യറിയും അപകടത്തിലാണെന്നും ചീഫ് ജസ്റ്റിസിനെ കുറ്റവിചാരണ ചെയ്യണമോയെന്നു രാജ്യം തീരുമാനിക്കട്ടെയെന്നുമാണു ജസ്റ്റിസ് ചെലമേശ്വർ കഴിഞ്ഞ ദിവസം പറഞ്ഞത്.
Stories you may Like
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- മണിപ്പൂർ സർക്കാരിന് എതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
- ഷാജൻ സ്കറിയ കേസിൽ വിശദ റിപ്പോർട്ടുമായി ബാലഗോപാൽ
- 'സിപിഎം ബാങ്കുകൾ കൊള്ളയടിക്കുന്നു; കരുവന്നൂർ ഇടതുകൊള്ളയുടെ ഉദാഹരണം'
- ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞ സുപ്രീംകോടതി നടത്തിയത് ശ്രദ്ധേയ നിരീക്ഷണങ്ങൾ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍